കലാം : കാലത്തിന്റെ നഷ്ടം...


സ്വന്തം േലഖകൻ

ന്ത്യയു­ടെ­ പതി­നൊ­ന്നാ­മത് രാ­ഷ്ട്രപതി­യാ­യി­രു­ന്ന ഡോ­ക്ടർ എ.പി­.ജെ­ അബ്ദുൾ കലാം ലോ­കത്തോട് വി­ടപറഞ്ഞി­ട്ട് ഇന്നേയ്ക്ക് മൂന്ന് വർ­ഷം തി­കയു­കയാ­ണ്. ഇന്ത്യയു­ടെ­ രാ­ഷ്ട്രപതി­യെ­ന്നതി­നപ്പു­റം ഇന്ത്യയു­ടെ­ മി­സൈൽ മനു­ഷ്യൻ എന്ന വി­ളി­പ്പേ­രും അബ്ദുൾ കലാ­മി­നു­ണ്ടാ­യി­രു­ന്നു­. തന്റെ­ ജനകീ­യനയങ്ങളാൽ, “ജനങ്ങളു­ടെ­ രാ­ഷ്ട്രപതി­” എന്ന പേ­രിൽ പ്രശസ്തനാ­യ കലാം 2015 ജൂ­ലൈ­ 27നാണ് ഇഹലോ­കം വെ­ടി­യു­ന്നത്. പ്രശസ്തനാ­യ മി­സൈൽ സാ­ങ്കേ­തി­കവി­ദ്യാ­വി­ദഗ്ദ്ധനും എഞ്ചി­നീ­യറു­മാ­യി­രു­ന്നു­ കലാം. തമി­ഴ്‌നാ­ട്ടി­ലെ­ രാ­മേ­ശ്വരത്ത് ജനി­ച്ച ഇദ്ദേ­ഹം ബഹി­രാ­കാ­ശ എഞ്­ചി­നീ­യറിംഗ് പഠനത്തിന് ശേ­ഷം പ്രതി­രോ­ധ ഗവേ­ഷണ വി­കസന കേ­ന്ദ്രം (DRDO), ബഹി­രാ­കാ­ശഗവേ­ഷണകേ­ന്ദ്രം (ISRO) തു­ടങ്ങി­യ ഗവേ­ഷണ സ്ഥാ­പനങ്ങളിൽ ഉന്നതസ്ഥാ­നങ്ങൾ വഹി­ച്ചി­രു­ന്നു­. ഇന്ത്യ തദ്ദേ­ശീ­യമാ­യി­ വി­കസി­പ്പി­ച്ച സാ­റ്റലൈ­റ്റ് ലോ­ഞ്ച് വെ­ഹി­ക്കി­ളി­ന്റേ­യും, ബാ­ലി­സ്റ്റിക് മി­സൈ­ലി­ന്റേ­യും വി­കസനത്തി­നും ഏകോ­പനത്തി­നും മറ്റും അബ്ദു­ൾ­കലാം വി­ലപ്പെ­ട്ട സംഭാ­വനകൾ നൽ­കി­യി­ട്ടു­ണ്ട്. മി­സൈൽ സാ­ങ്കേ­തി­കവി­ദ്യയിൽ അദ്ദേ­ഹത്തി­ന്റെ­ സംഭാ­വനകൾ കണക്കി­ലെ­ടു­ത്തു­കൊ­ണ്ടാണ് ‘ഇന്ത്യയു­ടെ­ മി­സൈൽ മനു­ഷ്യൻ­’ എന്ന് കലാ­മി­നെ­ വി­ശേ­ഷി­പ്പി­ച്ചു­ പോ­ന്നി­രു­ന്നത്. പൊ­ക്രാൻ അണ്വാ­യു­ധ പരീ­ക്ഷണത്തി­ന്­ പി­ന്നിൽ സാ­ങ്കേ­തി­കമാ­യും, ഭരണപരമാ­യും കലാം സു­പ്രധാ­ന പങ്ക് വഹി­ച്ചി­ട്ടു­ണ്ട്. കലാം ഒരു­ സാ­ങ്കേ­തി­കവി­ദ്യാ­വി­ദഗ്ദ്ധൻ മാ­ത്രമാ­യി­രു­ന്നി­ല്ല, രാ­ഷ്ട്രത്തി­ന്റെ­ ഭാ­വി­യെ­ക്കു­റി­ച്ചു­ വ്യക്തമാ­യ കാ­ഴ്ചപ്പാ­ടു­ള്ള രാ­ഷ്ട്രതന്ത്രജ്ഞൻ കൂ­ടി­യാ­യി­രു­ന്നു­. വി­വി­ധ വി­ദ്യാ­ലയങ്ങൾ സന്ദർ­ശി­ച്ച് അവി­ടത്തെ­ വി­ദ്യാ­ർ­ത്ഥി­കളു­മാ­യി­ സംവദി­ക്കു­ക എന്നത് കലാ­മിന് ഇഷ്ടമു­ള്ള കാ­ര്യമാ­യി­രു­ന്നു­. അദ്ദേ­ഹത്തി­ന്റെ­ പ്രസംഗങ്ങൾ വി­ദ്യാ­ർ­ത്ഥി­കൾ­ക്ക് വളരെ­യധി­കം പ്രചോ­ദനം നൽ­കു­ന്നവയാ­ണ്. അഴി­മതി­ വി­രു­ദ്ധ ഇന്ത്യ സൃ­ഷ്ടി­ക്കു­വാ­നാ­യി­ യു­വജനങ്ങളെ­ ബോ­ധവൽ­ക്കരി­ക്കു­ന്നതി­നു­ള്ള ഒരു­ ദൗ­ത്യവും അദ്ദേ­ഹം ഏറ്റെ­ടു­ത്തു­ നടത്തി­യി­രു­ന്നു­. തമി­ഴ്നാ­ട്ടി­ലെ­ രാ­മേ­ശ്വരത്ത് ഒരു­ സാ­ധാ­രണ മു­സ്്ലിം കു­ടുംബത്തിൽ 1931 ഒക്ടോ­ബർ 15ന് ജൈ­നു­ലാ­ബ്ദീ­ന്റേ­യും, ആഷി­യമ്മയു­ടേ­യും ഇളയമകനാ­യാണ് അവുൽ പകീർ ജൈനു­ലബ്ദീൻ അബ്ദുൽ കലാം (എ.പി­.ജെ­. അബ്ദുൽ കലാം) ജനി­ച്ചത്. “സത്യസന്ധതയും, അച്ചടക്കവും എനി­ക്ക് എന്റെ­ മാ­താ­പി­താ­ക്കളിൽ നി­ന്നും ലഭി­ച്ചതാണ്, എന്നാൽ ശു­ഭാ­പ്തി­വി­ശ്വാ­സവും, ദയാ­വാ­യ്പും എനി­ക്ക­ കി­ട്ടി­യത് എന്റെ­ മൂ­ന്ന്­ സഹോ­ദരന്മാ­രിൽ നി­ന്നും സഹോ­ദരി­യിൽ നി­ന്നു­മാ­ണ്”. ആത്മകഥയാ­യ അഗ്നി­ച്ചി­റകു­കളിൽ കലാം ഇങ്ങനെ­ പറഞ്ഞി­ട്ടു­ണ്ട്.

രാ­മനാ­ഥപു­രത്തെ­ ഷെ­വാ­ർ­ട് സ്കൂ­ളി­ലാ­യി­രു­ന്നു­ ക ലാ­മി­ന്റെ­ പ്രാ­ഥമി­ക വി­ദ്യാ­ഭ്യാ­സം. സ്കൂൾ വി­ദ്യാ­ഭ്യാ­സ കാ­ലത്ത് അബ്ദു­ൾ­കലാം ഒരു­ ശരാ­ശരി­ വി­ദ്യാ­ർ­ത്ഥി­ മാ­ത്ര മാ­യി­രു­ന്നു­. എങ്കി­ലും, പു­തി­യ കാ­ര്യങ്ങൾ പഠി­ക്കു­ന്നതി­ന്­വേ­ണ്ടി­ എത്ര കഠി­നാ­ദ്ധ്വാ­നം ചെ­യ്യാ­നും അദ്ദേ­ഹം തയ്യാ­റാ­യി­രു­ന്നു­. പഠനത്തി­നു­വേ­ണ്ടി­ മണി­ക്കൂ­റു­കളോ­ളം അബ്ദു­ൾ­കലാം ചി­ലവഴി­ക്കാ­റു­ണ്ടാ­യി­രു­ന്നു­. ഗണി­തം ആയി­രു­ന്നു­ അദ്ദേ­ഹത്തിന് ഏറ്റവും ഇഷ്ടപ്പെ­ട്ട വി­ഷയം. കലാ­മി­ന്റെ­ മു­തി­ർ­ന്ന സഹോ­ദരി­യു­ടെ­ ഭർ­ത്താവ് ജലാ­ലു­ദ്ദീൻ ആയി­രു­ന്നു­ ആ ഗ്രാ­മത്തിൽ ഇംഗ്ലീഷ് ഭാ­ഷ സംസാ­രി­ക്കാ­നറി­യാ­വു­ന്നവരിൽ ഒരാൾ. ജലാ­ലു­ദ്ദീൻ പു­തി­യ കണ്ടു­പി­ടു­ത്തങ്ങളെ­ക്കു­റി­ച്ചും, ശാ­സ്ത്രനേ­ട്ടങ്ങളെ­ക്കു­റി­ച്ചും അബ്ദുൾ കലാ­മി­നോ­ട്­ പറയു­മാ­യി­രു­ന്നു­.

രാ­മേ­ശ്വരം സ്കൂ­ളിൽ പ്രാ­ഥമി­കപഠനം പൂ­ർ­ത്തി­യാ­ക്കി­യശേ­ഷം, കലാം തി­രു­ച്ചി­റപ്പള്ളി­ സെ­ന്റ് ജോ­സഫ്സ് കോ­ളേ­ജിൽ ഉപരി­പഠനത്തി­നാ­യി­ ചേ­ർ­ന്നു­. 1954−ൽ കലാം, ഈ കോ­ളേ­ജിൽ നി­ന്നും ഭൗ­തി­കശാ­സ്ത്രത്തിൽ ബി­രു­ദം കരസ്ഥമാ­ക്കി­. ഈ കാ­ലഘട്ടത്തിൽ ഇംഗ്ലീഷ് സാ­ഹി­ത്യത്തോ­ടും കലാ­മി­ന്­ താ­ൽ­പ്പര്യമു­ണ്ടാ­യി­രു­ന്നു­. ‘ആകാ­ശങ്ങളിൽ പറക്കു­ക’ എന്ന തന്റെ­ സ്വപ്നം യാ­ഥാ­ർ­ത്ഥ്യമാ­കണമെ­ങ്കിൽ ഭൗ­തി­കശാ­സ്ത്ര പഠനം കൊ­ണ്ട്­ മാ­ത്രം കാ­ര്യമാ­വി­ല്ല എന്ന് മനസ്സി­ലാ­ക്കി­യ കലാം, 1955−ൽ എയ്റോ­സ്പേസ് എഞ്ചി­നീ­യറിംഗ് പഠി­ക്കു­വാ­നാ­യി­ മദ്രാ­സി­ലേ­ക്ക്­ പോ­യി­. അക്കാ­ലത്ത് സാ­ങ്കേ­തി­കവി­ദ്യാ­ പഠനത്തിൽ പ്രശസ്തമാ­യ മദ്രാസ് ഇൻ­സ്റ്റി­റ്റ്യൂ­ട്ട് ഓഫ് ടെ­ക്നോ­ളജി­യിൽ ഉപരി­പഠനത്തി­നാ­യി­ ചേ­ർ­ന്നു­. വി­മാ­നത്തി­ന്റെ­ സാ­ങ്കേ­തി­കവശങ്ങൾ മനസ്സി­ലാ­ക്കു­വാൻ കോ­ളേ­ജിൽ പ്രദർ­ശി­പ്പി­ച്ചി­രു­ന്ന രണ്ട് വി­മാ­നങ്ങൾ കലാം സൂ­ക്ഷ്മതയോ­ടെ­ ശ്രദ്ധി­ച്ചു­കൊ­ണ്ടി­രു­ന്നു­. പഠനത്തി­ന്റെ­ രണ്ടാം വർ­ഷത്തിൽ ഏതെ­ങ്കി­ലും ഒരു­ വി­ഷയം ഐച്ഛി­കമാ­യി­ എടു­ത്ത്­ പഠി­ക്കേ­ണ്ടി­യി­രു­ന്നു­. എയ്റോ­നോ­ട്ടി­ക്സ് അഥവാ­ വ്യോ­മയാ­നവി­ജ്ഞാ­നീ­യം എന്ന വി­ഷയമാണ് തന്റെ­ ഐച്ഛി­കമാ­യി­ കലാം തി­രഞ്ഞെ­ടു­ത്തത്. 1958ൽ ഹി­ന്ദു­സ്ഥാൻ എയ്റോ­നോ­ട്ടി­ക്സിൽ ട്രെ­യി­നി­യാ­യി­ ചേ­ർ­ന്നു­. വി­മാ­നങ്ങളു­ടെ­ പൈ­ലറ്റാ­വാ­നാ­യി­രു­ന്നു­ കലാ­മി­നു­ ആഗ്രഹം.

1960−ൽ ബി­രു­ദം നേ­ടി­യ ശേ­ഷം കലാം, ഡയറക്ടറേ­റ്റ് ഓഫ് ടെ­ക്നി­ക്കൽ ഡെ­വലപ്പ്മെ­ന്റ് ആൻഡ്് പ്രൊ­ഡക്ഷൻ (എയർ­) എന്ന സ്ഥാ­പനത്തിൽ ശാ­സ്ത്രജ്ഞനാ­യി­ ജോ­ലി­ക്ക്­ ചേ­ർ­ന്നു­. ഇന്ത്യയു­ടെ­ പ്രതി­രോ­ധ മന്ത്രാ­ലയത്തി­ന്റെ­ കീ­ഴി­ലു­ള്ളതാ­യി­രു­ന്നു­ ഈ സ്ഥാ­പനം. പ്രതി­രോ­ധ മേ­ഖലയ്ക്കാ­യി­ സാ­ങ്കേതി­കവി­ദ്യയും ഉപകരണങ്ങളും വി­കസി­പ്പി­ക്കു­ന്ന ഒരു­ കേ­ന്ദ്രമാ­യി­രു­ന്നു­ ഇത്. ഇന്ത്യൻ സൈ­ന്യത്തി­ന്­ വേ­ണ്ടി­ ഒരു­ സൂ­പ്പർ­സോ­ണി­ക്ക് ടാ­ർ­ജറ്റ് എയർ­ക്രാ­ഫ്റ്റ് നി­ർ­മ്മി­ക്കു­ക എന്നതാ­യി­രു­ന്നു­ ഒരു­ ശാ­സ്ത്രജ്ഞൻ എന്ന നി­ലയിൽ കലാ­മി­ന്റെ­ ആദ്യ ദൗ­ത്യം.

ടാ­റ്റാ­ ഇൻ­സ്റ്റി­റ്റ്­യൂ­ട്ട് ഓഫ് ഫണ്ടമെ­ന്റൽ റി­സർ­ച്ചി­ന്റെ­ ഡയറക്ടർ പ്രൊ­ഫ. എം.ജി­.കെ­ മേ­നോ­നാണ് കലാ­മി­ലെ­ റോ­ക്കറ്റ് എഞ്­ചി­നീ­യറെ­ കണ്ടെ­ത്തി­യത്. തു­ടർ­ന്ന് കലാ­മി­ന്റെ­ പ്രതി­ഭ കണ്ടറി­ഞ്ഞ പ്രമു­ഖ ശാ­സ്ത്രജ്ഞനാ­യി­രു­ന്ന ഡോ­ക്ടർ വി­ക്രം സാ­രാ­ഭാ­യി­ താൻ നേ­തൃ­ത്വം നൽ­കി­യി­രു­ന്ന ഇന്ത്യൻ നാ­ഷണൽ കമ്മി­റ്റി­ ഫോർ സ്പേസ് റി­സർ­ച്ച് എന്ന സ്ഥാ­പനത്തിൽ ചേ­രു­വാ­നാ­യി­ അദ്ദേ­ഹത്തെ­ ക്ഷണി­ച്ചു­. അദ്ദേ­ഹം തു­ന്പയിൽ ഒരു­ വി­ക്ഷേ­പണ കേ­ന്ദ്രം തു­ടങ്ങാൻ കലാ­മി­നെ­ ഏൽപ്പി­ച്ചു­. 1962−ലാ­യി­രു­ന്നു­ അത്. തി­രു­വനന്തപു­രത്തു­ള്ള തു­ന്പയിൽ അബ്ദുൾ­കലാ­മിന് എല്ലാം ആദ്യം മു­തൽ തു­ടങ്ങേ­ണ്ടി­യി­രു­ന്നു­. “തി­രു­വനന്തപു­രത്തെ­ തു­ന്പ മേ­രി­ മഗ്ദലിൻ പള്ളി­യി­ലെ­ പ്രാ­ർ­ത്ഥനാ­മു­റി­യി­ലാ­യി­രു­ന്നു­ എന്റെ­ ആദ്യ ലബോ­റട്ടറി­. ഡി­സൈൻ ആൻ­ഡ് ഡ്രോ­യി­ംഗ് റൂം ബി­ഷപ്പി­ന്റെ­ മു­റി­യാ­യി­രു­ന്നു­” എന്ന് കലാം തന്റെ­ ആത്മകഥയാ­യ അഗ്നി­ച്ചി­റകു­കളിൽ അനു­സ്മരി­ക്കു­ന്നു­. 

ഇന്ത്യയിൽ നി­ന്ന് വി­ക്ഷേ­പിച്ച ആദ്യറോ­ക്കറ്റാ­യ നൈ­ക്കി­− അപാ­ച്ചി­, കലാ­മി­ന്റെ­ നേ­തൃ­പാ­ടവത്തി­ന്റെ­ ഫലമാ­യി­, അധി­കം താ­മസി­യാ­തെ­, 1963 നവംബർ 1−ാം തീ­യതി­ തു­ന്പയിൽ നി­ന്ന് ആകാ­ശത്തി­ലേ­ക്ക് കു­തി­ച്ചു­. 1969−ൽ കലാം, ഇന്ത്യൻ സ്പേസ് റി­സർ­ച്ച് ഓർ­ഗനൈ­സേ­ഷനിൽ നി­യമി­തനാ­യി­. ഇതോ­ടേ­ കലാം, ഇന്ത്യയു­ടെ­ ആദ്യത്തെ­ ഉപഗ്രഹവി­ക്ഷേ­പണവാ­ഹനം വി­ക സി­പ്പി­ച്ചെ­ടു­ക്കാ­നു­ള്ള സംഘത്തി­ന്റെ­ തലവനാ­യി­ നി­യമി­ക്ക പ്പെ­ട്ടു­. ഇന്ത്യ ആദ്യ റോ­ക്കറ്റ് വി­ക്ഷേ­പി­ക്കു­ന്പോൾ റേ­ഞ്ച് സേ­ഫ്റ്റി­ ഡയറക്ടർ ആയി­രു­ന്ന കലാം, മനസ്സും ശരീ­രവും പൂ­ർ­ണമാ­യി­ അർ­പ്പി­ച്ചു­ കൊ­ണ്ട് തന്റെ­ സംഘത്തോ­ടൊ­പ്പം എസ്.എൽ.വി­ 3 എന്ന വി­ക്ഷേ­പണവാ­ഹനം വി­കസി­പ്പി­ച്ചെ­ടു­ത്തു­. പന്ത്രണ്ട് വർ­ഷത്തെ­ കഠി­നതപസ്യയു­ടെ­ ഫലമാ­യി­ 1979 ആഗസ്ത് 10−ന് ശ്രീ­ഹരി­ക്കോ­ട്ടയിൽ എസ്.എൽ.വി­−3 വി­ക്ഷേ­പണത്തിന് തയ്യാ­റാ­യി­. 23 മീ­റ്റർ നീ­ളവും 17 ടൺ ഭാ­രവു­മു­ള്ള റോ­ക്കറ്റ് ഭ്രമണപഥത്തെ­ ലക്ഷ്യമാ­ക്കി­ ഉയർ­ന്നു­. രാ­ഷ്ടം മു­ഴു­വൻ ഉറ്റു­നോ­ക്കി­യ വി­ക്ഷേ­പണമാ­യി­രു­ന്നു­ അത്. എന്നാൽ, 317 സെ­ക്കൻ­ഡു­കൾ­ക്ക് ശേ­ഷം ഇന്ത്യൻ മഹാ­സമു­ദ്രത്തിൽ റോ­ക്കറ്റ് തകർ­ന്ന് വീ­ണു­. വി­ക്ഷേ­പണപരാ­ജയത്തി­ന്റെ­ മു­ഴു­വൻ ഉത്തരവാ­ദി­ത്തവും ഏറ്റെ­ടു­ത്ത് തന്നി­ലേ­ക്ക് ഒതു­ങ്ങി­ക്കൂ­ടി­യ കലാ­മി­ന് അന്നത്തെ­ വി­.എസ്.എസ്.സി­ ഡയറക്ടർ ഡോ­. ബ്രഹ്്മപ്രകാശ് വീ­ണ്ടും ആത്മവീ­ര്യം പകർ­ന്നു­. തു­ടർ­ന്ന് നടന്ന എസ്.എൽ.വി­ മൂ­ന്നി­ന്റെ­ അടു­ത്ത പരീ­ക്ഷണപ്പറക്കലിൽ, 1980 ജൂ­ലൈ 17−ന് രോ­ഹി­ണി­ കൃ­ത്രി­മോ­പഗ്രഹം എന്ന കൃ­ത്രി­മോ­പഗ്രഹത്തെ­ അദ്ദേ­ഹം വി­ജയകരമാ­യി­ ഭ്രമണപഥത്തി­ലെ­ത്തി­ച്ചു­.

മു­പ്പതോ­ളം സർ‌­വ്വകലാ­ശാ­ലകളിൽ നി­ന്നും അദ്ദേ­ഹത്തിന് ഓണററി­ ഡോ­ക്ടറേ­റ്റ് ലഭി­ച്ചി­ട്ടു­ണ്ട്. മാ­ത്രമല്ല ഭാ­രത സർ­ക്കാർ രാ­ജ്യത്തെ­ പരമോ­ന്നത സി­വി­ലി­യൻ ബഹു­മതി­കൾ നൽ­കി­യും ഡോ­. കലാ­മി­നെ­ ആദരി­ച്ചി­രി­ച്ചു­. 1981ൽ പദ്മഭൂ­ഷൺ, 1990ൽ പദ്മവി­ഭൂ­ഷൺ, 1997ൽ ഭാ­രത രത്നം എന്നീ­ ബഹു­മതി­കളാണ് അദ്ദേ­ഹത്തിന് ലഭി­ച്ചി­ട്ടു­ള്ളത്.

കെ­.ആർ നാ­രാ­യണന് ­ശേ­ഷം ഇന്ത്യയു­ടെ­ പതി­നൊ­ന്നാ­മത്തെ­ രാ­ഷ്ട്രപതി­യാ­യി­ട്ടാണ് കലാം രാ­ഷ്ട്രപതി­ ഭവനിൽ പ്രവേ­ശി­ക്കു­ന്നത്. ഇന്ത്യയു­ടെ­ മു­ൻ­നി­ര രാ­ഷ്ട്രീ­യകക്ഷി­കളാ­യ ഇന്ത്യൻ നാ­ഷണൽ കോ­ൺ­ഗ്രസ്സും ഭാ­രതീ­യ ജനതാ­ പാ­ർ­ട്ടി­യും ഒരേ­ പോ­ലെ­ പി­ന്തു­ണച്ച ഒരു­ സ്ഥാ­നാ­ർ­ത്ഥി­യാ­യി­രു­ന്നു­ അബ്ദുൾ കലാം. തന്റെ­ എതിർ സ്ഥാ­നാ­ർ­ത്ഥി­യാ­യി­രു­ന്ന ക്യാ­പ്റ്റൻ ലക്ഷ്മി­യേ­ക്കാൾ 8,15,548 വോ­ട്ട് അധി­കം നേ­ടി­യാണ് കലാം ഇന്ത്യയു­ടെ­ പതി­നൊ­ന്നാ­മത് രാ­ഷ്ട്രപതി­യാ­വു­ന്നത്. രാ­ഷ്ട്രപതി­ സ്ഥാ­നത്തെ­ത്തു­ന്ന ആദ്യത്തെ­ ശാ­സ്ത്രജ്ഞൻ കൂ­ടി­യാ­യി­രു­ന്നു­ കലാം. രാ­ഷ്ട്രപതി­ ഭവനി­ലും വളരെ­ ലാ­ളി­ത്യം നി­റഞ്ഞ ജീ­വി­തമാ­യി­രു­ന്നു­ അദ്ദേ­ഹം പി­ന്തു­ടർ­ന്നു­ പോ­ന്നത്. രാ­ഷ്ട്രപതി­ക്ക് നി­യമം മൂ­ലം അനു­വദി­ച്ചു­കി­ട്ടി­യി­രി­ക്കു­ന്ന പല സൗ­ജന്യ സഹാ­യങ്ങളും സ്വീ­കരി­ക്കു­വാൻ കലാം തയ്യാ­റാ­യി­രു­ന്നി­ല്ല. ഭാ­രതത്തി­ന്റെ­ ഭാ­വി­തലമു­റയെ­ വാ­ർ­ത്തെ­ടു­ക്കേ­ണ്ട കു­ട്ടി­കളു­മാ­യി­ നി­രന്തരമാ­യി­ സംവദി­ക്കാ­നും, സല്ലപി­ക്കു­വാ­നും കലാം സമയം കണ്ടെ­ത്തി­യി­രു­ന്നു­. കു­ട്ടി­കൾ അദ്ദേ­ഹത്തെ­ ചാ­ച്ചാ­ കലാം എന്നു­ വി­ളി­ക്കു­മാ­യി­രു­ന്നു­.

2015 ജൂ­ലൈ­ 27ന് ഷി­ല്ലോംഗിൽ ഇന്ത്യൻ ഇൻ­സ്റ്റി­റ്റ്യൂ­ട്ട് ഓഫ് മാ­നേ­ജ്മെ­ന്റിൽ വെ­ച്ച്, ‘വാ­സയോ­ഗ്യമാ­യ ഗ്രഹങ്ങൾ­’ എന്ന വി­ഷയത്തി­ന്റെ­ പേ­രിൽ കു­ട്ടി­കൾ­ക്ക് ക്ലാ­സെ­ടു­ത്തു­കൊ­ണ്ടി­രി­ക്കു­ന്പോൾ പെ­ട്ടെ­ന്നു­ണ്ടാ­യ ഹൃ­ദയാ­ഘാ­തത്തെ­ത്തു­ടർ­ന്ന് അദ്ദേ­ഹം കു­ഴഞ്ഞു­വീ­ഴു­കയാ­യി­രു­ന്നു­. ആ വീ­ഴ്ചയിൽ ഇന്ത്യയ്ക്കും ലോ­കത്തി­നും നല്ലൊ­രു­ വ്യക്തി­ത്വം നഷ്ടപ്പെ­ട്ടു­. ജന്മനാ­ടാ­യ രാ­മേ­ശ്വരത്ത് കർ­മ്മനി­രതനാ­യ കലാം വി­ശ്രമി­ക്കു­കയാ­ണി­പ്പോൾ...

You might also like

Most Viewed