കഥയാകാതെ പോയത്...


പി.ഉണ്ണികൃഷ്ണൻ

ആംഗ്യപാ­ട്ട് പഠി­ക്കാ­തെ­ ക്ലാസ് മു­റി­യിൽ കയറാൻ ഭയപ്പെ­ടു­ന്ന നാ­ലാം ക്ലാ­സു­കാ­രന്റെ­ വേ­വലാ­തി­യാ­യി­രു­ന്നു­ മനസ്സിൽ. മലയാ­ള സാ­ഹി­ത്യത്തി­ന്റെ­ നാ­ലു­കെ­ട്ടിൽ ഭീ­മനെ­ പോ­ലെ­ തലയു­യർ­ത്തി­ നി­ൽ­ക്കു­ന്ന അതി­കാ­യനോട് ചോ­ദ്യങ്ങൾ ചോ­ദി­ക്കു­വാൻ മാ­ത്രം വളർ­ന്നി­ട്ടി­ല്ല എന്ന അപകർ­ഷതാ­ബോ­ധം പേ­ടി­യാ­യും നാ­ണമാ­യും ഒളി­ഞ്ഞും തെ­ളി­ഞ്ഞും എന്റെ­ മു­ഖത്ത് പ്രകടമാ­യി­രു­ന്നു­.

ഗണേഷ് ബീ­ഡി­യു­ടെ­ മണം മു­റി­ക്കു­ള്ളിൽ ഏതോ­ എയർ­ഫ്രഷ്ണറി­ന്റെ­ ഗന്ധവു­മാ­യി­ അവി­ഹി­തമാ­യി­ ഇണചേ­ർ­ന്നതി­ന്റെ­ രൂ­ക്ഷഗന്ധം. രണ്ട് വരയു­ള്ള മു­ണ്ടും അരകൈ­യൻ ഷർ­ട്ടു­മി­ട്ട് വാ­ച്ചി­ന്റെ­ പൊ­ട്ടി­യ സ്ട്രാ­പ്പ് നന്നാ­ക്കു­വാൻ ശ്രമി­ച്ചു­കൊ­ണ്ട് തെ­ക്കേ­പ്പാ­ട്ട് വാ­സു­ദേ­വൻ നാ­യർ എന്ന എം.ടി­ കടന്നു­വന്നപ്പോൾ ആശ്വാ­സം തോ­ന്നി­. പൊ­ട്ടി­യ വാ­ച്ചി­ന്റെ­ സ്ട്രാ­പ്പി­ലാണ് ശ്രദ്ധ. എന്തു­ ചോ­ദി­ക്കണം, എവി­ടെ­ തു­ടങ്ങണമെ­ന്നറി­യാ­തെ­ പരു­ങ്ങി­ നി­ന്നപ്പോൾ കീ­ശയിൽ നി­ന്നും ഗണേഷ് ബീ­ഡി­യെ­ടു­ത്ത് കത്തി­ക്കാ­നു­ള്ള തത്രപ്പാ­ടി­ലാ­യി­. വെ­ളു­ത്ത പു­ക ചു­രു­ളു­കൾ മു­റി­യിൽ മഞ്ഞ് കണി­ക പോൽ ഒഴു­കു­ന്പോൾ പറഞ്ഞു­ തു­ടങ്ങി­യത് മാ­ധ്യമധർ­മ്മത്തെ­ കു­റി­ച്ച്. പത്രം സത്യം പറണം. എല്ലാ­ സത്യങ്ങളും പറയാൻ പറ്റു­ന്നി­ല്ലെ­ങ്കി­ലും പ്രശ്നമി­ല്ല. പക്ഷെ­ പറയു­ന്നത് സത്യമേ­ ആകാ­വൂ­. ഒരു­ മാ­ധ്യമപ്രവർ­ത്തകനു­ള്ള മന്ത്രം ഇങ്ങനെ­ ഒറ്റവാ­ക്കിൽ ഒതു­ക്കി­യപ്പോൾ അടു­ത്ത ചോ­ദ്യം ഒരു­ പ്രമു­ഖദി­ന പത്രം അതി­ന്റെ­ ഓണപ്പതി­പ്പിൽ ഷക്കീ­ല എന്ന സി­നി­മാ­ നടി­ക്ക് വേ­ണ്ടി­ കാ­ൽ­ഭാ­ഗം പേ­ജു­കൾ നീ­ക്കി­വെ­ച്ചതി­നെ­ കു­റി­ച്ചാ­യി­. ഇത് ശരി­യാ­ണോ­ എന്ന ചോ­ദ്യത്തിന് ഉത്തരം എഡി­റ്റർ ഞാ­നാ­യി­രു­ന്നു­വെ­ങ്കിൽ അത്തരം ലേ­ഖനങ്ങൾ എടു­ക്കി­ല്ലാ­യി­രു­ന്നു­വെ­ന്നും പക്ഷേ­, അത്തരം ലേ­ഖനങ്ങൾ എടു­ത്തതിൽ തെ­റ്റി­ല്ല എന്നു­മാ­യി­രു­ന്നു­. നളി­നി­ ജമീ­ലയു­ടെ­ ‘ഞാൻ ലൈംഗി­ക തൊ­ഴി­ലാ­ളി­’ എന്ന പു­സ്തകത്തെ­ കു­റി­ച്ചും 1919ൽ മോ­ണി­ക്ക ബാ­ൾ­ഡ്്്വിൻ എഴു­തി­യ ‘ഐ ലീപ് ഓവർ ദേ­ വോ­ൾ­’ എന്ന പു­സ്തകത്തെ­ക്കു­റി­ച്ചും എം.ടി­ പരാ­മർ­ശി­ച്ചു­. ഇത്തരം വ്യക്തി­കളു­ടെ­ പ്രശ്നങ്ങളും ജനം അറി­ഞ്ഞി­രി­ക്കണം. പത്രമു­തലാ­ളി­മാ­ർ­ക്ക് സ്വാ­ഭാ­വി­കമാ­യി­ അവർ അച്ചടി­ക്കു­ന്നത് പത്രമാ­യാ­ലും വാ­രി­കയാ­യാ­ലും വി­റ്റ് പോ­കണമെ­ന്ന ആഗ്രഹങ്ങളും ഇത്തരം നി­ലപാ­ടു­കളിൽ കാ­ണു­മാ­യി­രി­ക്കും. എല്ലാ­ മാ­ധ്യമങ്ങൾ­ക്കും അവരു­ടേ­താ­യ താ­ൽ­പര്യങ്ങൾ ഉണ്ട്. ഉടമസ്ഥരു­ടെ­ താ­ൽ­പര്യം, പരസ്യക്കാ­രു­ടെ­ താ­ൽ­പര്യം ഇങ്ങനെ­ പോ­കു­ന്നു­ അത്. അതു­കൊ­ണ്ട് തന്നെ­യാണ് പലപ്പോ­ഴും വാ­ർ­ഷി­ക പതി­പ്പു­കൾ ഒന്നും രണ്ടും മൂ­ന്നും വാ­ല്യങ്ങളാ­യി­ പു­റത്തി­റക്കു­ന്നത്.

സാ­മൂ­ഹി­ക പ്രശ്നങ്ങളിൽ എന്തു­കൊ­ണ്ട് ഇടപെ­ടു­ന്നി­ല്ല എന്ന ചോ­ദ്യത്തിന് പറ്റാ­വു­ന്ന സ്ഥലങ്ങളിൽ താ­ൽ­പര്യമു­ള്ള വ്യക്തി­കളോട് തന്റെ­ അഭി­പ്രാ­യങ്ങൾ‍ പ്രകടി­പ്പി­ക്കാ­റു­ണ്ടെ­ന്നും മണൽ ഖനനത്തെ­ക്കു­റി­ച്ച് നി­രന്തരം പ്രസംഗി­ക്കു­കയും എഴു­തു­കയും ചെ­യ്തി­ട്ടു­ണ്ടെ­ന്നും പറഞ്ഞു തീ­രു­ന്പോ­ഴേ­യ്ക്കും ബീ­ഡി­ പാ­ക്കറ്റിൽ നി­ന്ന് മൂ­ന്ന് ബീ­ഡി­യു­ടെ­ ആയുസ് എരി­ഞ്ഞു­ തീ­ർ­ന്നി­രു­ന്നു­. ചോ­ദ്യത്തി­നി­ടയി­ലെ­ മൗ­നം തകർ­ക്കു­വാൻ ശ്രമി­ക്കു­ന്പോൾ ഒഴു­ക്കി­നൊ­ത്ത് നീ­ന്തു­ക എന്ന തന്ത്രമാ­യി­രു­ന്നു­ ഞാൻ കൈ­ക്കൊ­ണ്ടത്. എം.ടി­യു­ടെ­ പു­സ്തകത്തെ­ക്കു­റി­ച്ചും ജീ­വി­തത്തെ­ക്കു­റി­ച്ചും സാ­ഹി­ത്യത്തെ­ക്കു­റി­ച്ചും പലരും യഥേ­ഷ്ടം എഴു­തി­യി­ട്ടു­ണ്ട്. പല ദൃ­ശ്യമാ­ധ്യമങ്ങളി­ലും അവയൊ­ക്കെ­ സംപ്രേ­ഷണം ചെ­യ്തി­ട്ടു­ണ്ട്. ഗൾ­ഫി­നെ­ക്കു­റി­ച്ച് എന്തു­കൊ­ണ്ട് എഴു­തു­ന്നി­ല്ല എന്ന ചോ­ദ്യത്തിന് അറി­യു­ന്ന കാ­ര്യങ്ങളെ­ കു­റി­ച്ചല്ലേ­ എഴു­താൻ പറ്റു­കയു­ള്ളൂ­ എന്ന പരു­ക്കൻ മറു­പടി­ വന്നു­. അറി­യു­ന്ന കാ­ര്യങ്ങൾ മാ­ത്രം എഴു­തു­ന്നു­വെ­ങ്കിൽ ഭാ­വനയും സാ­ങ്കൽ­പി­ക കഥാ­പാ­ത്രങ്ങളും എഴു­ത്തിൽ വേ­ണ്ടേ­ എന്നാ­യി­ എന്റെ­ ചോ­ദ്യം. എല്ലാ­ എഴു­ത്തും യാ­ഥാ­ർ­ത്ഥ്യവും സങ്കൽ­പങ്ങളും കലർ­ന്നതാ­ണ്. അമേ­രി­ക്കയിൽ എട്ട് പ്രാ­വശ്യം സന്ദർ­ശി­ച്ചി­ട്ടും ആ സാ­ഹചര്യത്തി­ലു­ള്ള ഒറ്റ കഥ മാ­ത്രമേ­ എഴു­തി­യി­ട്ടു­ള്ളു­വെ­ന്നും അതു­പോ­ലും എട്ട് കൊ­ല്ലം കഴി­ഞ്ഞാ­യി­രു­ന്നു­വെ­ന്നും ഓർ­മ്മപ്പെ­ടു­ത്തു­ന്പോൾ അഞ്ചാ­മത്തെ­ ബീ­ഡി­ അദ്ദേ­ഹത്തി­ന്റെ­ ചു­ണ്ടു­കളിൽ ഇടംപി­ടി­ച്ചി­രു­ന്നു­.

ബീ­ഡി­യു­ടെ­ പു­കചു­രുൾ വീ­ണ്ടും ഊതി­ പറത്തു­ന്പോൾ ചോ­ദ്യം ബീ­ഡി­യെ­ക്കു­റി­ച്ചാ­യി­. എപ്പോ­ഴും ബീ­ഡി­ വലി­ക്കു­മോ­? ഉത്തരം “എഴു­തു­ന്പോൾ പ്രധാ­നമാ­യി­. പക്ഷെ­ ജീ­വി­തത്തിൽ മി­ക്കവാ­റും എഴു­തു­ക തന്നെ­യാണ് പതി­വ്.” ആരോ­ഗ്യത്തെ­ ബാ­ധി­ക്കി­ല്ലേ­ എന്ന ചോ­ദ്യത്തിന് ബീ­ഡി­ വലി­ക്കാ­ത്ത തന്റെ­ പല സു­ഹൃ­ത്തു­ക്കളും മരി­ച്ചു­പോ­യി­ എന്ന് എം.ടി­ പറഞ്ഞപ്പോൾ എല്ലാ­വരും ചി­രി­ച്ചു­. എം.ടി­ ഒഴി­കെ­. ചോ­ദി­ക്കണമെ­ന്നു­ണ്ടാ­യി­രു­ന്നു­ ചി­രി­ക്കാൻ എന്തേ­ ഇത്ര പി­ശു­ക്ക് എന്ന്. ഉത്തരവും മനസി­ലു­ണ്ട്. ചി­രി­ച്ചി­ല്ലെ­ങ്കിൽ എന്താ­ പ്രശ്നമെ­ന്ന്. കു­റ്റി­ ബീ­ഡി­ കു­ത്തി­കെ­ടു­ത്തി­യ കു­ഞ്ഞു­പാ­ത്രത്തിൽ ബീ­ഡി­യു­ടെ­ ചാ­രം വി­ന്റോ­ ഏ.സി­യു­ടെ­ തലോ­ടലേ­റ്റ് വി­വി­ധ ഭാ­വങ്ങൾ തീ­ർ­ത്ത് തു­ടങ്ങി­യി­രു­ന്നു­.
ഇംഗ്ലീ­ഷിൽ എഴു­തു­ന്നവർ­ക്ക് മാ­ത്രമല്ലേ­ ബു­ക്കർ പ്രൈ­സും നോ­ബൽ പ്രൈ­സും ലഭി­ക്കു­ന്നു­ള്ളൂ­ എന്ന ചോ­ദ്യത്തിന് എഴു­തു­ന്നത് അവാ­ർ­ഡിന് വേ­ണ്ടി അല്ലല്ലോ­ എന്നതാ­യി­രു­ന്നു­ ഉത്തരം. എഴു­ത്തു­കാ­രന്റെ­യും വാ­യനക്കാ­രന്റെ­യും സന്തോ­ഷത്തിന് വേ­ണ്ടി­യാണ് എഴു­തു­ന്നതെ­ന്നും വൈ­ലോ­പ്പി­ള്ളി­യു­ടെ­ കു­ടി­യൊ­ഴി­പ്പി­ക്കൽ, വി­.ടി­യു­ടെ­ ആത്മകഥ പോ­ലു­ള്ള ഗ്രന്ഥങ്ങൾ ഏത് ലോ­ക ക്ലാ­സി­ക്കു­കൾക്കും മു­കളി­ലാണ് എന്ന ഓർ­മ്മി­പ്പി­ക്കലും വന്നു­. ഇംഗ്ലീ­ഷി­ലേ­യ്ക്ക് തർ­ജ്ജമ ചെ­യ്യു­ന്പോൾ കൃ­തി­യു­ടെ­ രചനാ­പരമാ­യ ഘടനയി­ലും ശൈ­ലി­യി­ലും വ്യത്യാ­സങ്ങൾ വരു­ന്നത് ഒഴി­വാ­ക്കു­ന്നത് പ്രയാ­സം തന്നെ­യാ­ണെ­ന്ന അഭി­പ്രാ­യത്തോ­ടൊ­പ്പം വൈ­ക്കം മു­ഹമ്മദ് ബഷീ­റി­ന്റെ­ ബാ­ല്യകാ­ലസഖി­യു­ടെ­ മു­പ്പതോ­ളം പേ­ജു­കൾ നല്ല കൈ­യക്ഷരത്തിൽ ഇംഗ്ലീ­ഷി­ലാണ് എഴു­തി­യതെ­ന്ന് ഓർ­മ്മി­പ്പി­ച്ചപ്പോൾ എന്തു­കൊ­ണ്ട് താ­ങ്കൾ ഇംഗ്ലീ­ഷിൽ എഴു­തി­യി­ല്ല എന്ന ചോ­ദ്യം ഉന്നയി­ച്ചു­. എന്റെ­ ഭാ­ഷയും കഥാ­പാ­ത്രവും മലയാ­ളി­കളാ­ണ്. മലയാ­ളത്തിൽ എഴു­തു­ന്പോ­ഴാണ് ഒരു­ കഥാ­കാ­രൻ എന്ന നി­ലയിൽ തനി­ക്ക് കൂ­ടു­തൽ ആത്മസന്തോ­ഷം തോ­ന്നു­ന്നത് എന്നാ­യി­രു­ന്നു­ മറു­പടി­. മി­ലൻ കു­ന്തേ­ര എന്ന നോ­ബൽ പ്രൈ­സിന് പരി­ഗണി­ക്കപ്പെ­ട്ട ചെ­ക്ക് എഴു­ത്തു­കാ­രന്റെ­ ആദ്യ നോ­വലാ­യ ‘ദ ജോ­ക്ക്’ വി­വർ­ത്തനം ചെ­യ്തപ്പോൾ നോ­വലി­സ്റ്റ് വളരെ­യധി­കം സന്തോ­ഷി­ച്ചി­രു­ന്നു­വെ­ങ്കി­ലും പി­ന്നീട് മി­ലൻ ഇംഗ്ലീഷ് അഭ്യസി­ച്ചതി­നു­ ശേ­ഷം പഴയ ഇംഗ്ലീഷ് തർ­ജ്ജമ വാ­യി­ച്ചപ്പോ­ഴാണ് അതി­ലെ­ അപകടം മനസി­ലാ­യതും സങ്കടപ്പെ­ട്ട് പോ­യതും എന്ന കാ­ര്യവും അദ്ദേ­ഹം വി­വരി­ച്ചു­.

ബീ­ഡി­ കു­റ്റി­ പാ­ത്രത്തിൽ കു­ത്തി­യമർ­ത്തി­ എം.ടി­ തു­ടർ­ന്നു­. രണ്ടാമൂ­ഴം ഇംഗ്ലീ­ഷി­ലേ­യ്ക്ക് തർ­ജ്ജമ ചെ­യ്ത് കഴി­ഞ്ഞി­ട്ട് ഏഴ് കൊ­ല്ലം കഴി­ഞ്ഞു­. നാ­ൽ­പ്പത്തി­യൊ­ന്ന് എഡി­ഷനു­കൾ ഇതി­നകം വി­റ്റ് കഴി­ഞ്ഞു­വെ­ന്നതും വാ­യന നശി­ച്ചി­ട്ടി­ല്ല എന്നതി­ന്റെ­ തെ­ളി­വാ­ണ്. നാ­ലു­കെ­ട്ടും ഇംഗ്ലീ­ഷി­ലേ­യ്ക്ക് നി­രവധി­ തവണ തർ­ജ്ജമ ചെ­യ്തി­ട്ടു­ണ്ട്. പതി­മൂ­ന്നാ­മത്തെ­ എഡി­ഷൻ തർ­ജ്ജമ ചെ­യ്തി­രി­ക്കു­ന്നത് ഓക്സ്ഫോ­ർ­ഡ് യൂ­ണി­വേ­ഴ്സി­റ്റി­യാ­ണ്. പബ്ലി­ഷേ­ഴ്സ് പലപ്പോ­ഴും പു­സ്തകം വി­റ്റ് പോ­കു­ന്നി­ല്ലെ­ന്ന് നി­ലവി­ളി­ക്കു­ന്പോ­ഴും വാ­യനക്കാ­രു­ടെ­ എണ്ണം ഗണ്യമാ­യി­ കൂ­ടു­ന്നു­വെ­ന്ന് തന്നെ­യാണ് യാ­ഥാ­ർ­ത്ഥ്യം. രണ്ടാമൂ­ഴം സി­നി­മയാ­ക്കു­ന്നതി­നെ­ക്കു­റി­ച്ച് ചോ­ദി­ച്ചപ്പോൾ അത്തരമൊ­രു­ കൃ­തി­ രണ്ടര മണി­ക്കൂ­റി­നു­ള്ളിൽ ഒതു­ക്കി­ത്തീ­ർ­ക്കു­ന്പോൾ സാ­ങ്കേ­തി­ക പ്രയാ­സങ്ങൾ­ക്കു­പരി­ പു­സ്തകത്തി­ന്റെ­ ആത്മാവ് നഷ്ടപ്പെ­ടു­മെ­ന്ന ഭീ­തി­യു­ണ്ടെ­ന്നും അതു­കൊ­ണ്ടാണ് അത്തരമൊ­രു­ കോ­ന്പ്രമൈ­സിന് തയ്യാ­റാ­കാ­ത്തതെ­ന്നു­മാ­യി­രു­ന്നു­ മറു­പടി­. സി­നി­മ ആക്കാ­തെ­ തന്നെ­ വി­വി­ധ ഭാ­ഷകളിൽ പു­സ്തകം യഥേ­ഷ്ടം വി­റ്റു­പോ­കു­ന്നു­ണ്ട്.

ഒ.വി­ വി­ജയൻ‍, വൈ­ക്കം മു­ഹമ്മദ് ബഷീ­ർ‍, എം. മു­കു­ന്ദൻ‍, എം.ടി­ എന്നി­വരെ­ പോ­ലെ­ പു­തു­തലമു­റയി­ലെ­ എഴു­ത്തു­കാ­രെ­ക്കു­റി­ച്ച് ആരും അധി­കം ചർ­ച്ച ചെ­യ്യു­ന്നി­ല്ലല്ലോ­ എന്ന ചോ­ദ്യത്തിന് ഉത്തരം ഒരു­ നി­മി­ഷത്തെ­ മൗ­നമാ­യി­രു­ന്നു­. വീ­ണ്ടും ആത്മാ­വി­നെ­ പു­കയ്ക്കു­വാൻ ഗണേഷ് ബീ­ഡി­ ചു­ണ്ടിൽ വെ­ച്ച് ഉത്തരം വന്നു­.
അങ്ങി­നെ­യൊ­ന്നു­മി­ല്ല. സു­ഭാഷ് ചന്ദ്രനെ­ക്കു­റി­ച്ചും ബെ­ന്യാ­മി­നെ­ക്കു­റി­ച്ചും സന്തോ­ഷി­നെ­ക്കു­റി­ച്ചും ജനം സംസാ­രി­ക്കു­ന്നു­ണ്ട്. അവരു­ടെ­ പു­സ്തകം വി­റ്റു­പോ­കു­ന്നു­മു­ണ്ട്. സ്വന്തം ചി­ലവിൽ തി­രൂ­രിൽ തു­ടങ്ങി­യ കു­ട്ടി­കൾ­ക്കാ­യു­ള്ള വാ­യനശാ­ലയിൽ ഇവരു­ടെ­ പു­സ്തകങ്ങൾ വേ­ണമെ­ന്ന് കു­ട്ടി­കൾ ആവശ്യപ്പെ­ടാ­റു­ണ്ടെ­ന്നും പു­തു­തലമു­റയെ­ ചെ­റു­താ­ക്കി­ കാ­ണരു­തെ­ന്നും അവ‍ർ കന്പ്യൂ­ട്ടർ‍ വഴി­യും ഇന്റർ­നെ­റ്റി­ന്റെ­ സഹാ­യത്തോ­ടെ­യും സാ­ഹി­ത്യലോ­കത്തി­ലേ­ക്ക് കടക്കു­ന്നു­ണ്ട് എന്നാണ് കരു­തു­ന്നതെ­ന്നും എം.ടി­ പറഞ്ഞപ്പോൾ പ്രതീ­ക്ഷയു­ടെ­ ഒരു­ മി­ന്നലാ­ട്ടം അദ്ദേ­ഹത്തി­ന്റെ­ മു­ഖത്തും ദൃ­ശ്യമാ­യി­.

സംസാ­രത്തി­നി­ടെ­ കലാ­മണ്ധലം സരസ്വതി­ ടീ­ച്ചർ ഒത്തു­ചേ­ർ­ന്നപ്പോൾ വി­ദേ­ശരാ­ജ്യത്ത് പോ­യപ്പോൾ സമ്മാ­നമാ­യി­ ലഭി­ച്ച ഫോ­ണി­ന്റെ­ കഥയാണ് എം.ടി­ പറഞ്ഞത്. 46,000 രൂ­പ വി­ലയു­ള്ള സെ­ൽ­ഫോൺ വീ­ട്ടി­ലെ­ കൊ­ച്ചു­ കു­ട്ടി­യാ­യ കു­ഞ്ചു­വാണ് കൂ­ടു­തൽ സമയവും ഉപയോ­ഗി­ക്കു­ന്നതെ­ന്നും കു­ഞ്ചു­വിന് തന്നെ­ക്കാൾ മൊ­ബൈ­ലി­ലെ­ പല സംഗതി­കളും അറി­യാ­മെ­ന്നും ചൂ­ണ്ടി­ക്കാ­ട്ടി­യപ്പോൾ സരസ്വതി­ ടീ­ച്ചറും ശരി­യാ­ണെ­ന്ന രീ­തി­യിൽ തലയാ­ട്ടി­.

സാ­ഹി­ത്യകാ­രന്റെ­ കൃ­തി­യിൽ സാ­മൂ­ഹി­ക പ്രതി­ബദ്ധത വേ­ണ്ടേ­ എന്ന ചോ­ദ്യത്തിന് സാ­ഹി­ത്യകാ­രന് ആരെ­യും നന്നാ­ക്കാൻ പറ്റി­ല്ലെ­ന്നാ­യി­രു­ന്നു­ മറു­പടി­. സന്മനസു­കളാ­യ സു­ഹൃ­ത്തു­ക്കൾ വഴി­ അഭി­പ്രാ­യങ്ങൾ പ്രകടി­പ്പി­ക്കു­കയും പരത്തു­കയും െ­ചയ്യു­ക. ഡോ­ക്ടറാ­യാ­ലും പു­രോ­ഹി­തനാ­യാ­ലും രാ­ഷ്ട്രീ­യക്കാ­രനാ­യാ­ലു­മെ­ല്ലാം പറയു­ന്നത് നി­ങ്ങളെ­ രക്ഷി­ക്കാം എന്ന വാ­ഗ്ദാ­നമാ­ണ്. സാ­ഹി­ത്യകാ­രനും അത്തരം കപട വക്താ­വാ­കാ­തി­രി­ക്കു­ന്നതാണ് നല്ലത്. ബീ­ഡി­യു­ടെ­ പു­ക ശ്വാ­സതടസം വരു­ത്തി­യപ്പോൾ ഒന്നു­ നി­ർ­ത്തി­. പി­ന്നീട് ചെ­റി­യ ഒരു­ മൗ­നത്തി­നു­ ശേ­ഷം എന്തോ­ ആലോ­ചി­ച്ചി­ട്ട് വീ­ണ്ടും തു­ടർ­ന്നു­. വി­.ടി­ ഭട്ടതി­രി­പ്പാ­ടി­നെ­ പോ­ലു­ള്ളവ‍ർ എഴു­ത്തി­ലൂ­ടെ­ വി­പ്ലവകരമാ­യ മാ­റ്റങ്ങൾ ഉണ്ടാ­ക്കി­യി­ട്ടു­ണ്ട്.

ബ്രാ­ഹ്മണരു­ടെ­ മനകളിൽ അവരു­ടെ­ പ്രതി­ഷേ­ധം വകവെ­യ്ക്കാ­തെ­ അടു­ക്കളയിൽ നി­ന്നും അരങ്ങത്തേ­യ്ക്ക് എന്ന നാ­ടകം കളി­ക്കു­ക വഴി­ ഒരു­ കാ­ലഘട്ടത്തി­ലെ­ കീ­ഴ്്വഴക്കങ്ങളെ­ വി­.ടി­ മാ­റ്റി­മറി­ച്ചി­രു­ന്നു­. ഭട്ടതി­രി­പ്പാട് ‘ബാ­ലി­കാ­സദനം’ എഴു­തി­യതി­നു­ ശേ­ഷം നടന്ന യാ­ചനാ­ യാ­ത്ര കടന്നു­പോ­കു­ന്പോൾ അന്തർ­ജ്ജനങ്ങൾ അരമനകളിൽ ഒളി­ച്ചി­രു­ന്ന് ഓട്ടു­വളകൾ സംഭാ­വന ചെ­യ്ത കഥകളും സാ­ഹി­ത്യത്തി­ലൂ­ടെ­ സാ­മൂ­ഹി­ക പരി­വർ­ത്തനം നടത്തി­യതി­ന്റെ­ തെ­ളി­വു­കൾ തന്നെ­.

ഇന്ന് പഠനവി­ഷയത്തിൽ നി­ന്ന് കവി­തയും കഥയു­മൊ­ക്കെ­ എടു­ത്ത് മാ­റ്റാ­നാണ് പു­തി­യ പാ­ഠപു­സ്തക കമ്മി­റ്റി­ അംഗങ്ങൾ പോ­ലും തീ­രു­മാ­നി­ക്കു­ന്നത്. അത്തരം വ്യക്തി­കളും കു­ട്ടി­കളും ചരി­ത്രം പഠി­ക്കണം. സാ­ഹി­ത്യം സമൂ­ഹത്തിൽ വരു­ത്തി­യ മാ­റ്റങ്ങൾ തി­രി­ച്ചറി­യണം. എം.ടി­യു­ടെ­ കണ്ണു­കളിൽ ചെ­റി­യ ഒരു­ നി­സ്സംഗത കണ്ടു­ തു­ടങ്ങി­യപ്പോൾ ചോ­ദ്യം വീ­ണ്ടും സാ­ഹി­ത്യത്തി­ലേ­ക്ക് തി­രി­ഞ്ഞു­. യഥാ­ർ­ത്ഥ സംഭവങ്ങളാ­ണോ­ ഭാ­വനയി­ലു­ള്ള കഥകളാ­ണോ­ ശു­ദ്ധസാ­ഹി­ത്യം എന്ന ചോ­ദ്യത്തിന് മറു­പടി­ ഒരു­ കഥയാ­യി­രു­ന്നു­. പാ­ശ്ചാ­ത്യ എഴു­ത്തു­കാ­രു­ടെ­ കൃ­തി­കളിൽ ഫി­ക്ഷനും റി­യലി­സവും തമ്മി­ലു­ള്ള മി­ശ്രി­തമാണ് കാ­ണാൻ സാ­ധി­ക്കു­ക. ലാ­റ്റിൻ അമേ­രി­ക്കൻ കൃ­തി­കളിൽ റി­യലി­സം വേ­ണ്ടേ­ എന്ന് ചോ­ദി­ച്ചാൽ അവി­ടെ­യു­ള്ള പല എഴു­ത്തു­കാ­രും പറയു­ക അവരു­ടെ­ ചരി­ത്ര സംഭവങ്ങൾ ഫി­ക്ഷനു­കളെ­ക്കാൾ മാ­ജി­ക്കൽ റി­യലി­സത്തി­നു­മപ്പു­റമാണ് എന്നാ­ണ്.

ക്രൂ­രനാ­യ ഒരു­ ഭരണാ­ധി­കാ­രി­ ഒരി­ക്കൽ മരി­ച്ച പോ­ലെ­ അഭി­നയി­ച്ചു­. കൊ­ട്ടാ­രത്തി­ലു­ള്ളവരിൽ പലരും രാ­ജാവ് മരി­ച്ച സന്തോ­ഷത്തിൽ ആനന്ദനൃ­ത്തം ചെ­യ്തു­. പി­ന്നീട് നൃ­ത്തം ചെ­യ്തവരെ­ രാ­ജാവ് വെ­ടി­വെ­ച്ച് കൊ­ന്നു­. വർ­ഷങ്ങൾ­ക്ക് ശേ­ഷം രാ­ജാവ് യഥാ­ർ­ത്ഥത്തിൽ മരി­ച്ച് ഭൗ­തി­ക ശരീ­രം അടക്കി­യി­ട്ടും ആനന്ദി­ക്കു­വാൻ കൊ­ട്ടാ­രം സൂ­ക്ഷി­ക്കു­ന്നവർ­ക്ക് ഭയമാ­യി­രു­ന്നു­. അതു­പോ­ലെ­ ആഫ്രി­ക്ക സന്ദർ­ശി­ച്ചി­ല്ലെ­ങ്കി­ലും അവി­ടു­ത്തെ­ ഗോ­ത്രവർ­ഗ്ഗക്കാ­രു­ടെ­ രീ­തി­യും കഥകളെ­ക്കാൾ വി­സ്മയി­പ്പി­ക്കു­ന്നതാ­ണ്. മു­ടന്തനാ­യ വ്യക്തി­യാണ് രാ­ജാ­വാ­യി­ വരു­ന്നതെ­ങ്കിൽ മൊ­ത്തം കൊ­ട്ടാ­രം ജീ­വനക്കാ­രു­ടെ­യും കാ­ലടി­ച്ച് പൊ­ട്ടി­ച്ച് മു­ടന്തന്മാ­രാ­ക്കും. ചരി­ത്രത്തിൽ യഥാ­ർ­ത്ഥത്തിൽ നടന്ന പല സംഭവങ്ങളും കഥകളെ­ക്കാൾ ഭീ­കരമാ­ണ്. അതു­കൊ­ണ്ട് തന്നെ­ ഭാ­വനയും യാ­ഥാ­ർ­ത്ഥ്യവും ജീ­വി­തത്തി­ലും കഥയി­ലും വേ­ർ­തി­രി­ക്കു­വാൻ പറ്റി­ല്ല.

വീ­ണ്ടും സാ­മൂ­ഹ്യപ്രശ്നങ്ങളി­ലേ­ക്ക് ശ്രദ്ധ തി­രി­ച്ചപ്പോൾ എൻ­ഡോ­സൾ­ഫാൻ പ്രശ്നത്തിൽ റഹ്്മാ­നും അംബി­കാ­ സു­ധൻ മങ്ങാ­ടും ലീ­ലാ­ കു­മാ­രി­യേ­യും പോ­ലു­ള്ളവർ എഴു­തി­യും പ്രതി­കരി­ച്ചും പ്രതി­ഷേ­ധി­ക്കു­ന്നതി­നെ­ പറ്റി­ എം.ടി­ ഓർ­മ്മി­ച്ചു­.

വറ്റി­പ്പോ­കു­ന്ന ഭാ­രതപ്പു­ഴയെ­ പറ്റി­ എഴു­പത്തി­യേഴ് മു­തൽ എഴു­തി­യി­ട്ടും ഇപ്പോ­ഴും മണൽ വാ­രു­ന്നു­. പു­ഴ വറ്റു­ന്നു­. പോ­ലീ­സു­കാ­രും രാ­ഷ്ട്രീ­യക്കാ­രും മണൽ മാ­ഫി­യയും കൊ­ള്ള തു­ടരു­ന്നു­. എം.ടി­യു­ടെ­ നി­രാ­ശ കലർ­ന്ന സ്വരം. തി­കഞ്ഞ നി­ശബ്ദത. പാ­ക്കറ്റിൽ ബാ­ക്കി­ വി­രലി­ലെ­ണ്ണാ­വു­ന്ന ബീ­ഡി­കൾ മാ­ത്രം. ബീ­ഡി­ പാ­ക്കറ്റി­ലേ­ക്ക് നോ­ക്കി­ ചെ­റു­താ­യൊ­ന്ന് ചി­രി­ക്കു­ന്പോൾ എം.ടി­ ഗൗ­രവത്തോ­ടെ­ പറഞ്ഞു­. “ചി­ല‍ർ ഇന്റർ­വ്യൂ­ എടു­ക്കു­വാൻ വന്നാൽ ഫോ­ട്ടെ­യെ­ടു­ക്കു­ന്പോൾ ഒരു­ ബീ­ഡി­ വലി­ക്കാൻ പറയും. അവ‍‍ർ­ക്ക് വേ­ണ്ടത് നല്ല പോ­സ്സാ­ണ്.”

അവസാ­ന ചോ­ദ്യമെ­റി­ഞ്ഞു­. രാ­ഷ്ട്രീ­യം? കാ­രശ്ശേ­രി­യും സാ­റാ­ ജോ­സഫു­മൊ­ക്കെ­ ആം ആദ്മി­യിൽ ചേ­രു­ന്നു­ എന്നറി­ഞ്ഞു­. അതൊ­ക്കെ­ ഓരോ­രു­ത്തരു­ടെ­ വ്യക്തി­പരമാ­യ തീ­രു­മാ­നം. എന്റെ­ ചെ­റു­പ്പത്തിൽ കൂ­ഡല്ലൂ­രി­ലോ­ വാ­രനെ­ല്ലൂ­രി­ലോ­ രാ­ഷ്ട്രീ­യ സംഘടനകൾ കു­റവാ­യി­രു­ന്നു­. അതു­കൊ­ണ്ട് തന്നെ­ രാ­ഷ്ട്രീ­യത്തിൽ ആകൃ­ഷ്ടനാ­യി­ട്ടി­ല്ല. ഇനി­ അതി­ന്റെ­ പ്രാ­യവു­മല്ല.

എം.ടി­യു­ടെ­ മേ­ച്ചിൽ സ്ഥലങ്ങൾ എവി­ടെ­യും അവസാ­നി­ക്കു­ന്നി­ല്ല. അഴു­ക്കു­ചാ­ലു­കളും ഇളം കാ­ലടി­കൾ­ക്ക് തട്ടി­ത്തെ­റി­പ്പി­ക്കാൻ വെ­ള്ളമൊ­രു­ക്കി­ നി­ൽ­ക്കു­ന്ന പു­ൽ­ത്തകി­ടു­കളിൽ മേ­ഞ്ഞു­ നടക്കു­ന്ന കാ­ലി­ക്കൂ­ട്ടങ്ങളും ഇപ്പോ­ഴും ബാ­ക്കി­ നി­ല്പ്പു­ണ്ട്. പ്രി­യപ്പെ­ട്ടവരെ­, മലയാ­ള സാ­ഹി­ത്യത്തി­ന്റെ­ ഒറ്റയടി­പ്പാ­തയിൽ എം.ടി­ ഇനി­യും നടക്കും. നമ്മെ­ കരയി­പ്പി­ച്ചും സന്തോ­ഷി­പ്പി­ച്ചും ചി­ന്തി­പ്പി­ച്ചും...

21 കേ­രള േ­സ്റ്ററ്റ് ഫി­ലിം അവാ­ർ­ഡ്, മൂ­ന്ന് തവണ കേ­രള സാ­ഹി­ത്യ അക്കാ­ദമി­ അവാ­ർ­ഡ്, ഏഴ് നാ­ഷണൽ ഫി­ലിം അവാ­ർ­ഡ് അതി­ലു­പരി­ ഇന്ത്യയി­ലെ­ സാ­ഹി­ത്യമേ­ഖലയി­ലെ­ ഏറ്റവും വലി­യ ബഹു­മതി­യാ­യ ജ്ഞാ­നപീ­ഠം വരെ­ നേ­ടി­യ മലയാ­ളത്തി­ന്റെ­ മഹാ­നാ­യ കഥാ­കാ­രനോട് കഥ പറയാ­തെ­ കാ­ര്യം പറഞ്ഞ് പി­രി­യു­ന്പോൾ മനസിൽ പറഞ്ഞത് ഈ കൂടല്ലൂ­ർ­ക്കാ­രന് ലോ­ക സാ­ഹി­ത്യത്തിൽ ഇനി­യും സംഭാ­വനകൾ ചെ­യ്യാ­നു­ള്ള ബാ­ല്യം ഏറെ­ ബാ­ക്കി­യു­ണ്ട് എന്ന സത്യം തന്നെ­.

(2014ൽ ബഹ്റൈൻ സന്ദർ‍ശി­ച്ചപ്പോൾ എംടി­ 4പി­എമ്മിന് അനു­വദി­ച്ച പ്രത്യേ­ക അഭി­മു­ഖത്തിൽ നി­ന്ന്)

You might also like

  • Lulu Exchange
  • Straight Forward

Most Viewed