കൊ­ച്ചി­ മെ­ട്രോ­യി­ലെ­ ലിംഗ വി­പ്ലവം !


ജെ­. ബി­ന്ദു­രാ­ജ്

ഹോ­ട്ടൽ മാ­നേ­ജ്‌മെ­ന്റ് കോ­ഴ്‌സ് പാ­സ്സാ­യശേ­ഷം ഒരു­ സ്റ്റാർ ഹോ­ട്ടലി­ലാ­യി­രു­ന്നു­ രാ­ഗ രഞ്ജി­നി­ക്ക് ജോ­ലി­. ഉയർ­ന്ന തസ്തി­കയിൽ തൊ­ഴി­ലെ­ടു­ത്തി­രു­ന്ന അവർ പക്ഷേ­ ഒരു­ ദി­വസം ജോ­ലി­യിൽ നി­ന്നും പു­റത്താ­ക്കപ്പെ­ട്ടു­. സ്ത്രീ­ എന്ന നി­ലയിൽ തൊ­ഴി­ലിൽ പ്രവേ­ശി­ച്ചി­രു­ന്ന അവർ ഒരു­ ട്രാ­ൻ­സ്‌ജെ­ന്ററാ­ണെ­ന്ന് ഹോ­ട്ടൽ അധി­കൃ­തർ കണ്ടെ­ത്തി­യതാണ് തൊ­ഴിൽ നഷ്ടപ്പെ­ടാ­നി­ടയാ­ക്കി­യത്. സ്വന്തം അസ്തി­ത്വം മറച്ചു­വെച്ചു­കൊ­ണ്ട് തൊ­ഴിൽ ചെ­യ്യാൻ നി­ർ­ബന്ധി­തരാ­യ ആയി­രക്കണക്കിന് ട്രാ­ൻ­സ്‌ജെ­ന്റർ­മാ­രിൽ ഒരാൾ മാ­ത്രമാ­യി­രു­ന്നു­ രാ­ഗ. ജോ­ലി­ക്കെ­ടു­ക്കണമെ­ങ്കിൽ ആണോ­ പെ­ണ്ണോ­ ആയി­രി­ക്കണമെ­ന്ന നി­ബന്ധന സമീ­പകാ­ലം വരെ­ മി­ക്കവാ­റും തൊ­ഴിൽ സ്ഥാ­പനങ്ങളിൽ ഉണ്ടാ­യി­രു­ന്നു­. എന്നാൽ ട്രാ­ൻ­ജെന്ററു­കൾ­ക്കും വോ­ട്ടവകാ­ശം നൽ­കപ്പെ­ടു­കയും അവരെ­പ്പറ്റി­യു­ള്ള തെ­റ്റി­ദ്ധാ­രണകൾ മാ­ധ്യമങ്ങളി­ലൂ­ടെ­യു­ള്ള ബോ­ധവൽ­ക്കരണത്തി­ലൂ­ടെ­ പൊ­തു­സമൂ­ഹത്തിൽ നി­ന്ന് അകലു­കയും ചെ­യ്തതോ­ടെ­ വലി­യൊ­രു­ പരി­ധി­ വരെ­ അവർ സമൂ­ഹത്തിൽ നേ­രി­ട്ടി­രു­ന്ന അയി­ത്തത്തിൽ നി­ന്നും മോ­ചി­തരാ­കാൻ തു­ടങ്ങി­. എന്നി­രു­ന്നാ­ലും സർ­ക്കാർ സ്ഥാ­പനങ്ങളും സ്വകാ­ര്യ സ്ഥാ­പനങ്ങളു­മൊ­ക്കെ­ അവരെ­ തങ്ങളു­ടെ­ സ്ഥാ­പനങ്ങളിൽ നി­യമി­ക്കാൻ അപ്പോ­ഴും മടി­ച്ചു­നി­ൽ­ക്കു­ക തന്നെ­യാ­യി­രു­ന്നു­ ഇതു­വരെ­. പക്ഷേ­ യാ­ഥാ­സ്ഥി­തി­കതയു­ടെ­ ഈ കെ­ട്ടു­പാ­ടു­കൾ­ക്കു­ പരി­ഷ്‌കൃ­ത സമൂ­ഹത്തിൽ സ്ഥാ­നമി­ല്ലെ­ന്നു­ തെ­ളി­യി­ച്ചു­കൊ­ണ്ട് പു­തി­യൊ­രു­ ദൗ­ത്യത്തി­നു­ തയ്യാ­റാ­യി­രി­ക്കു­കയാണ് കൊ­ച്ചി­ മെ­ട്രോ­. കൊ­ച്ചി­ മെ­ട്രോ­യിൽ നി­യമി­ക്കു­ന്ന 570 ടി­ക്കറ്റിങ്-ഹൗസ് കീ­പ്പിങ് ജീ­വനക്കാ­രിൽ 60 പേർ ട്രാ­ൻ­സ്‌ജെ­ന്റർ­മാ­രാ­യി­രി­ക്കു­മെ­ന്ന് കൊ­ച്ചി­ മെ­ട്രോ­ റെ­യിൽ ലി­മി­റ്റഡ്‌ (കെ­ എംആർഎൽ­) മാ­നേ­ജിങ് ഡയറക്ടർ ഏലി­യാസ് ജോ­ർ­ജ് ഏതാ­നും മാ­സങ്ങൾ­ക്കു­ മുന്പ് പ്രഖ്യാ­പി­ച്ചപ്പോൾ അത് വി­പ്ലവകരമാ­യ ഒരു­ മാ­റ്റത്തി­നു­ള്ള തു­ടക്കമാ­ണെ­ന്ന് അന്നേ­ തന്നെ­ വ്യക്തമാ­യി­രു­ന്നതാ­ണ്. ലിംഗപരമാ­യ പ്രശ്‌നങ്ങൾ മൂ­ലം അരി­കു­ജീ­വി­തങ്ങളി­ലേ­യ്ക്ക് വീ­ണു­പോ­കു­ന്നവരെ­ മാ­ന്യമാ­യ തൊ­ഴി­ലിൽ എത്തി­ക്കാ­നു­ള്ള സാ­മൂ­ഹ്യപ്രതി­ബദ്ധതോ­ടെ­യു­ള്ള നീ­ക്കമാ­യി­ അത് വി­ലയി­രു­ത്തപ്പെ­ട്ടു­. ഇന്ന് ഏലി­യാസ് ജോ­ർ­ജ് ആ ലക്ഷ്യം നി­റവേ­റ്റി­യി­രി­ക്കു­ന്നു­. 60 പേ­രെ­ നി­യമി­ക്കാ­നാ­യി­ല്ലെ­ങ്കി­ലും 23 ട്രാ­ൻ­സ്‌ജെ­ന്ററു­കൾ­ക്ക് ഇതി­നകം കൊ­ച്ചി­ മെ­ട്രോ­ റെ­യിൽ ലി­മി­റ്റഡ്‌ നി­യമനം നൽ­കി­ക്കഴി­ഞ്ഞി­രി­ക്കു­ന്നു­. ഇതിൽ ഉന്നത വി­ദ്യാ­ഭ്യാ­സം സി­ദ്ധി­ച്ച അഞ്ചു­പേർ ടി­ക്കറ്റിങ് ജീ­വനക്കാ­രാ­ണെ­ങ്കിൽ പതി­നെ­ട്ടു­പേർ ഹൗസ് കീ­പ്പിങ് ജീ­നക്കാ­രാ­ണ്. രാ­ജ്യത്തി­നു­ മൊ­ത്തം മാ­തൃ­കയാ­കു­ന്നതാണ് കൊ­ച്ചി­ മെ­ട്രോ­യു­ടെ­ ഈ പദ്ധതി­. മെ­ട്രോ­യി­ലെ­ ടി­ക്കറ്റിങ് ജോ­ലി­കൾ കു­ടുംബശ്രീ­യെ­ ഏൽ­പി­ച്ച ഏലി­യാസ് ജോ­ർ­ജി­ന്റെ­ വി­പ്ലവകരമാ­യ തീ­രു­മാ­നത്തേ­ക്കാൾ മി­കച്ചതാ­യി­ മാ­റി­യി­രി­ക്കു­ന്നു­ പു­തി­യ നടപടി­. രാ­ജ്യത്തെ­ ഏറ്റവും മഹത്താ­യ ഒരു­ ലിംഗ വി­പ്ലവത്തിന് കൊ­ച്ചി­ മെ­ട്രോ­ നാ­ന്ദി­ കു­റി­ച്ചി­രി­ക്കു­ന്നു­.

ആൺ ശരീ­രത്തി­നു­ള്ളിൽ പെ­ണ്ണി­ന്റെ­ മനസ്സും പെൺ ശരീ­രത്തി­നു­ള്ളിൽ ആണി­ന്റെ­ മനസ്സു­മാ­യി­ ജീ­വി­ക്കേ­ണ്ടി­ വരു­ന്നവർ കേ­രളത്തി­ലും മറ്റു­ സംസ്ഥാ­നങ്ങളി­ലു­മൊ­ക്കെ­യു­ണ്ടെ­ങ്കി­ലും ഓരോ­ ദേ­ശങ്ങളി­ലും അവർ­ക്ക് കൽ­പി­ക്കപ്പെ­ട്ടി­രു­ന്ന അയി­ത്തമാണ് പൊ­തു­ധാ­രയിൽ നി­ന്നും സമൂ­ഹത്തിൽ അവർ അകറ്റി­നി­ർ­ത്തപ്പെ­ടാൻ ഇടയാ­ക്കി­യി­രു­ന്നത്. ഭി­ക്ഷാ­ടനത്തി­ലേ­യ്ക്കും തെ­രു­വു­ നൃ­ത്തത്തി­ലേ­യ്ക്കും ലൈംഗി­ക തൊ­ഴി­ലി­ലേ­ക്കു­മൊ­ക്കെ­ പോ­കാൻ അത് അവരെ­ നി­ർ­ബന്ധി­തരാ­ക്കി­. മൂ­ന്നാംലിംഗക്കാ­രാ­യ മക്കളെ­ അവരാ­യി­ തന്നെ­ അംഗീ­കരി­ക്കു­കയും അവരെ­ അവരു­ടേ­താ­യ രീ­തി­കളിൽ വളർ­ത്തു­കയും ചെ­യ്യു­ന്ന മാ­താ­പി­താ­ക്കൾ പോ­ലും പി­ന്നീട് ഇവർ­ക്ക് തൊ­ഴിൽ കണ്ടെ­ത്തി­ നൽ­കു­ന്നതിൽ പരാ­ജയപ്പെ­ടു­കയും മറ്റു­ള്ളവരു­െ­ട സഹാ­യത്താൽ മാ­ത്രം അവർ പി­ൽ­ക്കാ­ലം ചെ­ലവി­ടേ­ണ്ട ഗതി­കേ­ടു­ണ്ടാ­കു­കയും ചെ­യ്തു­. വീ­ട്ടിൽ നി­ന്നും നാ­ട്ടിൽ നി­ന്നു­മു­ള്ള വി­വേ­ചനം മൂ­ലം കേ­രളത്തിൽ നി­ന്നും ഒളി­ച്ചോ­ടി­ തമി­ഴ്‌നാ­ട്ടി­ലെ­ മൂ­ന്നാം ലിംഗ സംഘങ്ങളിൽ ചേ­രേ­ണ്ടി­ വന്ന നി­രവധി­ മലയാ­ളി­കളു­ണ്ടെ­ന്നത് ഒരു­ വസ്തു­തയാ­ണെ­ന്നി­രി­ക്കേ­, കൊ­ച്ചി­ മെ­ട്രോ­ ഒരർ­ത്ഥത്തിൽ അരി­കു­ജീ­വി­തങ്ങളു­ടെ­ ദൈ­നംദി­ന ജീ­വി­തത്തി­ലേ­ക്കാണ് വെ­ളി­ച്ചം കൊ­ണ്ടു­വന്നി­രി­ക്കു­ന്നത്. വി­ദ്യാ­ഭ്യാ­സം സി­ദ്ധി­ച്ചി­ട്ടും ലിംഗം മൂ­ലം തൊ­ഴിൽ നി­ഷേ­ധി­ക്കപ്പെ­ട്ടവർ­ക്ക് ഒരു­ സർ­ക്കാർ സ്ഥാ­പനം നൽ­കു­ന്ന ഏറ്റവും വലി­യ പ്രതീ­ക്ഷയാ­ണത്. ട്രെ­യി­നു­കളിൽ ഭി­ക്ഷാ­ടനം നടത്താ­നും ഇരു­ണ്ട തെ­രു­വു­കളിൽ ശരീ­രം വി­ൽ­ക്കാ­നും വി­ധി­ക്കപ്പെ­ട്ടി­രു­ന്നവർ കൊ­ച്ചി­ മെ­ട്രോ­യു­ടെ­ ടി­ക്കറ്റിങ് കൗ­ണ്ടറു­കളി­ലും േസ്റ്റ­ഷനു­കളി­ലും യൂ­ണി­ഫോ­മി­ട്ട് ഇനി­ തൊ­ഴി­ലെ­ടു­ക്കും. ടി­ക്കറ്റിങ് സ്റ്റാ­ഫിന് 13,000 രൂ­പ മു­തൽ 15,000 രൂ­പ വരെ­യും ഹൗസ് കീ­പ്പിങ് സ്റ്റാ­ഫിന് പതി­നാ­യി­രം രൂ­പയു­മാണ് കൊ­ച്ചി­ മെ­ട്രോ­ വേ­തനമാ­യി­ നി­ശ്ചയി­ച്ചി­രി­ക്കു­ന്നത്. ധാ­രാ­ളം ട്രാ­ൻ­സ്‌ജെ­ന്റർ­മാർ മെ­ട്രോ­യിൽ അഭി­മു­ഖത്തി­നാ­യി­ എത്തി­യി­രു­ന്നു­വെ­ങ്കി­ലും പൊ­ലീ­സും കു­ടുംബശ്രീ­ പ്രവർ­ത്തകരും സംയു­ക്തമാ­യി­ കൂ­ടി­യാ­ലോ­ചി­ച്ചാണ് കു­റ്റകൃ­ത്യങ്ങളി­ലൊ­ന്നും ഉൾ­പ്പെ­ടാ­ത്ത ട്രാ­ൻ­ജെ­ന്റർ­മാ­രെ­ കണ്ടെ­ത്തി­യതും അവർ­ക്ക് നി­യമനം നൽ­കി­യതും.

ഇന്ത്യയിൽ ഇപ്പോ­ഴും ട്രാ­ൻ­സ്‌ജെ­ന്റർ­മാർ പലതരത്തി­ലു­ള്ള വി­വേ­ചനങ്ങൾ നേ­രി­ട്ടു­കൊ­ണ്ടി­രി­ക്കു­കയാ­ണ്. ലോ­കമെ­ന്പാ­ടും മൂ­ന്നാം ലിംഗക്കാ­രു­ടെ­ അവകാ­ശങ്ങൾ­ക്കാ­യി­ ശബ്ദമു­യരു­ന്പോ­ഴും ഇന്ത്യയു­ടെ­ പരമോ­ന്നത നീ­തി­പീ­ഠമാ­യ സു­പ്രീം കോ­ടതി­ പോ­ലും മൂ­ന്നാംലിംഗക്കാ­ർ­ക്കു­ നേ­രെ­ മു­ഖംതി­രി­ച്ചത് നാം നേ­രിൽ കണ്ടതാ­ണ്. തി­കച്ചും വി­വേ­ചനപരമാ­യ ഒരു­ നി­ലപാ­ടാണ് സു­പീംകോ­ടതി­ 2013-ൽ 377-ാം വകു­പ്പ് നി­ലനി­ർ­ത്തി­ക്കൊ­ണ്ട് പു­റപ്പെ­ടു­വി­ച്ച വി­ധി­. 2013ലെ­ വി­ധി­ന്യാ­യം പു­നപ്പരി­ശോ­ധി­ക്കണമെന്നാ­വശ്യപ്പെ­ട്ട് സമർ­പ്പി­ക്കപ്പെ­ട്ട റി­വ്യൂ­ ഹർ­ജി­കൾ 2015ൽ തള്ളി­യതി­ലൂ­ടെ­ സു­പ്രീം കോ­ടതി­ വീ­ണ്ടും തങ്ങളു­ടെ­ യാ­ഥാ­സ്ഥി­കത്വം ജനസമക്ഷം വെ­ളി­വാ­ക്കു­കയു­മാ­യി­രു­ന്നു­.

സ്വകാ­ര്യതയിൽ ഒരേ­ ലിംഗക്കാർ തമ്മിൽ ലൈംഗി­കബന്ധത്തിൽ ഏർ­പ്പെ­ടു­ന്നത് കു­റ്റകരമാ­ണെ­ന്ന 377ാം വകു­പ്പ് ഡൽ­ഹി­ ഹൈ­ക്കോ­ടതി­ റദ്ദാ­ക്കി­യത് 2009ലാ­യി­രു­ന്നു­. ഇന്ത്യയി­ലെ­ ലൈംഗി­ക ന്യൂ­നപക്ഷങ്ങളെ­ സംബന്ധി­ച്ചി­ടത്തോ­ളം ഈ വി­ധി­ന്യാ­യം തു­ടർ­ന്ന് പല അവകാ­ശങ്ങളും ചോ­ദി­ച്ചു­വാ­ങ്ങാ­നു­ള്ള ഒരു­ ചവി­ട്ടു­പടി­യാ­യി­ മാ­റേ­ണ്ടതാ­യി­രു­ന്നു­ ലിംഗസമത്വത്തി­ലേ­ക്കും ലിംഗനീ­തി­യി­ലേ­ക്കു­മൊ­ക്കെ­ മു­ന്നേ­റാൻ അതവർ­ക്ക് വലി­യ ഊർ­ജം പകർ­ന്നു­കൊ­ടു­ക്കാൻ ഏറെ­ സഹാ­യകമാ­കു­കയും ചെ­യ്യു­മാ­യി­രു­ന്നു­. എന്നാൽ യാ­ഥാ­സ്ഥി­തി­ക മതസംഘടനകൾ ഈ വി­ധി­ന്യാ­യത്തെ­ ചോ­ദ്യം ചെ­യ്തു­കൊ­ണ്ട് സു­പ്രീം കോ­ടതി­യിൽ അപ്പീൽ നൽ­കി­. 2013ൽ സു­പ്രീം കോ­ടതി­ ഡൽ­ഹി­ ഹൈ­ക്കോ­ടതി­യു­ടെ­ വി­ധി­ന്യാ­യം റദ്ദാ­ക്കു­കയും സ്വവർ­ഗഭോ­ഗം ശി­ക്ഷാ­ർ­ഹമാ­ണെ­ന്ന 377ാം വകു­പ്പ് ഭരണഘടനാ­പരമാ­യി­ നി­ലനി­ൽ­ക്കു­ന്നതാ­ണെ­ന്നും വി­ധി­ച്ചു­. ഇതി­നെ­തി­രെ­ പു­രോ­ഗമനപരമാ­യി­ ചി­ന്തി­ക്കു­ന്ന സംഘടനകളും വ്യക്തി­കളും റി­വ്യൂ­ ഹർ­ജി­ നൽ­കി­യെ­ങ്കി­ലും സു­പ്രീം കോ­ടതി­ തങ്ങളു­ടെ­ നി­ലപാ­ടിൽ മാ­റ്റം വരു­ത്താൻ തയാ­റാ­യി­ല്ല. ലൈംഗി­ക ന്യൂ­നപക്ഷങ്ങൾ കടു­ത്ത വി­വേ­ചനം നേ­രി­ടു­കയും പോ­ലീ­സിൽ നി­ന്നും നാ­ട്ടു­കാ­രിൽ നി­ന്നും കടു­ത്ത പീ­ഡനങ്ങൾ­ക്ക് വി­ധേ­യരാ­കു­കയും പൊ­തു­സമക്ഷം സ്വയം വെ­ളി­വാ­കാൻ പോ­ലും മടി­ക്കു­കയും ചെ­യ്യു­ന്ന ഒരു­ രാ­ജ്യത്ത് മാ­റ്റത്തി­ന്റെ­ വി­ത്തു­കൾ പൊ­ട്ടി­മു­ളച്ചു­കൊ­ണ്ടി­രു­ന്ന ഒരു­ സമയത്താണ് സു­പ്രീം കോ­ടതി­ അവയെ­ല്ലാം അസ്ഥാ­നത്താ­ക്കു­ന്ന മട്ടി­ലൊ­രു­ വി­ധി­ന്യാ­യം നടത്തു­കയും അതി­നെ­ പി­ന്നീട് റി­വ്യൂ­ ഹർ­ജി­ വന്ന അവസരത്തിൽ പോ­ലും ശരി­വയ്ക്കു­കയും ചെ­യ്തത്. 2016 ഫെ­ബ്രു­വരി­യിൽ വി­ധി­യി­ലെ­ അപാ­കതകൾ പരി­ഹരി­ക്കണമെ­ന്ന് അപേ­ക്ഷി­ച്ച നാസ് ഫൗ­ണ്ടേ­ഷൻ സു­പ്രീം കോ­ടതി­യിൽ നൽ­കി­യ ഹർ­ജി­യെ­ തു­ടർ­ന്ന് വി­ഷയം വീ­ണ്ടും അഞ്ചംഗ ഭരണഘടനാ­ ബെ­ഞ്ചി­ന്റെ­ പരി­ഗണനയി­ലാ­ണ്.

ഇന്ത്യയിൽ ട്രാ­ൻ­സ്‌ജെന്ററു­കൾ ഹി­ജഡ എന്ന പേ­രി­ലാണ് അറി­യപ്പെ­ടു­ന്നത്. ഉർ­ദു­വിൽ ഈ വാ­ക്കിന് സ്വന്തം ‘വംശത്തിൽ നി­ന്നും വേ­റി­ട്ടവൻ­’ എന്നാണ് അർ­ത്ഥം. സാ­ധാ­രണഗതി­യിൽ പു­രു­ഷന്മാ­രാ­യി­ ജനി­ക്കു­കയും സ്ത്രീ­യു­ടെ­ മനസ്സു­ള്ളവരെ­യാണ് ഹി­ജഡയെ­ന്ന് വി­ശേ­ഷി­പ്പി­ക്കു­ന്നതെ­ങ്കി­ലും ഉഭയലൈംഗി­കത്വമു­ള്ളവരും ഈ ഗണത്തിൽ ചി­ത്രീ­കരി­ക്കപ്പെ­ടു­ന്നു­ണ്ട്. പു­രു­ഷനോ­ സ്ത്രീ­യോ­ അല്ലാ­ത്ത മൂ­ന്നാം ലിംഗമാ­യി­ തങ്ങളെ­ അംഗീ­കരി­ക്കണമെ­ന്നും തൊ­ഴിൽ മേ­ഖലയി­ലടക്കം തങ്ങൾ­ക്ക് മറ്റ് രണ്ട് ലിംഗക്കാ­രെ­പ്പോ­ലെ­ പ്രാ­തി­നി­ധ്യം നൽ­കപ്പെ­ടു­കയും വേ­ണമെ­ന്നാണ് ഒട്ടു­മി­ക്ക രാ­ജ്യങ്ങളി­ലും ട്രാ­ൻ­ജെ­ന്ററു­കൾ പ്രധാ­നമാ­യും ആവശ്യപ്പെ­ടു­ന്നത്. ഇന്ത്യയിൽ 2014 ഏപ്രി­ലിൽ ഹി­ജഡകളെ­ മൂ­ന്നാം ലിംഗമാ­യി­ സർ­ക്കാർ നി­യമപ്രകാ­രം അംഗീ­കരി­ക്കു­കയു­ണ്ടാ­യി­. പാ­സ്സ്‌പോ­ർ­ട്ടി­ലും ആധാർ കാ­ർ­ഡ്, വോ­ട്ടർ ഐഡി­ കാ­ർ­ഡ് തു­ടങ്ങി­യ സർ­ക്കാർ രേ­ഖകളി­ലു­മൊ­ക്കെ­ ട്രാ­ൻ­സ്‌ജെ­ന്റർ എന്ന് ലിംഗം രേ­ഖപ്പെ­ടു­ത്താ­നു­ള്ള അവകാ­ശം ഇന്ത്യൻ സർ­ക്കാർ മൂ­ന്നാം ലിംഗങ്ങൾ­ക്ക് നൽ­കി­യത് കേ­വലം മൂ­ന്നു­ വർ­ഷങ്ങൾ­ക്കു­ മുന്പു­ മാ­ത്രമാ­ണെ­ന്നത് സ്വതന്ത്ര ഇന്ത്യയിൽ ഹി­ജഡകൾ നേ­രി­ട്ട കടു­ത്ത വി­വേ­ചനമാണ് വെ­ളി­വാ­ക്കു­ന്നത്. 2009ലെ­ പൊ­തു­ തെ­രഞ്ഞെ­ടു­പ്പിൽ തെ­രഞ്ഞെ­ടു­പ്പ് കമ്മീ­ഷൻ മൂ­ന്ന് ഹി­ജഡ സ്ഥാ­നാ­ർ­ത്ഥി­കൾ­ക്ക് അവർ പു­രു­ഷൻ അല്ലെ­ങ്കിൽ സ്ത്രീ­ എന്ന് ലിംഗം എഴു­താ­ത്തപക്ഷം മത്സരി­ക്കാൻ അനു­വദി­ക്കി­ല്ലെ­ന്ന് പറഞ്ഞതോ­ടെ­യാണ് ഈ വി­ഷയം രാ­ഷ്ട്രീ­യമാ­യി­ രാ­ജ്യം ചർ­ച്ച ചെ­യ്തു­ തു­ടങ്ങി­യത്. ഇതേ­തു­ടർ­ന്നാണ് നാ­ഷണൽ ലീ­ഗൽ സർ­വീ­സസ് അതോ­റി­ട്ടി­ ഈ വി­ഷയം സു­പ്രീം കോ­ടതി­യു­ടെ­ ശ്രദ്ധയിൽ കൊ­ണ്ടു­വന്നതും മൂ­ന്നാം ലിംഗമാ­യി­ ഹി­ജഡകളെ­ അംഗീ­കരി­ച്ചു­കൊ­ണ്ട് ജസ്റ്റിസ് കെ­എസ് രാ­ധാ­കൃ­ഷ്ണന്റെ­ സു­പ്രധാ­ന വി­ധി­ വന്നതും.

സു­പ്രീം കോ­ടതി­യു­ടെ­ ഈ വി­ധി­ന്യാ­യത്തി­നു­ ശേ­ഷമാണ് ഐഡന്റി­റ്റി­ കാ­ർ­ഡും ഡ്രൈ­വിങ് ലൈ­സൻ­സും മറ്റ് സർ­ക്കാർ രേ­ഖകളു­മൊ­ക്കെ­ ട്രാ­ൻ­സ്‌ജെ­ന്ററു­കൾ­ക്ക് ലഭ്യമാ­കാൻ തു­ടങ്ങി­യത്. സു­പ്രീം കോ­ടതി­ വി­ധി­ക്കു­ശേ­ഷം ആദ്യമാ­യി­ ഡ്രൈ­വിങ് ലൈ­സൻ­സ് നേ­ടി­യ ബഹു­മതി­ ബംഗളു­രൂ­വി­ലെ­ ട്രാ­ൻ­സ്‌ജെ­ന്റർ ആക്ടി­വി­സ്റ്റാ­യ അക്കയ് പദ്മശാ­ലി­യക്കാ­ണ്. സു­പ്രീം കോ­ടതി­ വി­ധി­ പ്രകാ­രം ട്രാ­ൻ­സ്‌ജെ­ന്റർ­മാ­ർ­ക്ക് അവർ­ക്ക് ഇഷ്ടപ്പെ­ട്ട ലിംഗം തെ­രെ­ഞ്ഞടു­ക്കാ­മെ­ന്നു­ കൂ­ടി­ പറയു­ന്നു­ണ്ടെ­ന്നതി­നാൽ ഡ്രൈ­വിങ് ലൈ­സൻ­സ് ലഭി­ക്കാൻ അക്കയ് തെ­രഞ്ഞെ­ടു­ത്തത് സ്ത്രീ­ എന്ന ലിംഗമാ­ണ്. സാ­ഹചര്യങ്ങളു­ടെ­ സമ്മർ­ദ്ദം മൂ­ലം ലൈംഗി­ക തൊ­ഴി­ലാ­ളി­യാ­യി­ ജീ­വി­ക്കു­കയും പി­ന്നീട് ലൈംഗി­ക ന്യൂ­നപക്ഷങ്ങളാ­യ ട്രാ­ൻ­സ്‌ജെ­ന്ററു­കളു­ടെ­ അവകാ­ശങ്ങൾ­ക്കാ­യി­ നി­ലകൊ­ള്ളു­ന്ന ആക്ടി­വി­സ്റ്റാ­യി­ ഒരു­ സംഘടനയ്ക്ക് ജന്മം നൽ­കു­കയും ചെ­യ്തവരാണ് അക്കയ് പദ്മശാ­ലി­ നി­രവധി­ പരീ­ക്ഷണഘട്ടങ്ങളും സമരങ്ങളും പ്രതി­ഷേ­ധങ്ങളു­ടേ­യും വഴി­കൾ പി­ന്നി­ട്ടാണ് അവകാ­ശങ്ങൾ നേ­ടി­യെ­ടു­ത്തത്. പു­രു­ഷനാ­യി­ പി­റന്ന് സ്ത്രീ­യാ­യി­ ഡ്രൈ­വിങ് ലൈ­സൻ­സ് സ്വന്തമാ­ക്കി­യ ആദ്യത്തെ­ ഇന്ത്യക്കാ­രി­യാ­യി­ അക്കയ് മാ­റി­യപ്പോൾ വാ­സ്തവത്തിൽ ഇന്ത്യയി­ലെ­ ട്രാ­ൻ­ജെ­ൻ­ഡർ സമൂ­ഹം പു­തി­യൊ­രു­ തി­രി­ച്ചറി­വി­ലേ­ക്ക് കടക്കു­കയാ­യി­രു­ന്നു.­- തങ്ങളും മറ്റേ­തൊ­രു­ ഇന്ത്യക്കാ­രനും ലഭ്യമാ­കു­ന്ന അവകാ­ശങ്ങൾ­ക്ക് അർ­ഹരാ­ണെ­ന്ന തി­രി­ച്ചറി­വ്.

മൂ­ന്നാം ലിംഗക്കാ­ർ­ക്ക് ഇതാ­ദ്യമാ­യല്ല സ്ഥാ­പനങ്ങൾ തൊ­ഴിൽ നൽ­കു­ന്നതും അവരെ­ സഹാ­യി­ക്കാ­നു­ള്ള നടപടി­കൾ സ്വീ­കരി­ക്കു­ന്നതും. പു­തു­ച്ചേ­രി­യി­ലെ­ മഹാ­ത്മാ­ഗാ­ന്ധി­ മെ­ഡി­ക്കൽ കോ­ളേജ് ആന്റ് റി­സർ­ച്ച് ഇൻ­സ്റ്റി­റ്റ്യൂ­ട്ട് 2012-ൽ മൂ­ന്നാംലി­ഗക്കാ­ർ­ക്ക് അവി­ടെ­ തൊ­ഴിൽ നൽ­കു­കയും 2011-ൽ അവർ­ക്കാ­യി­ സൗ­ജന്യട്രാ­ൻ­സ്‌ജെ­ന്റർ ക്ലി­നി­ക്കിന് രൂ­പം നൽ­കു­കയും ചെ­യ്തി­രു­ന്നു­. തമി­ഴ്‌നാ­ട്ടിൽ ടെ­ലി­വി­ഷൻ ഷോ­ അവതാ­രകയാ­യി­ പേ­രെ­ടു­ത്ത റോസ് വെ­ങ്കി­ടേ­ശന്റെ­ നേ­ട്ടം കേ­രളത്തി­ലേ­യും ഇതര സംസ്ഥാ­നങ്ങളി­ലേ­യും മൂ­ന്നാം ലിംഗക്കാ­ർ­ക്ക് ആത്മവി­ശ്വാ­സം പകരു­കയും ചെ­യ്തു­. ഇന്ത്യയി­ലാ­ദ്യമാ­യി­ മൂ­ന്നാം ലിംഗക്കാ­ർ­ക്കാ­യി­ നയരൂ­പീ­കരണം നടത്തി­യ സംസ്ഥാ­നമാണ് കേ­രളമെ­ന്നത് പ്രധാ­നമാ­ണ്. 2014-ലെ­ സു­പ്രീം കോ­ടതി­ വി­ധി­ക്കു­ശേ­ഷമാ­യി­രു­ന്നു­ അത്. മൂ­ന്നാം ലിംഗക്കാ­രു­ടെ­ ഭരണഘടനാ­പരമാ­യ അവകാ­ശങ്ങൾ നടപ്പാ­ക്കു­ന്നതി­ന്റെ­ പ്രാ­രംഭ നടപടി­യെ­ന്ന നി­ലയ്ക്കാണ് സംസ്ഥാ­ന സാ­മൂ­ഹ്യനീ­തി­ വകു­പ്പ് 2015-ൽ ഈ നയരേ­ഖ പ്രകാ­ശി­പ്പി­ച്ചത്.

എന്നി­രു­ന്നാ­ലും മൂ­ന്നാം ലിംഗമെ­ന്ന സു­പ്രീം കോ­ടതി­ ഉത്തരവ് പ്രാ­ബല്യത്തിൽ വന്നി­ട്ടു­പോ­ലും ട്രാ­ൻ­സ്‌ജെ­ണ്ടറു­കളു­ടെ­ അസ്തി­ത്വവും വ്യക്തി­ത്വവും അവരു­ടെ­ ജൈ­വി­കമാ­യ ലൈംഗി­കതയേ­യും അംഗീ­കരി­ക്കാൻ ഇരു­പത്തൊ­ന്നാം നൂ­റ്റാ­ണ്ടി­ലും ഇന്ത്യൻ ഭരണവർ­ഗമോ­ സമൂ­ഹമോ­ തയാ­റാ­യി­ട്ടി­ല്ലെ­ന്ന് ഇവർ ഇന്നും നേ­രി­ടു­ന്ന വി­വേ­ചനവും പരി­ഹാ­സവും അയി­ത്തവു­മൊ­ക്കെ­ വെ­ളി­പ്പെ­ടു­ത്തു­ന്നു­ണ്ട്. കൊ­ച്ചി­ മെ­ട്രോ­യിൽ നി­യമനം ലഭി­ച്ച ഈ 23 ട്രാ­ൻ­സ്‌ജെ­ന്ററു­കളും അവർ ഒരു­തരത്തി­ലല്ലെ­ങ്കിൽ മറ്റൊ­രു­ തരത്തിൽ നേ­രി­ട്ട പീ­ഡനങ്ങളെ­ക്കു­റി­ച്ചും തങ്ങളോട് സമൂ­ഹം പു­ലർ­ത്തി­യ അസഹി­ഷ്ണു­തയു­മൊ­ക്കെ­ തു­റന്നു­പറയു­ന്നു­മു­ണ്ട്. സ്വന്തം ലൈംഗി­കത വെ­ളി­പ്പെ­ട്ടപ്പോൾ ജോ­ലി­യിൽ നി­ന്നും നീ­ക്കം ചെ­യ്യപ്പെ­ട്ടവരും വീ­ട്ടു­കാ­രും നാ­ട്ടു­കാ­രും സംരക്ഷി­ക്കാ­നി­ല്ലാ­തെ­ ലൈംഗി­ക തൊ­ഴി­ലി­ലേ­ക്കും തെ­രു­വു­ നൃ­ത്തത്തി­ലേ­ക്കു­മൊ­ക്കെ­ മാ­റി­യവരു­മൊ­ക്കെ­ അക്കൂ­ട്ടത്തി­ലു­ണ്ട്. കേ­രളത്തിൽ സൂ­ര്യ വി­നോ­ദി­നെ­പ്പോ­ലു­ള്ള മൂ­ന്നാം ലിംഗക്കാർ കടു­ത്ത പ്രതി­സന്ധി­കളെ­ അതി­ജീ­വി­ച്ച് എങ്ങനെ­യാണ് ടെ­ലി­വി­ഷനും സി­നി­മയു­ടമക്കമു­ള്ള മേ­ഖലകളിൽ തങ്ങളു­ടെ­ അസ്തി­ത്വം വെ­ളി­പ്പെ­ടു­ത്തി­ക്കൊ­ണ്ടു­ തന്നെ­ ഉപജീ­വനോ­പാ­ധി­ തേ­ടു­ന്ന കാ­ഴ്ചയും തങ്ങളു­ടെ­ സമൂ­ഹത്തി­നാ­യി­ വാ­ദി­ക്കേ­ണ്ടതും ശബ്ദമു­യർ­ത്തേ­ണ്ടതും അവകാ­ശങ്ങൾ­ക്കാ­യി­ പോ­രാ­ടേ­ണ്ടതും തങ്ങൾ തന്നെ­യാ­ണെ­ന്ന് തി­രി­ച്ചറി­യു­കയും ചെ­യ്തി­ട്ടു­ണ്ട്. സ്ത്രീ­യു­ടെ­ മനസ്സ് പു­രു­ഷ ശരീ­രത്തിൻ പേ­റേ­ണ്ടി­ വരു­ന്ന ദു­രന്തത്തെ­പ്പറ്റി­ മൂ­ന്നാം ലിംഗത്തി­ൽ­പ്പെ­ട്ട തൃ­ശൂർ സ്വദേ­ശി­യാ­യ വി­ജയരാ­ജ മല്ലി­ക എന്ന മനു­ ജെ­ കൃ­ഷ്ണൻ മു­ന്പേ പറഞ്ഞി­ട്ടു­ള്ളതാ­ണ്. പതി­നാ­റു­ വയസ്സിൽ തന്നെ­ തന്റെ­ ഉള്ളിൽ തു­ടി­ക്കു­ന്നത് സ്ത്രീ­യാ­ണെ­ന്നറി­ഞ്ഞി­ട്ടും വീ­ട്ടു­കാർ അംഗീ­കരി­ക്കാൻ തയ്യാ­റാ­കാ­തി­രു­ന്ന കഥയാണ് അവൾ സമൂ­ഹത്തോട് പറഞ്ഞത്. പു­രു­ഷനാ­യി­ തന്നെ­ മനു­വി­നെ­ നി­ലനി­ർ­ത്താൻ ഹോ­ർ­മോൺ ചി­കി­ത്സ ആരംഭി­ച്ചെ­ങ്കി­ലും അതെ­ല്ലാം ദോ­ഷഫലങ്ങളാണ് ഉണ്ടാ­ക്കി­യത്. രണ്ടാം റാ­ങ്കോ­ടെ­ ബി­രു­ദം പാ­സ്സാ­യി­ എംഎസ്ഡബ്ല്യു­ പൂ­ർ­ത്തി­യാ­ക്കി­യ വി­ജയരാ­ജമല്ലി­കയെ­ വീ­ട്ടു­കാർ കൈ­യൊ­ഴി­യു­കയും ജോ­ലി­ നഷ്ടമാ­കു­കയും ചെ­യ്തു­. ചീ­ര വി­ൽ­ക്കാ­നും ഷൂസ് പോ­ളീഷ് ചെ­യ്യാ­നു­മൊ­ക്കെ­ പോ­കേ­ണ്ടി­ വന്നു­വത്രേ­ ഇവർ­ക്ക്. ഇന്ന് മൂ­ന്നാം ലിംഗക്കാ­രു­ടെ­ ക്ഷേ­മത്തി­നാ­യി­ സഹജ് ഇന്റർ­നാ­ഷണൽ എന്ന സംഘടന ആരംഭി­ച്ച് പ്രവർ­ത്തി­ക്കു­കയാ­ണി­വർ.

പോ­ലീ­സിൽ നി­ന്നും നാ­ട്ടു­കാ­രിൽ നിന്നും ഹി­ജഡകൾ ഇവർ പീ­ഡനങ്ങൾ നേ­രി­ടു­കയാ­ണെ­ന്നത് ഒരു­ യാ­ഥാ­ർ­ത്ഥമാ­ണ്. കൊ­ച്ചി­യിൽ 2016 ജൂ­ലൈ­യി­ലാണ് പോ­ലീസ് വളഞ്ഞന്പലത്ത് ഒരു­ ബസ്സ് സറ്റോ­പ്പിൽ ബസ്സു­കാ­ത്ത് നി­ന്നി­രു­ന്ന രണ്ട് മൂ­ന്നാംലിംഗക്കാ­രെ­ പൂ­ർ­ണയും ഐഷയും പോ­ലീസ് പി­ടി­കൂ­ടി­ േസ്റ്റ­ഷനി­ലെ­ത്തി­ക്കു­കയും പ്രദേ­ശത്തെ­ നാ­ട്ടു­കാ­രെ­ അവർ ശല്യം ചെ­യ്യു­കയാ­ണെ­ന്ന് ആരോ­പി­ച്ച് തല്ലി­ച്ചതച്ചതും. ലൈംഗി­കതയു­ടെ­ കാ­ര്യത്തിൽ പക്ഷേ­ ഇന്നും ട്രാ­ൻ­സ്‌ജെന്ററു­കൾ അവഗണന നേ­രി­ട്ടു­കൊ­ണ്ടേ­യി­രി­ക്കു­കയാ­ണ്. ഒരേ­ ലിംഗത്തി­ൽ­പ്പെ­ട്ടവർ തമ്മിൽ പരസ്പരസമ്മതത്തോ­ടെ­യാ­ണെ­ങ്കിൽ പോ­ലും ലൈംഗി­കബന്ധത്തിൽ ഏർ­പ്പെ­ടു­ന്നത് കു­റ്റകരമാ­ണെ­ന്ന ഇന്ത്യൻ ശി­ക്ഷാ­നി­യമത്തി­ലെ­ 377ാം വകു­പ്പ് ഇപ്പോ­ഴും അവർ­ക്കു­മേൽ മൂ­ർ­ച്ചയേ­റി­യ കഠാ­ര പോ­ലെ­ തൂ­ങ്ങി­നി­ൽ­ക്കു­ന്നു­. ലൈംഗി­കത്തൊ­ഴി­ലാ­ളി­കളാ­യി­ ജീ­വി­ക്കു­ന്ന പല ട്രാ­ൻ­സ്‌ജെ­ന്റർ­മാ­രും പൊ­ലീ­സിൽ നി­ന്നും പലപ്പോ­ഴും കടു­ത്ത പീ­ഡനമാണ് നേ­രി­ടു­ന്നത്. പലരും ഈ പീ­ഡനങ്ങളെ­ ചെ­റു­ത്തതി­നെ­ത്തു­ടർ­ന്ന് ക്രി­മി­നൽ കേ­സ്സു­കളിൽ പോ­ലും പൊ­ലീസ് പ്രതി­ ചേ­ർ­ത്തി­രി­ക്കു­ന്നു­. കൊ­ച്ചി­ മെ­ട്രോ­യി­ലേ­ക്ക് തൊ­ഴി­ലിന് അപേ­ക്ഷി­ച്ചവരിൽ പല ട്രാ­ൻ­സ്‌ജെ­ന്റർ­മാ­ർ­ക്കും പൊ­ലീസ് പരി­ശോ­ധനയിൽ ജോ­ലി­ നഷ്ടപ്പെ­ട്ടത് അവർ­ക്കു­മേൽ ക്രി­മി­നൽ­കേ­സ്സു­കൾ ചു­മത്തപ്പെ­ട്ടി­രി­ക്കു­ന്നതു­ കൊ­ണ്ടാ­യി­രു­ന്നു­വെ­ന്നതാണ് സത്യം.

കൊ­ച്ചി­യിൽ 2016 ജൂ­ലൈ­യിൽ മൂ­ന്നാം ലിംഗക്കാ­ർ­ക്കെ­തി­രെ­ നടന്ന പൊ­ലീസ് അതി­ക്രമമാണ് എന്തു­കൊ­ണ്ട് മൂ­ന്നാം ലിംഗക്കാ­ർ­ക്ക് മാ­ന്യമാ­യ തൊ­ഴിൽ കൊ­ച്ചി­ മെ­ട്രോ­യിൽ നൽ­കി­ അവരെ­ പു­നരധി­വസി­പ്പി­ച്ചു­ കൂ­ടാ­ എന്ന ചി­ന്തയി­ലേ­യ്ക്ക് കെ­എംആർഎൽ മാ­നേ­ജിങ് ഡയറക്ടർ ഏലി­യാസ് ജോ­ർ­ജി­നെ­ കൊ­ണ്ടെ­ത്തി­ച്ചത്. പതി­നെ­ട്ട് വയസ്സു­ള്ള ഷെ­റിൻ മു­തൽ 62-കാ­രി­യാ­യ ശാ­ന്തി­ വരെ­ മെ­ട്രോ­യിൽ നി­യമനം ലഭി­ച്ച 23 പേ­രിൽ ഉൾ­പ്പെ­ടു­ന്നു­. പു­തി­യ തൊ­ഴിൽ ചെ­യ്യാൻ ഇവരെ­ സജ്ജരാ­ക്കാൻ കൊ­ച്ചി­യി­ലെ­ രാ­ജഗി­രി­ കോ­ളേ­ജിൽ ഇവർ­ക്ക് ഏപ്രിൽ മാ­സത്തിൽ പെ­രു­മാ­റ്റം, ആശയവി­നി­മയം പോ­ലു­ള്ള കാ­ര്യങ്ങളിൽ പ്രത്യേ­ക പരി­ശീ­ലനവും നൽ­കി­യി­രു­ന്നു­. തങ്ങളു­ടെ­ യഥാ­ർ­ത്ഥ അസ്തി­ത്വം മറച്ചു­വെയ്ക്കാൻ താ­ൽ­പര്യപ്പെ­ടു­ന്നവർ­ക്ക് അവർ ആഗ്രഹി­ക്കു­ന്ന ലിംഗക്കാ­രു­ടെ­ യൂ­ണി­ഫോ­മാ­യി­രി­ക്കും കെ­എംആർഎൽ നൽ­കു­ക. ഇവർ­ക്കാ­യി­ പ്രത്യേ­ക ബാ­ത്ത്‌റൂ­മു­കൾ അനു­വദി­ക്കു­മെ­ന്നതി­നു­ പു­റമേ­, യാ­ത്രക്കാർ ഇവരെ­ പരി­ഹസി­ക്കു­ന്നതു­ തടയാൻ അത്തരം അധി­ക്ഷേ­പം നേ­രി­ട്ടാൽ ഉടനടി­ അത് അറി­യി­ക്കാൻ പ്രത്യേ­ക വി­ഭാ­ഗവും കൊ­ച്ചി­ മെ­ട്രോ­യിൽ ഉണ്ടാ­കും. കൊ­ച്ചി­ മെ­ട്രോ­ അതി­ന്റെ­ പൂ­ർ­ണത കൈ­വരി­ക്കു­ന്പോൾ കൂ­ടു­തൽ മൂ­ന്നാം ലിംഗക്കാ­ർ­ക്ക് തങ്ങൾ നി­യമനം നൽ­കാൻ ശ്രമി­ക്കു­മെ­ന്നാണ് കെ­എംആർഎൽ വക്താവ് രശ്മി­ സി­ ആർ പറയു­ന്നത്.

അധി­കം വൈ­കാ­തെ­ കൊ­ച്ചി­ മെ­ട്രോ­ ഉയർ­ത്തി­നി­ർ­ത്തി­യ തൂ­ണു­കൾ­ക്കു­മേ­ലെ­ കൂ­ടി­ ഓടി­ത്തു­ടങ്ങു­ന്പോൾ വർ­ധി­ച്ച ആത്മവി­ശ്വാ­സത്തോ­ടെ­ മെ­ട്രോ­യു­ടെ­ പ്ലാ­റ്റ്‌ഫോ­മു­കളി­ലെ­ ടി­ക്കറ്റ് കൗ­ണ്ടറു­കളി­ലും ഹൗസ് കീ­പ്പിങ് ജീ­വനക്കാ­ർ­ക്കി­ടയി­ലും വി­ൻ­സി­ ആന്റണി­യും ഷെ­റി­നും ശീ­തൾ ശ്യാ­മും രാ­ഗ രഞ്ജി­നി­യും ജാ­സ്മി­നും പൂ­ജയും സ്വീ­റ്റി­ ബെ­ർ­നാ­ഡു­മൊ­ക്കെ­യു­ണ്ടാ­കും. ഇന്ത്യയിൽ ആദ്യമാ­യി­ ട്രാ­ൻ­സ്‌ജെന്ററു­കൾ­ക്ക് മാ­ന്യമാ­യ ഒരു­ തൊ­ഴിൽ നൽ­കാൻ തയ്യാ­റാ­യ കൊ­ച്ചി­ മെ­ട്രോ­യു­ടെ­ സമീ­പനം മറ്റ് സ്ഥാ­പനങ്ങളും വൈ­കാ­തെ­ ഏറ്റെ­ടു­ക്കു­മെ­ന്നു­ കരു­താം. ലിംഗപരമാ­യ വി­വേ­ചനം നേ­രി­ട്ടി­രു­ന്ന ഒരു­ ജനതതി­ സാന്പത്തി­ക സ്വാ­തന്ത്യത്തി­ലേ­യ്ക്കും സമൂ­ഹത്തി­നു­മു­ന്നിൽ മാ­ന്യമാ­യ തൊ­ഴി­ലി­ലേ­ക്കു­മെ­ത്തപ്പെ­ടു­ന്നതാണ് ഒരു­ പരി­ഷ്‌കൃ­ത സമൂ­ഹത്തി­ലെ­ യഥാ­ർ­ത്ഥ വി­പ്ലവം. ആ വി­പ്ലവത്തിന് കൊ­ച്ചി­ മെ­ട്രേ­ാ­ നാ­ന്ദി­ കു­റി­ച്ചി­രി­ക്കു­ന്നു­.

You might also like

  • Lulu Exchange
  • Straight Forward

Most Viewed