ബഹി­രാ­കാ­ശ നി­ലയത്തി­ലേ­ക്ക് ആദ്യ യു­.എ.ഇ യാ­ത്രി­കന്റെ­ യാ­ത്ര അടു­ത്ത ഏപ്രി­ലിൽ


ദു­ബൈ­ : രാ­ജ്യാ­ന്തര ബഹി­രാ­കാ­ശ നി­ലയത്തി­ലേ­ക്കു­ യു­.എ.ഇയു­ടെ­ ആദ്യയാ­ത്രി­കൻ പു­റപ്പെ­ടു­ന്നു­. റഷ്യയു­ടെ­ സോ­യുസ് റോ­ക്കറ്റിൽ അടു­ത്ത വർ­ഷം ഏപ്രി­ലി­ലാ­ണു­ യാ­ത്ര. ഇതി­നു­ള്ള പരി­ശീ­ലനം അടു­ത്ത മാ­സം ആരംഭി­ക്കും. എം.എസ് 12 എന്ന ദൗ­ത്യത്തിൽ ഒരു­ റഷ്യൻ കമാ­ൻ­ഡറും അമേ­രി­ക്കൻ ഫ്ലൈ­റ്റ് എൻ­ജി­നീ­യറു­മാ­ണു­ സഹയാ­ത്രി­കർ. ബഹി­രാ­കാ­ശ നി­ലയത്തിൽ ഇവർ പത്തു­ ദി­വസം ചെ­ലവഴി­ക്കും.

ഇതു­സംബന്ധി­ച്ച കരാ­റിൽ യു­.എ.ഇ­ ഒപ്പു­വെച്ചു­. ഇതി­നെ­ ചരി­ത്രപരമാ­യ കരാർ എന്നാണ് യു­.എ.ഇ വൈസ് പ്രസി­ഡണ്ടും പ്രധാ­നമന്ത്രി­യും ദു­ബൈ ഭരണാ­ധി­കാ­രി­യു­മാ­യ ഷെ­യ്ഖ് മു­ഹമ്മദ് ബിൻ റാ­ഷിദ് അൽ മക്തൂം ട്വീ­റ്റിൽ വി­ശേ­ഷി­പ്പി­ച്ചത്. ബഹി­രാ­കാ­ശ മേ­ഖലയിൽ പന്ത്രണ്ടു­ വർ­ഷമാ­യി­ നടത്തി­വരു­ന്ന പഠന - ഗവേ­ഷണങ്ങളു­ടെ­യും പദ്ധതി­കളു­ടെ­യും ഫലമാ­ണി­ത്. ചൊ­വ്വാ­ ദൗ­ത്യം, പൂ­ർ­ണമാ­യും രാ­ജ്യത്തു­ നി­ർ­മ്മി­ച്ച ഖലീ­ഫസാ­റ്റ് ഉപഗ്രഹം, ബഹി­രാ­കാ­ശ യാത്രി­കനു­ള്ള പരി­ശീ­ലന പരി­പാ­ടി­ തു­ടങ്ങി­യവ ഈ രംഗത്തു­ യു­.എ.ഇയു­ടെ­ മു­ന്നേ­റ്റത്തിന് ഉദാ­ഹരണമാ­ണെ­ന്നും ചൂ­ണ്ടി­ക്കാ­ട്ടി­. 

ഭൂ­മി­യെ­ ഭ്രമണം ചെ­യ്യു­ന്ന ബഹി­രാ­കാ­ശ നി­ലയം യു.­എസ്, റഷ്യ, ജപ്പാൻ, കാ­നഡ എന്നി­വ ഉൾ­പ്പെ­ടെ­യു­ള്ള രാ­ജ്യങ്ങൾ ചേ­ർ­ന്നാ­ണു­ യാ­ഥാ­ർ­ത്ഥ്യമാ­ക്കി­യത്. ഇവി­ടെ­ ശാ­സ്ത്ര പഠനങ്ങളും ഗവേ­ഷണങ്ങളും പരി­ശീ­ലനങ്ങളും നടക്കു­ന്നു­. സൗ­ദി­ രാ­ജകു­ടുംബാംഗവും സൗ­ദി­ വ്യോ­മസേ­നാ­ പൈ­ലറ്റു­മാ­യി­രു­ന്ന സു­ൽ­ത്താൻ ബിൻ സൽ­മാൻ അൽ സൗദ് ആണ് ബഹി­രാ­കാ­ശയാ­ത്ര നടത്തി­യ ആദ്യ അറബ് പൗ­രൻ. 1985ൽ അമേ­രി­ക്കൻ ബഹി­രാ­കാ­ശ പേ­ടകത്തി­ലാ­യി­രു­ന്നു­ യാ­ത്ര. 

അതേ­സമയം, ബഹി­രാ­കാ­ശത്തു­ യാ­ത്രക്കാ­രെ­ എത്തി­ക്കാൻ ലക്ഷ്യമി­ട്ടു­ള്ള യു­.എ.ഇയു­ടെ­ മറ്റൊ­രു­ പദ്ധതി­ പുരോ­ഗമി­ക്കു­കയാ­ണ്. ഇതി­നാ­യി­ 4022 സ്വദേ­ശി­കൾ  അപേ­ക്ഷി­ച്ചി­രു­ന്നു­. ഇതിൽ 95 പേ­രെ­ അന്തി­മ പട്ടി­കയിൽ ഉൾപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed