സഹകരണവും ഐക്യവും പ്രഖ്യാ­പി­ച്ച് പ്രഥമ സൗ­ദി­ -യു­.എ.ഇ സഖ്യസമ്മേ­ളനം


അബുദാബി : സൗ­ദി­ ഇമറാ­ത്തി­ ഏകോ­പന കൗ­ൺ­സി­ലി­ന്റെ­ ആദ്യ സമ്മേ­ളനം ജി­ദ്ദയിൽ നടന്നു­. അബു­ദാ­ബി­ കി­രീ­ടാ­വകാ­ശി­യും യു­.എ.ഇ സാ­യു­ധസേ­നയു­ടെ­ ഉപസർ­വ്വസൈ­ന്യാ­ധി­പനു­മാ­യ ഷെ­യ്ഖ് മു­ഹമ്മദ് ബിൻ സാ­യിദ് അൽ നഹ്യാൻ, സൗ­ദി­ രാ­ജകു­മാ­രൻ മു­ഹമ്മദ് ബിൻ സൽ­മാൻ എന്നി­വരു­ടെ­ അദ്ധ്യക്ഷതയി­ലാ­യി­രു­ന്നു­ യോ­ഗം. സാ­ന്പത്തി­ക രംഗം ഊർ­ജ്ജി­തപ്പെ­ടു­ത്തു­ക, സൈ­നി­ക മേ­ഖലയിൽ ശക്തമാ­യ സഹകരണം തു­ടങ്ങി­ നി­ർ­ണാ­യകമാ­യ മേ­ഖലകളിൽ ഉൾ­പ്പെ­ടെ­ ഇരു­രാ­ജ്യങ്ങളും ധാ­രണാ­പത്രങ്ങളിൽ ഒപ്പി­ട്ടു­.     സൗ­ദി­-ഇമറാ­ത്തി­ ഏകോ­പന കൗ­ൺ­സി­ലി­ന്റെ­ പ്രവർ­ത്തനങ്ങൾ സമ്മേ­ളനത്തിൽ വി­ശദമാ­ക്കി­. 

സാ­ന്പത്തി­കം, മനു­ഷ്യവി­ഭവശേ­ഷി­ വി­കസനം, രാ­ഷ്ട്രീ­യം, സു­രക്ഷ, സൈ­നി­ക സഹകരണം തു­ടങ്ങി­യ രംഗങ്ങളിൽ ലോ­കോ­ത്തര നി­ലവാ­രം ആർ­ജ്ജി­ക്കാ­നും ജനക്ഷേ­മവും സന്തോ­ഷവും ഉറപ്പാ­ക്കാ­നു­മാ­ണ്­ സമി­തി­ ലക്ഷ്യമി­ടു­ന്നത്. പദ്ധതി­കൾ നടപ്പാ­ക്കാൻ അഞ്ച്­ വർ­ഷമാ­ണ്­ നി­ശ്ചയി­ച്ചി­രി­ക്കു­ന്നത്. ഇരു­രാ­ജ്യങ്ങളു­ടെ­യും താ­ൽ­പ്പര്യങ്ങൾ സംരക്ഷി­ക്കാ­നും കൂ­ടു­തൽ അവസരങ്ങൾ സൃ­ഷ്ടി­ക്കാ­നും സംരംഭം വഴി­യൊ­രു­ക്കും. ഒരു­വർ­ഷത്തോ­ളം വി­വി­ധ വകു­പ്പു­കളി­ലെ­ 350 സർ­ക്കാർ ഉദ്യോ­ഗസ്ഥർ ചേ­ർ­ന്നു­ തയ്യാ­റാ­ക്കി­യതാ­ണ്­ പദ്ധതി­കൾ.  സംയു­ക്ത നി­ക്ഷേ­പത്തി­ന്റെ­ പു­തി­യ കാ­ൽ­വെയ്പ്പ് ഭക്ഷ്യസു­രക്ഷയ്ക്കാ­യി­ തന്ത്രപ്രധാ­നമാ­യ പദ്ധതി­, മെ­ഡി­ക്കൽ സ്റ്റോ­ക്ക് സംബന്ധി­ച്ച് ഏകോ­പനം, സു­രക്ഷാ­ സംവി­ധാ­നത്തിൽ പരസ്പര സഹകരണം, എണ്ണവാ­തകപെ­ട്രോ­കെ­മി­ക്കൽ­സ് രംഗത്ത് സംയു­ക്ത നി­ക്ഷേ­പം തു­ടങ്ങി­യവയും ഇരു­രാ­ജ്യങ്ങളും ലക്ഷ്യമി­ടു­ന്നു­. 500 കോ­ടി­ മു­തൽ മു­ടക്കി­ കാ­ർ­ഷി­ക നി­ക്ഷേ­പ കന്പനി­ ആരംഭി­ക്കും. കൂ­ടാ­തെ­ പു­നരു­പയോ­ഗ ഊർജ്­ജം, ഇടത്തരം, ചെ­റു­കി­ട സംരംഭങ്ങൾ എന്നി­വയ്ക്കാ­യി­ നി­ക്ഷേ­പമു­ണ്ടാ­കും.  തു­റമു­ഖങ്ങളി­ലേ­ക്കു­ള്ള ഗതാ­ഗതം, ഏകീ­കൃ­ത ഡേ­റ്റാ­ബേ­സ്, ഇരു­രാ­ജ്യങ്ങളി­ലെ­യും ബാ­ങ്കിംഗ് മേ­ഖലയെ­ ശക്തപ്പെ­ടു­ത്തൽ, സാ­ന്പത്തി­ക, നി­യമ നടപടി­കളു­ടെ­ ഏകീ­കരണം, വി­ദേ­ശ നി­ക്ഷേ­പം സംബന്ധി­ച്ച് സംയു­ക്ത സമി­തി­ തു­ടങ്ങി­യവയും പദ്ധതി­കളിൽ ഉൾ­പ്പെ­ടു­ന്നു­. സു­രക്ഷ, സൈ­നി­ക സഹകരണം, ഏകോ­പനം, വി­ദേ­ശ സൈ­നി­ക സഹാ­യം, പ്രതി­രോ­ധ വ്യവസാ­യ മേ­ഖലയു­ടെ­ നി­ലവാ­രം ഉയർ­ത്തൽ തു­ടങ്ങി­യ മേ­ഖലകളിൽ സഹകരണം ശക്തമാ­ക്കും.

സഹകരണത്തി­ന്റെ­ അറബ് മാ­തൃ­ക സൃ­ഷ്ടി­ക്കാ­നു­ള്ള ചരി­ത്രപരമാ­യ അവസരമാ­ണ്­ ലഭി­ച്ചി­രി­ക്കു­ന്നതെ­ന്നു­ ഷെ­യ്ഖ് മു­ഹമ്മദ് പറഞ്ഞു­. ഐക്യത്തി­നും താ­ൽ­പ്പര്യങ്ങൾ സംരംക്ഷി­ക്കു­ന്നതി­നും ഉപകരി­ക്കു­ന്നതാ­ണ്­ നീ­ക്കം. മി­കച്ച ഭാ­വി­യു­ടെ­ സൃ­ഷ്ടി­ക്കാ­യി­ സാ­ന്പത്തി­ക രംഗത്തെ­ ശക്തി­പ്പെ­ടു­ത്താൻ നടപടി­കൾ സഹാ­യി­ക്കു­മെ­ന്നും ഷെ­യ്ഖ് മു­ഹമ്മദ് പറഞ്ഞു­. അറബ് മേ­ഖലയിൽ സാ­ന്പത്തി­ക രംഗത്തെ­ ഏറ്റവും വലി­യ രണ്ട്­ രാ­ജ്യങ്ങളാ­ണ് യു.­എ.ഇയും സൗ­ദി­ അറേ­ബ്യയും. ഇരു­രാ­ജ്യങ്ങളു­ടെ­യും മൊ­ത്ത ആഭ്യന്തര ഉൽപ്­പാ­ദനം ഒരു­മി­ച്ചു­ വെച്ചാൽ ഒരു­ ലക്ഷം കോ­ടി­ ഡോ­ളറാ­ണ്. ഇരു­രാ­ജ്യങ്ങളു­ടെ­യും സംയു­ക്ത കയറ്റു­മതി­ രാ­ജ്യാ­ന്തര തലത്തിൽ നാ­ലാം സ്ഥലത്താ­ണെ­ന്നും ഷെ­യ്ഖ് മു­ഹമ്മദ് പറഞ്ഞു­. രാ­ജ്യത്തി­ന്റെ­ സ്രോ­തസ്സു­കൾ പരമാ­വധി­ ഉപയോ­ഗി­ച്ച് മി­കച്ചതും സംയോ­ജി­തവു­മാ­യ വി­ദ്യാ­ഭ്യാ­സ സംവി­ധാ­നം ആവി­ഷ്കരി­ക്കാ­നും ലക്ഷ്യമി­ടു­ന്നു­ണ്ട്. 

യു­.എ.ഇ ദേ­ശീ­യ സു­രക്ഷാ­ ഉപദേ­ഷ്ടാവ് ഷെയ്ഖ് തനൂൻ ബിൻ സാ­യിദ് അൽ നഹ്യാൻ, ഉപ പ്രധാ­നമന്ത്രി­യും പ്രസി­ഡൻ­ഷ്യൻ കാ­ര്യ മന്ത്രി­യു­മാ­യ ഷെയ്ഖ് മൻ­സൂർ ബിൻ സാ­യിദ് അൽ നഹ്യാൻ, വി­ദേ­ശകാ­ര്യ അന്താ­രാ­ഷ്ട്ര സഹകരണവകു­പ്പ് മന്ത്രി­ ഷെയ്ഖ് അബ്ദു­ല്ല ബിൻ സാ­യിദ് അൽ നഹ്യാൻ, ഷെയ്ഖ് സാ­യിദ് ബിൻ ഹംദാൻ ബിൻ സാ­യിദ് അൽ നഹ്യാൻ, സൗ­ദി­ യു­.എ.ഇ. സ്ഥാ­നപതി­ ഷെയ്ഖ് ശൈ­ഖബൗത് ബിൻ നഹ്യാൻ അൽ നഹ്യാൻ എന്നി­വർ ആദ്യ സമ്മേ­ളനത്തിൽ പങ്കെ­ടു­ത്തു­. 

സൗ­ദി­ ആഭ്യന്തരമന്ത്രി­ പ്രി­ൻ­സ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നാ­യി­ഫ്, സാ­ന്പത്തി­ക ആസൂ­ത്രണ വകു­പ്പ് മന്ത്രി­ മു­ഹമ്മദ് അൽ തു­വൈ­ജ്‌രി­, വ്യവസാ­യ നി­ക്ഷേ­പ വകു­പ്പ് മന്ത്രി­ മാ­ജിദ് ബിൻ അബ്ദു­ല്ല അൽ ഖു­ബൈ­സി­, യു­.എ.ഇ ധനമന്ത്രി­ സു­ൽ­ത്താൻ ബിൻ സാ­യിദ് അൽ മൻ­സൂ­രി­, വി­ദേ­ശകാ­ര്യ മന്ത്രി­ അൻ­വർ ബിൻ മു­ഹമ്മദ് ഗർ­ഗാ­ഷ്, സാ­ന്പത്തി­കകാ­ര്യ മന്ത്രി­ ഒബൈദ് ബിൻ ഹു­മൈദ് അൽ തയാർ എന്നി­വരടങ്ങു­ന്ന 16 അംഗ കൗ­ൺ­സി­ലാണ് നി­ലവി­ലു­ള്ളത്. 2016 മെയി­ലാണ് ഇരു­ രാ­ജ്യങ്ങളും തമ്മി­ലു­ള്ള യോ­ജി­ച്ചു­ള്ള പ്രവർ­ത്തനങ്ങൾ­ക്ക് യു­.എ.ഇ പ്രസി­ഡണ്ട് ഷെയ്ഖ് ഖലീ­ഫ ബിൻ സാ­യിദ് അൽ നഹ്യാ­നും സൽ­മാൻ ബിൻ അബ്ദുൽ അസീസ് അൽ സൗ­ദും തമ്മിൽ ധാ­രണയി­ലെ­ത്തു­ന്നത്.

You might also like

  • Straight Forward

Most Viewed