ഹിന്ദി പഠിക്കുന്നത് എന്ത് ദോഷമാണ് ചെയ്യുന്നതെന്ന് തമിഴ്നാട് സർക്കാരിനോട് മദ്രാസ് ഹൈക്കോടതി


ഹിന്ദി പഠിക്കുന്നത് എന്ത് ദോഷമാണ് ചെയ്യുന്നതെന്ന് തമിഴ്നാട് സർക്കാരിനോട് ചോദിച്ച് മദ്രാസ് ഹൈക്കോടതി. ഹിന്ദി അറിയാത്തതിനാൽ, പലർക്കും കേന്ദ്രസർക്കാർ ജോലികൾ ലഭിക്കാനുള്ള അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നും കോടതി ചൂണ്ടിക്കാട്ടി. തമിഴ്നാട്ടിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയിരുന്നു.

ചീഫ് ജസ്റ്റിസ് മുനീശ്വർ നാഥ് ഭണ്ഡാരി, ജസ്റ്റിസ് പി.ഡി ആദികേശവലു എന്നിവരടങ്ങിയ ബഞ്ചാണ് ഹർജി പരിഗണിച്ചത്. മാതൃഭാഷാ മാത്രം പഠിക്കുന്നത് ഒരു വ്യക്തിക്ക് സഹായകരമാകില്ലെന്നും മറ്റു ഭാഷകൾ പഠിക്കാൻ അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരുന്നത്. തമിഴ്നാട് സർക്കാർ രണ്ട് ഭാഷാനയമാണ് പിന്തുടരുന്നത്, മൂന്ന് ഭാഷാ നയമല്ല, അത് വിദ്യാർഥികൾക്ക് അമിതഭാരം സൃഷ്ടിക്കുമെന്നും നിരീക്ഷണത്തോട് പ്രതികരിച്ചു കൊണ്ട് അഡ്വക്കറ്റ് ജനറൽ ഷൺമുഖസുന്ദരം പറഞ്ഞു.

തമിഴ്നാട്ടിൽ ഹിന്ദി പഠിക്കരുതെന്ന് ആരെയും തടയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഹിന്ദി പ്രചാരസഭ പോലെയുള്ള സ്ഥാപനങ്ങൾ തമിഴ്നാട്ടിൽ ഉണ്ടെന്നും അവിടെ നിന്ന് ഒരാൾക്ക് ഹിന്ദി പഠിക്കാൻ കഴിയുമെന്നും ഷൺമുഖസുന്ദരം പറഞ്ഞു.

You might also like

Most Viewed