ഭവാനിപൂരിൽ മമത ബാനർജി 12,000 വോട്ടുകൾക്ക് മുന്നിൽ


കോൽക്കത്ത: പശ്ചിമ ബംഗാളിൽ ഭവാനിപുർ‍ അടക്കം മൂന്നു മണ്ധലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്‍റെ ആദ്യഫല സൂചനകൾ പുറത്തുവരുന്പോൾ തൃണമൂൽ കോൺഗ്രസ് മുന്നിൽ. ഭവാനിപുരിൽ മുഖ്യമന്ത്രി മമത ബാനർജി 12,000 വോട്ടുകൾക്ക് മുന്നിലാണ്. വോട്ടെണ്ണൽ തുടരുകയാണ്.  ഭവാനിപൂരിൽനിന്നും ജനവിധി തേടിയ മമത ബാനർജിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കിൽ ജയം അനിവാര്യമാണ്. ബിജെപിയിലെ പ്രിയങ്ക ടിബ്രെവാൾ ആണ് മമതയുടെ പ്രധാന എതിരാളി. സിപിഎമ്മിലെ ശ്രീജിബ് ബിശ്വാസ മത്‌സരരംഗത്തുണ്ട്.

ഏതാനും മാസങ്ങൾക്കു മുൻപ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ മുട്ടുകുത്തിച്ചെങ്കിലും, മമതാ പരാജയപ്പെട്ടിരുന്നു. നന്ദിഗ്രാമിൽ‍ സുവേന്ദു അധികാരിയോടാണ് മമത തോറ്റത്. ഏതാനും മാസങ്ങൾക്കു മുൻപ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ മുട്ടുകുത്തിച്ചെങ്കിലും, മമതാ പരാജയപ്പെട്ടിരുന്നു. നന്ദിഗ്രാമിൽ‍ സുവേന്ദു അധികാരിയോടാണ് മമത തോറ്റത്. ഉപതെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ ബിജെപി ശ്രമം നടത്തിയെങ്കിലും തൃണമൂൽ കോൺഗ്രസിന്‍റെ സമ്മർദ്ദശ്രമങ്ങളാണ് വിജയിച്ചത്. ഇതോടെയാണ് നിർ‍ണായക ഉപതെരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയത്. ഭവാനിപുർ‍ കൂടാതെ സംസർഗഞ്ച്, ജാംഗിപുർ എന്നീ നിയോജക മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിച്ചത്.

You might also like

Most Viewed