നടപ്പ് സാന്പത്തിക വർഷം രണ്ട് ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് റിസർവ്വ് ബാങ്ക്
മുംബൈ: കൊവിഡ് രണ്ടാം തരംഗം 2021−22 സാന്പത്തിക വർഷത്തിൽ രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടത്തിന് സാധ്യതയുണ്ടാക്കുമെന്ന് റിസർവ് ബാങ്ക്. 2021 ജൂണിലെ പ്രതിമാസ ബുള്ളറ്റിനിലാണ് ആർബിഐ ഈ കാര്യം വ്യക്തമാക്കിയത്.
കൊവിഡ് രണ്ടാംതരംഗം ആഭ്യന്തര ആവശ്യകതയെ ബാധിച്ചുവെന്നും ആർബിഐ റിപ്പോർട്ടിൽ വ്യക്തമാക്കി. അതേസമയം കാർഷിക, വ്യാവസായിക ഉൽപാദനത്തിലും കയറ്റുമതിയിലും കാര്യമായ ഇടിവ് സംഭവിക്കാതെ പിടിച്ചുനിന്നെന്നും ആർബിഐ പ്രതിമാസ ബുള്ളറ്റിനിൽ വ്യക്തമാക്കി.
