രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിന് 12 വയസ്


മുംബൈ: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് പന്ത്രണ്ടാമത് വർഷം. 2008 നവംബര്‍ 26നാണ് 10 ഭീകരർ മുംബൈയെ കുരുതിക്കളമാക്കിയത്. മൂന്ന് ദിവസത്തോളമാണ് രാജ്യം വിറങ്ങലിച്ചു പോയത്. ലഷ്‌കർ-ഇ-തൊയ്ബയായിരുന്നു ആക്രമണത്തിന് പിന്നിൽ. പാകിസ്ഥാനിൽ പരിശീലനം ലഭിച്ച ഭീകരര്‍ സമുദ്രമാര്‍ഗം എത്തി നടത്തിയ ആക്രമണത്ത തുടർന്ന് ഇന്ത്യയുടെ സുരക്ഷാ സംവിധാനവും വിമർശിക്കപ്പെട്ടു.
ദക്ഷിണ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹല്‍ പാലസ്, ഛത്രപതി ശിവാജി ടെര്‍മിനൽ, നരിമാന്‍ പോയിന്റിലെ ഒബ്‌റോയി ട്രൈഡന്റ് ഹോട്ടല്‍ എന്നിവിടങ്ങളിൽ ഭീകരർ ആക്രമണം അഴിച്ചു വിട്ടു. ഏറ്റുമുട്ടലില്‍ ഒന്‍പത് ഭീകരരെ വധിച്ചു.
തീവ്രവാദ വിരുദ്ധസേന തലവന്‍ ഹേമന്ദ് കര്‍ക്കറെയും, വിജയ് സലസ്‌കറും മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ അടക്കം 22 സൈനികരും ഏറ്റുമുട്ടലിൽ മരിച്ചു. വിദേശി സഞ്ചാരികളും കൂട്ടക്കൊലയിൽ ഇരകളാക്കപ്പെട്ടു. മുന്നൂറിലേറെ പേർക്ക് പരിക്കേറ്റു. നവംബർ 26-ന്‌ തുടങ്ങിയ ഭീകരാക്രമണം 60 മണിക്കൂറുകൾ പിന്നിട്ട് 2008 നവംബർ 29-ന്‌ അക്രമിക്കപ്പെട്ട സ്ഥലങ്ങൾ സൈന്യം തിരിച്ചു പിടിക്കുന്നതു വരെ നീണ്ടു. ഭീകരരിൽ അജ്മല്‍ കസബ് ഒഴികെ മറ്റ് ഒന്‍പതുപേരും സുരക്ഷാസേനയുടെ വെടിയേറ്റു മരിച്ചു.
മൂന്നു ദിവസം നീണ്ടുനിന്ന അരുംകൊലയില്‍ വിദേശികളടക്കം 166 ആളുകളായിരുന്നു കൊല്ലപ്പെട്ടത്. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. മുംബൈയിലെ പ്രശസ്തമായ താജ് ഹോട്ടലാണ് ഏറ്റവും അധികം ആക്രമണത്തിനിരയായത്. 31 ആളുകള്‍ ഹോട്ടലിനകത്ത് കൊല്ലപ്പെട്ടു. അതിഥികളും ആദിതേയരും ഇതില്‍ ഉള്‍പ്പെടുന്നു. സംഭവം കഴിഞ്ഞ് പതിനൊന്ന് വർഷം ആയെങ്കിലും 115 വര്‍ഷത്തെ പാരന്പര്യമുള്ള ഹോട്ടലില്‍ ഇന്നും അന്നത്തെ ഭീകരാക്രമണത്തിന്റെ ചിഹ്നങ്ങള്‍ അവശേഷിക്കുന്നുണ്ട്. ജീവനോടെ പിടികൂടിയ അജ്മല്‍ അമീര്‍ കസബിനെ 2012 നവംബര്‍ 21-ന് തൂക്കിലേറ്റി.
ഈ ഒരു ആക്രമണത്തെ പ്രതിരോധിക്കാൻ സ്വന്തം സേനയെ മുന്നില്‍ നിന്ന് നയിച്ച ആളായിരുന്നു മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. എന്നാല്‍ തീവ്രവാദികള്‍ക്കെതിരെ ശക്തമായ പോരാട്ടം നയിച്ച സന്ദീപ് രക്ഷാപ്രവര്‍തത്തനത്തിൽ വേടിയേറ്റു മരിക്കുകയായിരുന്നു. സന്ദീപിന്റെ വിയോഗത്തിന് കൃത്യം രണ്ട് മാസം പ്രായമായപ്പോള്‍ രാജ്യം അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി അശോകചക്രം നല്‍കി ആദരിച്ചു. താജ് ഇപ്പോൾ ഒരു ഹോട്ടലല്ല, മരിച്ച് മുംബൈയുടെ സ്മാരകമാണ്. ആക്രമണത്തിന് ഇരയായവരുടെ സ്മാരകമാണ് താജിലെ അതിഥികളെ വരവേൽക്കുന്നത്. രാജ്യം നയതന്ത്രവുമായി മുന്നേറിയപ്പോള്‍ താജ് ഹോട്ടല്‍ ആക്രമണത്തിനിരയായവരുടെ കുടുംബങ്ങള്‍ക്ക് സഹായം ന‌ൽകി, ഹോട്ടലിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുപിടിച്ചു. 2 വര്‍ഷം കൊണ്ട് താജ് പഴയപടിയായി എന്നതും പ്രത്യേകതകളാണ്. ആക്രമണത്തിന്റെ പ്രത്യാഘതങ്ങള്‍ വളരെ വലുതായിരുന്നു എന്നതു കൊണ്ട് തന്നെ മുംബൈ ഭീകരാക്രമണം നഗരത്തെ കൂടുതല്‍ സുരക്ഷിതമാക്കി എന്ന് തന്നെ പറയാം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed