കേരളത്തിൽ വൈദ്യുതി നിരക്ക് വർ‍ധന; പ്രഖ്യാപനം നാളെ


സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർ‍ധിപ്പിക്കും. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. 5 മുതൽ 10 ശതമാനം വരെയാണ് നിരക്ക് വർധിപ്പിക്കാനാണ് ആലോചിക്കുന്നത്. യൂണിറ്റിന് 15 പൈസ മുതൽ 50 പൈസയാണ് വർധിപ്പിക്കാനാണ് ആലോചിക്കുന്നത്. ചില വിഭാഗങ്ങൾക്ക് ഇളവ് നൽകാനുള്ള തീരുമാനവും ഉണ്ടായേക്കും. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ വർ‍ധിപ്പിക്കണമെന്നായിരുന്നു വൈദ്യുതി ബോർ‍ഡിന്റെ ആവശ്യം. യൂണിറ്റിന് 30 പൈസ് മുതൽ‍ 92 പൈസ് വവെ ഗാർ‍ഹിക ഉപഭോക്താക്കൾ‍ക്ക് വർ‍ധിപ്പിക്കണമെന്ന് ബോർ‍ഡ് റെഗുലേറ്ററി കമ്മീഷൻ സമർ‍പ്പിച്ച താരിഫ് പെറ്റീഷനിൽ‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ‍ റെഗുലേറ്ററി കമ്മിഷൻ ഇതു തള്ളി. ബോർ‍ഡിന്റെ ആവശ്യം അംഗീകരിച്ചാൽ‍ സംസ്ഥാനത്ത് താരിഫ് ഷോക്കുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്റെ നടപടി.

ബോർ‍ഡ് സമർ‍പ്പിച്ച കണക്കുകളിൽ‍ രേഖപ്പെടത്തിയുള്ളത്രയും നഷ്ടം ബോർ‍ഡിനുണ്ടാകില്ലെന്നും കമ്മിഷന്‍ കണ്ടെത്തി. അഞ്ചു മുതൽ‍ പത്ത് ശതമാനം വരെയായി നിരക്ക് വർ‍ധന നടപ്പാക്കാനാണ് കമ്മിഷന്റെ തീരുമാനം. യൂണിറ്റിന് 15 പൈസ മുതൽ‍ 50 പൈസ വരെ ഗാർ‍ഹിക ഉപഭോക്താക്കൾ‍ക്ക് വർ‍ധിക്കും. കൂടുതൽ‍ യൂണിറ്റ് ഉപയോഗിക്കുന്നവർ‍ക്ക് നിരക്ക് വർ‍ധന കൂടുതൽ‍ എന്ന രീതിയിലാണ് പുതുക്കിയ നിരക്കുകൾ‍. കാർ‍ഷിക, ദുർ‍ബല വിഭാഗങ്ങൾ‍ക്കു ഇളവുകളും കമ്മിഷന്‍ പ്രഖ്യാപിക്കും. വാണിജ്യ ഉപഭോക്താക്കളുടേയും നിരക്ക് വർ‍ധിക്കും. ഗാർ‍ഹിക ഉപഭോക്താക്കളുടേതിന് സമാനമായ വർ‍ധന മാത്രമേ വാണിജ്യ ഉപഭോക്താക്കൾ‍ക്കും ഉണ്ടാകുകയുള്ളൂ. അടുത്ത നാലു വർ‍ഷത്തേക്കുള്ള നിരക്കുകളാണ് കമ്മിഷന്‍ നാളെ ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കുക. ഏപ്രിൽ‍ മുതലുള്ള മുൻകാല പ്രാബല്യത്തോടെയാകുമിത്.

You might also like

Most Viewed