നിലപാട് കടുപ്പിച്ച് രമേശ് ചെന്നിത്തല; സ്ഥാനങ്ങൾ രാജിവച്ചു
തിരുവനന്തപുരം: ജയ്ഹിന്ദ് ചാനല്‍ പ്രസിഡന്റ്, വീക്ഷണം, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന്, കെ.കരുണാകരന് ഫൗണ്ടേഷന് ചെയര്മാന് തുടങ്ങി കോണ്‍ഗ്രസിനു കീഴിലുള്ള സ്ഥാപനങ്ങളുടെ ചുമതല പദവിയില്‍ നിന്നും രമേശ് ചെന്നിത്തല ഒഴിഞ്ഞു. സെപ്റ്റംബര്‍ 24-ാം തീയതിയാണ് അദ്ദേഹം രാജി നല്‍കിയത്. ഈ പദവികള്‍ കെപിസിസി അധ്യക്ഷനാണ് വഹിക്കേണ്ടതെന്നാണ് ചെന്നിത്തലയുടെ വാദം. അതേസമയം, ജയ്ഹിന്ദ്, വീക്ഷണം, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളില്‍ ഓഡിറ്റ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സ്ഥാപനങ്ങളില്‍ 35 കോടി രൂപയുടെ ബാധ്യതയുണ്ടെന്നാണ് സൂചന. പുതിയ കെപിസിസി നേതൃത്വവും പ്രതിപക്ഷ നേതാവും വന്നതിനു ശേഷം മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇടഞ്ഞുനിൽക്കുകയായിരുന്നു. തങ്ങളെയും തങ്ങളുടെ ഒപ്പം നിൽക്കുന്ന ആളുകളെയും ഒതുക്കുകയും തഴയുകയും ചെയ്യുന്നുവെന്നും വേണ്ടത്ര കൂടിയാലോചനകൾ നടത്തുന്നില്ലെന്ന് ആരോപിച്ചുമായിരുന്നു പ്രതിഷേധം. കെപിസിസി നേതൃത്വം ഇവരുമായി ചർച്ച ചെയ്തു താത്കാലിക വെടിനിർത്തലിൽ എത്തിയിരുന്നു. ഇതിനിടയിലാണ് സ്ഥാനങ്ങൾ രാജിവച്ചുകൊണ്ടുള്ള ചെന്നിത്തലയുടെ പുതിയ നീക്കം. അതേസമയം, ഉടക്കിനിൽക്കുന്ന മറ്റു മുതിർന്ന നേതാക്കളായ വി.എം.സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെ അനുനയിപ്പിക്കാൻ കാര്യമായ ശ്രമമൊന്നും ഇപ്പോൾ കെപിസിസി നടത്തുന്നില്ല.