പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കേരളത്തിൽ പോസ്റ്റർ പതിക്കാൻ യുപി പോലീസ്

ലക്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവരെ കണ്ടെത്താന്‍ കേരളത്തിലും പോസ്റ്റര്‍ പതിക്കാനൊരുങ്ങി യു.പി പോലീസ്. പ്രക്ഷോഭങ്ങളില്‍ മലയാളികളും ഉണ്ടായിരുന്നെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേരളത്തിനുപുറമെ ഡല്‍ഹിയിലും പോസ്റ്റര്‍ പതിക്കും. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പോസ്റ്റര്‍ തയ്യാറാക്കുക. കുറ്റക്കാരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കു പാരിതോഷികം നല്‍കുമെന്നും പോലീസ് അറിയിച്ചു.
ഭരണകൂടത്തിന്റെ ഭീകരവാഴ്ചയാണ് യുപിയിൽ നടക്കുന്നതെന്ന് 70 സന്നദ്ധ സംഘടനകളുടെ ഏകോപന സമിതിയായ ഹം ഭാരത് കെ ലോഗ് ആരോപിച്ചു. കൊച്ചു കുട്ടികളെയടക്കം കൂട്ടത്തോടെ പിടിച്ചു കൊണ്ടുപോയി കസ്റ്റഡിയിൽ ക്രൂരമർദ്ദനത്തിനിരയാക്കി. വിവിധ സ്ഥലങ്ങളിൽ പോലീസ് നടത്തിയ അതിക്രമത്തിന്റെ കണക്കുകളും പുറത്തു വിട്ടു. എട്ടു വയസ്സുകാരനടക്കം 21 പേരാണ് വിവിധ ജില്ലകളിലായി വെടിവയ്പിൽ മരിച്ചത്. 613 പേരെ അറസ്റ്റ് ചെയ്തു. പത്രപ്രവർത്തകരും സാമൂഹിക പ്രവർത്തകരുമടക്കം 28,750 പേരെ കസ്റ്റഡിയിലെടുത്തു. വിവിധ കേസുകളിൽ 750 പേരെ പ്രതിചേർത്തിട്ടുണ്ട്.