ചരിത്ര കോണ്‍ഗ്രസ് വേദിയിലെ പ്രതിഷേധം: ഡിജിപിയോടും ഇന്റലിജന്‍സ് എഡിജിപിയോടും റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍

തിരുവനന്തപുരം: ചരിത്ര കോണ്‍ഗ്രസ് വേദിയിലെ പ്രതിഷേധത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡിജിപിയോടും ഇന്റലിജന്‍സ് എഡിജിപിയോടും റിപ്പോര്‍ട്ട് തേടി. സംഘാടകരുടെ വീഴ്ച ഉള്‍പ്പെടെ പരിശോധിക്കണമെന്നും, എല്ലാ ദൃശ്യങ്ങളും പരിശോധിക്കണമെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
rn
യൂണിവേഴ്‌സിറ്റിക്കും പരിപാടിയുടെ സംഘാടക സമിതിക്കും പ്രതിഷേധമുണ്ടാകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നുവെന്നാണ് ഗവര്‍ണറുടെ ഓഫീസിന്റെ വിലയിരുത്തല്‍. എന്നാല്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നില്ലെന്നും ചുണ്ടിക്കാട്ടുന്നു. പ്രതിഷേ സമയത്ത് സ്ഥലത്തു നിന്നെടുത്ത ചിത്രങ്ങളും പ്രതിഷേധത്തിന്റെ ദൃശ്യങ്ങളും പരിശോധിക്കാനുമാണ് ഡിജിപിക്ക് നിർദ്ദേശം നല്‍കിയിരിക്കുന്നത്. ഡിജിപിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാനും കേസെടുത്ത് മുന്നോട്ട് പോകനുമാണ് ഗവര്‍ണറുടെ നീക്കമെന്നാണ് സൂചന.
കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ പ്രതിഷേധ പ്രകടനമുണ്ടായ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം നല്‍കിയിരുന്നു. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസ് വിവാദമാക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് ഗവര്‍ണര്‍ വശദീകരിച്ചിരുന്നു. ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് തന്റെ പ്രസംഗം തടസ്സപ്പെടുത്തിയെന്നും ഗവര്‍ണര്‍ ആരോപിച്ചു. ട്വിറ്ററിലൂടെയാണ് ഗവര്‍ണറുടെ ഓഫീസിന്റെ വിശദീകരണം. സംഭവത്തിന്റെ ചിത്രങ്ങളടക്കമാണ് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഉദ്ഘാടന ചടങ്ങിനിടെ ഇര്‍ഫാന്‍ ഹബീബ് പൗരത്വ ഭേദഗതി സംബന്ധിച്ച് ചില കാര്യങ്ങള്‍ ഉന്നയിച്ചു. ഇതേതുടര്‍ന്നാണ് ഗവര്‍ണര്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചത്. ഈ സമയം ഇര്‍ഫാന്‍ ഹബീബ് ഗവര്‍ണറെ ശാരീരികമായി തടയാന്‍ ശ്രമിച്ചുവെന്നും വീഡിയോയില്‍ അക്കാര്യം വ്യക്തമാണെന്നും ഗവര്‍ണറുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
rn
ഗവര്‍ണറുടെ പ്രസ്താവനകള്‍ ചോദ്യം ചെയ്ത ഇര്‍ഫാന്‍ ഹബീബ് മൗലാന അബ്ദുള്‍ കലാം ആസാദിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഗോഡ്‌സെയെക്കുറിച്ച് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗവര്‍ണറുടെ സുരക്ഷാ ഉദ്യോഗസ്ഥനെയും എ.ഡി.എസിനെയും തള്ളിമാറ്റിയെന്നും പിന്നീട് അവര്‍ ഇര്‍ഫാന്‍ ഹബീബിനെ തടഞ്ഞുവെന്നും ഗവര്‍ണറുടെ ഓഫീസ് വാദിക്കുന്നു. ഭരണഘടന സംരക്ഷിക്കാന്‍ ബാധ്യതയുള്ള വ്യക്തിയെന്ന നിലയില്‍ മുന്‍ പ്രഭാഷകര്‍ ഉന്നയിച്ച കാര്യങ്ങളോട് താന്‍ പ്രതികരിച്ചുവെന്നും ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍ വ്യത്യസ്ത അഭിപ്രായങ്ങളോടുള്ള അസഹിഷ്ണുത കാരണം വേദിയില്‍ നിന്നും സദസില്‍ നിന്നും പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ചരിത്ര കോണ്‍ഗ്രസില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്ലക്കാര്‍ഡുകളും മറ്റും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ഇതിന് പിന്നാലെ പ്രസംഗം അവസാനിപ്പിച്ച് വേദി വിട്ട ഗവര്‍ണര്‍, ചടങ്ങിന്റെ വീഡിയോയുമായി ഗസ്റ്റ് ഹൗസിലെത്താന്‍ കണ്ണൂര്‍ സര്‍വകലാശാലാ വി.സിയോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നലെയാണ് ഗവര്‍ണറുടെ ട്വീറ്റ്.