രാവിലെ 8.30 മുതൽ രാത്രി 9.30 വരെ ഫീൽഡിൽ; ജോലി കഴിഞ്ഞ് രാത്രി ഓൺലൈൻ മീറ്റിംഗ്; കടുത്ത ജോലിഭാരത്തിൽ ബിഎൽഒമാർ പ്രതിഷേധത്തിലേക്ക്
ഷീബ വിജയ൯
കൊല്ലം: സംസ്ഥാനത്ത് ബൂത്ത് ലെവൽ ഓഫീസർമാരുടെ (ബിഎൽഒ) ജോലിഭാരത്തിൽ പ്രതിഷേധം കടുക്കുകയാണ്. എസ്ഐആർ അപേക്ഷാ ഫോം വിതരണം വൈകുന്നതും ടാർഗറ്റ് തികയ്ക്കാൻ സമ്മർദമുള്ളതും പ്രതിഷേധത്തിന് കാരണമാകുന്നു. കണ്ണൂരിൽ ബിഎൽഒ അനീഷ് ജോർജിൻ്റെ ആത്മഹത്യക്ക് പിന്നാലെയാണ് നിരവധി ബിഎൽഒമാർ തങ്ങൾ അനുഭവിക്കുന്ന കടുത്ത സമ്മർദങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തുവന്നത്.
കൊല്ലം കടവൂരിലെ ബിഎൽഒ ആയ പൗളിൻ ജോർജ് തങ്ങളുടെ ദുരിതം വെളിപ്പെടുത്തി. തങ്ങൾക്ക് രാവിലെ 8.30 മുതൽ രാത്രി 9.30 വരെ ഫീൽഡിൽ നിൽക്കേണ്ടി വരുന്നെന്നും, ഈ സമയപരിധി സ്ത്രീകൾക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുവെന്നും അവർ പറഞ്ഞു. ജോലി കഴിഞ്ഞ് രാത്രി വൈകി വീട്ടിൽ വന്നാലും ഓൺലൈൻ മീറ്റിംഗുകളിൽ പങ്കെടുക്കേണ്ടി വരുന്നു. യാതൊരു പരിശീലനവും നൽകാതെയാണ് പല ബിഎൽഒമാരെയും ജോലിക്കായി നിയോഗിച്ചിരിക്കുന്നതെന്നും പൗളിൻ ജോർജ് കൂട്ടിച്ചേർത്തു.
ഇതിനിടെ, ഇടുക്കി പീരുമേടിൽ ഒരു ബിഎൽഓയെ വീട്ടുകാർ അധിക്ഷേപിക്കുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ബിഎൽഒമാർ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചിരുന്നു. എന്നാൽ, പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ പേരുകൾ ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയും രാത്രി 10 മണിക്ക് മീറ്റിംഗിൽ കയറാൻ സാധിക്കാത്ത ബിഎൽഒമാരെ ശകാരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടെന്ന് പലരും തുറന്നു പറയുന്നു.
saddsadfs
