അനധി­കൃ­തമാ­യി­ പണം പലി­ശക്ക് ­നൽ­കു­ന്നവരുടെ എണ്ണം വർദ്ധിക്കുന്നു


മനാ­മ : വർ­ഷത്തിൽ 120 ശതമാ­നം വരെ­ പലി­ശനി­രക്കിൽ അനധി­കൃ­തമാ­യി­ പണം പലി­ശയ്ക്ക്­ നൽ­കു­ന്നവർ രാ­ജ്യത്ത് പെ­രു­കു­ന്നു­. പാ­സ്പോ­ർ­ട്ടു­കളു­ൾ­പ്പ­ടെ­ വി­ലപി­ടി­പ്പു­ള്ള വസ്തു­ക്കളും രേ­ഖകളും ഈടാ­യി­ വാ­ങ്ങി­യാണ് പലരും വാ­യ്പ നൽ­കു­ന്നത്. ഇത്തരത്തിൽ ഇവരി­ൽ­നി­ന്നും വാ­യ്പയെ­ടു­ത്ത പല പ്രവാ­സി­കളും ഇന്ന് ദു­രി­തമനു­ഭവി­ക്കു­ന്നു­.

ഇത്തരത്തിൽ വന്പന്മാ­രി­ൽ­നി­ന്നും പണം കടം വാ­ങ്ങി­യ പലർ­ക്കും തങ്ങളു­ടെ­ സന്പാ­ദ്യങ്ങൾ മു­ഴു­വൻ നഷ്ടമാ­കു­ന്ന അവസ്ഥയി­ലാ­ണ്. കഴി­ഞ്ഞ 30 വർ­ഷങ്ങളാ­യി­ ഇത്തരത്തിൽ പണം പലി­ശയ്ക്ക് നൽ­കു­ന്ന സംഭവങ്ങൾ നി­രീ­ക്ഷി­ച്ചു­കൊ­ണ്ടി­രി­ക്കു­കയാ­ണെ­ന്നും, ഈ നി­യമവി­രു­ദ്ധ നടപടി­കൾ അവസാ­നി­പ്പി­ക്കു­ന്നതിൽ അധി­കൃ­തർ പരാ­ജയപ്പെ­ടു­കയാ­ണെ­ന്നും സാ­ന്പത്തി­ക വി­ദഗ്ദ്ധനാ­യ ഡോ­. യൂ­സഫ് മഷാൽ പറഞ്ഞു­. ഇത്തരത്തിൽ പണം പലി­ശയ്ക്ക് എടു­ക്കു­ന്ന ഇരകൾ പ്രധാ­നമാ­യും പ്രവാ­സി­കളാ­ണ്. ഇവരിൽ നി­ന്ന് ഒരാൾ പണം കടം വാ­ങ്ങി­ച്ചാൽ മാ­സത്തിൽ 10 ശതമാ­നമാണ് പലി­ശനി­രക്ക്.

സ്വർ­ണ്ണം, പാ­സ്പോ­ർ­ട്ട്, എ.ടി­.എം കാ­ർ­ഡു­കൾ തു­ടങ്ങി­യവയാണ് വാ­യ്പ നൽ­കു­ന്നതിന് ഈടാ­യി­ വാ­ങ്ങു­ന്നത്. നി­ർ­ഭാ­ഗ്യവശാൽ വാ­യ്പക്കാ­യി­ പ്രവാ­സി­കൾ ഇവരെ­ ആശ്രയി­ക്കു­ന്നത് വ്യാ­പകമാ­ണ്. പണത്തി­നാ­യി­ അവരെ­ സമീ­പി­ക്കു­ന്നതി­ന് ­മു­ന്പ് ആളു­കൾ രണ്ട് ­തവണ ചി­ന്തി­ക്കു­ന്നി­ല്ലെ­ന്നും സാ­മൂ­ഹി­ക പ്രവർ­ത്തകനാ­യ ലാൽ പാ­ണ്ഡെ­ പറഞ്ഞു­.

ലഭി­ക്കു­ന്ന വി­വരങ്ങളു­ടെ­ അടി­സ്ഥാ­നത്തിൽ ഏറ്റവും കൂ­ടു­തൽ ഈടാ­യി­ വാ­ങ്ങി­യി­ട്ടു­ള്ളത് സ്വർ­ണ്ണമാ­ണ്. വാ­യ്പ ലഭി­ക്കു­ന്നതിന് ഏറ്റവും എളു­പ്പമു­ള്ള മാ­ർഗ്­ഗമാ­യാണ് സ്വർ­ണം നൽ­കു­ന്നത്. 400 ബഹ്‌റൈൻ ദി­നാർ, അല്ലെ­ങ്കിൽ അതി­ന്­ മു­കളി­ലു­ള്ള പ്രതി­മാ­സ ശന്പളമു­ള്ളവർ­ക്ക് മാ­ത്രമേ­ അധി­ക തു­ക വാ­യ്‌പ നൽ­കു­കയു­ള്ളൂ­. കു­റഞ്ഞ ശന്പളക്കാ­ർ­ക്ക് 100 അല്ലെ­ങ്കിൽ 200 ബഹ്‌റൈൻ ദി­നാർ വരെ­യു­ള്ള ചെ­റി­യ വാ­യ്പ മാ­ത്രമേ­ ലഭി­ക്കൂ­. ബാ­ങ്ക് വാ­യ്പകൾ നേ­ടു­ന്നതി­നു­ള്ള നടപടി­ക്രമങ്ങൾ ഒഴി­വാ­ക്കാൻ ആളു­കൾ പണം പലി­ശയ്ക്ക് നൽ­കു­ന്നവരെ­ സമീ­പി­ക്കു­ന്നു­.

ജനങ്ങൾ­ക്ക് ലളി­തമാ­യ രീ­തി­യിൽ ബാ­ങ്കിൽനി­ന്നും വാ­യ്പ നൽ­കു­ന്ന രീ­തി­യിൽ എന്തെ­ങ്കി­ലും ചെ­യ്യാൻ കഴി­ഞ്ഞാൽ മാ­ത്രമേ­ ഈ പ്രശ്നത്തിന് പരി­ഹാ­രമാ­കൂ­വെന്ന് ഡോ­. മാ­ഷൽ പറഞ്ഞു­.

You might also like

Most Viewed