താ­മസക്കാ­രെ­ ഞെ­ട്ടി­ച്ച് ഇലക്ട്രി­സി­റ്റി­ ആന്റ് വാ­ട്ടർ അതോറി­റ്റി­ ബി­ല്ലു­കൾ


മനാ­മ : ഹി­ദ്ദി­ലെ­ പു­തി­യ താ­മസക്കാ­രെ­ ഞെ­ട്ടി­ച്ച് ഇലക്ട്രി­സി­റ്റി­ ആന്റ് വാ­ട്ടർ അതോ­റി­റ്റി­ (ഇ.ഡബ്ല്യൂ­.എ) ബി­ല്ലു­കൾ. മു­നി­സി­പ്പാ­ലി­റ്റി­ അഫേ­ഴ്‌സ് ആന്റ് അർ­ബൻ പ്ലാ­നിംഗ് വി­ഭാ­ഗം പു­തി­യ വി­ലാ­സം നൽ­കി­യതി­നെ­ത്തു­ടർ­ന്നാണ് ഉയർ­ന്ന നി­രക്കി­ലു­ള്ള ബി­ല്ലു­കളെ­ത്തി­യത്. പു­തി­യ താ­മസക്കാ­രെ­ സബ്സി­ഡി­കളി­ൽ­നി­ന്ന് ഒഴി­വാ­ക്കി­യതാണ് ബി­ല്ലു­കൾ ഉയർ­ന്നതിന് കാ­രണം. 40 ബഹ്‌റൈൻ ദി­നാർ വരെ­ ബി­ല്ല് ലഭി­ച്ചി­രു­ന്നവർ­ക്ക് 300 ബഹ്‌റൈൻ ദി­നാർ വരെ­യു­ള്ള ബി­ല്ലു­കളാണ് കി­ട്ടി­യി­രി­ക്കു­ന്നത്. 

ചി­ല പ്രദേ­ശങ്ങളു­ടെ­ വി­ലാ­സം മാ­റി­യത് മന്ത്രാ­ലയം അറി­യി­ച്ചി­ല്ലെ­ന്ന് താ­മസക്കാർ പറയു­ന്നു­. ഇലക്ട്രി­സി­റ്റി­ ആന്റ് വാ­ട്ടർ അതോ­റി­റ്റി­ (ഇ.ഡബ്ല്യൂ­.എ) സെ­ൻ­ട്രൽ ഇൻ­ഫോ­ർ­മാ­റ്റി­ക്സ് ഓർ­ഗനൈ­സേ­ഷൻ (സി­.ഐ.ഒ) ഉൾ­പ്പെ­ടെ­യു­ള്ള നി­രവധി­ സർ­ക്കാർ സ്ഥാ­പനങ്ങൾ­ക്കും മന്ത്രാ­ലയം വി­വരങ്ങൾ കൈ­മാ­റി­യി­ട്ടി­ല്ല. ഹി­ദ്ദി­ലെ­ 109 ബ്ലോ­ക്ക് പൂ­ർണ്­ണമാ­യും 113 ബ്ലോ­ക്കാക്കി­ മാ­റ്റി­യതാ­യി­ മു­ഹറഖ് മു­നി­സി­പ്പൽ കൗ­ൺ­സി­ലി­ലെ­ ഏരി­യ പ്രതി­നി­ധി­ യൂ­സുഫ് അൽ തവാ­ദി­ പറഞ്ഞു­. മു­ൻ­കൂർ അറി­യി­പ്പ് കൂ­ടാ­തെ­ ബ്ലോ­ക്ക് മാ­റ്റി­യതിന് ഏതാ­നും ദി­വസങ്ങൾ­ക്ക് ശേ­ഷം തന്റെ­ തി­രി­ച്ചറി­യൽ കാ­ർ­ഡ് പു­തു­ക്കു­ന്നതിന് എത്തി­യപ്പോ­ഴാണ് പ്രദേ­ശവാ­സി­യാ­യ ഒരാൾ സംഭവം അറി­യു­ന്നത്. ഇ.ഡബ്ല്യു.എ ബി­ല്ലു­കളിൽ സബ്സി­ഡി­കൾ റദ്ദാ­ക്കി­യതോ­ടെ­ പരാ­തി­കൾ വർദ്­ധി­ച്ചു­വെ­ന്നും അദ്ദേ­ഹം പറഞ്ഞു­.

നൂ­റു­കണക്കിന് കു­ടുംബങ്ങളെ­യാണ് ഈ തീ­രു­മാ­നം ബാ­ധി­ച്ചി­രി­ക്കു­ന്നത്. 109 ബ്ലോ­ക്ക് (ഇപ്പോൾ ബ്ലോക്ക് 113) ഹി­ദ്ദി­ലെ­ ഏറ്റവും വലി­യ റെ­സി­ഡൻ­ഷ്യൽ ബ്ലോ­ക്കാ­ണ്. ജീ­വി­തച്ചിലവ് ഉയർ­ന്നത് പൗ­രന്മാ­ർ­ക്ക് ഇതി­നോ­ടകം ഭാ­രമാ­യി­ട്ടു­ണ്ടെ­ന്നും അതോ­ടോ­പ്പം അന്യാ­യമാ­യ ചി­ലവു­കൾ കൊ­ണ്ട് അവരെ­ അസ്വസ്ഥരാ­ക്കരു­തെ­ന്നും അൽ തവാ­ദി­ പറഞ്ഞു­. ഇ.ഡബ്ല്യു­എയു­ടെ­ വ്യവസ്ഥ പ്രകാ­രം, പു­തി­യ 113ാം ബ്ലോ­ക്കിൽ പു­തു­താ­യി­ രജി­സ്റ്റർ ചെ­യ്ത പൗ­രൻ­മാ­രു­ടെ­ സബ്സി­ഡി­കൾ നീ­ക്കം ചെ­യ്തതാ­യും അൽ തവാ­ദി­ പറഞ്ഞു­. വി­ലാ­സം മാ­റി­യതി­നാൽ താ­മസക്കാ­രു­ടെ­ പേ­രിൽ വരു­ന്ന ഔദോ­ഗി­ക കത്തു­കളും മറ്റ് രേ­ഖകളും അവരു­ടെ­ കൈ­വശം എത്തു­ന്നി­ല്ലെ­ന്നും അൽ തവാ­ദി­ ആരോ­പി­ച്ചു­.

You might also like

  • Lulu Exchange
  • Straight Forward

Most Viewed