വി­ദേ­ശി­കളു­ടെ­ എണ്ണം കു­റയ്ക്കാൻ കു­വൈ­ത്ത് നടപടി­കൾ ആരംഭി­ച്ചതാ­യി­ തൊ­ഴിൽ മന്ത്രി­


കുവൈത്ത് സിറ്റി : വിദേശികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നു സാമൂഹിക − തൊഴിൽ, സാന്പത്തികകാര്യ മന്ത്രി ഹിന്ദ് അൽ സബീഹ് അറിയിച്ചു. ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണിതെന്നും വ്യക്തമാക്കി. ശുചീകരണ തൊഴിലാളികൾ, സെക്യൂരിറ്റി ഗാർഡുമാർ എന്നിവരുടെ നിയമനങ്ങളിൽ ഇതിനകം 25% കുറവു വരുത്തി. ജനസംഖ്യാ സന്തുലനം സംബന്ധിച്ച പദ്ധതികൾ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും സമർപ്പിച്ചിട്ടുണ്ട്.

പുതിയ കരാറുകളിൽ വിദേശികളുടെ എണ്ണം ക്രമപ്പെടുത്തണമെന്നു നിർദ്ദേശമുണ്ട്. കരാർ പുതുക്കുന്പോഴും അക്കാര്യം ശ്രദ്ധിക്കണം. ജനസംഖ്യാ സന്തുലനം സമയബന്ധിതമായി മാത്രമേ നടപ്പാക്കാൻ കഴിയൂ. ആവശ്യത്തിലും വളരെ കൂടുതലായുള്ള അവിദഗ്ദ്ധരുടെ എണ്ണം കുറയ്ക്കുക എന്നതാണു പ്രാരംഭദശയിൽ ചെയ്യാനുള്ളതെന്നും മന്ത്രി പറഞ്ഞു. 

സ്വദേശിവൽക്കരണം സംബ ന്ധിച്ച ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനു പാർലമെന്റിന്റെ സ്വദേശിവൽക്കരണ − തൊഴിൽ സമിതി തിങ്കളാഴ്ച യോഗം ചേരുമെന്നു സമിതി അംഗം ഖലീദ് അൽ സാലെ അറിയിച്ചു.

ഇത്തരത്തിൽ ഒരു സമിതി രൂപവൽക്കരിച്ച തീരുമാനം സ്വദേശിവൽക്കരണ വിഷയത്തിൽ പാർലിമെന്റ് ശരിയായ ദിശയിലാണെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. പൊതുമേഖലയിൽ വിദേശികളുടെ നിയമനം വർധിച്ചതായാണു സ്ഥിതിവിവരക്കണക്കുകൾ നൽകുന്ന വിവരമെന്നു സാലെ അറിയിച്ചു. 2012നെ അപേക്ഷിച്ചു 2016ൽ 30% വർദ്ധനയാണ് ഉണ്ടായത്. സ്വദേശികൾക്കു കൂടുതൽ തൊഴിലവസരങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കുവൈത്തിലെ സർക്കാർ മേഖലയിൽ പ്രവാസികളുടെ നിയമനം നിരോധിച്ചുകൊണ്ടുള്ള നടപടി തുടരാൻ‍ സർക്കാർ തീരുമാനം. സിവിൽ സർവ്വീസ് കമ്മീഷന്റെ നിർദേശത്തെ തുടർന്നാണ് പ്രവാസികളെ നിയമിക്കുന്നത് നിരോധിച്ചിരിക്കുന്നത്.

ഈ തീരുമാനത്തിൽ യാതൊരു മാറ്റവും ഉണ്ടായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഏകദേശം രണ്ടു വർഷത്തോളമായുള്ള തീരുമാനത്തിൽ സർക്കാർ ഉറച്ചു നിൽക്കുകയാണെന്നും അധികൃതർ അറിയിച്ചു.

You might also like

Most Viewed