ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ച 1200 പ്രവാസികളെ നാടുകടത്തിയതായി എൽഎംആർഎ

പ്രദീപ് പുറവങ്കര
മനാമ: ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ച 1200 പ്രവാസികളെ നാടുകടത്തിയതായി ലേബർ മാർക്കറ്റ് അതോറിറ്റി കണക്കുകൾ വ്യക്തമാക്കുന്നു. വിവിധ മന്ത്രാലയങ്ങളുമായി ചേർന്ന് എൽ.എം.ആർ.എ നടത്തിയ പരിശോധനക്കിടെയാണ് നിയമലംഘനം നടത്തിയവരെ കണ്ടെത്തി നാട് കടത്തിയത്.
ജനുവരിമുതൽ മാർച്ച് വരെ ഏകദേശം 151 സംയുക്ത പരിശോധനകളാണ് നടന്നത്. ആകെ 1212 പേരെയാണ് ഇക്കാലയളവിൽ നാടുകടത്തിയത്. ആഭ്യന്തര മന്ത്രാലയം, ദേശീയ, പാസ്പോർട്ട്, താമസകാര്യ വിഭാഗം, ഗവർണറേറ്റിലെ പൊലീസ് ഡയറക്ടറേറ്റുകൾ, ജനറൽ ഡയറക്ടറേറ്റ് ഓഫ് മീഡിയ ആൻഡ് സെക്യൂരിറ്റി കൾച്ചർ, മുനിസിപ്പാലിറ്റി അഫേഴ്സ് ആൻഡ് അഗ്രികൾച്ചർ മന്ത്രാലയം, വ്യവസായ വാണിജ്യ മന്ത്രാലയം എന്നിവരുമായി ചേർന്നാണ് സംയുക്ത പരിശോധനകൾ നടക്കുന്നത്. ഈ പരിശോധനകൾ തുടരുമെന്നും അതോറിറ്റി അധികൃതർ അറിയിച്ചു.
മു്ു