മേക്ക് ഇറ്റ് ഹാപ്പൺ...


മറ്റ് പല ദി­നങ്ങളെ­യും പോ­ലെ­ കലണ്ടറിൽ ചു­കപ്പ് പടരാ­ത്ത ദി­നമാണ് മാ­ർ­ച്ച് എട്ട്. എന്നാൽ ഈ ദി­നം വലി­യൊ­രു­ ഓർ­മ്മപ്പെ­ടു­ത്തലാണ് നമു­ക്ക് നൽ­കു­ന്നത്. മനു­ഷ്യവർ­ഗത്തി­ന്റെ­ നേ­ർ­പാ­തി­യു­ടെ­ ദി­നമാണ് ഇന്ന്. വനി­താ­ദി­നം. പു­രു­ഷന്റെ­ കാ­ൽ­ചു­വട്ടിൽ അടി­ച്ചമർ­ത്തപ്പെ­ട്ട സ്ത്രീ­കൾ­ക്ക് വേ­ണ്ടി­ ശബ്ദമു­യർ­ത്തി­യതി­ന്റെ­ സ്മരണകളാണ് ഈ ദി­നം പങ്ക് വെ­ക്കു­ന്നത്. അതിൽ ഒരു­ പാട് കണ്ണു­നീ­രി­ന്റെ­യും, സഹനത്തി­ന്റെ­യും അനു­ഭവസാ­ക്ഷ്യങ്ങളു­ണ്ട്. 1857 മാ­ർ­ച്ച് എട്ടി­ന്, ന്യൂ­യോ­ർ­ക്കി­ലെ­ വനി­തകൾ നടത്തി­യ സമരവും പ്രക്ഷോ­ഭവു­മാണ് വനി­താ­ദി­നത്തിന് തു­ടക്കം കു­റി­ച്ചത്. ഇവി­ടെ­  തു­ണി­ മി­ല്ലു­കളിൽ തൊ­ഴി­ലെ­ടു­ത്തി­രു­ന്ന ആയി­രക്കണക്കിന് സ്ത്രീ­കൾ കു­റഞ്ഞ ശന്പളത്തി­നും ദീ­ർ­ഘസമയ തൊ­ഴി­ലി­നും മു­തലാ­ളി­ത്തത്തി­നു­മെ­തി­രെ­ വോ­ട്ടു­ചെ­യ്യാ­നു­മു­ളള അവകാ­ശത്തി­നു­വേ­ണ്ടി­ ആദ്യമാ­യി­ ഉയർ‍­ത്തി­യ ശബ്ദമാ­യി­രു­ന്നു­ പി­ന്നീട്  ചരി­ത്രത്തി­ന്‍റെ­ ഭാ­ഗമാ­യത്. ആ പ്രക്ഷോ­ഭം കഴി­ഞ്ഞി­ട്ട് നൂ­റ്റി­ അന്പത്തി­യെ­ട്ട് വർ­ഷങ്ങളാ­യി­രി­ക്കു­ന്നു­. ഇന്നും നമ്മു­ടെ­ നാ­ട്ടിൽ തി­ളങ്ങി­നി­ൽ­ക്കു­ന്ന സി­ൽ­ക്കി­ന്റെ­ മഞ്ഞളി­പ്പ് വാ­രി­തൂ­കു­ന്ന തു­ണി­ശാ­ലകളിൽ ചു­ണ്ടത്തൊ­രു­ പ്ലാ­സ്റ്റി­ക്ക് പു­ഞ്ചി­രി­യു­മാ­യി­ കോ­ട്ടൺ സാ­രി­യിൽ പൊ­തി­ഞ്ഞ് നമ്മെ­ കാ­ത്ത് നി­ൽ­ക്കു­ന്ന സെ­യി­ൽ­സ് ഗേ­ൾ­സ്  എന്ന ഓമനപേ­ര‍ിൽ ജോ­ലി­ ചെ­യ്യു­ന്ന യു­വതി­കൾ മണി­ക്കൂ­റു­കളോ­ളം ഒന്നി­രി­ക്കാൻ പോ­ലും സാ­ധി­ക്കാ­തെ­ നി­ൽ­ക്കു­കയാ­ണെ­ന്ന്് ഓർ­മ്മി­പ്പി­ച്ചു­കൊ­ണ്ടാ­വട്ടെ­ ഇന്നത്തെ­ തോ­ന്ന്യാ­ക്ഷരം ആരംഭി­ക്കു­ന്നത്.  

ഓരോ­ വനി­താ­ദി­നം വരു­ന്പോ­ഴും നമ്മൾ ഓർ­ക്കാ­റു­ള്ളത് ‍ഝാ­ൻ­സി­ റാ­ണി­ മു­തൽ സാ­നി­യ മി­ർ­സ വരെ­യു­ള്ള ലോ­ക പ്രശസ്ത വനി­തകളെ­യാ­ണ്. അവരെ­ പറ്റി­യു­ള്ള ഓർ­മ്മകു­റി­പ്പു­കളാണ് ഓരോ­ ലേ­ഖനവും, ചി­ന്തകളും പങ്ക് വെ­ക്കു­ക. ഇവരെ­ ഓർ­ക്കു­ന്നതി­നോ­ടൊ­പ്പം തന്നെ­ നമ്മെ­ വളർ­ത്തി­യ, കൈ­ പി­ടി­ച്ചു­യർ­ത്തി­യ, സ്നേ­ഹം പങ്ക് വെ­ക്കു­ന്ന, ഹൃ­ദയത്തോട് ഏറ്റവും ചേ­ർ­ന്ന് നി­ൽ­ക്കു­ന്ന വനി­തകളെ­ കൂ­ടി­ നമ്മൾ ഓർ­ത്തെ­ടു­ക്കേ­ണ്ടതു­ണ്ട്. ചി­ലപ്പോൾ കരി­പി­ടി­ച്ച അടു­ക്കളയിൽ ജീ­വി­തം ഹോ­മി­ച്ച, കൂ­ലി­ വേ­ല ചെ­യ്തും, അന്യന്റെ­ വീ­ട്ടി­ലെ­ അടു­ക്കളയിൽ പാ­ത്രം കഴു­കി­യും മക്കളെ­യും കു­ടുംബത്തെ­യും പോ­റ്റി­യ അമ്മരൂ­പങ്ങളാ­കാം അത്. തറ മു­തൽ പറ വരെ­യു­ള്ള അക്ഷരങ്ങൾ നാ­വിൻ തു­ന്പിൽ അകമഴി­ഞ്ഞ സ്നേ­ഹത്തോ­ടെ­ പകർ­ന്ന് നൽ­കി­യ അധ്യാ­പി­കമാ­രാ­കാം അത്. കളി­കൂ­ട്ടു­ക്കാ­രി­യാ­യ കു­ഞ്ഞു­പെ­ങ്ങളാ­കാം അത്. മണപ്പം ചു­ട്ടും ഒരേ­ ബെ­ഞ്ചി­ലി­രു­ന്നും പഠി­ച്ച സഹപാ­ഠി­യാ­കാം അത്. പ്രണയത്തി­ന്റെ­ രസം പകർ­ന്നു­തന്ന കാ­മു­കി­യാ­കാം അത്. വി­വാ­ഹം കഴി­ച്ചു­പോ­യെ­ന്ന ഒറ്റ കാ­രണത്താൽ തന്റെ­ വീ­ടും വീ­ട്ടു­ക്കാ­രെ­യും മനസി­ല്ലാ­മനസോ­ടെ­ വി­ട്ടകന്ന് തന്റെ­ സ്വതത്തെ­ പോ­ലും മറന്നു­ പോ­കു­ന്ന പാ­വം ഭാ­ര്യയാ­കാം അത്. ഇവരെ­യൊ­ക്കെ­ ഓർ­ക്കേ­ണ്ട ദി­നമാണ് ഇന്ന്. അവരൊ­ന്നും ഇല്ലെ­ങ്കിൽ തങ്ങളി­ല്ലെ­ന്ന് തി­രി­ച്ചറി­യേ­ണ്ട ഒരു­ ദി­നം.

മനു­ഷ്യൻ ചൊ­വ്വയി­ലെ­ത്തി­ കൊ­ണ്ടി­രി­ക്കു­ന്ന ഇന്നത്തെ­ കാ­ലത്തും നമ്മു­ടെ­ ഇടയിൽ ചി­ലർ­ക്കെ­ങ്കി­ലും സ്ത്രീ­യെ­ന്നാൽ എ.ടി­.എം മെ­ഷിൻ പോ­ലു­ള്ള ഒരു­ ഉപകരണം മാ­ത്രമാ­ണ്. കു­ട്ടി­കളെ­ ഉണ്ടാ­ക്കി­യെ­ടു­ക്കാൻ പറ്റു­ന്ന മെ­ഷീൻ. തങ്ങൾ ആഗ്രഹി­ക്കു­ന്ന ഭക്ഷണം ഉണ്ടാ­ക്കു­ന്ന അടു­കള മെ­ഷീൻ. തങ്ങളു­ടെ­ വസ്ത്രങ്ങൾ കഴു­കി­, ഉണക്കി­, ഇസ്തി­രി­യി­ട്ട് വെ­ക്കു­ന്ന യന്ത്രം. താൻ സൃ­ഷ്ടി­ച്ച് വി­ടു­ന്ന മക്കളെ­ പഠി­പ്പി­ച്ചെ­ടു­ക്കാൻ ഉപയോ­ഗി­ക്കു­ന്ന പഠന സഹാ­യി­. തന്റെ­ കാ­മം തീ­ർ­ക്കാൻ അടു­ത്ത് കി­ടത്തു­ന്ന ഒരു­ ശരീ­രം. ആധു­നി­ക കാ­ലത്തും സ്ത്രീ­യെ­ ഇങ്ങി­നെ­ കാ­ണു­ന്ന ഒരു­ സമൂ­ഹത്തിൽ ജീ­വി­ച്ചു­പോ­കു­ന്പോൾ സത്യത്തിൽ സങ്കടമു­ണ്ട്. കഴി­ഞ്ഞ ദി­വസം ഒരു­ സി­നി­മ കണ്ടു­. ഒരു­ മോ­തി­രം മാ­റി­യപ്പോൾ പു­രു­ഷൻ സ്ത്രീ­യും, സ്ത്രീ­ പു­രു­ഷനു­മാ­കു­ന്ന സി­നി­മ. ഇതു­ പോ­ലെ­ ഒരു­ മാ­റ്റം എല്ലാ­ സ്ത്രീ­കൾ­ക്കും, പു­രു­ഷൻ­മാ­ർ­ക്കു­മു­ണ്ടാ­കണം എന്നാണ് എന്റെ­ ആഗ്രഹം. അപ്പോൾ മാ­ത്രമേ­ ഒരു­ സ്ത്രീ­ അനു­ഭവി­ക്കു­ന്ന പ്രയാ­സങ്ങൾ പു­രു­ഷകേ­സരി­കൾ മനസി­ലാ­ക്കൂ­.സൂ­ര്യവെ­ളി­ച്ചത്തിൽ പോ­ലും തന്റെ­ ശരീ­രത്തെ­കൊ­ത്തി­വലി­ക്കു­ന്ന കഴു­കകണ്ണു­കളും, തന്റെ­ നേ­ർ­ക്ക് നീ­ണ്ടു­ വരു­ന്ന കൈ­കളും ഒക്കെ­ പ്രാ­യഭേ­ദമന്യേ­ ഓരോ­ സ്ത്രീ­യെ­യും ഭയപ്പെ­ടു­ത്തു­ന്നു­ണ്ട്. ആ ഭയപ്പാട് എപ്പോ­ഴെ­ങ്കി­ലും ഓരോ­ പു­രു­ഷനും മനസി­ലാ­ക്കണം.

ഇത് പറയു­ന്പോൾ തന്നെ­  പലപ്പോ­ഴും സ്ത്രീ­കളു­ടെ­ ശത്രു­ സ്ത്രീ­കൾ തന്നെ­യാ­ണെ­ന്ന കാ­ര്യവും പറയാ­തി­രി­ക്കാൻ വയ്യ. ശീ­ലി­ച്ചു­വന്ന അടി­മത്വം തന്റെ­ അടു­ത്ത തലമു­റയി­ലേ­യ്ക്ക് പകർ­ന്നു­ കൊ­ടു­ക്കു­ന്നതിൽ സ്ത്രീ­കൾ­ക്ക് വലി­യ പങ്കു­ണ്ട്. അതാണ് നമ്മു­ടെ­ വനി­തകൾ നി­ർ­ത്തേ­ണ്ടത്. നി­ങ്ങൾ വനി­ത മാ­ത്രമല്ല, മറി­ച്ച് നി­ങ്ങൾ ഒരു­ മനു­ഷ്യൻ കൂ­ടി­യാ­ണെ­ന്ന് തി­രി­ച്ചറി­യു­ക. ഒരു­ മനു­ഷ്യന് ലഭി­ക്കേ­ണ്ട എല്ലാ­ പരി­ഗണനകളും അർ­ഹതകളും നി­ങ്ങൾ­ക്കും ലഭി­ക്കേ­ണ്ടതു­ണ്ട്. അത് ആർ­ജ്ജവത്തോ­ടെ­ ചോ­ദി­ച്ച്് തന്നെ­  വാ­ങ്ങു­ക. അടു­ത്ത തലമു­റയെ­യും അത്തരത്തിൽ വാ­ർ­ത്തെ­ടു­ക്കു­ക. ഇത്തവണത്തെ­ വനി­താ­ദി­നത്തി­ന്റെ­ മു­ദ്രാ­വാ­ക്യമാ­യ മേ­ക്ക് ഇറ്റ് ഹാ­പ്പൺ നമു­ക്കും ഏറ്റ് ചൊ­ല്ലാം, ഒപ്പം എല്ലാ­വർ­ക്കും സ്നേ­ഹം നി­റഞ്ഞ വനി­താ­ദി­നാ­ശംസകൾ...

www.pradeeppuravankara.com

pradeeppuravankara@gmail.com

You might also like

  • Lulu Exchange
  • Straight Forward

Most Viewed