സ്പർശന സുഖം…


പി­ച്ചു­ക, ചി­രണ്ടു­ക, തോ­ണ്ടു­ക, മാ­ന്തു­ക. ഇവയൊ­ക്കെ­ അത്ര നല്ല പദാ­വലി­കളാ­യി­ സാ­ധാ­രണ രീ­തി­യിൽ കരു­തപ്പെ­ടാ­റി­ല്ല. ചി­ലപ്പോൾ ഇത് വലി­യ കു­റ്റകൃ­ത്യമാ­യി­ പോ­ലും നമ്മൾ നോ­ക്കി­കാ­ണാ­റു­ണ്ട്. നമ്മു­ടെ­ നാ­ട്ടി­ലെ­ ബസ്സു­കളി­ലും, തീ­വണ്ടി­കളി­ലും ഇത് സാ­ധാ­രണയാ­യി­ കണ്ടു­വരു­ന്ന കാ­ഴ്ചകളാ­ണ്. ഇങ്ങി­നെ­ ചെ­യ്യു­ന്നവരെ­ നാ­ട്ടു­കാർ പി­ടി­ക്കൂ­ടി­യാൽ നല്ല പെ­ടയും ഉറപ്പാ­ണ്്.

കഴി­ഞ്ഞ ദി­വസം പ്രശസ്ത സി­നി­മ നി­ർ­മ്മാ­താ­വും, വ്യവസാ­യി­യു­മാ­യ ഗു­ഡ്നൈ­റ്റ് മോ­ഹനെ­ കാ­ണാ­നി­ടയാ­യി­. സംസാ­രത്തി­നി­ടയിൽ അദ്ദേ­ഹം തന്റെ­ കൊ­ച്ചു­മകളെ­ പറ്റി­ പറഞ്ഞു­. ഇതി­നി­ടെ­ ഒരു­ അമർ­ചി­ത്രകഥ മൂ­ന്നോ­ നാ­ലോ­ വയസു­ള്ള ഈ കൊ­ച്ചു­മകൾ­ക്ക് അദ്ദേ­ഹം നൽ­കി­യപ്പോൾ അവൾ ആദ്യം ചെ­യ്തത് മു­കളിൽ സൂ­ചി­പ്പി­ച്ച രീ­തി­യി­ലു­ള്ള പ്രവൃ­ത്തി­കളാ­യി­രു­ന്നു­വത്രെ­. അതാ­യത് പു­സ്തകത്തി­ന്റെ­ കവർ­പേ­ജിൽ വി­രലു­പയോ­ഗി­ച്ച് മാ­ന്തു­കയും തോ­ണ്ടു­കയും ചെ­യ്തു­. ഒരു­ ഐപാ­ഡാ­ണെ­ന്ന ധാ­രണയി­ലാണ് കു­ട്ടി­ അത് ചെ­യ്തത്. ഇത് കേ­വലം ഒരു­ വ്യക്തി­യു­ടെ­ മാ­ത്രം ഒരനു­ഭവമാ­യി­രി­ക്കി­ല്ല. രാ­വി­ലെ­ എഴു­ന്നേ­ൽ­ക്കു­ന്നത് മു­തൽ ഉറങ്ങു­ന്നത് വരേ­യ്ക്ക് ഞാ­നടക്കമു­ള്ള വലി­യൊ­രു­ വി­ഭാ­ഗം ജനങ്ങളും ഇന്ന് ചെ­യ്തു­ കൊ­ണ്ടി­രി­ക്കു­ന്ന ഒരു­ കാ­ര്യമാണ് ഈ മാ­ന്തലും, തോ­ണ്ടലും.

മനസിന് ആഹ്ലാ­ദം നൽ­കു­ന്ന ഒരു­ സ്പർ­ശനം ആഗ്രഹി­ക്കാത്തവരാ­യി­ ആരും തന്നെ­യു­ണ്ടാ­കി­ല്ല. പല വി­കാ­രങ്ങളും ഒരു­ സ്പർ­ശനത്തി­ലൂ­ടെ­ വെ­ളി­പ്പെ­ടാ­റു­ണ്ട്. അമ്മയു­ടെ­ വാ­ത്സല്യവും, കാ­മു­കി­യു­ടെ­ പ്രണയവും, സഹോ­ദരി­യു­ടെ­ സ്നേ­ഹവും ഒക്കെ­ മനസി­ലാ­ക്കാൻ ഇത്തരം സ്പർ­ശനങ്ങൾ തന്നെ­ ധാ­രാ­ളമാ­ണ്.  ഇന്ന് സ്പർ­ശനത്തി­ന്റെ­ ഈ രസങ്ങൾ പോ­ലും നമ്മൾ മറന്നു­ പോ­വു­കയാ­ണ്. യാ­ഥാ­ർ­ത്ഥ്യത്തി­ന്റെ­ ലോ­കത്ത് നി­ന്ന് കേ­വലം ഭ്രമാ­ത്മകതയു­ടെ­ ലോ­കത്തേ­യ്ക്ക് പറന്നടു­ക്കു­ന്ന ഒരു­ തലമു­റയാ­യി­ നമ്മൾ മാ­റി­ കൊ­ണ്ടി­രി­ക്കു­ന്നു­.  മനു­ഷ്യന്റെ­ സ്പർ­ശനത്തെ­ക്കാൾ ഇന്ന് നമു­ക്ക് താ­ത്പര്യം യന്ത്രങ്ങളെ­ സ്പർ­ശി­ച്ചു­കൊ­ണ്ടി­രി­ക്കാ­നാ­ണ്്. പാ­ഡാ­യും, ടാ­ബാ­യും, മൊ­ബൈ­ലാ­യും. ലാ­പ്ടോ­പ്പാ­യു­മൊ­ക്കെ ആ യന്ത്രങ്ങൾ നമ്മു­ടെ­ മു­ന്പിൽ നി­റയു­ന്നു­. ഇത്തരം യന്ത്രങ്ങളെ­ ഒന്നു­ തൊ­ടു­ന്പോൾ നമ്മൾ നേ­രി­ട്ടെ­ത്തു­ന്നത് മറ്റൊ­രു­ ലോ­കത്താ­ണ്. അവി­ടെ­ നമ്മു­ടേത് മാ­ത്രമാ­യ കൂ­ട്ടു­ക്കാർ, നമ്മു­ടേ­തു­ മാ­ത്രമാ­യ ചി­ന്തകൾ, നമ്മു­ടേത് മാ­ത്രമാ­യ ഫാ­ൻ­്റസി­കൾ ഒക്കെ­ പാ­റി­നടക്കു­ന്നു­ണ്ടാ­കും. ആരു­മാ­യും ഒന്നും പങ്ക് വെ­ക്കേ­ണ്ട പ്രശ്നം ഇവി­ടെ­ ഉദി­ക്കു­ന്നി­ല്ല. എല്ലാം സ്വയം ആസ്വദി­ച്ച് ആഹ്ലാ­ദി­ക്കാം. എപ്പോൾ വേ­ണ­മെ­ങ്കി­ലും ഒരു­ സൗ­ഹാർ­ദം അവസാ­നി­പ്പി­ക്കാം, എപ്പോൾ വേ­ണമെ­ങ്കി­ലും തു­ടങ്ങാം. ഇഷ്ടങ്ങളും അനി­ഷ്ടങ്ങളും സ്വകാ­ര്യമാ­ക്കാം, വെ­ളി­പ്പെ­ടു­ത്താം. ഇങ്ങി­നെ­യു­ള്ള ഇ-ഇടത്തിൽ സർ­വ്വസ്വാ­തന്ത്ര്യവും നമു­ക്ക് മാ­ത്രം.

ഇന്ന് മനു­ഷ്യർ പരസ്പരം സ്പർ­ശി­ക്കാൻ മടി­കാ­ണി­ക്കു­ന്നത് കൊ­ണ്ടാ­യി­രി­ക്കണം യന്ത്രങ്ങളെ­ സ്പർ­ശി­ക്കാൻ നമ്മൾ തീ­രു­മാ­നി­ച്ചത്. ഒരച്ഛൻ തന്റെ­ പത്ത് വയസു­കാ­രി­യാ­യ മകളെ­ പോ­ലും മടി­യി­ലി­രു­ത്തി­ ലാ­ളി­ച്ചു­പോ­യാൽ അത് പീ­ഡനമാ­യി­ കാ­ണു­ന്ന സാ­മൂ­ഹ്യ വ്യവസ്ഥയിൽ ചെ­റു­പ്രാ­യം കഴി­യു­ന്പോൾ തന്നെ­ സ്വന്തം അമ്മയെ­ ഒന്നു­മ്മ വെ­ക്കാൻ പോ­ലും നമു­ക്ക് സാ­ധി­ക്കു­ന്നി­ല്ല. എന്തിന് ഹസ്തദാ­നം പോ­ലും പലപ്പോ­ഴും ഇന്ന് യാ­ന്ത്രി­കമാ­ണ്. ആരെ­ങ്കി­ലും കണ്ടാൽ എന്ത് വി­ചാ­രി­ക്കു­മെ­ന്ന ചി­ന്ത മനസി­നു­ള്ളി­ലേ­യ്ക്ക് കടന്നെ­ത്തു­ന്നു­. ഈ രീ­തി­യിൽ എവി­ടെ­യും അശ്ലീ­ലം കണ്ടെ­ത്തു­ന്ന സ്വഭാ­വം തന്നെ­യാണ് താൻ എത്ര സ്പർ­ശി­ച്ചാ­ലും തി­രി­ച്ചൊ­ന്നും പറയാ­ത്ത, പ്രതി­കരി­ക്കാ­ത്ത യന്ത്രങ്ങളി­ലേ­യ്ക്ക് ഇന്നി­ന്റെ­ ലോ­കം തി­രി­യാ­നു­ള്ള പ്രധാ­ന കാ­രണം. ആ യന്ത്രവു­മാ­യി­ ആൾ­ക്കൂ­ട്ടത്തിൽ തനി­യെ­ എവി­ടെ­യെ­ങ്കി­ലും ഒരു­ കോ­ണി­ലേ­യ്ക്ക് മാ­റി­യി­രു­ന്ന് അതി­നോ­ട്, അതി­നകത്തു­ള്ള ഭ്രമാ­ത്മകതയോ­ടു­ സംവേ­ദി­ക്കു­ന്പോൾ ഇന്നി­ന്റെ­ മനു­ഷ്യന് സ്വാ­തന്ത്ര്യം ലഭി­ക്കു­ന്നു­, സു­ഖം ലഭി­ക്കു­ന്നു­. ഇവി­ടെ­ മനു­ഷ്യൻ മനു­ഷ്യനെ­ മാ­റ്റി­ നി­ർ­ത്തു­ന്നു­, യന്ത്രത്തെ­ ഗാ­ഢമാ­യി­ പു­ണരു­ന്നു­. ഒടു­വിൽ അവി­ടെ­ തന്നെ­  നമ്മൾ നമ്മെ­ സ്വയം എഴു­തി­വെ­ക്കു­ന്നു­.

ഇത്തരം യന്ത്രങ്ങളിൽ സ്ഥാ­പി­ക്കപ്പെ­ട്ടി­ട്ടു­ള്ള സോ­ഷ്യൽ നെ­റ്റ്വർ­ക്കി­ംഗ് സൈ­റ്റു­കളാണ് നമ്മളി­ലെ­ സാ­മൂ­ഹ്യജീ­വി­ക്ക് വെ­ള്ളവും വളവും നൽ­കി­ വരു­ന്നത്. പ്രത്യേ­കി­ച്ച് ചൈ­നയും,  ഇന്ത്യയും കഴി­ഞ്ഞാൽ ലോ­കത്തേ­റ്റവും അധി­കം ആളു­കൾ അംഗങ്ങളാ­യു­ള്ള ഇടമാണ് ഫേ­സ്ബു­ക്ക്. ഇതി­ന്റെ­ സഹസ്ഥാ­പകനാ­യ മാ­ർ­ക്ക്  സു­ക്കൻ­ബർ­ഗ് ഇപ്പോൾ ഇന്ത്യയി­ലാ­ണ്. ഇന്ന് രാ­വി­ലെ­ നടന്നഒരു­ സമ്മേ­ളനത്തിൽ അദ്ദേ­ഹം സൂ­ചി­പ്പി­ച്ച പ്രധാ­നപ്പെ­ട്ട കാ­ര്യം ഫേസ് ബു­ക്ക് അടക്കമു­ള്ള സോ­ഷ്യൽ നെ­റ്റ് വർ­ക്കി­ംഗ് സൈ­റ്റു­കൾ ഇന്ന് ഇന്ത്യയിൽനേ­രി­ടു­ന്ന പ്രതി­സന്ധി­ പ്രാ­ദേ­ശി­ക ഭാ­ഷകളു­ടെ­ ആധി­ക്യമാണ് എന്നതാ­ണ്. ഇന്റർ­നെ­റ്റി­ലു­ള്ള എൺ­പത്ശതമാ­നം കാ­ര്യങ്ങളും വെ­റും പത്ത് ഭാ­ഷകളി­ലാ­ണു­ള്ളത്. ഈ കാ­രണം കൊ­ണ്ട് തന്നെ­ ഇനി­യും എത്രയോ­ പേർ പ്രത്യേ­കി­ച്ച് ഇന്ത്യ

യടക്കമു­ള്ള രാ­ജ്യത്തെ­ ജനങ്ങൾ ഇതു­വരെ­യാ­യും ഇന്റർ­നെ­റ്റി­ന്റെ­ പൂ­ർ­ണ ഉപയോ­ക്താ­കളാ­യി­ മാ­റി­യി­ട്ടി­ല്ല. ഇന്ത്യയിൽ മാ­ത്രം22 ഔദ്യോ­ഗി­ക ഭാ­ഷകളു­ണ്ട്. ഇതിൽ എല്ലാ­ ഭാ­ഷകളെ­യും ഇന്റർ­നെ­റ്റി­ലേ­യ്ക്ക് എത്തി­ക്കു­ന്നതാണ് ഫേസ് ബു­ക്ക് അടക്കമു­ള്ള കന്പനി­കളു­ടെ­ ലക്ഷ്യം. ലോ­കത്തെ­ ജനങ്ങളെ­ മു­ഴു­വൻ ഇങ്ങി­നെ­യൊ­രു­ കു­ടകീ­ഴിൽ എത്തി­ക്കു­ന്ന ആ സു­ദി­നം കൂടി എത്തികഴിഞ്ഞാൽ പിന്നെ സ്പർശനം എന്നൊന്നു മനുഷ്യരുടെ ഇടയിൽനില നിൽക്കുമോ എന്തോ!!

പ്രദീപ് പുറവങ്കര

pradeeppuravankara@gmail.com

www.pradeeppuravankara.com

You might also like

  • Lulu Exchange
  • Straight Forward

Most Viewed