ഉടക്കിനിൽക്കുന്ന പ്രായവും, ജീവിതവും...


ഡി­സംബറി­ന്റെ­ രണ്ടാ­മത്തെ­ ആഴ്ചയി­ൽ നമ്മൾ എത്തി­യി­രി­ക്കു­ന്നു­. ഇനി­ പതി­നെ­ട്ട് ദി­വസം കൂ­ടി­ കഴി­ഞ്ഞാൽ പു­തു­വർ­ഷത്തി­ന്റെ­ ആഹ്ലാ­ദം നമ്മെ­ സ്വാ­ഗതം ചെ­യ്യും. ഇങ്ങി­നെ­ ഓരോ­ വർ­ഷവും കാ­ലത്തി­ന്റെ­ കണക്ക് പു­സ്തകത്തിൽ കൂ­ട്ടി­ വെ­ക്കു­ന്പോൾ  സത്യത്തിൽ ആഹ്ലാ­ദമാ­ണോ­ അതോ­ ദു­ഖമാ­ണോ­ നമു­ക്കു­ണ്ടാ­കു­ന്നത്. കാ­ലം നരവീ­ഴ്ത്തു­ന്ന മു­ടി­യി­ഴകളിൽ നമ്മൾ കണ്ടു­മു­ട്ടു­ന്നത് നമ്മു­ടെ­ തന്നെ­ അന്ത്യമാ­ണോ­. ഇത്തരം ചി­ല ചി­ന്തകളാണ് ഇന്ന് തോ­ന്ന്യാ­ക്ഷരത്തി­ലൂ­ടെ­ പങ്ക് വെ­ക്കാൻ ആഗ്രഹി­ക്കു­ന്നത്.


മു­ന്പൊ­ക്കെ­ ഡി­സംബറി­ന്റെ­ പകു­തി­യാ­കു­ന്പോൾ തന്നെ­ നമ്മെ­ തേ­ടി­യെ­ത്തി­യി­രു­ന്ന ഒരു­ കൂ­ട്ടം ആശംസകളു­ണ്ടാ­യി­രു­ന്നു­. മനോ­ഹരമാ­യ ചി­ത്രങ്ങൾ പതി­ച്ച ഗ്രീ­റ്റി­ംഗ് കാ­ർ­ഡു­കൾ. അതിൽ സ്നേ­ഹം ചാ­ലി­ച്ചെ­ഴു­തി­യ വരി­കളിൽ ആശംസകൾ.അതി­ലൂ­ടെ­യാണ് നമ്മൾ സൗ­ഹാർ­ദ്ദങ്ങളെ­യും, പ്രണയങ്ങളെ­യു­മൊ­ക്കെ­, ബന്ധങ്ങളെ­യു­മൊ­ക്കെ­ തി­രി­ച്ചറി­ഞ്ഞി­രു­ന്നത്.   ഇന്ന് അതൊ­ന്നു­മി­ല്ല. കത്തു­കൾ പോ­ലും എഴു­താ­തെ­ വർ­ഷങ്ങളാ­യി­രി­ക്കു­ന്നു­. അക്ഷരങ്ങൾ പേ­നയി­ലൂ­ടെ­യല്ല, മറി­ച്ച് കീ­ബോ­ർ­ഡി­ലൂ­ടെ­യാണ് കൈ­മാ­റ്റം ചെ­യ്യപ്പെ­ടു­ത്. വി­ശേ­ഷ ദി­വസങ്ങൾ വി­രു­ന്നെ­ത്തു­ന്ന ദി­വസം വാ­ട്സ് അപ്പി­ലൂ­ടെ­ ഒരു­ ഗ്രൂ­പ്പ് മെ­സേജ് അയച്ചാ­ലോ­, ഫേ­സ്ബു­ക്കി­ലൂ­ടെ­ സാ­ഹി­ത്യഭംഗി­യാ­ർ­ന്ന ഒരു­ സ്റ്റാ­റ്റസ് ഇട്ടാ­ലോ­ ഇന്നത്തെ­ കാ­ലത്ത് നമ്മു­ടെ­ ഉത്തരവാ­ദി­ത്തം തീ­ർ­ന്നു­. ഇത് ഇന്നി­ന്റെ­ നഷ്ടമോ­, നേ­ട്ടമോ­. കണക്കെ­ടു­ക്കേ­ണ്ടത് നമ്മൾ തന്നെ­യാ­ണ്.


പതി­നാല് വർ­ഷം മു­ന്പ് ഇരു­പത്തി­ ഒന്നാം നൂ­റ്റാ­ണ്ടി­ലേ­യ്ക്ക് കാ­ലെ­ടു­ത്തു­ വെ­ച്ച രാ­ത്രി­ ഇപ്പോ­ഴും എന്റെ­ ഓർ­മ്മയി­ലു­ണ്ട്. അന്ന് ഏറ്റവു­മധി­കം ചർ­ച്ച ചെ­യ്ത കാ­ര്യം 2000 പി­റന്നാൽ കന്പ്യൂ­ട്ടറു­കൾ പണി­ മു­ടക്കും എന്നതാ­യി­രു­ന്നു­. വൈ­2കെ­ എന്ന പ്രതി­ഭാ­സം കാ­രണം 1999ൽ നി­ന്ന് 2000ത്തി­ലേ­യ്ക്ക് എത്താൻ കന്പ്യൂ­ട്ടറു­കൾ ബു­ദ്ധി­മു­ട്ടു­മെ­ന്നതാ­യി­രു­ന്നു­ ധാ­രണ. എന്നാൽ അന്ന് മി­ക്ക കന്പ്യൂ­ട്ടർ കന്പനി­കളും ഈ പരാ­തി­കൾ പരി­ഹരി­ച്ചു­, പ്രശ്നം ഒതു­ക്കി­തീ­ർ­ത്തു­. മറ്റ് ചി­ലർ രണ്ടാ­യി­രത്തിൽ ലോ­കം അവസാ­നി­ക്കു­മെ­ന്ന് പറഞ്ഞ് പേ­ടി­പ്പി­ച്ചു­. അതി­ലും ചി­ലർ വി­ശ്വസി­ച്ചു­. ജീ­വി­ക്കു­ന്പോൾ ചെ­യ്തു­ തീ­ർ­ക്കാൻ സാ­ധി­ക്കു­ന്ന എല്ലാ­ കു­രു­ത്തകേ­ടു­കളും ചെ­യ്ത് 1999 ഡി­സംബർ 31ന് മൂ­ടി­പു­തച്ചു­റങ്ങി­യ അത്തരം ആളു­കളെ­യും കാ­ത്തി­രു­ന്നത് പ്രഭാ­തത്തി­ലെ­ പു­ഞ്ചി­രി­ക്കു­ന്ന സൂ­ര്യൻ തന്നെ­യാ­യി­രു­ന്നു­. ഓരോ­ വർ­ഷാ­വസാ­നവും ഇത്തരത്തി­ലു­ള്ള ഭ്രാ­ന്തൻ ചി­ന്തകൾ മനു­ഷ്യനി­ലേ­യ്ക്ക് സ്വാ­ഭാ­വി­കമാ­യും കടന്നു­ വരും.


മറ്റൊ­രു­തരം ആളു­കൾ പു­തു­വർ­ഷം പി­റന്നാൽ താൻ നന്നാ­കു­മെ­ന്ന് കരു­തു­ന്നവരാ­ണ്. അതിന് വേ­ണ്ടി­ അവർ റെ­സലൂ­ഷനു­കൾ ഉണ്ടാ­ക്കി­ വെ­ക്കും. ഉദാ­ഹരണത്തിന് ഇനി­ ഞാൻ സി­ഗരറ്റ് വലി­ക്കി­ല്ല, മദ്യപി­ക്കി­ല്ല തു­ടങ്ങി­ കേ­വലം ഒരു­ മനു­ഷ്യന് പരി­ശു­ദ്ധനാ­കാൻ സാ­ധി­ക്കു­ന്ന എല്ലാ­ കാ­ര്യങ്ങളും സ്വയം ഏറ്റെ­ടു­ത്ത് പ്രഖ്യാ­പ്പി­ക്കു­ന്ന പരി­പാ­ടി­. ഒടു­വിൽ പു­തി­യവർ­ഷത്തി­ന്റെ­ ആദ്യ ആഴ്ചയിൽ തന്നെ­ എല്ലാ­ പ്രതി­ജ്ഞങ്ങളും ലംഘി­ച്ച് നേ­രത്തേ­ ഉണ്ടാ­യതി­നേക്കാൾ തനി­ തല്ലി­പ്പൊ­ളി­യാ­കു­ന്നതാണ് നമ്മൾ കാ­ണു­ക. അത് ഈ ആഘോ­ഷത്തി­ന്റെ­ തമാ­ശയാ­യി­ കണക്കാ­ക്കാം.


സത്യത്തിൽ മനു­ഷ്യൻ അവന്റെ­ പ്രാ­യം നി­ർ­ണയി­ക്കാ­നു­ള്ള ഒരളവ് കോ­ലാ­യി­ട്ടാണ് നമു­ക്ക് ലഭി­ച്ചി­രി­ക്കു­ന്ന സമയത്തെ­ മണി­ക്കൂ­റു­കൾ ആയും, ദി­വസങ്ങളാ­യും, മാ­സങ്ങളാ­യും, വർ­ഷങ്ങളാ­യും തരംതി­രി­ച്ചി­രി­ക്കു­ന്നത്. ഈ മനോ­ഹരമാ­യ ലോ­കത്ത് ഇനി­യെ­ത്ര കാ­ലം എന്ന് അറി­യാൻ സാ­ധി­ക്കി­ല്ലെ­ങ്കി­ലും, എത്ര നാൾ ജീ­വി­ച്ചു­വെ­ന്ന് മനസ്സി­ലാ­ക്കാൻ ഇതി­ലൂ­ടെ­ നമു­ക്ക് സാ­ധി­ക്കു­ന്നു­. ഇങ്ങി­നെ­ എത്ര സൂ­ര്യാ­സ്തമയങ്ങൾ നമ്മു­ടെ­ മു­ന്നി­ലൂ­ടെ­ കടന്നു­പോ­യെ­ന്ന് നമ്മെ­ തി­രി­ച്ചറി­യി­ക്കു­ന്ന കടലാസ് കഷ്ണങ്ങളാണ് കലണ്ടറു­കളു­ടെ­ ഓരോ­ താ­ളു­കളും.


കാ­ലം മു­ന്പോ­ട്ട് നീ­ങ്ങു­ന്പോൾ പലപ്പോ­ഴും ജീ­വി­തം എത്ര മാ­ത്രം ചെ­റു­താ­ണെ­ന്ന് തി­രി­ച്ചറി­യാ­തെ­ ഉള്ള ഒഴു­ക്കിൽ പെ­ട്ട് വെ­റു­തെ­ അലഞ്ഞു­തീ­രു­ന്ന വെ­റും വാ­ഴപി­ണ്ടി­കളാ­യി­ മാ­റു­ന്പോ­ഴാണ് ഈ സമയക്രമങ്ങൾ­ക്ക് വലി­യ വി­ല നമ്മൾ കൊ­ടു­ത്തു­പോ­കു­ന്നത്. അതല്ലെ­ങ്കിൽ ഉത്സാ­ഹത്തോ­ടെ­, ആഹ്ലാ­ദത്തോ­ടെ­ കൂ­ടെ­യു­ള്ളവർ­ക്കൊ­പ്പം തു­ഴഞ്ഞു­ തു­ഴഞ്ഞ് ആഘോ­ഷമാ­യി­ നമു­ക്ക് നീ­ങ്ങാൻ സാ­ധി­ക്കും. അവി­ടെ­ നമു­ക്ക് അനു­വദി­ച്ച സമയത്തെ­ വലു­താ­യി­ നമ്മൾ കണക്കി­ലെ­ടു­ക്കി­ല്ല. പകരം കി­ട്ടു­ന്ന സമയത്തെ­ പരമാ­വധി­ ഉപയോ­ഗി­ക്കാൻ ശ്രമി­ക്കു­മെ­ന്ന് മാ­ത്രം. നാ­ളെ­ പ്രഭാ­തത്തിൽ ഉറക്കമെ­ഴു­ന്നേ­ൽ­ക്കാൻ താ­നി­ല്ലെ­ങ്കി­ലും സാ­രമി­ല്ലെ­ന്ന് ചി­ന്തി­ക്കു­ന്ന ഒരവസ്ഥയാണ് ഉണ്ടാ­കേ­ണ്ടത്. ചെ­യ്യേ­ണ്ടതെ­ല്ലാം താൻ പൂ­ർ­ണമാ­യും ചെ­യ്തു­കഴി­ഞ്ഞെ­ന്നു­ള്ള വി­ശ്വാ­സത്തോ­ടെ­യാ­കട്ടെ­  നമ്മു­ടെ­ ഓരോ­ ഉറക്കവും. അവി­ടെ­ നഷ്ടബോ­ധങ്ങളി­ല്ല. ഒപ്പം ഓർ­മ്മപ്പെ­ടു­ത്തലു­കളും.


വാ­ൽ­കഷ്ണം : ഇതി­നി­ടെ­ പ്രി­യ നടന്റെ­ ഇരു­പതാം ചരമവാ­ർ­ഷി­കത്തി­ന്റെ­ വാ­ർ­ത്ത ഫോർ പി­എമ്മിൽ വാ­യി­ക്കു­കയു­ണ്ടാ­യി­. അപ്പോ­ഴാണ് ‍‍ഞാ­നും എന്റെ­ പ്രാ­യത്തെ­ പറ്റി­ ഓർ­ത്തത്. എന്നെ­ ഏറെ­ ചി­രി­പ്പി­ച്ച ആ നടൻ മരി­ച്ചി­ട്ട് ഇത്രയും വർ­ഷമാ­യി­ എന്നോ­ർ­ത്തപ്പോൾ ഞാ­നും പതി­യെ­ നോ­ക്കി­യത് മു­ന്നി­ലു­ള്ള കണ്ണാ­ടി­ തന്നെ­. മു­ന്പാ­രോ­ പറഞ്ഞത് പോ­ലെ­ നമ്മളൊ­ക്കെ­ ഓരോ­ വയസ്സിൽ മനസ്സി­നെ­ തളച്ചി­ട്ടവരാ­ണ്. അവി­ടെ­ തന്നെ­ ജീ­വി­തം ഉടക്കി­ നി­ൽ­ക്കു­ന്നതാണ് നമ്മു­ടെ­ പരാ­ജയം.

പ്രദീപ് പുറവങ്കര

pradeeppuravankara@gmail.com

www.pradeeppuravankara.com

 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed