പ്രതി­സന്ധി­ അവസരമാ­ക്കണം...


പ്രദീപ് പു­റവങ്കര

കേ­രളത്തി­ലെ­ വടക്കൻ ജി­ല്ലകളിൽ ഉണ്ടാ­യ നി­പാ­ വൈ­റസ് ബാ­ധയു­ടെ­ പ്രതി­ഫലനങ്ങൾ ഇങ്ങ് ഗൾ­ഫ് നാ­ടു­കളി­ലും സജീ­വമാ­ണ്. മാ­ഹാ­മാ­രി­യാ­യി­ മാ­റാ­മാ­യി­രു­ന്ന  ഒരു­ രോ­ഗത്തെ­ കേ­രള സർ­ക്കാ­റി­ന്റെ­ അവസരോ­ചി­തമാ­യ ഇടപ്പെ­ടലു­കൾ കാ­രണം ഒരു­ പരി­ധി­ വരെ­ തടഞ്ഞ് നി­ർ­ത്താൻ സാ­ധി­ച്ചി­ട്ടു­ണ്ട് എന്നത് ആശ്വാ­സകരമാ­യ കാ­ര്യമാ­ണ്. ചി­ക്കൻ ഗു­നി­യ, പക്ഷി­ പനി­, ഡെ­ങ്കി­ പനി­, തെ­രുവ് നാ­യകളു­ടെ­ ആക്രമണം തു­ടങ്ങി­ അന്താ­രാ­ഷ്ട്ര തലത്തിൽ തന്നെ­ കേ­രളത്തെ­ ഇടി­ച്ചു­ താ­ഴ്ത്തു­ന്ന തരത്തി­ലു­ള്ള പ്രചരണങ്ങൾ കു­റച്ച് വർ­ഷങ്ങളാ­യി­ എല്ലാ­ വർ­ഷവും മെ­യ്, ജൂൺ, ജൂ­ലൈ­ എന്നീ­ മാ­സങ്ങളിൽ നടന്നു­വരു­ന്നു­ണ്ട്. ഇതിന് പി­ന്നിൽ ഗൂ­ഢാ­ലോ­ചകളു­ണ്ടോ­ എന്ന് ആശങ്കപ്പെ­ടു­ന്നത് തെ­റ്റാ­ണെ­ന്ന് പറയാ­നും സാ­ധ്യമല്ല. 

ഇതൊ­ക്കെ­ ഏറ്റവു­മധി­കം ബാ­ധി­ക്കു­ന്നത് കേ­രളത്തി­ന്റെ­ വി­നോ­ദസഞ്ചാ­ര മേ­ഖലയെ­ ആണ്. ദൈ­വത്തി­ന്റെ­ സ്വന്തം നാട് എന്ന രീ­തി­യിൽ വി­ദേ­ശ ടൂ­റി­സ്റ്റു­കളു­ടെ­ മു­ന്പിൽ ബ്രാ­ൻ­ഡ് ചെ­യ്യപ്പെ­ടു­ന്ന സംസ്ഥാ­നമാണ് കേ­രളം. അത്തരം ഒരു­ ബ്രാ­ൻ­ഡി­ങ്ങി­ലൂ­ടെ­ നേ­ടു­ന്ന വി­ദേ­ശ നാ­ണ്യം കേ­രളത്തി­ന്റെ­ സന്പത്ത് ഘടനയെ­ സംബന്ധി­ച്ചടു­ത്തോ­ളം ഗൾ­ഫ് പണം കഴി­ഞ്ഞാൽ പി­ന്നെ­ ഏറ്റവും പ്രധാ­നപ്പെ­ട്ടതാ­ണ്. ഇത്തവണ നി­പ്പാ­ വൈ­റസ് വാ­ർ­ത്ത പു­റത്ത് വന്നപ്പോൾ വി­നോ­ദ സഞ്ചാ­ര മേ­ഖലയ്ക്കൊ­പ്പം തന്നെ­ ഗൾ­ഫ് മേ­ഖലയി­ലും അത് തളർ­ച്ച ഉണ്ടാ­ക്കി­ എന്നതാണ് യാ­ത്ഥാ­ർ­ത്ഥ്യം. വവാൽ കടി­ച്ച പഴങ്ങളാണ് നീ­പാ­ പരത്തു­ന്നത് എന്ന പ്രചരണം പ്രവാ­സലോ­കത്ത് നമ്മൾ മലയാ­ളി­കൾ തന്നെ­ ശക്തമാ­ക്കി­യതോ­ടെ­ മി­ക്ക ഗൾ­ഫ് രാ­ജ്യങ്ങളും കേ­രളത്തിൽ നി­ന്ന് ഈ മേ­ഖലയി­ലേ­യ്ക്കു­ള്ള പഴം-പച്ചക്കറി­ ഇറക്കു­മതി­ നി­ർ­ത്തി­ വെ­ച്ചു­. കേ­രളത്തിൽ‍ നി­ന്നു­ള്ള പഴങ്ങളും പച്ചക്കറി­കളും ഏറ്റവു­മധി­കം ഗൾ‍­ഫ് വി­പണി­യിൽ വി­റ്റഴി­യു­ന്ന റമദാൻ കാ­ലത്താണ് ഈ വി­ലക്കെ­ന്നത് അവയു­ടെ­ ഉല്‍പാ­ദകരാ­യ കർ­ഷകർ­ക്കും കയറ്റു­മതി­ വ്യാ­പാ­രി­കൾ‍­ക്കും വലി­യ തി­രി­ച്ചടി­യാണ് നൽ­കി­യി­രി­ക്കു­ന്നത്. നാ­ട്ടിൽ എണ്ണ വി­ലയു­ടെ­ കു­തി­പ്പും അതോ­ടൊ­പ്പം ഗൾ­ഫ് രാ­ജ്യങ്ങളിൽ ഇറക്കു­മതി­ നി­രോ­ധനവും ഒരു­മി­ച്ചു­ വന്നോ­തോ­ടെ­ കർ­ഷകർ ചെ­കു­ത്താ­നും കടലി­നു­മി­ടയിൽ പെ­ട്ടി­രി­ക്കു­കയാ­ണ്. നീ­പാ­ വൈ­റസി­നെ­ നി­യന്ത്രി­ച്ചത് പോ­ലെ­ തന്നെ­ പഴം പച്ചക്കറി­ വി­പണി­ക്ക് വേ­ണ്ട സഹാ­യങ്ങൾ സർ­ക്കാർ ചെ­യ്തി­ല്ലെ­ങ്കിൽ കൂ­ട്ട കർ­ഷക ആത്മഹത്യയും നമ്മു­ടെ­ നാട് കാ­ണേ­ണ്ടി­ വരും. 

ഇതോ­ടൊ­പ്പം താ­ത്കാ­ലി­മാ­യെ­ങ്കി­ലും ഗൾ­ഫ് രാ­ജ്യങ്ങൾ ഏർ­പ്പെ­ടു­ത്തി­യ വി­ലക്ക് നമ്മൾ മലയാ­ളി­കൾ­ക്ക് ചി­ല പാ­ഠങ്ങൾ നൽ­കു­ന്നു­ണ്ട്. പാ­രി­സ്ഥി­തി­ക നാ­ശത്തി­ന്റെ­യും ജൈ­വവൈ­വി­ധ്യ തകർ­ച്ചയു­ടെ­യും കാ­ലാ­വസ്ഥാ­വ്യതി­യാ­നത്തി­ന്റെ­യും കാ­ലത്താണ് നാം ജീ­വി­ക്കു­ന്നത്. ഈ ഒരു­ കാ­ലത്ത് പു­ത്തൻ പകർ­ച്ചവ്യാ­ധി­കളു­ടേ­യും അപകടകരമാ­യ വൈ­റസു­കളു­ടെ­യും കടന്നു­വരവ് ആർ‍­ക്കും പ്രവചി­ക്കാ­നാ­വി­ല്ല. അത്തരം ഘട്ടങ്ങളെ­ നേ­രി­ടാൻ പര്യാ­പ്തമാ­യ സംവി­ധാ­നങ്ങൾ നമ്മൾ ഉണ്ടാ­ക്കേ­ണ്ട കാ­ലമാ­യി­രി­ക്കു­ന്നു­.  കേ­രളത്തി­ന്റെ­ കാ­ർ‍­ഷി­ക നി­ലനി­ൽ‍­പിന് ഇത് അത്യാ­വശ്യമാ­ണ്.  നമ്മു­ടെ­ കാ­ർ­ഷി­കോ­ൽ­പന്നങ്ങളു­ടെ­ ഗു­ണനി­ലവാ­രം നി­ശ്ചയി­ച്ച് സാ­ക്ഷ്യപ്പെ­ടു­ത്താൻ‍ സജ്ജമാ­യ ലോ­കനി­ലവാ­രത്തി­ലു­ള്ള സംവി­ധാ­നങ്ങളെ­പ്പറ്റി­ അടി­യന്തരമാ­യി­ ചി­ന്തി­ക്കാ­നും അത് നടപ്പിൽ വരു­ത്താ­നും ഈ ഒരു­ സാ­ഹചര്യം ഉപയോ­ഗപ്പെ­ടു­ത്തണം.  ഇപ്പോ­ഴത്തെ­ പ്രതി­സന്ധി­യെ­ അവസരമാ­ക്കി­ മാ­റ്റാ­നു­ള്ള ശ്രമമാണ് ബന്ധപ്പെ­ട്ടവർ നടത്തേ­ണ്ടത് എന്ന ഓർ­മ്മപ്പെ­ടു­ത്തലോ­ടെ­... 

You might also like

  • Straight Forward

Most Viewed