ഇടതു പക്ഷത്തിന്‍റെ 2 വർ‍ഷങ്ങൾ...


ഇ.പി­ അനി­ൽ

epanil@gmail.com

 

ബൂ­ർ‍ഷ്വാ­ ഭൂ­ പ്രഭു­ ഭരണവർ‍ഗ്ഗത്തി­ന്‍റെ­ താ­ൽപര്യങ്ങളെ­ സേ­വി­ക്കു­ന്ന ഇന്ത്യൻ‍ ജനാ­ധി­പത്യത്തിൽ‍ തങ്ങൾ‍ക്കു­ലഭി­ക്കു­ന്ന അവസരങ്ങളെ­ ഉത്തരവാ­ദി­ത്തത്തോ­ടെ­ ഉപയോ­ഗി­ക്കു­വാൻ‍ തങ്ങൾ‍ ഉണ്ടാ­കും എന്നാണ് ഇന്ത്യൻ‍ കമ്യു­ണി­സ്റ്റ് പാ­ർ‍ട്ടി­കൾ‍ പറയാ­റു­ള്ളത്. ഈ ജനാ­ധി­പത്യത്തിൽ‍ ജനങ്ങളു­ടെ­ അടി­സ്ഥാ­നപ്രശ്നങ്ങൾ‍ പരി­ഹരി­ക്കു­വാൻ‍ കഴി­യി­ല്ല എന്നതി­നാൽ‍ സോ­ഷ്യലി­സ്റ്റ് വി­പ്ലവത്തി­ലേ­യ്ക്ക് പടി­പടി­യാ­യി­ എത്തു­ക എന്നതാണ് ലക്ഷ്യം എന്നു­കൂ­ടി­ അവർ‍ ഓർ‍മ്മി­പ്പി­ക്കു­ന്നു­. ഏക സംസ്ഥാ­നത്തു­ മാ­ത്രം ഭരണം നടത്തു­ന്ന കമ്യു­ണി­സ്റ്റ് പാ­ർ‍ട്ടി­യു­ടെ­ ഭരണം ഇത്തരം ലക്ഷ്യത്തി­ലേ­യ്ക്ക് അടു­ക്കു­ന്നു­വോ­? ഏറ്റവും അവസാ­നം കെ­വിൻ‍ എന്ന ചെ­റു­പ്പക്കാ­രൻ‍ കൊ­ലചെ­യ്യപ്പെ­ട്ട സംഭവം എങ്ങനെ­യാണ് കേ­രളത്തിന് വി­ലയി­രു­ത്തു­വാൻ‍ കഴി­യു­ക? ഇടതു­പക്ഷ സർ‍ക്കാ­രി­ന്‍റെ­ കീ­ഴി­ലും ഭരണകൂ­ടത്തി­ന്‍റെ­ ഗു­ണ്ട എന്ന പേ­രു­ദോ­ഷം പേ­റു­ന്ന പോ­ലീ­സ്സ് മാ­നവി­ക വി­രു­ദ്ധ സമീ­പനങ്ങൾ‍ തെ­റ്റാ­യി­ ആവർ‍ത്തി­ക്കു­ന്പോൾ‍ ഇടതു­പക്ഷ സർ‍ക്കാ­രി­നെ­ പി­ന്തു­ണക്കു­വാൻ‍ ആഗ്രഹി­ക്കു­ന്നവർ‍ പോ­ലും നി­രാ­ശരാ­കേ­ണ്ടി­ വരു­ന്നു­?

സംസ്ഥാ­നത്തി­ന്‍റെ­ ഇടതു­പക്ഷ മു­ന്നണി­ ജനങളു­ടെ­ മു­ന്നിൽ‍ അവതരി­പ്പി­ച്ച പ്രകടന പത്രി­കയെ­ മു­ന്നിൽ‍ നി­ർ‍ത്തി­ അധി­കാ­രത്തിൽ‍ എത്തി­യവർ‍ കഴി­ഞ്ഞ രണ്ടു­ വർ‍ഷത്തി­നു­ള്ളിൽ‍ എത്ര വാ­ഗ്ദാ­നങ്ങൾ‍ നടപ്പി­ലാ­ക്കി­ എന്ന് പരി­ശോ­ധി­ക്കേ­ണ്ടതു­ണ്ട്. ഭരണ കക്ഷി­കൾ‍ വി­ജയം ആഘോ­ഷി­ക്കു­ന്പോൾ‍ പ്രതി­പക്ഷം മറ്റൊ­രു­ വി­ശദീ­കരണം നൽ‍കു­ക സ്വാ­ഭാ­വി­കമാ­ണ്. കേ­രളത്തി­ന്‍റെ­ കഴി­ഞ്ഞ കാ­ലത്തെ­ സർ‍ക്കാ­രിൽ‍ നി­ന്നും ഈ സർ‍ക്കാർ‍ എത്രമാ­ത്രം വ്യത്യസ്തമാ­യി­രി­ക്കു­ന്നു­?

ഇടതു­പക്ഷ സർ‍ക്കാർ‍ കേ­രളത്തിന് നൽ‍കി­യ വാ­ഗ്ദാ­നങ്ങളിൽ‍ പ്രധാ­നം ഞങ്ങൾ‍ ഐക്യ മു­ന്നണി­യിൽ‍ നി­ന്നും വ്യത്യസ്തമാ­യി­രി­ക്കും എന്നതാ­ണ്. കു­ത്തഴി­ഞ്ഞ അഭ്യന്തരവകു­പ്പ്, അഴി­മതി­യു­ടെ­ നീ­ണ്ട കഥകൾ‍, സാ­ന്പത്തി­ക അച്ചടക്കണില്ലാ­യ്മ, സ്ത്രീ­കൾ‍ക്ക് എതി­രാ­യ ആക്രമണങ്ങൾ‍, പൊ­തു­ മേ­ഖലാ­ സ്ഥാ­പനങ്ങളു­ടെ­ നഷ്ട്ടം, ഭൂ­ മാ­ഫി­യകളു­ടെ­ വർ‍ദ്ധി­ച്ച സ്വാ­ധീ­നം, പരി­സ്ഥി­തി­യെ­ കടന്നാ­ക്രമി­ക്കൽ‍ മു­തലാ­യ വി­ഷയങ്ങളിൽ‍ ഐക്യമു­ന്നണി­യു­ടെ­ പരാ­ജയം ഇടതു­ പക്ഷത്തി­നു­ വി­ജയം ഒരു­ക്കി­.

“വേ­ണം നമു­ക്കൊ­രു­ പു­തു­ കേ­രളം” എന്നാ­രംഭി­ക്കു­ന്ന പ്രകടന പത്രി­കയിൽ‍ 35 ഇന പരി­പാ­ടി­കളെ­ വി­ലയി­രു­ത്തി­കൊ­ണ്ട് രണ്ടു­വർ‍ഷങ്ങൾ‍ മാ­ത്രം പി­ന്നി­ട്ട സർ‍ക്കാ­രി­നെ­ പറ്റി­യു­ള്ള അഭി­പ്രാ­യങ്ങളെ­ അവസാ­ന വാ­ക്കാ­യി­ കാ­ണു­വാൻ കഴി­യി­ല്ല. എങ്കി­ലും ഇതു­വരെ­യു­ള്ള സമീ­പനങ്ങൾ‍ ഒരു­ ചൂ­ണ്ടു­ പലകയാ­ണ്. 25 ലക്ഷം തൊ­ഴി­ൽ‍, സ്മാ­ർ‍ട്ട്‌ ആപ്പു­കൾ‍, ഐടി പാ­ർ‍ക്കു­കൾ‍ തു­ടങ്ങി­ ടൂ­റി­സറ്റു­കളെ­ ആകർ‍ഷി­ക്കൽ‍, പൊ­തു­ മേ­ഖലയെ­ ലാ­ഭത്തിൽ‍ എത്തി­ക്കൽ‍, പ്രകൃ­തി­ പൈ­പ്പ് ലൈൻ‍ പൂ­ർ‍ത്തീ­കരി­ക്കൽ‍, പാ­രന്പരാ­ഗത വ്യവസാ­യം, പാ­ർ‍പ്പി­ടം, റോ­ഡ്‌, ജലപാ­ത, ശു­ചി­ത്വ കേ­രളം, ആരോ­ഗ്യം, സ്കൂൾ‍ വി­ദ്യാ­ഭ്യാ­സം, പട്ടി­ക ജാ­തി­ പട്ടി­ക വർ‍ഗ്ഗ ക്ഷേ­മം, സ്ത്രീ­ സു­രക്ഷ, ജനകീ­യ ആസൂ­ത്രണം, പൊ­തു­ വി­തരണം, വി­ശപ്പി­ല്ലാ­ കേ­രളം, ക്ഷേ­മ പെ­ൻ‍ഷൻ‍, കേ­രള ബാ­ങ്ക്, അഴി­മതി­ക്ക് അവസാ­നം കു­റി­ക്കൽ‍ മു­തലാ­യ സമീ­പനങ്ങളിൽ‍ ഇടതു­ പക്ഷം ചി­ല ഉറപ്പു­ നൽ‍കി­യി­രു­ന്നു­.

ഇടതു­ സർ‍ക്കാർ‍ ഒട്ടു­മി­ക്ക രംഗങ്ങളെ­ പറ്റി­ പറഞ്ഞു­പോ­യി­ട്ടു­ണ്ടെ­ങ്കി­ലും ശ്രദ്ധ നേ­ടി­യവ ഹരി­ത കേ­രളം, ലൈഫ് പാ­ർ‍പ്പി­ട പദ്ധതി­, ആർ‍ദ്രം എന്ന ആരോ­ഗ്യ പദ്ധതി­ എന്നി­വയാ­ണ്. സർ‍ക്കാർ‍ സ്കൂ­ളു­കളെ­ അന്തർ‍ദേ­ശീ­യ നി­ലവാ­രത്തിൽ‍ എത്തി­ക്കു­ക, സ്കൂൾ‍ പാ­ഠപു­സ്തകങ്ങൾ‍ അദ്ധ്യയനം തു­ടങ്ങു­ന്പോൾ‍ തന്നെ­ എത്തി­ക്കു­ക, പെ­ൻഷൻ വി­തരണത്തിൽ‍ വർ‍ദ്ധനയും മു­ടക്കമി­ല്ലാ­ത്ത വി­തരണവും പൊ­തു­ മേ­ഖലയു­ടെ­ രംഗത്തെ­ ഉണർ‍വ്വ് മു­തലാ­യ രംഗത്തെ­ ഇടപെ­ടലു­കൾ‍ വാ­ർ‍ത്താ­ പ്രാ­ധാ­ന്യം നേ­ടി­യി­ട്ടു­ണ്ട്.

കഴി­ഞ്ഞ സർ‍ക്കാർ‍ കാ­ലത്തു­ണ്ടാ­യ സാ­ന്പത്തി­ക അരാ­ജകത്വം പരി­ഹരി­ക്കു­വാൻ‍ ആദ്യവർ‍ഷം നടത്തി­യ ശ്രമങ്ങൾ‍ നോ­ട്ടു­ പിൻ‍വാ­ങ്ങൽ‍, ജിഎസ്ടി എന്നി­വയി­ലൂ­ടെ­ അട്ടി­മറി­ക്കപ്പെ­ട്ടു­. കിഫ്ബിയി­ലൂ­ടെ­ വി­കസനത്തി­നു­ പണം കണ്ടെ­ത്തൽ‍ സമ്മി­ശ്ര പ്രതി­കരണം ഉണ്ടാ­ക്കി­വരു­ന്നു­. സംസ്ഥാ­നത്തി­ന്‍റെ­ ഉടമസ്ഥതയിൽ‍ ബാ­ങ്ക് എന്ന ആവശ്യം എസ്ബിടി ലയി­ച്ച് എസ്ബിഐ ആയിമാ­റി­യ സാ­ഹചര്യത്തിൽ‍ കൂ­ടു­തൽ‍ പ്രാ­ധാ­ന്യം ഉള്ളതാ­യി­ ജനങ്ങൾ‍ക്ക് തോ­ന്നി­യി­ട്ടു­ണ്ട്.

സംസ്ഥാ­നങ്ങൾ‍ക്കു­ള്ള കേ­ന്ദ്ര സർ‍ക്കാർ‍ വി­ഹി­തത്തി­നു­ള്ള മാ­നദണ്ധം 1971ൽ‍ നി­ന്നും മാ­റ്റി­ നി­ശ്ചയി­ക്കു­ന്നതി­ലൂ­ടെ­ കേ­രളത്തി­നും മറ്റു­ തെ­ക്കൻ‍ സംസ്ഥാ­നങ്ങൾ‍ക്കും ഉണ്ടാ­കു­വാൻ പോ­കു­ന്ന നഷ്ടത്തെ­ പറ്റി­ നമ്മു­ടെ­ സാ­ന്പത്തി­ക മന്ത്രി­ നടത്തു­ന്ന പ്രതി­കരണങ്ങളും മറ്റു­ സംസ്ഥാ­നത്തെ­ കൂ­ടെ­ നി­ർ‍ത്തി­യു­ള്ള പ്രക്ഷോ­ഭവും ആരോ­ഗ്യകരമാ­യ സമീ­പനമാ­ണ്. എന്നാൽ‍ നോ­ട്ടു­കൾ‍ പിൻ‍വലിക്കലി­നെ­തി­രെ­ ശക്തമാ­യി­ പ്രക്ഷോ­ഭം നയി­ക്കു­വാൻ‍ മടി­ച്ചു­ നി­ന്ന സർ‍ക്കാർ‍ നയം നി­രാ­ശ ഉണ്ടാ­ക്കു­ന്നതാ­യി­രു­ന്നു­. അതി­ലും നി­രാ­ശയാണ് ജിഎസ്ടി വി­ഷയത്തിൽ‍ ഉണ്ടാ­ക്കി­യത്. രാ­ജ്യത്തെ­ ഫെ­ഡറൽ‍ സംവി­ധാ­നത്തെ­ മാ­നി­ക്കാ­തെ­, സംസ്ഥാ­നങ്ങളു­ടെ­ നി­കു­തി­ ചു­മത്തു­വാ­നു­ള്ള അധി­കാ­രത്തിൽ‍ കടന്നു­ കയറി­യു­ള്ള കേ­ന്ദ്രീ­കൃ­ത പരോ­ക്ഷ നി­കു­തി­ സംവി­ധാ­നത്തെ­ പി­ന്തു­ണക്കു­വാൻ‍ ഇടതു­ പക്ഷ ധനമന്ത്രി­ തയ്യാ­റാ­യത് ഇടതു­ പക്ഷ രാ­ഷ്ട്രീ­യത്തി­നു­ സംഭവി­ച്ച തെ­റ്റാ­യ നി­ലപാ­ടി­ന്‍റെ­ ഭാ­ഗമാ­യി­രു­ന്നു. സംസ്ഥാ­ന നി­കു­തി­ വരു­മാ­നത്തിൽ‍ വൻ‍ കു­തി­പ്പു­കൾ‍ ഉണ്ടാ­കും എന്ന വാ­ദം ഉയർ‍ത്തി­യ അതേ­ ഇടതു­പക്ഷ നേ­താ­വിന് ഒരു­ വർ‍ഷത്തി­നു­ള്ളിൽ‍ തന്നെ­ നി­കു­തി­ വരു­മാ­നത്തിൽ‍ ഉണ്ടാ­യ തി­രി­ച്ചടി­യെ­ ഓർ‍ത്തു­ പരി­തപി­ക്കേണ്ടി­ വരു­ന്നു­.

കേ­രളത്തി­ന്‍റെ­ രാ­ഷ്ടീ­യത്തെ­ മറ്റു­ സംസ്ഥാ­നങ്ങളിൽ‍ നി­ന്നും വ്യത്യസ്ഥമാ­ക്കു­ന്നതിൽ‍ ഭൂ­മി­വി­ഷയവും ജനകീ­യ ആരോ­ഗ്യനയവും പ്രധാ­ന പങ്കു­വഹി­ച്ചു­. സംസ്ഥാ­നത്തെ­ ഭക്ഷ്യ ക്ഷാ­മം 1957 മു­തൽ‍ തന്നെ­ ഉണ്ടാ­യി­രു­ന്നു­. ഇവി­ടെ­ കേ­രളത്തി­ലെ­ ഇടതു­ പക്ഷം 1971ൽ‍ പൂ­ർ‍ത്തീ­കരി­ച്ച മി­ച്ച ഭൂ­മി­ ഏറ്റെ­ടു­ക്കലും പാ­ട്ട ഭൂ­മി­ വി­തരണവും കണ്ടെ­ത്തി­യ ഭൂ­മി­യു­ടെ­ 10% മാ­ത്രം വി­തരണവും എന്ന വസ്തു­തയെ­ വി­ലയി­രു­ത്തി­ മറ്റൊ­രു­ ഭൂ­ നി­യമത്തെ­ പറ്റി ­ഇടതു­പക്ഷം സംസാ­രി­ക്കു­ന്നി­ല്ല. ഭൂ­ ഉടമകൾ‍ ആകേ­ണ്ടി­യി­രു­ന്ന ദളിത്‌ ആദി­മവാ­സി­ സമൂ­ഹത്തി­നു­ ഭൂ­മി­യിൽ‍ ഉടമാ­സ്ഥാ­വകാ­ശം ലഭി­ക്കാ­തി­രു­ന്ന സാ­ഹചര്യത്തെ­ തി­രു­ത്തു­വാൻ‍ ഇന്നത്തെ­ സർ‍ക്കാർ‍ വി­മു­ഖരാ­ണ്. തോ­ട്ടം രംഗത്ത് നടക്കാ­തി­രു­ന്ന ഭൂ­മി­യു­ടെ­ ഉടമസ്ഥാ­വകാ­ശത്തി­ലെ­ പോ­ളി­ച്ചെ­ഴു­ത്തലു­കളെ­ അവഗണി­ക്കു­ന്ന നയങ്ങൾ‍ ഇന്നത്തെ­ ഇടതു­പക്ഷവും തു­ടരു­ന്നു­. ഭൂ­മി­യു­ടെ­ കേ­ന്ദ്രീ­കരണവും ഒപ്പംതന്നെ­ ഊഹ വി­പണി­യും സജീ­വമാ­യ കേ­രളത്തിൽ‍ കൃ­ഷി­ ലാ­ഭത്തിൽ‍ എത്തു­ന്നതിന് കൃ­ഷി­ സ്ഥലങ്ങളു­ടെ­ ലഭ്യത വളരെ­ പ്രധാ­നമാ­ണ്. ഇത്തരം അടി­സ്ഥാ­ന വി­ഷയങ്ങൾ‍ പരാ­മർ‍ശി­ക്കാ­ത്ത സർ‍ക്കാ­ർ‍, ഹരി­ത കേ­രളം ഓപ്പറേ­ഷൻ നടത്തി­ ഭക്ഷ്യ സു­രക്ഷയിൽ‍ എത്തി­ക്കും എന്ന വ്യാ­മോ­ഹം അടി­സ്ഥാ­നരഹി­തമാ­ണ്. ഭൂ­മി­യും കാ­ടും അതി­ലെ­ നീ­രു­റവകളും ഭക്ഷ്യ കൃ­ഷി­യും സംരക്ഷി­ക്കപ്പെ­ടണമെ­ങ്കിൽ‍ മണ്ണിൽ‍ പണി­യെ­ടു­ക്കു­ന്നവരി­ലേ­യ്ക്ക് ഭൂ­മി­യു­ടെ­ ഉടമസ്ഥാ­വകാ­ശം ലഭി­ക്കു­ക തന്നെ­വേ­ണം.ഇടതു­പക്ഷ സർ‍ക്കാർ‍ മു­ന്നോ­ട്ടു­ വെ­ച്ചി­രി­ക്കു­ന്ന ഹരി­ത കേ­രളം, ആദ്യം ചെ­യ്യേ­ണ്ടത് ഭൂ­മി­ക്കു­മു­കളിൽ‍ നടക്കു­ന്ന വി­ലപേ­ശൽ‍ ഒഴി­വാ­ക്കി­ ഭൂ­മി­യെ­ കാ­ർ‍ഷി­ക ഉത്പാ­ദനത്തി­ന്‍റെ­ ഉപാ­ധി­യാ­ക്കി­ മാ­റ്റു­ക എന്നതാണ്. അത്തരം തീ­രു­മാ­നങ്ങൾ‍ ഒന്നും ഇല്ലാ­തെ­ ചി­ല സബ്സി­ഡി­കൾ‍ അനു­വദി­ച്ച്, ജൈ­വ കൃ­ഷി­യെ­ പറ്റി­ വാ­ചാ­ലമാ­യി­, പഴയകാ­ല കാ­ർ‍ഷി­ക സ്മരണകൾ‍ അയവി­റക്കി­ നടത്തു­ന്ന പരീ­ക്ഷണങ്ങൾ‍ ലക്ഷ്യം കാ­ണാ­തെ­ അവസാ­നി­ക്കു­വാൻ‍ മാ­ത്രമേ­ കഴി­യു­കയു­ള്ളൂ­.

കേ­രളത്തി­ന്‍റെ­ വളർ‍ച്ചക്ക് പ്രധാ­ന പങ്കു­ വഹി­ച്ച മധ്യവർ‍ഗ്ഗത്തി­ന്‍റെ­ നി­ക്ഷേ­ധാ­ത്മക സമീ­പനം പ്രകടമാ­യി­കാ­ണു­ന്ന ഒരു­ രംഗം വീ­ടു­കളെ­ പറ്റി­യു­ള്ള വഴി­പി­ഴച്ച സങ്കൽ‍പ്പമാ­ണ്. വ്യവഹാ­ര താ­ൽ‍പര്യങ്ങളെ­ പ്രോ­ത്സാ­ഹി­പ്പി­ക്കു­ന്ന സർ‍ക്കാർ‍ നയങ്ങൾ‍ വ്യക്തി­കളെ­ കൂ­ടു­തൽ‍ ഉപഭോ­ഗ പ്രി­യരാ­ക്കു­ന്നു­. രാ­ജ്യത്തെ­ ഒന്നാം നി­ര സന്പന്ന സംസ്ഥാ­നത്തി­ന്‍റെ­ പട്ടി­കയിൽ‍ പെ­ടാ­ത്ത കേ­രളത്തിൽ‍ വീ­ടു­കളു­ടെ­ നി­ർ‍മ്മാ­ണത്തിൽ‍ ഒന്നാം സ്ഥാ­നം നേ­ടു­വാൻ‍ വി­ജയി­ക്കു­ന്നത് ആരോ­ഗ്യകരമാ­യ പ്രവണതയാ­യി­ കാ­ണു­വാൻ‍ കഴി­യി­ല്ല. കേ­രളത്തിൽ‍ കു­ടുംബങ്ങളു­ടെ­ ആകെ­ എണ്ണം 72 ലക്ഷവും എന്നാൽ‍ വീ­ടു­കളു­ടെ­ എണ്ണം ഒരു­ കോ­ടി­യിൽ‍ കൂ­ടു­തലും ആണ്. അതേ­ സമയം 5.13 ലക്ഷം ആളു­കൾ‍ക്ക് വീ­ടു­കൾ‍ ഇല്ല എന്നും 3 ലക്ഷത്തി­നടു­ത്ത് ആളു­കൾ‍ സു­രക്ഷി­തമല്ലാ­ത്ത വീ­ടു­കളിൽ‍ താ­മസി­ക്കേ­ണ്ടി­വരു­ന്നു­ എന്നും സർ‍ക്കാർ‍ ഏജൻ‍സി­കൾ‍ കണ്ടെ­ത്തി­.ഇവർ‍ക്ക് വീ­ടു­കൾ‍ നൽ‍കു­വാൻ സർ‍ക്കാർ‍ ആരംഭി­ച്ച സമയബന്ധി­തമാ­യ പരി­പാ­ടി­യാണ് ലൈഫ്. ഇവി­ടെ­ ഒരു­ കു­ടുംബത്തി­നു­ ശരാ­ശരി­ 500 അടി­ വി­സ്താ­രമു­ള്ള വീ­ടു­കൾ‍ (4 ലക്ഷം ചെ­ലവ്) നി­ർ‍മ്മി­ക്കു­വാൻ‍ സർ‍ക്കാർ‍ ആഗ്രഹി­ക്കു­ന്നു­. (കേ­രള കു­ടുംബങ്ങളു­ടെ­ വലി­പ്പം 4.3 അംഗങ്ങൾ‍ ആയി­രി­ക്കെ­ 500 ചതു­രസ്ത്ര അടി­ എന്ന വി­സ്താ­രം എത്രമാ­ത്രം ചെ­റു­താ­ണ്. (ആളൊ­ന്നിന് 116.28 ച.അടി­) സമൂ­ഹത്തി­ന്‍റെ­ മു­ഖ്യധാ­രയിൽ‍ സാ­മാ­ന്യതയി­ലും വലി­പ്പത്തിൽ‍ മു­തൽ‍ ഞെ­ട്ടി­പ്പി­ക്കു­ന്ന വീട് നി­ർ‍മ്മാ­ണം നടക്കു­ന്നതിൽ‍ ഒരു­ നി­യന്ത്രണവും എടു­ക്കു­വാൻ‍ താ­ൽ‍പര്യം കാ­ട്ടാ­ത്ത സംസ്ഥാ­ന സർ‍ക്കാർ‍ ലൈഫ് പദ്ധതി­യെ­ വീ­ടി­ല്ലാ­ത്തവർ‍ക്ക് വീട് കൊ­ടു­ക്കൽ‍ പദ്ധതി­യാ­യി­ ചു­രു­ക്കി­കാ­ണു­ന്നു­.

ആരോ­ഗ്യ രംഗത്ത് കേ­രളം നേ­ടി­യ നേ­ട്ടങ്ങൾ‍ നി­ലനി­ർ‍ത്തി­ കൂ­ടു­തൽ‍ മെ­ച്ചപ്പെട്ട നി­ലവാ­രത്തിൽ‍ പദ്ധതി­കൾ‍ നടപ്പി­ലാ­ക്കു­വാൻ‍ സർ‍ക്കാ­രു­കൾ‍ ബാ­ധ്യസ്ഥരാ­ണ്.സംസ്ഥാ­നത്തെ­ പൊ­തു­ ആരോ­ഗ്യ രംഗത്ത് നി­ലനി­ൽ‍ക്കു­ന്ന തെ­റ്റാ­യ പ്രവണതകളും മറ്റു­ പരി­മി­തി­കളും സ്വകാ­ര്യ ആശു­പത്രി­കൾ‍ക്ക് കൂ­ടു­തൽ‍ അവസരങ്ങൾ‍ നൽ‍കു­ന്നു­.അവരു­ടെ­ ഇടപെ­ടലു­കൾ‍ ആരോ­ഗ്യ രംഗത്ത്‌ ലാ­ഭാ­ധി­ഷ്ടി­ത ഇടപാ­ടു­കൾ‍ ശക്തമാ­ക്കി­. ഈ പ്രവണതകൾ‍ ചി­കി­ത്സാ­ ചെ­ലവു­കൾ‍ കൂ­ട്ടു­കയും അനാ­വശ്യ പരി­ശോ­ധനകൾ‍ക്കും മറ്റും അവസരം സൃഷ്ടിക്കുകയും ചെ­യ്തു­.ചി­കി­ത്സ തേ­ടു­ന്നവരെ­ കടക്കെ­ണി­യിൽ‍ എത്തി­ക്കു­വാൻ കൂ­ടി­ അവസരങ്ങൾ‍ ഒരു­ക്കു­ന്നതാ­യി­ കാ­ണാം.സംസ്ഥാ­ന സർ‍ക്കാർ‍ ആർ‍ദ്രം പദ്ധതി­യിൽ‍ എടു­ത്ത സമീ­പനങ്ങൾ‍ ഗൗ­രവതരമാ­യ പല വി­ഷയങ്ങളി­ലും മൗ­നം അവലംബി­ക്കു­ന്നു­. സ്വകാ­ര്യ ആശു­പത്രി­കളു­ടെ­ ഫീസ് ഘടനയിൽ‍ ഇടപെ­ടു­വാൻ സർ‍ക്കാർ‍ കാ­ട്ടു­ന്ന മടി­, സ്വകാ­ര്യ ലാ­ബു­കളു­ടെ­ ഫീസു­കൾ‍ക്ക് സർ‍ക്കാർ‍ നി­യന്ത്രണം ഇല്ലാ­ത്തത്, സർ‍ക്കാർ‍ സേ­വകരാ­യ എല്ലാ­ ഭി­ഷഗ്വരന്മാ­രു­ടേ­യും സ്വകാ­ര്യ ചി­കി­ത്സ അവസാ­നി­പ്പി­ക്കു­വാൻ‍ മറക്കു­ന്ന നയം ഒക്കെ­ ആർ‍ദ്രം പദ്ധതി­യു­ടെ­ ലക്ഷ്യങ്ങളെ­ ചു­രു­ക്കു­ന്നു­. ഇതി­നൊ­പ്പം തന്നെ­ സ്വാ­ശ്രയ മെ­ഡി­ക്കൽ‍ സീ­റ്റു­കളിൽ‍ വരു­ത്തി­യ വന്‍പി­ച്ച ഫീസ് വർ‍ദ്ധനവ്‌, സ്വകാ­ര്യ സ്ഥാ­പനങ്ങളെ­ സഹാ­യി­ക്കു­വാൻ‍ എടു­ത്ത വി­മർ‍ശനങ്ങൾ‍ ക്ഷണി­ച്ചു­ വരു­ത്തി­യ നി­ലപാ­ടു­കൾ‍ ആരോ­ഗ്യ രംഗത്തെ­ ഇടതു­പക്ഷ സമീ­പനങ്ങൾ‍ അത്ര കണ്ട് മാ­തൃ­കാ­പരമാ­യി­ കാ­ണു­വാൻ‍ കഴി­യി­ല്ല.

കേ­രളത്തി­ന്‍റെ­ ഇന്നത്തെ­ മു­ഖ്യമന്ത്രി­ സർ‍ക്കാർ‍ ഓഫീ­സു­കളെ­ പറ്റി­ നടത്തി­യ അഭി­പ്രാ­യ പ്രകടനം ആരു­ടെ­യും കൈ­യടി­ വാ­ങ്ങു­ന്നതായി­രു­ന്നു­. ഓരോ­ ഫയലി­ലും ഒരു­ ജീ­വി­തം അടങ്ങി­യി­രി­ക്കു­ന്നു­ എന്ന് പറഞ്ഞപ്പോൾ‍ കേ­രളത്തി­ലെ­ സർ‍ക്കാർ‍ ഓഫീ­സു­കൾ‍ വലി­യ മാ­റ്റത്തിന് ഒരു­ങ്ങു­കയാണ് എന്ന് പലരും പ്രതീ­ക്ഷി­ച്ചു­. ഓഫീ­സു­കളെ­ ആധു­നി­ക വൽ‍ക്കരി­ക്കു­ക, ഫയൽ‍ നീ­ക്കം ഓൺ‍ ലൈ­നിൽ‍ ആക്കു­ക, ഒഫീ­സ്സു­കളിൽ‍ പഞ്ചി­ങ്ങും മറ്റും നടപ്പിൽ‍ വരു­ത്തു­ക, അഴി­മതി­ക്കാ­രെ­ ഒഴി­വാ­ക്കു­ക, കേ­രളാ­ അഡ്മി­നി­സ്ട്രേറ്റീവ് സർ‍വ്വീസ് ആരംഭി­ക്കു­ക മു­തലാ­യ കാ­ര്യങ്ങൾ‍ സർ‍ക്കാർ‍ ലക്ഷ്യം വെ­ച്ചു­. ഇതിൽ‍ ചി­ല കാ­ര്യങ്ങളിൽ‍ തീ­രു­മാ­നം ഉണ്ടാ­യി­. ശരാ­ശരി­ ഓഫീ­സ് സംവി­ധാ­നങ്ങൾ‍ മെ­ച്ചപ്പെ­ട്ടി­ട്ടി­ല്ല എന്ന് പല വാ­ർ‍ത്തകളും തെ­ളി­യി­ക്കു­ന്നു­. സെ­ക്രട്ടേറി­യേ­റ്റിൽ‍ പോ­ലും ഒന്നര ലക്ഷം ഫയലു­കൾ‍ കെ­ട്ടി­ കി­ടക്കു­ന്നു­. വി­ല്ലേജ് ഓഫീ­സു­കളിൽ‍ ആത്മഹത്യയും കത്തി­ക്കലും നടന്നത് ഒറ്റപ്പെ­ട്ട സംഭവമാണ് എങ്കി­ലും അതി­ലേ­യ്ക്ക് നയി­ച്ച കാ­ര്യങ്ങൾ‍ എവി­ടെ­യും സജീ­വമാ­ണ്.

ഇടതു­പക്ഷ സർ‍ക്കാർ‍ പ്രകടന പത്രി­കയിൽ‍ ഏറ്റവും പ്രധാ­നമാ­യി­ നൽ‍കി­യ ഉറപ്പു­കൾ‍ ഭൂ­മി­യു­ടെ­ ഉപഭോ­ഗത്തെ­ നി­യന്ത്രി­ക്കു­ന്നതു­മാ­യി­ ബന്ധപ്പെ­ട്ടാ­ണ്. ഭൂ­മി­ അളന്നു­ തി­ട്ടപെ­ടു­ത്തി­, ഡി­ജി­റ്റൽ‍ ഘടനയി­ലേ­യ്ക്ക് മാ­റ്റു­വാൻ‍ ഉണ്ടാ­കു­ന്ന വൈ­കൽ‍ ഭൂ­മി­യു­ടെ­ അന്യാ­ധീ­നത്തിനു കൂ­ടു­തൽ‍ അവസരം ഉണ്ടാ­ക്കി­വരു­ന്നു­. എന്നാൽ‍ പ്രസ്തു­ത വി­ഷയത്തിൽ‍ സമയബന്ധി­തമാ­യി­ പ്രവർ‍ത്തനം പൂ­ർ‍ത്തീ­കരി­ക്കു­വാൻ‍ സർ‍ക്കാർ‍ വി­ജയി­ച്ചി­ട്ടി­ല്ല. തോ­ട്ടം ഭൂ­മി­കൾ‍ ഏറ്റെ­ടു­ക്കു­വാൻ സർ‍ക്കാർ‍ കാ­ട്ടു­ന്ന അലംഭാ­വം, ഒപ്പം പല കേ­സ്സു­കളി­ലും സർ‍ക്കാർ‍ പരാ­ജയപ്പെ­ടു­കയും അത് സ്വകര്യ സ്ഥാ­പനങ്ങൾ‍ക്കും വ്യക്തി­കൾ‍ക്കും സഹാ­യകരമാ­കു­ന്ന അനു­ഭവം ഇടതു­ പക്ഷ സർ‍ക്കാ­രു­കളിൽ‍ നി­ന്നും സാ­മാ­ന്യ ജനം പ്രതീ­ക്ഷി­ക്കു­കയി­ല്ല. എന്നാൽ‍ ഇവി­ടെ­ പലപ്പോ­ഴും സർ‍ക്കാർ‍ ഭൂ­മി­ വി­ഷയത്തിൽ‍ പരാ­ജി­തന്‍റെ­ റോ­ളിൽ‍ വരു­വാൻ‍ ഇടതു­പക്ഷവും ഇഷ്ടപെ­ടു­ന്നതാ­യി­ കാ­ണാം.

ഇടതു­ പക്ഷ പ്രകടന പത്രി­കയിൽ‍ ഏറ്റവും ആകർ‍ഷകമാ­യി­ തോ­ന്നി­യ ഭാ­ഗം പരി­സ്ഥി­തി­യെ­ പറ്റി­ പരാ­മർ‍ശി­ച്ച 71ാം ഖണ്ഠി­ക മു­തൽ‍ ഉള്ളതാ­യി­രു­ന്നു­. അധി­കാ­രത്തിൽ‍ എത്തു­ന്ന ഇടതു­പക്ഷ സർ‍ക്കാർ‍ ആറു­ മാ­സത്തി­നകം പരി­സ്ഥി­തി­യെ­ പറ്റി­ ധവള പത്രം ഇറക്കും എന്നും അതി­നൊ­പ്പം കഴി­ഞ്ഞ സർ‍ക്കാർ‍ ഇറക്കി­യ എല്ലാ­ തെ­റ്റാ­യ തീ­രു­മാ­നങ്ങളും തി­രു­ത്തും എന്നും ഇവർ‍ ഉറപ്പു­ നൽ‍കി­. നെ­ൽ‍വയൽ‍ സംരക്ഷണ നി­യമത്തി­ലെ­ അപകടകരമാ­യ വകു­പ്പു­കൾ‍ ഭേ­ദഗതി­ ചെ­യ്തു­കൊ­ണ്ട് തണ്ണീർ‍ തടങ്ങളെ­ സംരക്ഷി­ക്കും. പശ്ചി­മഘട്ടം സംരക്ഷി­ക്കു­വാൻ പദ്ധതി­കൾ‍ ആരംഭി­ക്കും. മലീ­നി­കരണം നി­യന്ത്രി­ക്കു­വാൻ‍ പദ്ധതി­കൾ‍ ഉണ്ടാ­ക്കും. പാ­റ, മണൽ‍ ഖനനത്തിന് സാ­മൂ­ഹി­ക നി­യന്ത്രണം ഉണ്ടാ­ക്കും അവയെ­ പൊ­തു­ സംരംഭത്തി­ന്‍റെ­ കീ­ഴിൽ‍ കൊ­ണ്ടു­വരും. വനം കൈ­യേ­റ്റം അനു­വദി­ക്കു­കയി­ല്ല. കടൽ‍ തീ­രങ്ങൾ‍ സംരക്ഷി­ക്കു­വാൻ പദ്ധതി­കൾ‍ നടപ്പിൽ‍ കൊ­ണ്ടു­വരും. കണ്ടൽ‍ വനങ്ങൾ‍ സംരക്ഷി­ക്കും തു­ടങ്ങി­യ പരി­സ്ഥി­തി­ സംരക്ഷണ വാ­ഗ്ദാ­നങ്ങൾ‍ ഒന്നു­പോ­ലും നടപ്പിൽ‍ കൊ­ണ്ടു­വന്നി­ല്ല എന്നതാണ് ഈ സർ‍ക്കാർ‍ കൈ­കൊ­ണ്ട കഴി­ഞ്ഞ രണ്ടു­ വർ‍ഷത്തെ­ ഏറ്റവും തെ­റ്റാ­യ സമീ­പനങ്ങളിൽ‍ എടു­ത്തു­ പറയേ­ണ്ടവ.

വനങ്ങൾ‍ സംരക്ഷി­ക്കു­വാൻ‍ പ്രാ­ഥമി­കമാ­യി­ ചെ­യ്യേ­ണ്ട കാ­ര്യം വന ഭൂ­മി­യി­ലെ­ കൈ­യേ­റ്റം തടയു­ക എന്നതാ­ണ്. എന്നാൽ‍ കൈ­യേ­റ്റങ്ങൾ‍ ജന പ്രതി­നി­ധി­കൾ‍ തന്നെ­ നടത്തു­കയും അവരെ­ പ്രത്യക്ഷമാ­യോ­ പരോ­ക്ഷമാ­യോ­ സർ‍ക്കാർ‍ സംവി­ധാ­നങ്ങൾ‍ സംരക്ഷി­ക്കു­കയും ചെ­യ്യു­ന്ന അവസ്ഥ എത്ര അപലനീ­യമാ­ണ്. വി­ദേ­ശ കന്പനി­കൾ‍ക്ക് പോ­ലും ഭൂ­മി­ കൈ­വശം വെ­ക്കു­വാൻ‍ അവസരം ഒരു­ക്കു­ന്ന സർ‍ക്കാർ‍ ആ രംഗത്തെ­ തൊ­ഴി­ലാ­ളി­കളു­ടെ­ അവകാ­ശങ്ങളെ­ മറക്കു­കയാ­ണ്. (അവരു­ടെ­യും മറ്റെ­ല്ലാ­ എല്ലാ­ സാ­ധരണ തൊ­ഴി­ലാ­ളി­കളു­ടെ­യും വേ­തനം മി­നി­മം 500 രൂ­പയാക്കു­വാൻ‍ ഇതു­വരെ­യും സർ‍ക്കാർ‍ തയ്യാ­റാ­യി­ട്ടി­ല്ല.) വനഭൂ­മി­ അളന്നു­ തി­ട്ടപെ­ടു­ത്തു­വാൻ‍ തയ്യാ­റാ­കാ­ത്ത സർ‍ക്കാർ‍ ഖനന രംഗത്ത് സ്വാ­കര്യ സ്ഥാ­പനങ്ങളെ­ നി­യമങ്ങളെ­ കാ­റ്റിൽ‍ പറത്തി­ പ്രവർ‍ത്തി­ക്കു­വാൻ അനു­വദി­ച്ചു­. നി­ലവി­ലെ­ ദൂ­രപരി­ധി­ (കേ­ന്ദ്ര- സംസ്ഥാ­ന നി­യമത്തിൽ‍ പറഞ്ഞി­രു­ന്ന) 100 മീ­റ്ററിൽ‍ നി­ന്നും 50 മീ­റ്റർ‍ കു­റയ്ക്കു­വാൻ സർ‍ക്കാർ‍ കാ­ട്ടി­യ താ­ൽ‍പര്യം പറഞ്ഞു­വന്ന വസ്തു­തയ്ക്ക് നേ­രെ­ വി­പരീ­തമാ­യി­രു­ന്നു­. പാ­ട്ട ഭൂ­മി­യിൽ‍ നി­ന്നും പാ­റ പൊ­ട്ടി­ക്കു­വാൻ‍ നൽ‍കി­യ അനു­വാ­ദം പരി­സ്ഥി­തി­ നാ­ശത്തെ­ കൂ­ടു­തൽ‍ വേ­ഗത്തിൽ‍ ആക്കും. കേ­രളത്തിൽ‍ കഴി­ഞ്ഞ ഇടതു­ സർ‍ക്കാർ‍ നടപ്പിൽ‍ കൊ­ണ്ടു­വന്ന നെൽ‍ വയൽ‍ തണ്ണീർ‍ത്തട നി­യമത്തി­ന്‍റെ­ കരു­ത്തു­ ചോ­ർ‍ത്തു­വാൻ‍ ഐക്യ മു­ന്നണി­ സർ‍ക്കാർ‍ ശ്രമി­ച്ചതി­നെ­ അപലപി­ച്ച ഇടതു­ ഭരണം പഴയ സർ‍ക്കാർ‍ പാ­തയിൽ‍ എത്തു­ന്നതി­നൊ­രു­ മടി­യും കാ­ട്ടി­യി­ല്ല.

ഇടതു­പക്ഷ സർ‍ക്കാ­രി­ന്‍റെ­ ഏറ്റവും വലി­യ പരാ­ജയം പോ­ലീ­സ് സേ­നയി­ൽ‍നി­ന്നും കേ­ൾ‍ക്കു­ന്ന വാ­ർ‍ത്തകളാ­ണ്. കഴി­ഞ്ഞ സർ‍ക്കാ­രി­ന്‍റെ­യും വലി­യ വീ­ഴ്ച്ച പോ­ലീസ് സംവി­ധാ­നത്തെ­പറ്റി­യു­ള്ളതാ­യി­രു­ന്നു­. ഇടതു­ പക്ഷ പാ­ർ‍ട്ടി­കൾ‍ പോ­ലീസ് സംവി­ധാ­നത്തെ­ ജനപക്ഷത്ത് നി­ർ‍ത്തും എന്ന് ആരെ­ങ്കി­ലും പ്രതീ­ക്ഷി­ച്ചി­രു­ന്നു­ എങ്കിൽ‍ അവർ‍ മാ­റ്റരെ­ക്കാ­ളും പോ­ലീ­സ് സംവി­ധാ­നത്തെ­ പി­ന്തു­ണക്കു­ന്നവരാ­യി­ മാ­റി­ എന്ന് കേ­രളം തെ­ളി­യി­ക്കു­ന്നു­. കഴി­ഞ്ഞ ദി­വസം ഉണ്ടാ­യ കെ­വി­ന്‍റെ­ മരണവും വരാ­പ്പു­ഴയിൽ‍ സംഭവി­ച്ചതും വി­നാ­യകൻ‍ തൂ­ങ്ങി­മരി­ച്ചതും നമ്മു­ടെ­ പോ­ലീസ് എത്ര ക്രൂ­രതയിൽ‍ അഭി­രമി­ക്കു­ന്നു­ എന്ന് ഒരി­ക്കൽ‍ക്കൂ­ടി­ തെ­ളി­യി­ച്ചു­. മാ­വോ­യി­സ്റ്റുകൾ‍ എന്നാ­രോ­പി­ച്ച് ഒരു­ സ്ത്രീ­യെ­ ഉൾ‍പ്പെ­ടെ­ രണ്ട് പേ­രെ­ കണ്ണൂ­രിൽ‍ പോ­ലീ­സ് വെ­ടി­വെ­ച്ചു­ കൊ­ന്നത്, കാ­സർ‍ഗോഡ്‌ ഓട്ടോ­ ഡ്രൈ­വറെ­യും അത്തോ­ളി­യി­ലെ­ ലോ­ക്കപ്പ് മർ‍ദ്ദനവും ഒറ്റപെ­ട്ട സംഭവമല്ല. വി­ദേ­ശ വനി­തയെ­ കാ­ണാ­താ­യി­ട്ട് വേ­ണ്ട സമയത്ത് പോ­ലീ­സ് കാ­ര്യക്ഷമാ­മാ­കാ­ത്തത് അവരു­ടെ­ മരണത്തിന് കാ­രണമാ­യി­. കേ­രളത്തി­ലെ­ പോ­ലീ­സും വടക്കേ­ ഇന്ത്യൻ‍ പോ­ലീ­സ് സേ­നകളെ­ പോ­ലെ­ എപ്പോ­ഴെ­ങ്കി­ലും പെ­രു­മാ­റി­ എങ്കിൽ‍ അത് കേ­രളനാ­ടി­നു­ തന്നെ­ അപമാ­നമാ­ണ്. “ധൃ­ത കർ‍മ്മെ­ മൃ­ത ഭാ­വേ­” എന്ന പോ­ലീസ് വചനം കേ­വലം അലങ്കാര വസ്തു­വാ­യി­ തീ­രരു­ത്.

കേ­രളത്തി­ലെ­ ഇടതു­ പക്ഷ സർ‍ക്കാർ‍ 5 വർ‍ഷം കൊ­ണ്ട് എല്ലാം ശരി­യാ­ക്കാം എന്നാ­ണു­ ജനങ്ങൾ‍ക്ക് നൽ‍കി­യ വാ­ഗ്ദാ­നം എങ്കിൽ‍ അവർ‍ ഏറ്റവും അധി­കം തി­രി­ച്ചടി­ നേ­രി­ടു­ന്നത് ആഭ്യന്തര വകു­പ്പി­ന്‍റെ­ പേ­രിൽ‍ ആയി­രി­ക്കു­ന്നു­. തങ്ങളു­ടെ­ പോ­രാ­യ്മകൾ ആദ്യം തി­രി­ച്ചറി­യേ­ണ്ടവർ‍ ഇടതു­ പക്ഷക്കാർ‍ ആണ് എന്ന് അവർ‍ മറന്നു­പോ­യാൽ അതു­ണ്ടാ­ക്കു­ന്ന ദു­രന്തം അവരിൽ അവസാ­നി­ക്കു­കയി­ല്ല.

You might also like

  • Straight Forward

Most Viewed