ജീ­വി­ക്കാ­നു­ള്ള സമരങ്ങൾ...


പ്രദീപ് പു­റവങ്കര

നമ്മു­ടെ­ നാ­ട്ടിൽ ഒരു­ സമരം നടന്നു­വരു­ന്നു­ണ്ട്. ആധു­നി­ക സാ­ങ്കേ­തി­ക വി­ദ്യകൾ ഏറെ­ പു­രോ­ഗമി­ച്ച ഒരു­ കാ­ലത്ത് അധി­കം പ്രസക്തമല്ല എന്നു­ തോ­ന്നു­ന്ന മേ­ഖലയാണ് ഈ സമരത്തി­ന്റെ­ ഭൂ­മി­ക. മെയ് 22 മു­തൽ­ക്കാണ് തപാൽ റെ­യി­ൽ­വെ­ സേ­വന ജീ­വനക്കാ­രു­ടെ­ ഈ പണി­മു­ടക്ക് ആരംഭി­ച്ചത്. ഈ തൊ­ഴിൽ മേ­ഖലയിൽ ജോ­ലി­ ചെ­യ്യു­ന്ന ജീ­വനക്കാ­രു­ടെ­ ഏറെ­ ന്യാ­യമാ­യ ആവശ്യങ്ങളെ­യാണ് കേ­ന്ദ്ര സർ­ക്കാർ കണ്ടി­ല്ലെ­ന്ന് നടി­ക്കു­ന്നത്. മൂ­വാ­യി­രം മു­തൽ 4500 രൂ­പ വരെ­ തു­ച്ഛമാ­യ വേ­തനം ലഭി­ക്കു­ന്ന 2.63 ലക്ഷം വരു­ന്ന ഗ്രാ­മീ­ണഡാക് സേ­വകരോ­ടാണ് തൊ­ഴി­ലാ­ളി­ ദ്രോ­ഹ സമീ­പനം അധി­കൃ­തർ സ്വീ­കരി­ച്ചു­ വരു­ന്നത്.   

ഇന്ന് മു­ന്പത്തെ­ പോ­ലെ­ കത്തി­ടപാ­ടു­കൾ­ക്ക് മാ­ത്രമല്ല പോ­സ്റ്റൽ സേ­വനത്തെ­ പൊ­തു­ജനം ആശ്രയി­ക്കു­ന്നത്. മറി­ച്ച് സർ­ക്കാർ തൊ­ഴിൽ ‍‍നി­യമനങ്ങൾ, പാ­സ്‌പോ­ർ‍­ട്ടു­കൾ, പോ­സ്റ്റ്ഓഫീസ് സന്പാ­ദ്യ പദ്ധതി­, തപാൽ ഇൻ‍­ഷു­റൻ‍­സ്, സ്‌കൂൾ, കോ­ളജ് പ്രവേ­ശനം തു­ടങ്ങി­ നി­ർ­ണാ­യക പ്രാ­ധാ­ന്യമു­ള്ള സേ­വനങ്ങളാണ് ഇപ്പോൾ കേ­ന്ദ്രസർ­ക്കാ­രി­ന്‍റെ­ പി­ടി­വാ­ശി­ കാ­രണം ജനങ്ങൾ­ക്ക് നി­ഷേ­ധി­ക്കപ്പെ­ടു­ന്നത്. ജീ­വതചെ­ലവ് ക്രമാ­തീ­തമാ­യി­ കൂ­ടു­ന്പോൾ രണ്ടറ്റവും കൂ­ട്ടി­മു­ട്ടി­ക്കാൻ പാ­ടു­പെ­ടു­ന്നവരാണ് തപാൽ മേ­ഖലയിൽ ജോ­ലി­ ചെ­യ്യു­ന്നവരിൽ ഭൂ­രി­ഭാ­ഗവും. തീ­രെ­ കു­റഞ്ഞ ശന്പളത്തോ­ടൊ­പ്പം ഗ്രാ­മീ­ണ മേ­ഖലകളി­ലെ­ ബ്രാ­ഞ്ച് പോ­സ്റ്റാ­ഫീ­സു­കൾ­ക്ക് വാ­ടകയി­നത്തി­ലും, പ്രവർ­ത്തന ചി­ലവ് ഇനത്തി­ലും നൽ­കു­ന്നത് കേ­വലം 200 രൂ­പയാ­ണെ­ന്ന് കൂ­ടി­ അറി­യു­ന്പോ­ഴാണ് ഈ മേ­ഖലയി­ലെ­ തൊ­ഴി­ലാ­ളി­കൾ അനു­ഭവി­ക്കു­ന്ന വേ­ദന മനസി­ലാ­ക്കാൻ സാ­ധി­ക്കൂ­. ബാ­ക്കി­വരു­ന്ന ചി­ലവു­കൾ തപാൽ ജീ­വനക്കാർ തങ്ങളു­ടെ­ തു­ച്ഛശന്പളത്തിൽ നി­ന്ന് നൽ­കണം. ഈ ജീ­വനക്കാ­ർ­ക്ക് പങ്കാ­ളി­ത്ത പെ­ൻ­ഷനോ­, ഗ്രൂ­പ്പ് ഇൻ­ഷൂ­റൻ­സോ­ ഒന്നും ബാ­ധകമല്ല. നാ­ൽ­പത് വർ­ഷം ജോ­ലി­ ചെ­യ്താ­ലും ഈ തൊ­ഴി­ലാ­ളി­കൾ­ക്ക് വി­രമി­ക്കു­ന്പോൾ ഗ്രാ­റ്റു­വി­റ്റി­യോ­, പ്രൊ­വി­ഡന്റ് ഫണ്ടോ­ ലഭി­ക്കു­ന്നി­ല്ല. പരമാ­വധി­ 60,000 രൂ­പ എക്സ്ഗ്രേ­ഷ്യ കൊ­ണ്ട് നേ­ടു­ന്ന ജീ­വി­ത ദു­രി­തമാണ് പി­ന്നീട് അവരെ­ കാ­ത്തി­രി­ക്കു­ന്നത്.വർ­ഷത്തിൽ 30 ദി­വസത്തെ­ അവധി­ ആനു­കൂ­ല്യവും ഇവർ­ക്കി­ല്ല. ഇങ്ങി­നെ­യൊ­രു­ അവസ്ഥി­ലാണ് തപ്പാൽ പണി­മു­ടക്ക് അനി­വാ­ര്യമാ­യി­ വന്നി­രി­ക്കു­ന്നത്. 

രാ­ജ്യത്തെ­ അതി­പ്രധാ­ന അവശ്യ സേ­വന മേ­ഖലകളിൽ ഒന്നാ­യ  തപാൽ വകു­പ്പിൽ എല്ലാ­ അവകാ­ശങ്ങളും മാ­നു­ഷി­ക പരി­ഗണനകളും നി­ഷേ­ധി­ക്കപ്പെ­ട്ട ഒരു­ വി­ഭാ­ഗം തൊ­ഴി­ലാ­ളി­കളു­ടെ­ അവകാ­ശസമരം രാ­ജ്യത്തെ­ ട്രേഡ് യൂ­ണി­യൻ സംഘടനകളു­ടെ­യും തൊ­ഴി­ലാ­ളി­കളു­ടെ­യും പൊ­തു­ജനങ്ങളു­ടെ­യും പി­ന്തു­ണയും ഐക്യദാ­ർ‍­ഢ്യവും അർ­ഹി­ക്കു­ന്നതാ­ണ്.  കോ­ടി­കണക്കിന് രൂ­പ ലോൺ എടു­ത്ത് തി­രി­ച്ചടക്കാ­തെ­ രാ­ജ്യത്തെ­ വഞ്ചി­ക്കു­ന്ന കോ­ർ­പ്പറേ­റ്റു­കളെ­ സഹാ­യി­ക്കാൻ കാ­ണി­ക്കു­ന്ന മനസി­ന്റെ­ നൂ­റി­ലൊ­ന്ന് മതി­ ഈ പാ­വങ്ങളു­ടെ­ ജീ­വി­തത്തിൽ പ്രകാ­ശം പരത്താൻ.  ഡി­ജി­റ്റൽ ഇന്ത്യയും, സ്മാ­ർ­ട്ട് ഇന്ത്യയും, ഒക്കെ­ പറഞ്ഞ് പ്രസംഗി­ക്കു­ന്നതിൽ മാ­ത്രം സ്വയം രമി­ക്കപ്പെ­ടു­ന്ന ഭരണാ­ധി­കാ­രി­കൾ­ക്ക് അതൊ­ക്കെ­ നടപ്പി­ലാ­കണമെ­ങ്കിൽ സാ­ധാ­രണക്കാ­രനാ­യ ഇന്ത്യക്കാ­രൻ­്റെ­ വേ­ദന കൂ­ടി­ തി­രി­ച്ചറി­യാൻ സാ­ധി­ക്കണം. ലോ­കത്തെ­ തന്നെ­ ഏറ്റവും ബ്രഹത്താ­യ തപാൽ സേ­വനത്തി­ന്‍റെ­ നട്ടെ­ല്ല് കൂ­ടി­യാണ് ജി­ഡി­എസ് എന്ന വി­ഭാ­ഗമെ­ന്ന് ഇവർ ഓർ­ക്കു­ന്നതും നല്ലതാ­ണ്. ഒപ്പം ആ സന്ദേ­ശവാ­ഹകരും ചു­വന്ന തപാ­ൽ­പ്പെ­ട്ടി­യും ഗ്രാ­മീ­ണഭാ­രതത്തിന് ഇന്നും ഏറെ­ പ്രി­യങ്കരമാ­ണെ­ന്നതും മറക്കരു­ത്!!

You might also like

  • Straight Forward

Most Viewed