20 ഫീ­മെ­യിൽ കോ­ട്ടയം


സോ­ന പി­.എസ് 

ി­ഗ്രി­ പഠനകാ­ലത്താണ്  ശി­വാ­ജി­ സാ­വന്തി­ന്റെ­ മൃ­ത്യു­ഞ്ജയയു­ടെ­ പരി­ഭാ­ഷ കർ­ണ്ണൻ എന്ന പു­സ്തകം കൈ­യ്യിൽ കി­ട്ടു­ന്നത്. അക്കാ­ലങ്ങളിൽ ആർ­ത്തി­യോ­ടെ­ വാ­യി­ച്ച മറ്റൊ­രു­ പു­സ്തകവും ഉണ്ടാ­യി­ട്ടി­ല്ല. പി­ന്നീട് പ്രണയം തോ­ന്നി­യവന് ആദ്യമാ­യി­ സമ്മാ­നി­ച്ചതും ആ പു­സ്തകമാ­യി­രു­ന്നു­. എന്തോ­ ആ പു­സ്തകത്തിന് ഉള്ളി­ലെ­ മു­ഴു­വൻ വി­കാ­രങ്ങളെ­യും പു­റത്തെ­ടു­ത്ത് ജീ­വി­തത്തെ­ മൊ­ത്തമാ­യി­ സ്വാ­ധീ­നി­ക്കാൻ കഴി­യു­മാ­യി­രു­ന്നു­ എന്ന തോ­ന്നൽ ഒത്തി­രി­ക്കാ­ലം എന്നെ­ പി­ൻ­തു­ടർ­ന്നി­രു­ന്നു­. ഇഷ്ടപ്പെ­ട്ട പു­സ്തകത്തി­ന്റെ­ ലി­സ്റ്റിൽ ആദ്യത്തെ­ പേ­ര്, ജീ­വി­തത്തി­ലെ­ മാ­തൃ­കാ­പു­രു­ഷൻ തു­ടങ്ങി­ അടി­മു­ടി­ കർ­ണ്ണൻ­മാ­നി­യ പടർ­ന്നക്കാ­ലമു­ണ്ടാ­യി­രു­ന്നു­ എന്റെ­ ഭൂ­തക്കാ­ലകു­ളി­രി­ലും. പി­ന്നെ­ എപ്പോ­ഴോ­ ഉളള സൗ­ഹൃ­ദ സദസ്സു­കളിൽ ഒരി­ക്കൽ ഈ പു­സ്തകവും ആരോ­ ചർ­ച്ചയ്ക്ക് എടു­ത്തി­ട്ടു­. ഓരോ­ ഭാ­ഗങ്ങളും ഇഴകീ­റി­ പരി­ശോ­ധി­ക്കു­ന്നതി­നി­ടയിൽ ആരോ­ പറഞ്ഞു­ കർ­ണ്ണൻ കണ്ട ഏറ്റവും വലി­യ യു­ദ്ധം കു­രു­ക്ഷേ­ത്രമാ­യി­രു­ന്നി­ല്ല. അത് അയാ­ൾ­ക്കു­ള്ളിൽ തന്നെ­ നടന്ന സൂ­ര്യപു­ത്രനും സൂ­തപു­ത്രനും തമ്മി­ലു­ള്ളതാ­യി­രു­ന്നു­ എന്ന്. കർ­ണ്ണന്റെ­ ഉള്ളി­ലെ­ സംഘർ­ഷങ്ങൾ തന്നെ­യാ­യി­രു­ന്നു­ ആ പു­സ്തകത്തി­ന്റെ­ പ്രമേ­യമെ­ങ്കി­ലും ‘നി­ന്നെ­ പോ­ലെ­ ഒരു­ പെ­ണ്ണി­നെ­ വധു­വാ­യി­ ലഭി­ക്കു­മെ­ങ്കിൽ ഞാൻ എത്ര വട്ടം വേ­ണമെ­ങ്കി­ലും സൂ­തപു­ത്രനാ­യി­ ജനി­ക്കാൻ തയ്യാ­റാ­ണ്’ എന്ന  വൃ­ഷാ­ലി­യെ­ കാ­ണു­ന്പോൾ കർ­ണ്ണൻ പറഞ്ഞ  ഡയലോ­ഗാണ് എന്നാൽ അതേ­ സമയം അപ്പോൾ ഞാൻ  ഓർ­ത്തത്. പ്രണയത്തെ­ കു­റി­ച്ച് ഓർ­ക്കു­ന്പോ­ളെ­ല്ലാം കർ­ണ്ണനോ­ടും  വൃ­ഷാ­ലി­യോ­ടും തന്നെ­യാ­യി­രു­ന്നു­ ഇഷ്ടകൂ­ടു­തൽ. പി­ന്നീട് സൂ­ര്യപു­ത്രനാണ് താ­നെ­ന്ന് തി­രി­ച്ചറി­യു­ന്പോ­ളും കർ­ണ്ണന്റെ നി­ലപാ­ടു­കൾ­ക്ക് എപ്പോ­ഴും ഉണ്ടാ­യി­രു­ന്നു­ മനു­ഷ്യന്റെ­ കർ­മ്മത്തി­നും, ചി­ന്തകൾ­ക്കു­മാണ് പ്രധാ­ന്യം എന്ന കാ­ഴ്ചപ്പാ­ടു­കൾ. 

ജാ­തി­യും മതവും വർ­ഗവും, സന്പത്തു­മെ­ല്ലാം കൂ­ടി­കു­ഴഞ്ഞ ഇന്നത്തെ­ പ്രണയചി­ന്തകളെ­ അൽ­പം പോ­ലും അംഗീ­കരി­ക്കാൻ കഴി­യു­ന്നി­ല്ല. അത് ഇന്നത്തെ­ വ്യവസ്ഥി­തി­കളോ­ടു­ള്ള വെ­റു­പ്പാ­യി­ തന്നെ­ വളരു­കയാ­ണ്. ഇപ്പോ­ളി­താ­ വീ­ണ്ടും പ്രണയപ്പു­ഴയിൽ മറ്റൊ­രു­ മൃ­തദേ­ഹം കൂ­ടി­ പൊ­ന്തി­യി­രി­ക്കു­ന്നു­. 23 വയസ്സു­ള്ള കെ­വിൻ എന്ന ചെ­റു­പ്പകാ­രന്റെ­. ജാ­തി­യു­ടെ­യും മതത്തി­ന്റെ­യും, ദു­രഭി­മാ­നക്കൊ­ലയു­ടെ­യും, പു­രോ­ഗമനകൊ­ലയുടേയുമൊക്കെ­ ഇരയാ­യവൻ എന്ന് പേ­രി­ട്ട് അവനി­നി­ നമു­ക്ക് ചു­റ്റും കു­റച്ച് ദി­വസം കാ­ണും. ജീ­വി­ച്ചു­ തു­ടങ്ങും മു­ന്പേ­ തന്റെ­ പാ­തി­യെ­ നഷ്ടപ്പെ­ട്ട വേ­ദനയിൽ 20 വയസ്സു­കാ­രി­ നീ­നു­ എന്ന പെ­ൺ­കു­ട്ടി­ക്ക് ഇനി­ നവമാ­ധ്യമങ്ങളി­ലെ­ സഹോ­ദരി­ സഹോ­ദരന്മാർ സപ്പോ­ർ­ട്ട് എന്ന ഹാഷ് ടാഗ് നൽ­കും. ഈ വി­ഷയത്തിൽ  ഇനി­ കു­റച്ച് ദി­വസങ്ങൾ  കേ­രളം പ്രക്ഷു­ബ്ധമാ­കും. അത്ര തന്നെ­. അതി­നു­മപ്പു­റം മറ്റൊ­രു­ കൊ­ലപാ­തകം, പകർ­ച്ചവ്യാ­ധി­, കൊ­ടു­ങ്കാ­റ്റ്, പെ­ട്രോൾ വി­ല അങ്ങനെ­ പോ­കും ദി­നരാ­ത്രങ്ങൾ. കെ­വി­ന്റെ­ ഭാ­ര്യയാ­യി­ തന്നെ­ ജീ­വി­ക്കും എന്ന പ്രസ്താ­വന നടത്തി­യ ഇരു­പത് വയസ്സു­ള്ള പെ­ൺ­കു­ട്ടി­ ഇനി­ പലരു­ടെ­യും മനസ്സിൽ മറ്റൊ­രു­ കാ­ഞ്ചനമാ­ലയാ­യി­ ജീ­വി­ക്കും.കൊ­ന്നവനും, നി­ഷ്ക്രി­യരാ­യ സേ­വകരും സസു­ഖം വാ­ഴു­മാ­യി­രി­ക്കും. 

കൊ­ല്ലപ്പെ­ട്ട ഇരക­ളെ­ ചി­ന്തകൊ­ണ്ടും പ്രവർ­ത്തനം കൊ­ണ്ടും കു­റച്ച് ദി­വസം ഓർ­ക്കും. വി­ലപി­ക്കും. എന്നാൽ ചേ­ർ­ന്നു­ നി­ന്നവർ­ക്കും, പാ­തി­യാ­യവർ­ക്കു­മാണ് പ്രാ­ണവേ­ദന. ആരോ­ അടു­ത്തി­ടെ­ പറയു­ന്നത് കേ­ട്ടു­ ട്രോ­ളു­കൾ­ക്കപ്പു­റം രാ­ഷ്ട്രീ­യം പറയാ­നും, വി­കാ­രങ്ങൾ­ക്കപ്പു­റം ജീ­വി­തത്തി­ന്റെ­ നന്മ മനസ്സി­ലാ­ക്കാ­നും നമ്മൾ വീ­ണ്ടും പഠി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു­ എന്ന്...

You might also like

  • Straight Forward

Most Viewed