ഉറക്കത്തെ­ പറ്റി­ ഉണർ­ത്തു­ന്നത്...


പ്രദീപ് പു­റവങ്കര

പ്രവാ­സലോ­കത്ത് വെ­ള്ളി­യാ­ഴ്ച്ചകൾ എന്നാൽ പൊ­തു­വെ­ വൈ­കി­യെ­ഴു­ന്നേ­ൽ­ക്കലി­ന്റെ­ ദി­നമാ­ണ്. അലാ­റത്തിന്റെ ശല്യമി­ല്ലാ­തെ­, ഫോൺ കോ­ളു­കളു­ടെ­ ചി­ലന്പലു­കളി­ല്ലാ­തെ­, ശാ­ന്തസു­ന്ദരമാ­യ പ്രഭാ­തങ്ങളാണ് മി­ക്കവർ­ക്കും വെ­ളളി­യാ­ഴ്ച്ച സമ്മാ­നി­ക്കു­ന്നത്. ചൂട് പു­റത്ത് കനത്തു­ തു­ടങ്ങി­യതോ­ടെ­ എയർ­കണ്ടീ­ഷൻ നൽ­കു­ന്ന സ്നേ­ഹം ഈ ഉറക്കത്തെ­ കു­റേ­ കൂ­ടി­ മനോ­ഹരമാ­ക്കു­ന്നു­. പലപ്പോ­ഴും ഉറക്കത്തെ­ ആലസ്യത്തോട് ചേ­ർ­ത്ത് വെ­ക്കാ­നാണ് മി­ക്കവർ­ക്കും താ­ത്പര്യം. അധി­കം ഉറങ്ങു­ന്നവൻ മടി­യൻ എന്നൊ­രു­ ചി­ന്തയാണ് പൊ­തു­വേ­ ഉള്ളത്. എന്തും അധി­കമാ­യാൽ വി­ഷം എന്ന രീ­തി­യിൽ മാ­ത്രമല്ല ഈ ഒരു­ ചി­ന്ത പങ്ക് വെ­ക്കപ്പെ­ടു­ന്നത്. അതേ­സമയം ജോ­ലി­ത്തി­രക്ക്, മറ്റ് ബു­ദ്ധി­മു­ട്ടു­കൾ എന്നി­വ മൂ­ലം നന്നാ­യി­ ഉറങ്ങാ­ൻ ­കഴി­യാ­ത്തവരാണ് ഇന്ന് അധി­കവും. മനസി­നെ­യും ശരീ­രത്തി­നെ­യും അലട്ടു­ന്ന നി­രവധി­ ആരോ­ഗ്യ പ്രശ്‌നങ്ങൾ­ക്ക് ഉറക്കം ഒരു­ ഘടകമാ­ണെ­ന്ന് വി­ദഗ്ധർ പല തവണ വ്യക്തമാ­ക്കി­യ കാ­ര്യം കൂ­ടി­യാ­ണ്. ഇന്ന് ഇവി­ടെ­ പറഞ്ഞു­വരു­ന്നത് ഉറക്കത്തെ­ പറ്റി­ തന്നെ­യാ­ണ്.അതി­ന്റെ­ ഒരു­ കാ­രണം ന്യൂ­യോ­ർ­ക്കിൽ നി­ന്നു­ള്ള ഒരു­ വാ­ർ­ത്തയാ­ണ്. 

ലോ­കത്തി­ലെ­  തന്നെ­ ഏറ്റവും തി­രക്കേ­റി­യ നഗരങ്ങളി­ലൊ­ന്നാണ് അമേ­രി­ക്കയി­ലെ­ ന്യൂ­യോ­ർ­ക്ക്. ഉറങ്ങാ­ത്ത നഗരം എന്നാണ് ഈ സ്ഥലം അറി­യപ്പെ­ടു­ന്നത്. ഈ ഒരു­ വി­ശേ­ഷണം നഗരത്തിന് മാ­ത്രമല്ല, ഇവി­ടെ­യു­ള്ള മനു­ഷ്യർ­ക്കും ബാ­ധകമാ­ണ്. ഏറെ­ വൈ­കി­യു­ള്ള നൈ­റ്റ് പാ­ർ­ട്ടി­കളും, ജോ­ലി­യും ഒക്കെ­ കാ­രണം ഇവി­ടെ­യു­ള്ള പലർ­ക്കും ഉറങ്ങാൻ മറന്നു­ പോ­കു­ന്ന അവസ്ഥയാ­ണു­ള്ളത്. ഇത് കാ­രണം ഇപ്പോൾ നഗരത്തിൽ പു­തി­യ ട്രെ­ൻ­ഡാ­യി­ മാ­റു­കയാണ് നാ­പ്പ് സെ­ന്ററു­കൾ അഥവാ­ ഉറക്കബൂ­ത്തു­ക്കൾ. ശബ്ദമു­ഖരി­തമാ­യ നഗരത്തിൽ ഇത്തരം സെ­ന്ററു­കൾ വാ­ഗ്ധാ­നം ചെ­യ്യു­ന്നത് ശാ­ന്തതയും, നി­ശബ്ദതയു­മാ­ണ്. കട്ടി­ലിൽ കയറി­ കി­ടന്നാൽ തന്നെ­ പെ­ട്ടന്ന് ഉറങ്ങി­പോ­കാൻ സഹാ­യി­ക്കു­ന്ന സൗ­കര്യമാണ് ഇവി­ടെ­ ഒരു­ക്കി­യി­രി­ക്കു­ന്നത്. അര മണി­ക്കൂർ ഇവി­ടെ­ ഉറങ്ങാ­നാ­യി­ നൽ­കേ­ണ്ടത് 15 അമേ­രി­ക്കൻ ഡോ­ളറാ­ണ്. മു­ന്പ് ജോ­ലി­ ചെ­യ്ത് ക്ഷീ­ണി­ച്ച് കാ­പ്പി­കു­ടി­ ശീ­ലമാ­ക്കി­യ പലരും ഇന്ന് അതിൽ നി­ന്ന് മാ­റി­ ഈ ഷോ­ർ­ട്ട് ടേം ഉറക്കമാ­ണത്രെ­ താ­ത്പര്യപ്പെ­ടു­ന്നത്. 

പ്രവാ­സലോ­കത്ത് പലരും ഉച്ച നേ­രത്ത് ഒരൽ­പ്പം ഇങ്ങി­നെ­ മയങ്ങാ­റു­ണ്ട്. ആ മയക്കം തലച്ചോ­റിന് നൽ­കു­ന്ന ഊർ­ജം വലു­താ­ണെ­ന്ന് ആരോ­ഗ്യ വി­ദഗ്ധർ പോ­ലും സമ്മതി­ക്കു­ന്നു­. സു­ഖകരമാ­യ ഈ ഒരു­ ചെ­റി­യ ഉറക്കത്തിൽ ശരീ­രത്തി­ലെ­ വി­ഷാംശവും മാ­ലി­ന്യവും ശരീ­രം തനി­യെ­ പു­റംതള്ളു­മെ­ന്നാണ് ശാ­സ്ത്രലോ­കത്തി­ന്റെ­ കണ്ടു­പി­ടി­ത്തം. നമ്മു­ടെ­ ഓർ­മ്മ, ബു­ദ്ധി­ തു­ടങ്ങി­യ തലച്ചോർ സംബന്ധി­യാ­യ എല്ലാ­ പ്രവർ­ത്തനങ്ങൾ­ക്കും ശരി­യാ­യ ഉറക്കം അനി­വാ­ര്യമാ­ണ്. 

കണ്ണടച്ചാ­ലും, തി­രി­ഞ്ഞാ­ലും, മറി­ഞ്ഞാ­ലും ഒരു­ തരി­ പോ­ലും ഉറക്കം വരാ­ത്ത എത്രയോ­ ഹതഭാ­ഗ്യർ നമ്മു­ടെ­ ഇടയി­ലു­ണ്ട്. ചി­ലർ­ക്ക് പണത്തി­ന്റെ­ കു­റവാ­ണെ­ങ്കിൽ ചി­ലർ­ക്ക് അത് സ്നേ­ഹത്തി­ന്റെ­യോ­ സന്തോ­ഷത്തി­ന്റെ­യോ­ കു­റവാണ് ഈ ഉറക്കമി­ല്ലാ­യ്മയ്ക്ക് കാ­രണമാ­കു­ന്നത്. അവർ­ക്ക് ന്യൂ­യോ­ർ­ക്കിൽ ഉണ്ടാ­ക്കി­യത് പോ­ലെ­യു­ള്ള നാ­പ്പ് സെ­ന്ററു­കൾ ഏറെ­ ഉപകാ­രം ചെ­യ്യും. പ്രവാ­സലോ­കത്ത് നി­ന്നു­ള്ള സംരഭകർ­ക്ക് ഒരു­ പ്രചോ­ദനമാ­കാ­ട്ടെ­ ഈ സെ­ന്ററു­കൾ എന്നാ­ഗ്രഹി­ച്ചു­ കൊ­ണ്ട്...

You might also like

  • Lulu Exchange
  • Straight Forward

Most Viewed