വൈ­റസു­കൾ ഇനി­യും വരും ജാ­ഗ്രത വേ­ണം


സ്വന്തം ലേ­ഖകൻ

ി­പ്പ വൈ­റസ് കേ­രളത്തിന് നൽ­കി­യി­രി­ക്കു­ന്നത് വലി­യൊ­രു­ തി­രി­ച്ചറി­വാ­ണ്. ആഫ്രി­ക്കൻ രാ­ജ്യങ്ങളി­ലും അയൽ രാ­ജ്യങ്ങളി­ലും മാ­ത്രം കേ­ട്ട് പഴകി­യ വൈ­റസ് ബാ­ധ മരണങ്ങൾ നമ്മു­ടെ­ അരി­കി­ലും എത്തി­ നി­ൽ­ക്കു­ന്പോൾ നമ്മു­ടെ­ ആവാ­സ വ്യവസ്ഥയിൽ നമ്മൾ തന്നെ­യു­ണ്ടാ­ക്കി­യ ശു­ചി­ത്വമി­ല്ലാ­യ്മ രോ­ഗങ്ങളെ­ വി­ളി­ച്ചു­ വരു­ത്തു­കയാ­ണ്. മഴയൊ­ന്ന് ചാ­റി­ തു­ടങ്ങി­യി­ട്ടേ­യു­ള്ളു­, അതി­നകം പനി­മരണങ്ങൾ വാ­ർ­ത്തകളിൽ ഇടംപി­ടി­ച്ചു­. വരാ­നി­രി­ക്കു­ന്ന മഴക്കാ­ലത്തി­നൊ­പ്പം ഡങ്കി­പ്പനി­യും, ചി­ക്കൻ­ഗു­നി­യയും കടന്നു­വരും. കഴി­ഞ്ഞ മഴക്കാ­ലത്ത് പനി­മരണങ്ങൾ നൂ­റി­ലധി­കം കടന്നത് നമ്മളൊ­ക്കെ­ ഞെ­ട്ടലോ­ടെ­യാണ് കേ­ട്ടത്. ഇന്നി­പ്പോൾ നി­പ്പ വൈ­റസ് പേ­ടി­യിൽ കേ­രളം ഭയപ്പെ­ട്ടു­നി­ൽ­ക്കു­ന്പോൾ അതി­നെ­ ചെ­റു­ക്കാ­നു­ള്ള മാ­ർ­ഗ്ഗങ്ങൾ തേ­ടി­കൊ­ണ്ടി­രി­ക്കു­കയാണ് സർ­ക്കാ­രും മെ­ഡി­ക്കൽ സംഘവും.

1998ൽ മലേ­ഷ്യയി­ലും തു­ടർ­ന്ന് സി­ങ്കപ്പൂ­രി­ലും പി­ന്നാ­ലെ­ ബംഗ്ലാ­ദേ­ശി­ലു­മാണ് നി­പ്പ വൈ­റസ് രോ­ഗം ആദ്യമാ­യി­ റി­പ്പോ­ർ­ട്ട് ചെ­യ്തത്. 2001ൽ ഇന്ത്യയി­ലും നി­പ്പ വൈ­റസ് ബാ­ധയു­ണ്ടാ­യി­. എൽ­നി­നോ­ പ്രതി­ഭാ­സം മലേ­ഷ്യൻ കാ­ടു­കളെ­ നശി­പ്പി­ച്ചതി­നെ­ തു­ടർ­ന്നാണ് പ്രധാ­നമാ­യും കാ­ട്ടി­ലെ­ കാ­യ്കനി­കൾ ഭക്ഷി­ച്ച് ജി­വി­ച്ചി­രു­ന്ന നരി­ച്ചീ­റ്, വവ്വാൽ പോ­ലു­ള്ള ജീ­വി­കളി­ൽ­നി­ന്ന് നി­പ്പ വൈ­റസ് പന്നി­ പോ­ലു­ള്ള നാ­ട്ടു­മൃ­ഗങ്ങളി­ലേ­യ്ക്ക് വ്യാ­പി­ച്ചത്. പി­ന്നീട് ജനി­തകമാ­റ്റം വന്ന വൈ­റസ് മനു­ഷ്യരി­ലേ­യ്ക്കും പടർ­ന്നു­. മലേ­ഷ്യയി­ലെ­ നി­പ്പ എന്ന സ്ഥലത്ത് ആദ്യമാ­യി­ കണ്ടെ­ത്തി­യതി­നാ­ലാണ് ഈ വൈ­റസ് നി­പ്പ എന്ന പേ­രിൽ അറി­യപ്പെ­ട്ടത്.

കാ­ലാ­വസ്ഥാ­വ്യതി­യാ­നവും വനനശീ­കരണവു­മാണ് മറ്റു­ പല രോ­ഗങ്ങളു­ടെ­ കാ­ര്യത്തി­ലു­മെ­ന്നപോ­ലെ­ നി­പ്പ വൈ­റസ് രോ­ഗത്തി­നു­മു­ള്ള അടി­സ്ഥാ­നകാ­രണം. വനനശീ­കരണത്തെ­ത്തു­ടർ­ന്ന് പ്രകൃ­തി­ദത്ത ആവാ­സവ്യവസ്ഥ നഷ്ടപ്പെ­ട്ട് ഭക്ഷണം കി­ട്ടാ­തെ­ വലഞ്ഞ വവ്വാ­ലു­കളു­ടെ­ ശരീ­രത്തി­ലെ­ വൈ­റസ് സാ­ന്ദ്രത വർ­ദ്ധി­ക്കു­കയും മൂ­ത്രം, ഉമി­നീർ തു­ടങ്ങി­യ സ്രവങ്ങളി­ലൂ­ടെ­ വൻ­തോ­തിൽ വൈ­റസ് പു­റത്തേ­യ്ക്ക് വി­സർ­ജി­ക്കപ്പെ­ടു­കയും ചെ­യ്തു­. അങ്ങനെ­ മറ്റു­ മൃ­ഗങ്ങളും തു­ടർ­ന്ന് മനു­ഷ്യരും രോ­ഗബാ­ധയ്ക്ക് വി­ധേ­യരാ­യി­. മലേ­ഷ്യയിൽ വവ്വാ­ലു­കളിൽ നി­ന്ന് പന്നി­കളി­ലേ­യ്ക്കും തു­ടർ­ന്ന് മനു­ഷ്യരി­ലേ­ക്കും രോ­ഗം പടരു­കയാ­ണു­ണ്ടാ­യത്. പന്നി­കൾ­ക്ക് പു­റമേ­ പട്ടി­, കു­തി­ര, പൂ­ച്ച, ആട് തു­ടങ്ങി­യ വളർ­ത്തു­മൃ­ഗങ്ങളി­ലേ­യ്ക്ക് രോ­ഗം പകരാ­വു­ന്നതാ­ണ്. ഇവയിൽ നി­ന്ന് മനു­ഷ്യരി­ലേ­യ്ക്ക് രോ­ഗം വ്യാ­പി­ക്കാൻ സാ­ധ്യതയു­ണ്ടോ­യെ­ന്ന് വ്യക്തമല്ല. വവ്വാ­ലു­കൾ ഭക്ഷി­ച്ചു­പേ­ക്ഷി­ക്കു­ന്ന ഫലങ്ങളി­ലൂ­ടെ­യും വവ്വാ­ലു­ള്ള സ്ഥലങ്ങളിൽ കലങ്ങളിൽ ശേ­ഖരി­ക്കു­ന്ന കള്ളി­ലൂ­ടെ­യു­മാണ് പ്രധാ­നമാ­യും രോ­ഗം പടരു­ന്നത്.

1998 സെ­പ്തംബറി­ലാണ് മലേ­ഷ്യയിൽ രോ­ഗബാ­ധ കണ്ടെ­ത്തി­യത്. പന്നി­കളു­മാ­യി­ അടു­ത്തി­ടപഴകു­ന്ന പു­രു­ഷന്മാ­രിൽ വൈ­റസ് ബാ­ധ വ്യാ­പകമാ­യി­ പടർ­ന്നു­ പി­ടി­ക്കു­കയാ­യി­രു­ന്നു­. ജപ്പാൻ ജ്വരമെ­ന്ന ധാ­രണയി­ലാണ് പ്രതി­രോ­ധ പ്രവർ­ത്തനങ്ങൾ ആരംഭി­ച്ചത്. കൊ­തുക് നശീ­കരണമാ­യി­രു­ന്നു­ പ്രതി­രോ­ധ പ്രവർ­ത്തനങ്ങളിൽ മു­ന്പന്തി­യി­ലു­ണ്ടാ­യത്. എന്നാൽ കൊ­തുക് നശീ­കരണവും ജപ്പാ­ൻ­ജ്വരത്തി­നു­ള്ള വാ­ക്സി­നേ­ഷനും ഫലപ്രദമാ­യി­ല്ല. പന്നി­കളു­മാ­യി­ ഇടപഴകി­യി­ട്ടി­ല്ലാ­ത്തവർ­ക്കും രോ­ഗം ബാ­ധി­ച്ചതോ­ടെ­യാണ് അപൂ­ർ­വരോ­ഗത്തി­ന്റെ­ സാംക്രമി­ക സ്വഭാ­വത്തെ­ കു­റി­ച്ച് കൂ­ടു­തൽ പഠനങ്ങൾ നടക്കു­ന്നത്. തു­ടർ­ന്ന് വൈ­റസ് ബാ­ധ ജപ്പാ­ൻ­ജ്വരമല്ലെ­ന്ന് കണ്ടെ­ത്തി­.

1999ൽ മലേ­ഷ്യയു­ടെ­ മറ്റ് ഭാ­ഗങ്ങളി­ലും സിംഗപ്പൂ­രി­ലും സമാ­നമാ­യ രോ­ഗം റി­പ്പോ­ർ­ട്ട് ചെ­യ്തു­. രോ­ഗത്തിന് പന്നി­കളു­മാ­യി­ ബന്ധമു­ണ്ടെ­ന്ന റി­പ്പോ­ർ­ട്ട് പു­റത്തു­വന്നതോ­ടെ­ മലേ­ഷ്യയിൽ നി­ന്നു­ള്ള പന്നി­ കയറ്റു­മതി­ക്ക് സിംഗപ്പൂർ നി­രോ­ധനമേ­ർ­പ്പെ­ടു­ത്തി­. വൈ­റസ് രോ­ഗബാ­ധ ആരോ­ഗ്യരംഗത്തെ­യെ­ന്ന പോ­ലെ­ സാ­ന്പത്തി­ക മേ­ഖലയേ­യും സ്വാ­ധീ­നി­ച്ചു­ തു­ടങ്ങി­. മലേ­ഷ്യയിൽ മാ­ത്രമാണ് പന്നി­കളിൽ നി­ന്ന് രോ­ഗം മനു­ഷ്യരി­ലേ­യ്ക്ക് പകർ­ന്നതാ­യി­ റി­പ്പോ­ർ­ട്ട് ചെ­യ്യപ്പെ­ട്ടി­ട്ടു­ള്ളത്. 1998നു­ ശേ­ഷം ഇതു­വരെ­ നി­പ്പ വൈ­റസ് രോ­ഗം വി­വി­ധ രാ­ജ്യങ്ങളി­ലാ­യി­ അഞ്ഞൂ­റോ­ളം പേ­രെ­ ബാ­ധി­ച്ചി­ട്ടു­ണ്ട്. ഇവരിൽ 252 പേർ മരി­ച്ചു­. മരണനി­രക്ക് ഒന്പതു­ മു­തൽ 75 ശതമാ­നം വരെ­യാ­ണെ­ന്ന് കണക്കാ­ക്കപ്പെ­ട്ടി­ട്ടു­ണ്ട്.

ജപ്പാ­ൻ­ജ്വരമാണ് മലേ­ഷ്യയി­ലെ­ സാംക്രമി­ക രോ­ഗത്തിന് പി­ന്നി­ലെ­ന്ന സംശയത്തെ­ തു­ടർ­ന്ന് ജപ്പാൻ ജ്വരത്തി­നു­ള്ള പ്രതി­രോ­ധ പ്രവർ­ത്തനങ്ങൾ­ക്കാണ് രാ­ജ്യത്തെ­ അധി­കൃ­തർ തു­ടക്കമി­ട്ടത്. പ്രതി­രോ­ധ കു­ത്തി­വെ­യ്പ്പി­നു­ പു­റമേ­ പന്നി­ ഫാ­മു­കളി­ലും ജനവാ­സ മേ­ഖലയി­ലും വ്യാ­പകമാ­യ കൊ­തു­കു­നശീ­കരണ പ്രവർ­ത്തനങ്ങൾ നടത്തി­. എന്നാൽ ഇവയ്ക്കൊ­ന്നും രോ­ഗത്തെ­ പ്രതി­രോ­ധി­ക്കാ­നാ­യി­ല്ല. കൂ­ടു­തൽ പഠനങ്ങളിൽ നി­പ്പ വൈ­റസ് മലേ­ഷ്യയിൽ സ്ഥി­രീ­കരി­ച്ചതോ­ടെ­ വൈ­റസ് ബാ­ധ തടയാ­നു­ള്ള മു­ൻ­കരു­തലു­കൾ സ്വീ­കരി­ച്ചു­ കൊ­ണ്ട് നി­പ്പയ്ക്കെ­തി­രെ­യു­ള്ള പ്രതി­രോ­ധം ആരംഭി­ച്ചു­. പന്നി­ ഫാ­മു­കളിൽ ജോ­ലി­ ചെ­യ്യു­ന്നവർ­ക്കും മൃ­ഗങ്ങളു­മാ­യി­ അടു­ത്തി­ടപഴകു­ന്നവർ­ക്കും മാ­സ്കു­കളും കയ്യു­റകളും ശരീ­രം മൂ­ടു­ന്ന തരത്തി­ലു­ള്ള വസ്ത്രങ്ങളും വി­തരണം ചെ­യ്തു­. ഡി­റ്റർ­ജന്റു­കൾ, ആൽ­ക്കലി­കൾ തു­ടങ്ങി­യവയെ­ പ്രതി­രോ­ധി­ക്കാ­നു­ള്ള കഴിവ് നി­പ്പ വൈ­റസി­നി­ല്ലാ­ത്തതി­നാൽ വ്യക്തി­ശു­ചി­ത്വം പാ­ലി­ക്കാ­നും കൈ­കാ­ലു­കളും മു­ഖവും സോ­പ്പ് ഉപയോ­ഗി­ച്ച് ഇടയ്ക്കി­ടെ­ വൃ­ത്തി­യാ­ക്കാ­നും നി­ർ­ദ്ദേ­ശി­ച്ചു­.

അസു­ഖം പന്നി­കളി­ലൂ­ടെ­യാണ് പകരു­ന്നു­വെ­ന്ന് തി­രി­ച്ചറി­ഞ്ഞതോ­ടെ­ പന്നി­കളെ­ കൂ­ട്ടമാ­യി­ കൊ­ന്നൊ­ടു­ക്കു­ന്നതാ­യി­രു­ന്നു­ പ്രതി­രോ­ധ പ്രവർ­ത്തനത്തി­ന്റെ­ അടു­ത്ത ഘട്ടം. ആദ്യഘട്ടത്തിൽ രോ­ഗം ബാ­ധി­ച്ചു­വെ­ന്ന് കരു­തു­ന്ന ഇരു­പത് ലക്ഷത്തോ­ളം പന്നി­കളെ­ കൊ­ന്നൊ­ടു­ക്കി­. മൂ­ന്നാം ഘട്ടത്തിൽ രാ­ജ്യത്തെ­ പന്നി­ ഫാ­മു­കളി­ലും മറ്റും നി­രീ­ക്ഷണം ശക്തമാ­ക്കു­കയാ­യി­രു­ന്നു­. മു­ൻ­കരു­തലു­കൾ സ്വീ­കരി­ച്ചു­ കൊ­ണ്ട് ഏതാ­ണ്ട് മൂ­ന്ന് മാ­സത്തോ­ളം പന്നി­ഫാ­മു­കളിൽ കർ­ശന നി­രീ­ക്ഷണം ശക്തമാ­ക്കി­. കയറ്റു­മതി­ക്കും പന്നി­ വളർ­ത്തലി­നും ഫാം നടത്തി­പ്പി­നും നി­യന്ത്രണങ്ങൾ നടപ്പി­ലാ­ക്കി­.

പന്നി­കളി­ലേ­ക്ക് നി­പ്പ വൈ­റസ് എത്തി­യത് വവ്വാ­ലു­കളിൽ നി­ന്നാ­ണെ­ന്ന കണ്ടെ­ത്തലാണ് നി­പ്പയെ­ മലേ­ഷ്യയിൽ നി­ന്നും തു­രത്തു­ന്നതിൽ ഏറ്റവും നി­ർ­ണാ­യകമാ­യത്. വവ്വാ­ലു­കളു­ടെ­ ഉമി­നീ­രി­ലും മറ്റ് ശരീ­ര സ്രവങ്ങളി­ലു­മാണ് നി­പ്പ വൈ­റസി­ന്റെ­ സാ­ന്നി­ധ്യമു­ള്ളതെ­ന്ന് കൂ­ടു­തൽ പരി­ശോ­ധനയിൽ വ്യക്തമാ­യി­. ഇവ പറ്റി­യ പഴങ്ങൾ കഴി­ച്ചതി­ലൂ­ടെ­യാണ് പന്നി­കൾ­ക്കും അവയി­ലൂ­ടെ­ മനു­ഷ്യരി­ലേ­ക്കും എത്തി­യതെ­ന്നാ­യി­രു­ന്നു­ ആ കണ്ടെ­ത്തൽ. ഇത്തരം പഴങ്ങൾ കഴി­ക്കു­ന്നതി­നും കൈ­കാ­ര്യം ചെ­യ്യു­ന്നതി­നും കർ­ശന നി­യന്ത്രണം വരു­ത്തി­യതോ­ടെ­ നി­പ്പ ഏതാ­ണ്ട് നി­യന്ത്രണവി­ധേ­യമാ­വു­കയാ­യി­രു­ന്നു­. അപ്പോ­ഴേ­ക്കും നൂ­റോ­ളം പേർ മലേ­ഷ്യയിൽ മാ­ത്രം നി­പ്പ ബാ­ധയെ­ തു­ടർ­ന്ന് കൊ­ല്ലപ്പെ­ട്ടി­രു­ന്നു­.

അന്താ­രാ­ഷ്ട്ര ഏജൻ­സി­കളു­ടെ­ സഹാ­യത്തോ­ടെ­ കൂ­ടു­തൽ പഠനങ്ങൾ നടത്തി­ നി­പ്പ വൈ­റസി­നെ­ കു­റി­ച്ച് കൂ­ടു­തൽ വി­വരങ്ങൾ പു­റംലോ­കത്തെ­ത്തി­ക്കാ­നും മു­ന്നറി­യി­പ്പ് നൽ­കാ­നും മലേ­ഷ്യൻ സർ­ക്കാ­രിന് ഇതി­നോ­ടകം കഴി­ഞ്ഞി­ട്ടു­ണ്ട്. 19 വർ­ഷം മു­ന്പാണ് മലേ­ഷ്യ നി­പ്പയെ­ നേ­രി­ട്ടത്. എന്നാൽ, അതി­നു­ശേ­ഷം ഇവി­ടെ­ നി­പ്പയു­ടെ­ പ്രശ്നമി­ല്ല. അന്നു­ പ്രശ്നത്തെ­ നേ­രി­ട്ട രീ­തി­യും തു­ടർ­നടപടി­കളു­മാണ് അതി­നു­ കാ­രണം. പ്രശ്നത്തെ­ നേ­രി­ടു­ന്നതി­നും വൈ­റസി­ന്റെ­ വ്യാ­പനം തടയു­ന്നതി­നും അന്നത്തെ­ പ്രവർ­ത്തനങ്ങൾ സഹാ­യി­ച്ചു­. നി­പ്പ ബാ­ധയ്ക്ക് ശേ­ഷം പന്നി­കളെ­ വളർ­ത്തു­ന്നതി­നു­ കർ­ശന സു­രക്ഷാ­നി­യന്ത്രണങ്ങളാണ് ഏർ­പ്പെ­ടു­ത്തി­യി­ട്ടു­ള്ളത്. മൃ­ഗസംരക്ഷണ വകു­പ്പ് ഉദ്യോ­ഗസ്ഥർ പന്നി­ഫാ­മു­കളിൽ സ്ഥി­രമാ­യി­ പരി­ശോ­ധന നടത്താ­റു­ണ്ട്. മൃ­ഗങ്ങളു­ടെ­ ആരോ­ഗ്യസ്ഥി­തി­യും പരി­ശോ­ധി­ക്കും.

മസ്തി­ഷ്ക ജ്വരം ഉൾ­പ്പെ­ടെ­യു­ള്ള പ്രശ്നങ്ങളു­മാ­യി­ ആശു­പത്രി­കളി­ലെ­ത്തു­ന്നവരു­ടെ­ രക്തത്തി­ന്റെ­യും നട്ടെ­ല്ലി­ലെ­ ഫ്ല്യൂ­യി­ഡി­ന്റെ­യും സാംപി­ളെ­ടു­ത്ത് നി­പ്പ വൈ­റസി­ന്റെ­ സാ­ന്നി­ധ്യമു­ണ്ടോ­യെ­ന്നു­ പരി­ശോ­ധി­ക്കാ­റു­ണ്ട്. അങ്ങനെ­ വേ­ണമെ­ന്ന് ആരോ­ഗ്യ മന്ത്രാ­ലയത്തി­ന്റെ­ കർ­ശന നി­ർ­ദേ­ശമു­ണ്ട്.

കേ­രളം ഇപ്പോൾ നി­പ്പ ഭീ­തി­ നേ­രി­ടു­ന്പോൾ നമു­ക്ക് മു­ന്നിൽ മലേ­ഷ്യ എന്ന ഏറ്റവും മി­കച്ച ഉദാ­ഹരണമാ­ണു­ള്ളത്. നി­പ്പ വൈ­റസ് ബാ­ധയ്ക്കും പ്രതി­രോ­ധ പ്രവർ­ത്തനങ്ങൾ­ക്കും മു­ൻ­കരു­തലു­കൾ­ക്കും മലേ­ഷ്യ കാ­ണി­ച്ചു­ തന്ന മാ­തൃ­കയു­ണ്ട്. രോ­ഗം മനു­ഷ്യരി­ലേ­ക്ക് എത്തു­ന്നത് മാ­ത്രമല്ല, പന്നി­കളി­ലും പക്ഷി­കളി­ലും വ്യാ­പി­ക്കു­മെ­ന്ന് മലേ­ഷ്യൻ ദു­രന്തം പഠി­പ്പി­ച്ചു­ തന്നു­. നമു­ക്ക് ഇനി­ വേ­ണ്ടത് മു­ൻ­കരു­തലാ­ണ്. രോ­ഗത്തി­ന്റെ­ വ്യാ­പ്തി­ കൂ­ടു­ന്നതി­നു­ മു­ന്പ് സ്വീ­കരി­ക്കേ­ണ്ട പ്രതി­രോ­ധ പ്രവർ­ത്തനങ്ങളാ­ണ്. മലേ­ഷ്യയിൽ വൈ­കി­യാണ് നി­പ്പ വൈ­റസി­നെ­ തി­രി­ച്ചറി­ഞ്ഞതെ­ങ്കിൽ കേ­രളത്തിൽ ദി­വസങ്ങൾ­ക്കകം വൈ­റസ് ബാ­ധ തി­രി­ച്ചറി­യു­കയും അതി­നെ­ പ്രതി­രോ­ധി­ക്കാൻ വേ­ണ്ട നടപടി­കൾ ആരോ­ഗ്യ മേ­ഖല കൈ­കൊ­ള്ളു­കയും ചെ­യ്തു­. ഭയപ്പെ­ട്ടി­ട്ട് കാ­ര്യമി­ല്ല, ജാ­ഗ്രതയാണ് വേ­ണ്ടത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed