വവ്വാ­ലു­കൾ മനു­ഷ്യരെ­ ഭയപ്പെ­ടു­ത്തു­ന്പോൾ !


പങ്കജ് നാ­ഭൻ

മനു­ഷ്യനടക്കം ഉൾപ്പെ­ടു­ന്ന സസ്തന(mammalia) വർ‍ഗത്തി­ലെ­ വവ്വാൽ‍ അഥവാ­ Bat എന്ന് ഇംഗ്ലീഷിൽ‍ വി­ളി­ക്കു­ന്ന ജീ­വി­കൾ‍ മനു­ഷ്യരെ ഒന്ന് ഭയപ്പെ­ടു­ത്തി­യിരി­ക്കു­കയാ­ണല്ലോ­.നി­പ്പ വൈ­റസ് കാ­രണം വരു­ന്ന മരു­ന്നി­ല്ലാ­ത്ത ഒരു­ പകർ‍ച്ച വ്യാ­ധി­ (NiV) കേ­രളത്തിൽ‍ കൂ­ടു­തൽ‍ പേ­രിൽ‍ പനി­ സ്ഥി­രീ­കരി­ച്ചി­രി­ക്കു­കാ­യണല്ലോ­. കാ­ര്യമാ­യ ലക്ഷണമി­ല്ലാ­തെ­യും, തലവേ­ദന ശ്വാ­സ തടസം പനി­ ലക്ഷണങ്ങളോ­ടെ­ മരണ കാ­രണമാ­വാ­വു­ന്ന മാ­രക രോ­ഗത്തിന് കു­ത്തി­വെ­പ്പോ­ മരു­ന്നു­കളോ­ ഇല്ല എന്നതും ആകെ­ സഹാ­യക ചി­കി­ത്സകളെ­ ഉള്ളൂ­ എന്നതു­മാണ് ഭീ­തി­ക്ക് കാ­രണം.

നി­പ്പ വൈ­റസി­ന്റെ­ പ്രകൃ­തി­യി­ലെ­ സ്വാ­ഭാ­വി­ക ആതി­ഥേനാ­യ ജീ­വി­യാണ് ഒരു­ ഇനം വവ്വാ­ൽ‍. മലേ­ഷ്യയി­ലെ­ കാംപു­ൻഗ് സു­ങ്ങായ് നി­പ്പ എന്ന സ്ഥലത്ത് 1988ൽ‍ ആദ്യം കണ്ടെ­ത്തി­യതാണ് നി­പ്പ എന്ന പേ­രി­നു­ കാ­രണം. ഡ്രാ­ക്കു­ള കഥകൾ‍ മു­തൽ‍ ബാ­റ്റ്മാൻ‍ കഥകൾ‍ വരെ­ മനു­ഷ്യർ‍ക്കു­ എന്നും പേ­ടി­യു­ള്ള ഈ ജീ­വി­കളെ­ കു­റി­ച്ചു­ള്ള വി­വരങ്ങൾ‍ ഒന്ന് പരി­ശോ­ധി­ക്കാം.

മൂ­ഷി­ക വർ‍ഗ്ഗം കഴി­ഞ്ഞാൽ‍ സസ്തന ജീ­വി­കളി­ലെ­ ഏറ്റവും വലി­യ വി­ഭാ­ഗമാണ് വവ്വാ­ലു­കൾ‍. ആയി­രത്തി­ ഇരു­ന്നൂ­റോ­ളം സ്പീ­ഷിസ് ഉള്ള ഇവയിൽ‍ ഇന്നു­ള്ള ഏറ്റവും ചെ­റി­യ സസ്തനി­യാ­യ രണ്ടു­ ഇഞ്ചിൽ‍ താ­ഴെ­ മാ­ത്രം വലി­പ്പമു­ള്ള ബംബിൾ‍ ബീ­ ബാ­റ്റ് മു­തൽ‍ അഞ്ചു­ അടി­യിൽ‍ കൂ­ടു­തൽ‍ വലി­പ്പമു­ള്ള ഫ്ളയിംഗ് ഫോ­ക്സ് എന്നറി­യപ്പെ­ടു­ന്ന വി­ഭാ­ഗം വരെ­ ഉൾ‍പ്പെ­ടും. സസ്തന വി­ഭാ­ഗത്തി­ലെ­ ഇരു­പത് ശതമാ­നം വരു­ന്ന ഇവയെ­ കൊ­ടും തണു­പ്പു­ള്ള പ്രദേ­ശം ഒഴി­കെ­ ഭൂ­മി­യിൽ‍ മു­ഴു­ക്കെ­ കാ­ണപ്പെ­ടു­ന്നു­. പറക്കാൻ കഴി­വു­ള്ള ഏക സസ്തനി­യും ഇവയാ­ണ്. വളരെ­യധി­കം പ്ര­ത്യേ­കതകൾ‍ ഉള്ള ഇവ മനു­ഷ്യനും പ്രകൃ­തി­ക്കും വളരെ­ ഉപകാ­രപ്രദമാ­യവു­മാ­ണ്.

ഇവയു­ടെ­ ഘടന വൈ­വി­ധ്യം പോ­ലെ­ തന്നെ­യാണ് ഭക്ഷണ വൈ­വി­ധ്യവും, കൊ­തു­കു­കൾ‍, കീ­ടങ്ങൾ‍, ശലഭങ്ങൾ‍ തു­ടങ്ങി­ എലി­കൾ‍ സ്വന്തം വർ‍ഗമടക്കം തി­ന്നു­ന്ന മാംസ ഭോ­ജി­കൾ‍. തേൻ‍, പഴങ്ങൾ‍ മാ­ത്രം കഴി­ക്കു­ന്ന ശു­ദ്ധ സസ്യഭു­ക്കു­കൾ‍, മി­ശ്രഭു­ക്കു­കൾ‍ ഇങ്ങനെ­ എല്ലാ­ വി­ധ ഭക്ഷണ ശീ­ലമു­ള്ള സ്പീ­ഷി­സു­കളും ഇവയി­ലു­ണ്ട്. പഴ ഭക്ഷണക്കാ­രെ­ മെ­ഗാ­ ബാ­റ്റ്സ് എന്നും മറ്റു­ള്ളവയെ­ മൈ­ക്രോ­ ബാ­റ്റ്സ് എന്നും രണ്ടാ­യി­ തി­രി­ച്ചി­ട്ടു­ണ്ട്. യക്ഷി­ കടവാ­തിൽ‍ അഥവാ­ വാ­ന്പൈർ‍ ബാ­റ്റ്സ് എന്ന ഒരി­നം ജീ­വി­കളു­ടെ­ രക്തം കു­ടി­ക്കു­ന്നവയാ­ണ്. തനി­ പഴം തീ­നി­യാ­യ ഒരി­നമാണ്‌ ഇപ്പോൾ‍ നി­പ്പയു­ടെ­ ബന്ധു­ എന്നതാണ് വസ്തു­ത.

വ്യത്യസ്ത സംസ്കാ­രങ്ങളിൽ‍ ഇരു­ട്ടി­ന്റെ­യും, പ്രേ­ത ലോ­കത്തി­ന്റെ­യും, ആത്മാ­ക്കളു­ടെ­യും ദു­ർ‍മന്ത്രവാ­ദി­കളു­ടെ­യും തോ­ഴനാ­യി­ കരു­തു­ന്ന ഇവ ചൈ­നയിൽ‍ സന്തോ­ഷത്തി­ന്റെ­യും സൗ­ഭാ­ഗ്യത്തി­ന്റെ­യും പ്രതീ­കങ്ങളാ­ണ്­. യഥാ­ർ‍ത്ഥത്തിൽ‍ ധാ­രാ­ളം രോ­ഗാ­ണു­ക്കളു­ടെ­ വാ­ഹകരാണ് എങ്കി­ലും പ്രകൃ­തി­യിൽ‍ വളരെ­ ഉപകാ­ര പ്രദമാ­യവയാണ് പകൽ‍ തലതി­രി­ഞ്ഞു­ തൂ­ങ്ങി­ കി­ടക്കു­കയും, രാ­ത്രി­ ഇരപി­ടി­ക്കു­കയും ചെ­യ്യു­ന്ന ഇവർ‍.

ഗു­ണങ്ങൾ‍: ഇവയു­ടെ­ കാ­ഷ്ടം വളമാ­യും കീ­ടനാ­ശി­നി­യാ­യും ഉപയോ­ഗി­ക്കു­ന്നു­. കൊ­തുക് നി­യന്ത്രണം, കീ­ട നി­യന്ത്രണം, പല സസ്യങ്ങളു­ടെ­യും വി­ത്ത്‌ വി­തരണം പരാ­ഗണം ഒക്കെ­ ഇവയെ­ ആശ്രയി­ച്ചാ­ണ്. അതുകൊ­ണ്ട്  തന്നെ­ ജൈ­വ വൈ­വി­ധ്യം ഉണ്ടാ­ക്കി­യതി­ലും നി­ലനി­ർ‍ത്തു­ന്നതി­ലും അന്‍പത്തി­യഞ്ചു­ ദശലക്ഷം വർ‍ഷത്തി­ലധി­കം കാ­ലമാ­യി­ ഭൂ­മി­യിൽ‍ അങ്ങോ­ളം ഇങ്ങോ­ളം വി­ലസു­ന്ന ഇവരു­ടെ­ പങ്കു­ വലു­താ­ണ്. അപകടങ്ങൾ‍: പല രോ­ഗാ­ണു­ക്കളു­ടെ­യും സ്വഭാ­വി­ക ആതി­ഥേ­യരാണ് എന്നതാണ് മനു­ഷ്യന് അപകടകാ­രി­യവു­ന്നത്.

റാ­ബി­സ്, ഹി­സ്റ്റോ­ പ്ലാ­സ്മോ­സിസ്, എബോ­ള, സാ­ർ‍സ് തു­ടങ്ങി­ സൂ­വോ­നോ­ട്ടിക് എന്ന് വി­ളി­ക്കു­ന്ന മൃ­ഗജന്യ രോ­ഗങ്ങളു­ടെ­ വ്യാ­പനത്തി­നു­ ഇവ കാ­രണമാ­കു­ന്നു­. ശബ്ദം, മാ­ഗ്നെ­റ്റോ­ റി­സെ­പ്ഷൻ‍ തു­ടങ്ങി­ അതി­സാ­ങ്കേ­തി­ക വി­ദ്യകൾ‍ ഉപയോ­ഗി­ച്ചു­ സഞ്ചാ­രം നടത്തു­ന്ന ഇവ യുകെ­ തു­ടങ്ങി പല രാ­ജ്യങ്ങളും അതീ­വ സംരക്ഷണം നൽ‍കു­ന്ന ജീ­വി­ വർ‍ഗം കൂ­ടെ­യാ­ണ്.

മനു­ഷ്യന്റെ­ ദു­ര മറ്റു­ ജീ­വി­കളു­ടെ­ നി­ലനി­ൽപ്പിന് ഭീ­ഷണി­യാ­വു­ന്പോൾ‍ പ്രകൃ­തി­ നൽ‍കു­ന്ന താ­ക്കീ­തായി­ കണക്കിൽ‍ എടു­ക്കേ­ണ്ടാ­വയാണ് ഇത്തരം ജീ­വി­കൾ‍ പരത്തു­ന്ന രോ­ഗങ്ങൾ‍. ഓർ‍ക്കു­ക ഭൂ­മി­ മനു­ഷ്യന് മാ­ത്രം ഉള്ളതല്ല.  

You might also like

  • Straight Forward

Most Viewed