ആതു­ര സേ­വനരംഗത്ത് ഇരകളാ­ക്കപ്പെ­ടു­ന്നവർ


ഇ.പി­ അനി­ൽ

കേരളത്തി­ലെ­ ആരോ­ഗ്യ രംഗത്ത് സേ­വനവും അതു­പോ­ലെ­ കച്ചവട താ­ൽ­പര്യവും മാ­റി­ മാ­റി­ പ്രകടമാ­കു­ന്ന അവസരങ്ങൾ പൊ­തു­വെ­ കൂ­ടു­തലാ­യി­ട്ടു­ണ്ട്. അതു­ വ്യക്തമാ­ക്കു­ന്നതാണ് കേ­രളീ­യരു­ടെ­ ആയു­ർ­ദൈ­ർ­ഘ്യവും രോ­ഗാ­തു­രതയും (Mortality and Morbidity)തമ്മി­ലു­ള്ള അസ്വാ­ഭാ­വി­കമാ­യ ബന്ധം. ആരോ­ഗ്യ രംഗത്തെ­ കച്ചവടം ചി­കി­ത്സയു­ടെ­ വി­വി­ധ ഘട്ടങ്ങളി­ലൂ­ടെ­ രോ­ഗി­ മാ­ത്രം അനു­ഭവി­ക്കു­ന്ന വി­ഷയമല്ല. പ്രസ്തു­ത രംഗത്ത് പണി­ എടു­ക്കു­ന്ന വി­വി­ധ തട്ടിൽ പെ­ട്ടവർ അതിന് ഇരകളാ­ക്കപ്പെ­ടു­കയാ­ണ്. ആരോ­ഗ്യരംഗത്തെ­ കേ­ന്ദ്രബി­ന്ദു­ ഭി­ഷഗ്വരരാ­ണ്. ചി­കി­ത്സ എന്ന വളരെ­ സങ്കീ­ർ­ണ്ണവും അനു­കന്പ നി­റഞ്ഞതു­മാ­യ പ്രക്രി­യയിൽ മു­ന്തി­യ പങ്കു­വഹി­ക്കു­ന്നവർ നേഴ്സു­മാ­രാണ് എന്നത് ഏവർ­ക്കും അറി­യാം. എന്നാൽ ആരോ­ഗ്യരംഗത്തെ­ നി­യന്ത്രി­ക്കു­ന്ന കച്ചവട താ­ൽ­പര്യങ്ങൾ നേഴ്സിംഗ് രംഗത്തെ­ വല്ലാ­തെ­ ചൂ­ഷണത്തി­നു­ വി­ധേ­യമാ­ക്കു­കയാ­ണ്.

രോ­ഗം വരു­വാ­നു­ള്ള സാ­ധ്യത സ്വാ­ഭാ­വി­കമാ­യി­ ആയുസ് കു­റയ്ക്കു­മെ­ന്ന് പ്രതീ­ക്ഷി­ക്കു­ന്പോൾ മലയാ­ളി­കളു­ടെ­ അനു­ഭവം നേ­രെ­ മറി­ച്ചാ­ണ്. ഇങ്ങനെ­യു­ള്ള അവി­ചാ­രി­തമാ­യ അനു­ഭവങ്ങൾ എന്തു­കൊ­ണ്ടാ­കാം എന്നു­ള്ള അന്വേ­ഷണം നി­രവധി­ കാ­രണങ്ങളി­ലേ­യ്ക്ക് നമ്മെ­ എത്തി­ക്കും. ജീ­വി­ത ശൈ­ലീ­ രോ­ഗങ്ങൾ മു­തൽ ഹൃ­ദ്രോ­ഗം, വൃ­ക്കരോ­ഗം അർ­ബു­ദം വരെ­ (Breast,Colon, Uterus)യു­ള്ള കേ­രളത്തിൽ പക്ഷേ­ ജനങ്ങൾ­ക്ക് ചി­കി­ത്സ ലഭ്യമാ­ക്കു­വാൻ കി­ട്ടു­ന്ന കൂ­ടു­തൽ അവസരങ്ങൾ, അതി­നു­ സഹാ­യകരമാ­യ വി­പു­ലമാ­യ ധർ­മ്മ ആശു­പത്രി­കൾ, ഉയർ­ന്ന സാ­ക്ഷരത, (വി­ശി­ഷ്യ സ്ത്രീ­ സാ­ക്ഷരത), ഭക്ഷ്യ സു­രക്ഷ മു­തലാ­യ വി­ഷയങ്ങൾ അവരു­ടെ­ ആയുസ് വർ­ദ്ധി­പ്പി­ച്ചു­.

ആരോ­ഗ്യമേ­ഖലയെ­ സേ­വന രംഗമാ­യി­ട്ടാണ് സമൂ­ഹം കരു­തി­ വരു­ന്നത്. സേ­വന രംഗത്തെ­ തൃ­തീ­യ മേ­ഖലയാ­യി­ പരി­ഗണി­ക്കു­ന്നു­. മനു­ഷ്യന് അത്യന്താ­പേ­ക്ഷി­തമാ­യ ഭക്ഷണം ഉത്പാ­ദി­പ്പി­ക്കു­ന്ന കൃ­ഷി­യെ­ പ്രാ­ഥമി­ക രംഗമാ­യും (Primary)വ്യവസാ­യത്തെ­ ദ്വി­തീ­യ രംഗ (Secondary)മാ­യും വി­ലയി­രു­ത്തു­ന്നു­. കൃ­ഷി­ ലാ­ഭത്തി­നു­പരി­യാ­യി­ മനു­ഷ്യന്റെ­യും വളർ­ത്തു­ മൃ­ഗങ്ങളു­ടെ­യും ജീ­വന്റെ­ നി­ലനി­ൽ­പ്പിന് ആവശ്യമാ­യതി­നാൽ ആ രംഗത്തെ­ സംരക്ഷി­ക്കു­വാൻ സർ­ക്കാർ ബാ­ധ്യസ്ഥമാ­ണ്. വി­ദ്യഭ്യാ­സം, ആരോ­ഗ്യം തു­ടങ്ങി­യ സേ­വന രംഗം ഭാ­വി­തലമു­റയ്ക്കും മു­തി­ർ­ന്നവർ­ക്കും സു­രക്ഷ ഒരു­ക്കു­വാ­നാ­യി­ ലക്ഷ്യം വെ­ച്ചു­ പ്രവർ­ത്തി­ക്കേ­ണ്ടതു­ണ്ട്. വ്യവസാ­യത്തി­ന്റെ­ കൂ­ടി­ അനു­ബന്ധമാ­യ വ്യാ­പാ­രത്തി­ലൂ­ടെ­ കണ്ടെ­ത്തു­ന്ന മി­ച്ചം കാ­ർ­ഷി­ക സേ­വന രംഗത്തെ­ താ­ങ്ങി­ നി­ർ­ത്തു­മെ­ന്നതാണ് സാ­മൂ­ഹി­കമാ­യ രീ­തി­. അതു­കൊ­ണ്ട് വി­ദ്യാ­ഭ്യാ­സ ആരോ­ഗ്യ രംഗത്തെ­ ചൂ­ഷണങ്ങൾ വളരെ­ വ്യാ­പകമാ­യ പ്രത്യാ­ഘാ­തങ്ങൾ ഉണ്ടാ­ക്കു­ന്നതാ­ണ്.

പഴയകാ­ല മലയാ­ള നാ­ട്ടിൽ ആയു­ർ­വേ­ദവും പ്രകൃ­തി­ചി­കി­ത്സയും യു­നാ­നി­യും പി­ന്നീട് ഹോ­മി­യോ­പ്പതി­യും ജനങ്ങളിൽ വലി­യ സ്വാ­ധീ­നം ചെ­ലു­ത്തി­. ആയു­ർ­വേ­ദത്തെ­ സജീ­വമാ­ക്കി­യ ബു­ദ്ധമതം, അവരു­ടെ­ ദേ­വാ­ലയങ്ങളിൽ ഉണ്ടാ­യി­രു­ന്ന ചി­കി­ത്സാ­ വി­ധി­കൾ, അറേ­ബ്യൻ സഞ്ചാ­രി­കൾ പരി­ചയപ്പെ­ടു­ത്തി­യ യു­നാ­നി­ രീ­തി­, നമ്മു­ടെ­ നാ­ട്ടറി­വു­കൾ, ജർ­മ്മൻ­കാർ നമു­ക്ക് സമ്മാ­നി­ച്ച ഹോ­മി­യോ­പ്പതി­ എന്നി­വ കേ­രളീ­യരിൽ ആരോ­ഗ്യത്തെ­ പറ്റി­ കൂ­ടു­തൽ അവബോ­ധമു­ണ്ടാ­ക്കു­വാൻ സഹാ­യി­ച്ചു­. 

തി­രു­വി­താംകൂ­റിൽ പത്തൊ­ന്പതാം നൂ­റ്റാ­ണ്ടിൽ പു­റപ്പെ­ട്ട വസൂ­രി­ അലോ­പ്പതി­ ചി­കി­ത്സ പെ­ട്ടെ­ന്നു­ വ്യാ­പകമാ­ക്കു­വാൻ ഇടനൽ­കി­. അലോ­പ്പതി­ ആശു­പത്രി­കൾ മൂ­ലം തി­രു­നാൾ, ആയി­ല്യം തി­രു­നാൾ തു­ടങ്ങി­യവരു­ടെ­ കാ­ലത്ത് തി­രു­വി­താംകൂ­റി­ന്റെ­ വി­വി­ധ പ്രദേ­ശങ്ങളിൽ ആരംഭി­ച്ചു­.ക്രി­സ്ത്യൻ മി­ഷി­നറി­ പ്രവർ­ത്തകർ ആധു­നി­ക ചി­കി­ത്സക്ക് കൂ­ടു­തൽ ജനകീ­യ മു­ഖം നൽ­കി­. മൊ­ത്തത്തിൽ കേ­രളീ­യ ആരോ­ഗ്യരംഗം കൂ­ടു­തൽ ജനകീ­യവൽ­ക്കരി­ക്കു­കയും ആധു­നി­കവൽ­ക്കരി­ക്കു­കയും ചെ­യ്തു­. സർ­ക്കാ­രി­ന്റെ­ ധർ­മ്മാ­ശു­പത്രി­കൾ വർ­ദ്ധി­ച്ചു­ കൊ­ണ്ടി­രു­ന്നു­. രാ­ജ്യത്തെ­ ആരോ­ഗ്യ പരി­രക്ഷാ­ സംവി­ധാ­നങ്ങൾ ഉള്ള കേ­രളീ­യ ഗ്രാ­മങ്ങൾ മറ്റു­ള്ളവർ­ക്ക് മാ­തൃ­കയാ­യി­. 

ആരോ­ഗ്യരംഗത്തെ­ വളർ­ച്ച ആരോ­ഗ്യ വി­ദ്യാ­ഭ്യാ­സ രംഗത്തെ­യും വി­പു­ലമാ­ക്കി­. 1990കൾ വരെ­ കേ­രളത്തി­ലെ­ മെ­ഡി­ക്കൽ കോ­ളേജു­കൾ എല്ലാം സർ­ക്കാർ നി­യന്ത്രണത്തി­ലാ­യി­രു­ന്നു­. അവി­ടെ­ നി­ന്നു­ പഠി­ച്ചി­റങ്ങു­ന്നവരേ­ക്കാൾ കൂ­ടു­തൽ ആളു­കൾ ശു­ശ്രൂ­ഷാ­ രംഗത്ത് ആവശ്യമാ­യി­രു­ന്നു­. കേ­രളത്തി­നു­ പു­റത്ത് ക്രി­സ്ത്യൻ മെ­ഷി­നറി­കൾ നടത്തി­യ പരി­ശീ­ലനങ്ങൾ മലയാ­ളി­കൾ­ക്ക് കൂ­ടു­തൽ ലഭ്യമാ­യി­. ക്രി­സ്ത്യൻ മെ­ഷി­നറി­മാ­രു­ടെ­ കാ­രു­ണ്യ പ്രവർ­ത്തനങ്ങൾ സാ­ധാ­രണ കർ­ഷക കു­ടുംബത്തി­ലെ­ പെ­ൺ­കു­ട്ടി­കളെ­ നേഴ്സിംഗ് രംഗത്തേ­യ്ക്ക് ആകർ­ഷി­ച്ചു­. മാ­ന്യമാ­യ തൊ­ഴിൽ, വേ­തനം, സേ­വനം ചെ­യ്യൽ കാ­രു­ണ്യ പ്രവർ­ത്തനമാ­ണെ­ന്ന വി­ശ്വാ­സം എല്ലാം പെ­ൺ­കു­ട്ടി­കളെ­ ആതു­ര സേ­വന രംഗത്ത് കൂ­ടു­തലാ­യി­ എത്തി­ച്ചു­. കേ­രളത്തിന് പു­റത്ത് ഇന്ത്യയി­ലെ­ വൻ നഗരങ്ങളിൽ അവർ­ക്ക് പ്രത്യേ­ക പരി­ഗണനകൾ നേ­ടു­വാൻ കഴി­ഞ്ഞു­. ആതു­രസേ­വന രംഗം മലയാ­ളി­കളു­ടെ­ കു­ത്തകയാ­യി­ മാ­റി­. മി­ഷനറി­മാ­രു­ടെ­ സഹാ­യത്താൽ തന്നെ­ യൂ­റോ­പ്പി­ലേ­യ്ക്കും അമേ­രി­ക്കയി­ലേ­യ്ക്കും മലയാ­ളി­ നേഴ്സന്മാർ പോ­കു­കയും ഏവരു­ടെ­യും പ്രശംസ നേ­ടി­ എടു­ക്കു­ന്നതി­ലും വി­ജയി­ച്ചു­. പൊ­തു­വെ­ കാ­ർ­ഷി­കവൃ­ത്തി­യും സാ­ധാ­രണ സർ­ക്കാർ തൊ­ഴി­ലും ചെ­യ്തവരു­ടെ­ മക്കൾ വൻ­കി­ട രാ­ജ്യങ്ങളിൽ നി­ന്നും ഡോ­ളർ വരു­മാ­നക്കാ­രാ­യി­. അത്തരത്തി­ലു­ള്ള കു­ടുംബങ്ങൾ സാ­ന്പത്തി­കമാ­യി­ മെ­ച്ചപ്പെ­ട്ടു­. അവരു­ടെ­ ബന്ധു­ക്കളും അയൽ­വാ­സി­കളും കൂ­ടു­തലാ­യി­ പ്രസ്തു­ത രംഗത്തേ­യ്ക്ക് ആകർ­ഷി­ക്കപ്പെ­ട്ടു­. 1970കളിൽ പേ­ർ­ഷ്യൻ, ഗൾ­ഫ് രാ­ജ്യങ്ങളിൽ ഉണ്ടാ­യ സാ­ന്പത്തി­ക കു­തി­പ്പ് ആതു­ര ശു­ശ്രൂ­ഷാ­ പഠന രംഗത്തെ­ സജീ­വമാ­ക്കി­. (1940കൾ മു­തൽ നേഴ്സന്മാർ ഗൾ­ഫ് രാ­ജ്യങ്ങളിൽ സേ­വനം ചെ­യ്യു­ന്നു­ണ്ട്).

1990കൾ വരെ­ കേ­രളത്തിൽ അനാ­രോ­ഗ്യകരമാ­യ എണ്ണത്തിൽ നേഴ്സിംഗ് സ്കൂ­ളു­കൾ വർ­ദ്ധി­ച്ചു­. ഇതേ­ അവസരത്തിൽ അമേ­രി­ക്കയി­ലും യൂ­റോ­പ്പി­ലും ആരോ­ഗ്യരംഗത്തു­ കൂ­ടി­ തി­രി­ച്ചടി­കൾ ഉണ്ടാ­യി­. സ്വന്തം നാ­ട്ടി­ലെ­ തൊ­ഴി­ലി­ല്ലാ­യ്മ അവി­ടു­ത്തെ­ കു­ട്ടി­കളെ­ ആശു­പത്രി­ തൊ­ഴി­ലി­ലേ­യ്ക്ക് ആകർ­ഷി­ച്ചു­. ഒപ്പം ഇന്ത്യയി­ലെ­ മറ്റു­ സംസ്ഥാ­നങ്ങൾ, ഫി­ലി­പ്പെ­ൻ­സ്, ഇൻ­ന്തോ­നേ­ഷ്യ തു­ടങ്ങി­യ സ്ഥലങ്ങളിൽ നി­ന്നും കൂ­ടു­തൽ ചെ­റു­പ്പക്കാർ അന്തർ­ദേ­ശീ­യ തൊ­ഴിൽ രംഗത്തെ­ത്തി­. ഇവ എല്ലാം മലയാ­ളി­കളു­ടെ­ േനഴ്സിഗ് രംഗത്തെ­ മു­ൻ­തൂ­ക്കം കു­റയ്ക്കു­വാൻ ഇട നൽ­കി­.

നേഴ്സിംഗ് രംഗത്തെ­ തൊ­ഴിൽ സാ­ധ്യതകളി­ലെ­ (ഡി­മാ­ന്റു­കൾ­ക്കു­ള്ള) തി­രി­ച്ചടി­കൾ നേഴ്‌സിംഗ് പഠനത്തി­ന്റെ­ താ­ൽ­പര്യത്തിൽ കു­റവു­ വരു­ത്തി­യി­ല്ല. കച്ചവടം ലാ­ക്കാ­ക്കി­ പ്രവർ­ത്തി­ക്കു­ന്ന സ്വകാ­ര്യ സ്ഥാ­പനങ്ങളു­ടെ­ പരസ്യങ്ങളും അവരു­ടെ­ ഓഫറു­കളും കടം വാ­ങ്ങി­യ പണം കൊ­ണ്ട് കു­ട്ടി­കളെ­ പഠി­പ്പി­ക്കു­വാൻ രക്ഷി­താ­ക്കളെ­ നി­ർ­ബന്ധി­തമാ­ക്കി­. ഡി­പ്ലോ­മാ­ കോ­ഴ്സു­കളും ബി­രു­ദ കോ­ഴ്സു­കളും കഴി­ഞ്ഞി­റങ്ങു­ന്ന കു­ട്ടി­കൾ­ക്ക് പണി­ ലഭി­ച്ചി­ല്ല എങ്കിൽ വി­ദ്യാ­ഭ്യാ­സ വാ­യ്പ കു­ടുംബത്തെ­ തന്നെ­ പാ­പ്പരാ­ക്കു­ന്ന അവസ്ഥ ഉണ്ടാ­ക്കി­.

കേ­രളത്തിൽ സ്വാ­ശ്രയ വി­ദ്യാ­ഭ്യാ­സ രംഗത്തെ­ നി­യന്ത്രണങ്ങളി­ല്ലാ­ത്ത സ്ഥാ­പനങ്ങളു­ടെ­ വർ­ദ്ധന, പഠി­ക്കു­വാൻ എത്തു­ന്നവർ എടു­ക്കു­ന്ന വി­വി­ധ വാ­യ്പകൾ 10 ലക്ഷം കു­ടുംബങ്ങളെ­യാണ് പാ­പ്പരാ­ക്കി­യത്. ജപ്തി­കളും ആത്മഹത്യകളും അരങ്ങേ­റു­ന്നു­. സ്വാ­ശ്രയ സ്ഥാ­പനങ്ങളിൽ ഇടി­മു­റി­കളും പലതരത്തി­ലു­ള്ള ചൂ­ഷണങ്ങളും നടക്കു­ന്നത് ഇന്ന് അത്ഭു­തത്തോ­ടെ­യല്ല ജനങ്ങൾ കേ­ൾ­ക്കു­ന്നത്.

കേ­രളത്തി­ലെ­ ആരോ­ഗ്യരംഗത്ത് വൻ­കി­ട പണക്കാർ വൻ മു­തൽ മു­ടക്കി­ ആരംഭി­ച്ച പഠന സൗ­കര്യങ്ങൾ ഉള്ള ആശു­പത്രി­കൾ ചി­കി­ത്സയെ­ വൻ ലാ­ഭം കണ്ടെ­ത്താ­വു­ന്ന ഇടങ്ങളാ­ക്കി­യി­രു­ന്നു­. സർ­ക്കാ­രി­ന്റെ­ സംവി­ധാ­നങ്ങളെ­യും രാ­ഷ്ട്രീ­യ പാ­ർ­ട്ടി­കളെ­യും തൊ­ഴി­ലാ­ളി­ നേ­താ­ക്കളെ­യും നി­യന്ത്രി­ക്കു­വാൻ ശേ­ഷി­യു­ള്ള കച്ചവടക്കാ­രും മത ജാ­തി­ മനേ­ജ്മെ­ന്റു­കളും പഴയകാ­ലത്തെ­ ക്ഷേ­മ സങ്കല്പങ്ങളിൽ വി­ശ്വസി­ച്ചി­രു­ന്നവരിൽ നി­ന്നും വ്യത്യസ്തരാ­ണ്. രോ­ഗി­കളിൽ നി­ന്നു­ പരമാ­വധി­, തൊ­ഴി­ലെ­ടു­ക്കു­ന്നവർ­ക്ക് ഏറ്റവും കു­റച്ച് എന്ന നി­ലയിൽ കച്ചവടം ഉറപ്പി­ക്കു­ന്നവരാണ് ഭൂ­രി­പക്ഷം ആളു­കളും. കേ­രളം ഇന്നു­ നേ­രി­ടു­ന്ന ആരോ­ഗ്യ രംഗത്തെ­ വെ­ല്ലു­വി­ളി­കളിൽ പ്രധാ­നമാ­യ ഒരു­ വി­ഷയം ഇതു­ തന്നെ­യാ­ണ്. 

ആശു­പത്രി­യു­ടെ­ കച്ചവടവൽ­ക്കരണം ഒരേ­സമയം ചി­കി­ത്സാ­ ചെ­ലവു­കൾ വർ­ദ്ധി­പ്പി­ച്ചു­. ഒപ്പം ചെ­ലവേ­റി­യ ചി­കി­ത്സകൾ (അനവസരത്തിൽ പോ­ലും) നടപ്പിൽ വരു­ത്തു­വാൻ അവസരങ്ങൾ ഒരു­ങ്ങി­. ജനങ്ങളു­ടെ­ ഉത്കണ്ഠകളെ­ ലക്ഷ്യം വെ­ച്ചും പരീ­ക്ഷണങ്ങളു­ടെ­ ധാ­രാ­ളി­ത്തത്തി­ലൂ­ടെ­യും ചി­കി­ത്സയെ­ നല്ല ചൂ­ഷണ ഉപാ­ധി­യാ­ക്കി­യി­ട്ടു­ണ്ട്. ആശു­പത്രി­യു­ടെ­ ആകർ­ഷക മു­ഖം ഭി­ഷഗ്വരൻ ആകു­ന്നു­ എന്നതും ചി­കി­ത്സയു­ടെ­ അവസാ­ന വാ­ക്കും രോ­ഗി­ ഏറ്റവും വി­ശ്വാ­സം അർ­പ്പി­ക്കു­ന്നതും ഭി­ഷഗ്വരൻ ആയതി­നാ­ലും മി­ക്കപ്പോ­ഴും ആശു­പത്രി­ ഉടമകൾ ഭി­ഷഗ്വരന്റെ­ സഹാ­യത്താ­ലാണ് ചി­കി­ത്സയെ­ ചൂ­ഷണത്തി­ന്റെ­ മറയാ­ക്കു­ന്നത്. ആശു­പത്രി­ മാ­നേ­ജ്മെ­ന്റി­ന്റെ­ ഭാ­ഗമാ­കു­വാൻ ആഗ്രഹി­ക്കു­ന്ന ചി­കി­ത്സകൻ അങ്ങനെ­ കച്ചവടത്തി­ന്റെ­ തീ­വ്രത വർ­ദ്ധി­പ്പി­ക്കു­ന്ന ഘടകമാ­യി­ മാ­റു­ന്നു­. 

ചി­കി­ത്സകൾ തീ­രു­മാ­നി­ച്ച ശേ­ഷം എപ്പോ­ഴും രോ­ഗി­യെ­ പരി­ചരി­ക്കു­ന്ന നേഴ്സിംഗ് തൊ­ഴി­ലാ­ളി­കൾ തീ­രു­മാ­നങ്ങൾ എടു­ക്കു­ന്നതിൽ പങ്കാ­ളി­കളല്ലാ­ത്തതി­നാൽ അവരെ­ പരമാ­വധി­ ചൂ­ഷണം ചെ­യ്യു­വാൻ നടത്തി­പ്പു­കാർ തയ്യാ­റാ­കു­ന്നു­. തൊ­ഴി­ലാ­ളി­ സംഘടനകൾ സേ­വന മേ­ഖലയി­ലെ­ തൊ­ഴി­ലാ­ളി­കളെ­ സംഘടി­പ്പി­ക്കു­വാൻ പഴയ കാ­ലത്തെ­ ഓർ­മ്മി­പ്പി­ക്കു­ന്ന ശു­ഷ്കാ­ന്തി­ കാ­ട്ടി­വരു­ന്നി­ല്ല. ഒപ്പം മധ്യവർ­ഗ്ഗ കു­ടുംബത്തിൽ നി­ന്നു­ വരു­ന്ന പെ­ൺ­കു­ട്ടി­കൾ­ക്ക് വ്യക്തമായ ഭൂ­രി­പക്ഷമു­ള്ള േനഴ്സിംഗ് രംഗത്ത് അവകാ­ശങ്ങൾ സമരം ചെ­യ്തു­ നേ­ടു­വാൻ ശക്തി­ ഇല്ലാ­തി­രു­ന്നത് ചൂ­ഷണത്തെ­ കൂ­ടു­തൽ സാ­ധ്യമാ­ക്കി­. സംഘടി­ക്കു­വാൻ ശ്രമി­ച്ചവരെ­ ഒറ്റപ്പെ­ടു­ത്തി­ പു­റത്താ­ക്കു­വാൻ ആശു­പത്രി­ ഉടമകൾ (വൻ­കി­ട മു­തലാ­ളി­മാർ, മത നേ­താ­ക്കൾ, ആശ്രമങ്ങൾ, രാ­ഷ്ട്രീ­യ പാ­ർ­ട്ടി­കൾ മു­തലാ­യവർ­) വി­ജയി­ച്ചപ്പോൾ പല ഇടങ്ങളി­ലും ഉയർ­ന്ന സമരങ്ങൾ ലക്ഷ്യം കണ്ടി­ല്ല.

കേ­രളത്തി­ലെ­ നേഴ്സിംഗ് രംഗത്ത് വളർ­ന്നു­ വന്ന അസംതൃ­പ്തി­ ഒരു­ പൊ­ട്ടി­ത്തെ­റി­ ആകാ­തി­രി­ക്കു­വാ­നാ­യി­ സംസ്ഥാ­ന സർ­ക്കാർ നി­യമി­ച്ച (2012) കമ്മീ­ഷൻ അവതരി­പ്പി­ച്ച നി­ർ­ദേ­ശങ്ങളു­ടെ­ എണ്ണം 50 വരു­ന്നു­. അതിൽ പ്രധാ­നമാ­യത് വേ­തനവു­മാ­യി­ ബന്ധപ്പെ­ട്ടതാ­ണ്. ഡോ­ക്ടർ ബലരാ­മൻ കമ്മീ­ഷൻ മു­ന്നോ­ട്ടു­വെ­ച്ച ശന്പളം അത്രയധി­കം ആകർ­ഷകമാ­ണെ­ന്നു­ പറയു­വാൻ കഴി­യു­ന്നതല്ല.

നി­ർ­ദേ­ശങ്ങൾ താ­ഴെ­ കൊ­ടു­ക്കു­ന്നു­

ആരോ­ഗ്യരംഗത്തെ­ മൂ­ന്നര മു­തൽ നാ­ലു­ വർ­ഷത്തെ­ പഠനം കഴി­ഞ്ഞെ­ത്തു­ന്നവരും ചി­കി­ത്സയിൽ നി­ർ­ണ്ണാ­യക പങ്കു­വഹി­ക്കു­ന്നവരു­മാ­യ നേഴ്സു­മാ­ർ­ക്ക് എട്ട് മണി­ക്കൂർ തൊ­ഴി­ലിന്  430 രൂ­പ മു­തൽ 550 രൂ­പ വരെ­ വേ­തനം കൊ­ടു­ക്കണമെ­ന്ന ആവശ്യം കേ­രളം പോ­ലെ­യു­ള്ള നാ­ട്ടിൽ ഒട്ടും അധി­ക വേ­തനമല്ല. എന്നാൽ ഡോ­.ബലരാ­മൻ കമ്മീ­ഷൻ നി­ർ­ദേ­ശങ്ങൾ നടപ്പിൽ വരു­ത്തു­ന്നതിൽ ആശു­പത്രി­കൾ പി­ന്നോ­ട്ടു­ പോ­യി­ട്ടും സർ­ക്കാർ ശക്തമാ­യ തി­രു­മാ­നങ്ങൾ എടു­ത്ത് സർ­ക്കാർ, മു­തലാ­ളി­മാ­രെ­ നി­യന്ത്രി­ക്കു­വാൻ വി­മു­ഖതകാ­ട്ടി­.

കേ­രളത്തി­ലെ­ സ്വകാ­ര്യ ആശു­പത്രി­കളിൽ പണി­ ചെ­യ്യു­ന്ന മറ്റു­ രംഗത്തു­ള്ളവരും തു­ച്ഛമാ­യ വേ­തനമാണ് പറ്റു­ന്നത്. സേ­വന മേ­ഖലയാ­യ വി­ദ്യാ­ലയങ്ങൾ, പണമി­ടപാ­ടു­ സ്ഥാ­പനങ്ങൾ ഒക്കെ­ അവി­ടെ­ പണി­ ചെ­യ്യു­ന്നവരെ­ വല്ലാ­തെ­ ചൂ­ഷണം ചെ­യ്യു­ന്നു­. സ്വർ­ണ്ണക്കടകൾ, തു­ണി­ക്കടകൾ തു­ടങ്ങി­ കച്ചവട കേ­ന്ദ്രങ്ങൾ എല്ലാം തന്നെ­ തൊ­ഴി­ലാ­ളി­കളെ­ (വി­ശി­ഷ്യ സ്ത്രീ­ തൊ­ഴി­ലാ­ളി­കളെ­) വൻ­തോ­തിൽ ചൂ­ഷണത്തി­നു­ വി­ധേ­യമാ­ക്കു­ന്നു­. ഇത്തരക്കാ­രെ­ സംഘടി­പ്പി­ച്ച് സമരം ചെ­യ്യു­വാൻ മടി­ച്ചു­നി­ൽ­ക്കു­ന്ന ട്രേഡ് യൂ­ണി­യൻ പ്രസ്ഥാ­നങ്ങൾ അവരു­ടെ­ ഉത്തരവാ­ദി­ത്വങ്ങൾ മറക്കു­കയാണ് എന്നതാ­ണു­ വാ­സ്തവം.

സു­പ്രീംകോ­ടതി­ നി­ർ­ദേ­ശി­ച്ച 20,000 വേ­തനം ഇക്കാ­ലത്ത് പ്രൊ­ഫഷണൽ വി­ദ്യാ­ഭ്യസം കഴി­ഞ്ഞു­ ജോ­ലി­ ചെ­യ്യു­ന്ന നേഴ്സിംഗ് തൊ­ഴി­ലാ­ളി­കൾ­ക്ക് തീ­ർ­ത്തും ലഭി­ക്കേ­ണ്ടതാ­ണ്. നേഴ്സിംഗ് രംഗത്തെ­ തൊ­ഴി­ലാ­ളി­കൾ നടത്തു­ന്ന സമരം മറ്റ് സംഘി­ടത മേ­ഖലകൾ­ക്കും കൂ­ടി­ പ്രചോ­ദനമാ­യി­ തീ­രട്ടെ­ എന്നാ­ശി­ക്കാം.

 

You might also like

  • Straight Forward

Most Viewed