ഹൂ­തി­ വി­മതർ­ക്ക് ഇറാൻ സഹാ­യം നൽ­കു­ന്നതാ­യി­ യു­.എ.ഇ സാ­യു­ധസേ­ന


ദു­ബൈ­ : ഹൂ­തി­ വി­മതർ­ക്ക് ഇറാൻ സഹാ­യം നൽ­കു­ന്നതാ­യി­ യു­.എ.ഇ സാ­യു­ധസേ­ന. തെ­ളി­വുകൾ നി­രത്തി­യാണ്  യു­.എ.ഇ സേ­ന ഇക്കാ­ര്യം വ്യക്തമാ­ക്കി­യത്. യെ­മെ­നിൽ അറബ് സഖ്യസേ­നയു­ടെ­ ഭാ­ഗമാ­യി­ പ്രവർ­ത്തി­ക്കു­ന്ന യു­.എ.ഇ സേ­ന ഹൂ­തി­ ഭീ­കരരി­ൽ­നി­ന്ന് കണ്ടെ­ത്തി­യ ആയു­ധങ്ങളും ഉപകരണങ്ങളും യു­.എ.ഇ വി­ദേ­ശകാ­ര്യ, അന്താ­രാ­ഷ്ട്ര സഹകരണ മന്ത്രാ­ലയവും സാ­യു­ധ സേ­നയു­മാണ് പു­റത്തു­വി­ട്ടത്. 

ഇറാ­നു­മാ­യി­ നേ­രി­ട്ടു­ബന്ധപ്പെ­ടു­ത്താ­വു­ന്ന തെ­ളി­വു­കളു­ള്ള മാ­രക ആയു­ധങ്ങളും ഉപകരണങ്ങളു­മാണ് കണ്ടെ­ടു­ത്തത്. ഇത് ഐക്യരാ­ഷ്ട്രസഭയു­ടെ­ ഏജൻ­സി­കളു­ടെ­ പരി­ശോ­ധനകൾ­ക്കു­ശേ­ഷമാണ് സ്ഥി­രീ­കരി­ച്ചത്. സഖ്യസേ­നയു­ടെ­ യെ­മെ­നി­ലെ­ പ്രവർത്തനങ്ങൾ­ക്കി­ടയിൽ ഇതി­നോ­ടകം 30,000 കു­ഴി­ബോംബു­കളാണ് കണ്ടെ­ത്തി­ നി­ർ­വീ­ര്യമാ­ക്കി­യതെ­ന്ന് സേ­ന വക്താവ് വ്യക്തമാ­ക്കി­. ഹൂ­തി­ ഭീ­കരർ­ക്ക് ഇറാൻ നൽ­കു­ന്ന വഴി­വി­ട്ട സേ­വനം ഐക്യരാ­ഷ്ട്രസഭ സു­രക്ഷാ­കൗ­ൺ­സി­ലേ­ർ­പ്പെ­ടു­ത്തി­യ ചട്ടലംഘന മാ­ണെ­ന്ന് യു­.എ.ഇ സേ­ന അറി­യി­ച്ചു­. 

പി­ടി­ച്ചെ­ടു­ത്ത ആയു­ധങ്ങളും യു­ദ്ധസാ­മഗ്രി­കളും കൊ­ണ്ടു­പോ­കു­ന്നതി­നും സൂ­ക്ഷി­ക്കു­ന്നതി­നും അന്താ­രാ­ഷ്ട്ര നി­ലവാ­രത്തി­ലു­ള്ള സു­രക്ഷാ­ സംവി­ധാ­നങ്ങളാണ് സാ­യു­ധസേ­ന പി­ന്തു­ടരു­ന്നത്. കണ്ടെ­ടു­ത്ത ആളി­ല്ലാ­ ചെ­റു­വി­മാ­നങ്ങൾ, ആന്റി­ ടാ­ങ്ക് മി­സൈ­ലു­കൾ, റോ­ക്കറ്റ്, ഡ്രോ­ണു­കൾ, കു­ഴി­ബോംബു­കൾ തു­ടങ്ങി­യവയെ­ല്ലാം ഇറാ­നിൽ നിന്നു­തന്നെ­ വന്നതാ­ണെ­ന്ന് ഐക്യരാ­ഷ്ട്രസഭയി­ലെ­യും യു­.എസിൽ നി­ന്നു­മടക്കമു­ള്ള വി­ദഗ്‌ദ്ധർ പരി­ശോ­ധി­ച്ച് ഉറപ്പാ­ക്കി­യി­ട്ടു­ണ്ട്.

യെ­മെ­നി­ലെ­ ജനജീ­വി­തത്തിന് സു­രക്ഷയു­റപ്പി­ക്കു­ന്നതോ­ടൊ­പ്പം കു­ഴി­ബോംബു­കൾ കണ്ടെ­ടു­ത്ത് നി­ർ­വീ­ര്യമാ­ക്കു­ന്നതി­നടക്കമു­ള്ള പരി­ശീ­ലനം യെ­മെൻ സേ­നയ്ക്ക് നൽ­കാ­നും യു­.എ.ഇ സാ­യു­ധസേ­ന സജീ­വമാ­ണ്. ജനങ്ങൾ­ക്ക് സഹാ­യവു­മാ­യെ­ത്തു­ന്ന കപ്പലുകൾ­ക്കടക്കം ഭീ­ഷണി­യു­യർ­ത്തു­ന്ന ഹൂ­തി­ ശ്രമങ്ങൾ­ക്കെ­തി­രേ­ പോ­രാ­ട്ടം തു­ടരു­മെ­ന്നും സേ­നാ­ വക്താവ് വ്യക്തമാ­ക്കി­.

You might also like

  • Lulu Exchange
  • Straight Forward

Most Viewed