പെ­രു­ന്നാൾ അവധി­ ആഘോ­ഷമാ­ക്കി­ പ്രവാ­സി­കൾ


ദു­ബൈ­ : പെ­രു­ന്നാൾ അവധി­ ആഘോ­ഷമാ­ക്കി മലയാ­ളി­കൾ ഉൾ­പ്പെ­ടെ­യു­ള്ള പ്രവാസികൾ. ആഘോഷങ്ങൾക്കായി വടക്കൻ എമി­റേ­റ്റു­കളി­ലേ­ക്കും ഒമാ­നി­ലെ­ സലാ­ലയി­ലേ­ക്കും പോ­യതോ­ടെ­ പല ബാ­ച്‌ലേ­ഴ്സ് ഫ്ലാ­റ്റു­കളും കാ­ലി­യാ­യി­. ഫു­ജൈ­റയി­ലെ­യും റാ­സൽ­ഖൈ­മയി­ലെ­യും മലയോ­ര മേ­ഖലകളിൽ രണ്ടു­ദി­വസമാ­യി­ വൻ തി­രക്കനു­ഭവപ്പെ­ടു­ന്നു­. കൊ­ടുംചൂട് ആയി­ട്ടും റാ­സൽ­ഖൈ­മയി­ലെ­ ജബൽ­ജെ­യ്സ് മലനി­രകളി­ലേ­ക്കും ഒമാൻ അതി­ർ­ത്തി­യി­ലു­ള്ള ഹത്തയി­ലേ­ക്കും സന്ദർ­ശക പ്രവാഹമായിരുന്നു. 

ഫു­ജൈ­റ ഫ്രൈ­ഡേ­ മാ­ർ­ക്കറ്റിൽ കച്ചവടം പൊ­ടി­പൊ­ടി­ച്ചു­. വടക്കൻ എമി­റേ­റ്റു­കളി­ലെ­ ബീ­ച്ചു­കളോ­ടു­ ചേ­ർ­ന്ന ഹോ­ട്ടൽ മു­റി­കൾ ഹൗ­സ്ഫുൾ ആയി­. സ്വകാ­ര്യ മേ­ഖലയിൽ ചി­ല സ്ഥാ­പനങ്ങൾ ഇന്നും അവധി­ നൽ­കി­യി­ട്ടു­ണ്ട്. ഫു­ജൈ­റയിൽ ഇന്നലെ­ ഉച്ചകഴി­ഞ്ഞ് ശക്തമാ­യ പൊ­ടി­ക്കാ­റ്റ് വീ­ശി­യതു­ സന്ദർ­ശകർ­ക്കു­ ബു­ദ്ധി­മു­ട്ടാ­യി­. ആഘോ­ഷം മു­റി­ക്കു­ള്ളിൽ ഒതു­ക്കി­. യാ­ത്രയി­ലാ­യി­രു­ന്നവർ വാ­ഹനങ്ങൾ റോ­ഡരി­കിൽ ഒതു­ക്കി­ പൊ­ടി­ അടങ്ങാൻ കാ­ത്തു­കി­ടന്നു­. മഴക്കു­ളി­രേ­കി­ സലാ­ല പെ­രു­ന്നാൾ അവധി­ക്ക് സലാ­ലയി­ലേ­ക്കു­ പോ­കു­ന്നത് പതി­വാ­ക്കി­യവരു­ണ്ട്. 

ഇതി­നു­ സാ­ന്പത്തി­ക നി­ലയാ­ണു­ പ്രധാ­ന ഘടകം. യാ­ത്രയ്ക്കും താ­മസത്തി­നും അത്യാ­വശ്യം ഷോ­പ്പി­ങ്ങി­നു­മു­ള്ള പണം മാ­സങ്ങൾ­ക്കു­ മു­ന്പെ സ്വരൂ­പി­ക്കു­ന്നതാണ് പലരു­ടെ­യും ശീ­ലം. സലാ­ലയിൽ സു­ഹൃ­ത്തു­ക്കൾ ഉള്ളവർ­ക്ക് താ­മസത്തി­നു­ പ്രശ്നമി­ല്ല. ഗൾ­ഫിൽ കൊ­ടുംചൂട് ആണെ­ങ്കി­ലും മരു­ഭൂ­മി­യി­ലെ­ കേ­രളം എന്നു­ വി­ശേ­ഷി­പ്പി­ക്കപ്പെ­ടു­ന്ന സലാ­ലയിൽ മഴക്കാ­ലമാ­ണ്. പച്ച പു­തച്ച മലനി­രകൾ, മഞ്ഞു­മൂ­ടി­യ താ­ഴ്‌വാ­രങ്ങൾ, വി­ശാ­ലമാ­യ ഈന്തപ്പന-പച്ചക്കറി­ തോ­ട്ടങ്ങൾ, തെ­ങ്ങിൻ തോ­പ്പു­കൾ എന്നി­വ സന്ദർ­ശകരെ­ ആകർ­ഷി­ക്കു­ന്നു­. 

മേ­കു­നു­ ചു­ഴലി­ക്കൊ­ടു­ങ്കാ­റ്റ് വൻ നാ­ശം വി­തച്ചെ­ങ്കി­ലും റോ­ഡു­കളും മറ്റും യു­ദ്ധകാ­ലാ­ടി­സ്ഥാ­നത്തിൽ നന്നാ­ക്കി­യത് സഞ്ചാ­രി­കൾ­ക്ക് അനു­ഗ്രഹമാ­യി­. വാ­ദി­കളി­ലും തടാ­കങ്ങളി­ലും ജലനി­രപ്പ് ഉയർ­ന്നു­. ബു­റൈ­മി­യും ഹത്തയും കടന്ന് സലാ­ലയി­ലേ­ക്കു­ള്ള യാ­ത്ര സഞ്ചാ­രി­കൾ ഏറെ­ ഇഷ്ടപ്പെ­ടു­ന്നു­. തോ­ട്ടങ്ങളു­ടെ­ സമൃ­ദ്ധി­യു­ള്ള അതി­ർ­ത്തി­ ഗ്രാ­മങ്ങളാ­ണി­വ. ഇവി­ടെ­യെ­ല്ലാം പണി­ക്കാ­രാ­യി­ ധാ­രാ­ളം മലയാ­ളി­കളു­ണ്ട്. കൃ­ഷി­യി­ടങ്ങളോ­ടു­ ചേ­ർ­ന്ന വി­ശാ­ലമാ­യ ഷെ­ഡ്ഡു­കളിൽ വി­ശ്രമി­ക്കാൻ സൗ­കര്യമു­ണ്ട്.  

വാ­ദി­ ദർ­ബാ­ത്, മി­ർ­ബാ­ത്, ജബൽ സമ്ഹാൻ, അൽ ഫസാ­യെ­ ബീ­ച്ച്, സൂഖ് അൽ ഹഫ, ദോ­ഫാർ മ്യൂ­സി­യം എന്നി­വ സഞ്ചാ­രി­കൾ ഏറെ­ ഇഷ്ടപ്പെ­ടു­ന്നു­. വെ­ങ്കല ശി­ൽ­പങ്ങൾ, ശി­ലാ­യു­ഗ കാ­ലഘട്ടത്തി­ലെ­ ആഭരണങ്ങൾ, അപൂ­ർ­വ ചി­ത്രങ്ങൾ എന്നി­വ മ്യൂ­സി­യത്തി­ലു­ണ്ട്. സലാ­ലയിൽ വൻ­തി­രക്കാണ് അനു­ഭവപ്പെ­ടു­ന്നത്. മൺ­സൂൺ ഉത്സവമാ­യ ഖരീഫ് ഫെ­സ്റ്റി­വൽ തു­ടങ്ങു­ന്നതോ­ടെ­ ഇനി­യും തി­രക്കു­ കൂ­ടും. സന്ദർ­ശകപ്രവാ­ഹം കണക്കി­ലെ­ടു­ത്ത് സലാ­ലയിൽ അധി­കൃ­തർ വൻ ക്രമീ­കരണങ്ങൾ ഏർ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ട്. 

റാ­സൽ­ഖൈ­മയി­ലെ­ ജബൽ അൽ ജെ­യ്‌സ്, ഫു­ജൈ­റയി­ലെ­ അൽ ഹജ്ർ മലനി­രകൾ, വാ­ദി­ അൽ വു­റാ­യ അണക്കെ­ട്ട് എന്നി­വി­ടങ്ങളി­ലും നല്ല തി­രക്കാ­യി­രു­ന്നു­.  

You might also like

Most Viewed