സൗ­ദി­യിൽ താ­മസക്കാ­രി­ല്ലാ­തെ ഒഴി­ഞ്ഞു­കി­ടക്കു­ന്നത് ഒന്പത് ലക്ഷം ഫ്‌ളാ­റ്റു­കൾ


റി­യാ­ദ് : സൗ­ദി­യു­ടെ­ വി­വി­ധ പ്രവി­ശ്യകളിൽ ഒന്പത് ലക്ഷത്തി­ലേ­റെ­ ഫ്‌ളാ­റ്റു­കൾ താ­മസക്കാ­രി­ല്ലാ­തെ­ ഒഴി­ഞ്ഞു­ കി­ടക്കു­ന്നു­. പാ­ർ­പ്പി­ടകാ­ര്യ മന്ത്രാ­ലയം തയ്യാ­റാ­ക്കി­യ റി­പ്പോ­ർ­ട്ടി­ലാണ് രാ­ജ്യത്ത് 907,000 ഫ്‌ളാ­റ്റു­കൾ കാ­ലി­യാ­യി­ കി­ടക്കു­ന്നതാ­യി­ ചൂ­ണ്ടി­ക്കാ­ട്ടു­ന്നത്.

ഏറ്റവും കൂ­ടു­തൽ ഫ്‌ളാ­റ്റു­കളിൽ താ­മസക്കാ­രി­ല്ലാ­തെ­ കി­ടക്കു­ന്നത് അൽ­ബാ­ഹ പ്രവി­ശ്യയി­ലാ­ണ്. അൽ­ബാ­ഹയി­ലെ­ 30 ശതമാ­നം ഫ്‌ളാ­റ്റു­കളി­ലും താ­മസക്കാ­രി­ല്ല. 23.6 ഉം 23.4 ഉം ശതമാ­നം ഒഴി­ഞ്ഞ ഫ്‌ളാ­റ്റു­കളു­ള്ള മക്കയും സകാ­ക്കയു­മാണ് രണ്ടും മൂ­ന്നും സ്ഥാ­നങ്ങളി­ലു­ള്ള നഗരങ്ങൾ. 

കെ­ട്ടി­ട ഉടമകൾ­ക്ക് യാ­തൊ­രു­ പ്രയോ­ജനവും ലഭി­ക്കാ­തെ­ കി­ടക്കു­ന്ന ഫ്‌ളാ­റ്റു­കളു­ടെ­ തോത് (ശതമാ­ന കണക്കി­ൽ­) വി­വി­ധ നഗരങ്ങളിൽ ഇപ്രകാ­രമാ­ണ്. അറാർ (16.4), മദീ­ന (16.2), ബു­റൈ­ദ (16.1), ദമാം, ഹാ­യിൽ (15), ജി­സാൻ (14.9), തബൂ­ക്ക് (13.7), അബഹ (11.7), അൽ­ഹസ (10.7), റി­യാദ് (10.5), ജി­ദ്ദ, നജ്‌റാൻ (ഒന്പത്). 

സാ­ന്പത്തി­ക പരി­ഷ്‌കരണ പദ്ധതി­കളു­ടെ­ ഭാ­ഗമാ­യി­ അനേ­കം തസ്തി­കകൾ സൗ­ദി­വത്കരി­ച്ചതി­ന്റെ­യും ആശ്രി­ത വി­സയിൽ കഴി­യു­ന്നവർ­ക്ക് ലെ­വി­ ബാ­ധകമാ­ക്കി­യതി­ന്റെ­യും പരി­ണത ഫലമാ­യി­ വി­ദേ­ശി­കൾ വൻ തോ­തിൽ സ്വരാ­ജ്യങ്ങളി­ലേ­ക്ക് മടങ്ങി­യതാണ് പാ­ർ­പ്പി­ട മേ­ഖലക്ക് തി­രി­ച്ചടി­യാ­യത്.

You might also like

Most Viewed