ഹു­ദൈ­ദ തു­റമു­ഖത്തി­ന്റെ­ പു­നർ നി­ർ­മ്മാ­ണം ; യു­.എ.ഇ - സൗ­ദി­ സംയു­ക്ത പദ്ധതി­


റി­യാ­ദ് : യെ­മനി­ലെ­ ഹു­ദൈ­ദ തു­റമു­ഖവും തകർ‍­ന്ന മേ­ഖലയും പു­നർ നി­ർ­മ്മി­ക്കാ­ൻ­-യു­.എ.ഇയും സൗ­ദി­യും സംയു­ക്ത പദ്ധതി­ പ്രഖ്യാ­പി­ച്ചു­. തകർന്ന് തരി­പ്പണമാണ് യെമന്റെ­ ഭൂ­രി­ഭാ­ഗം പ്രദേശവും. ഇതിൽ ഏറ്റവും മോ­ശം അവസ്ഥയി­ലു­ള്ളത് ഹൂ­തി­ നി­യന്ത്രണത്തി­ലു­ള്ള ഹു­ദൈ­ദയി­ലും സന്‍ആയി­ലു­മാ­ണ്. വ്യോ­മാ­ക്രമണത്തി­ലാണ് ഈ മേ­ഖലകൾ തകർന്നത്. 

ഇതിൽ മോ­ചനത്തി­ന്റെ­ വക്കി­ലു­ള്ള ഹു­ദൈ­ദയെ­ പു­നർ നി­ർമ്മി­ക്കാ­നാണ് പദ്ധതി­. സൗ­ദി­യിൽ‍ നി­ന്നും യു­.എ.ഇയിൽ നി­ന്നും പു­തി­യ വ്യോ­മ നാ­വി­ക മാ­ർഗങ്ങളും പദ്ധതി­യി­ലൂ­ടെ­ നി­ർമ്മി­ക്കും. യു­ദ്ധാ­നന്തരം പദ്ധതി­ തു­ടങ്ങാ­നാണ് നീ­ക്കം. സൗ­ദി­ തലസ്ഥാ­നമാ­യ റി­യാ­ദിൽ വെ­ച്ച് നടന്ന വാ­ർത്താ­ സമ്മേ­ളനത്തിൽ യു.­എ.ഇ സൗ­ദി­ പ്രതി­നി­ധി­കളാണ് പ്രഖ്യാ­പനം നടത്തി­യത്.

ഏറ്റവും മോ­ശമാ­യ അവസ്ഥയി­ലാണ് യെമനി­ലെ­ ആരോ­ഗ്യ രംഗം. ഭക്ഷ്യ വസ്തു­ക്കൾ മതി­യാ­യ വി­ധം എത്തു­ന്നു­മി­ല്ല. ഇത് മു­ന്നിൽ വെ­ച്ചു­ള്ള പദ്ധതി­യു­മു­ണ്ട്. ഇത് വരെ­ യെമനിൽ നടത്തി­യ പദ്ധതി­കളും യെമൻ‍ സൈ­ന്യത്തെ­ പി­ന്തു­ണക്കു­ന്ന സഖ്യസേ­നയി­ലെ­ പ്രമു­ഖ വി­ഭാ­ഗങ്ങൾ വി­ശദീ­കരി­ച്ചു­.

You might also like

Most Viewed