മെ­ഡി­ക്കൽ റി­പ്പോ­ർ‍­ട്ടിൽ കൃ­ത്രി­മം കാ­ട്ടി­യാൽ കർ­ശന നടപടി­യെ­ന്ന് സൗ­ദി­


റിയാദ് : മെഡിക്കൽ റിപ്പോർട്ടുകളിൽ കൃത്രിമം കാണിക്കുന്നവർക്കെതിരെ കർശന ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. 

ചികിത്സാ അവധി നേടുന്നതിനു സ്വദേശികളും വിദേശികളും വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്നുണ്ട്. മെഡിക്കൽ റിപ്പോർട്ടുകളിൽ കൃത്രിമം കാണിക്കുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയത്. കൃത്രിമ റിപ്പോർട്ട് ഹാജരാക്കിയാൽ മെഡിക്കൽ റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നവരും ഗുണഭോക്താക്കളും ശിക്ഷക്ക് വിധേയരാകും. വ്യാജ രേഖ നിയമത്തിലെ 14ാം വകുപ്പ് ഇവർക്ക് ബാധകമാണ്. 

ഇതു പ്രകാരം കുറ്റക്കാർക്കെതിരെ ഒരു വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും ശിക്ഷ ലഭിക്കുമെന്ന്  പബ്ലിക് പ്രോസിക്യൂഷൻവ്യക്തമാക്കി. ആരോഗ്യ പ്രവർത്തകർ, എഞ്ചിനീയർമാർ എന്നിവർ സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകളിൽ കൃത്രിമം കണ്ടെത്തിയാൽ അവർക്കും ശിക്ഷാ നടപടികൾ ബാധകമാണെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

You might also like

Most Viewed