സൗ­ദി­യിൽ സ്വകാ­ര്യ മേ­ഖല: വനി­തകളു­ടെ­ പ്രവൃ­ത്തി­ സമയം ക്രമീ­കരി­ക്കു­ന്നു­


റിയാദ്:സൗ­ദി­യിൽ സ്വകാ­ര്യ മേ­ഖലയിൽ ജോ­ലി­ ചെ­യ്യു­ന്ന വനി­തകളു­ടെ­ പ്രവൃ­ത്തി­ സമയം ക്രമീ­കരി­ക്കു­ന്നു­. ഇതി­നാ­യി­ പു­തി­യ നി­യമം നടപ്പി­ലാ­ക്കു­മെ­ന്ന് തൊ­ഴിൽ മന്ത്രാ­ലയം വ്യക്തമാ­ക്കി­. ഇതു­ പ്രകാ­രം രാ­ത്രി­ വൈ­കി­ വനി­തകളെ­ ജോ­ലി­ ചെ­യ്യാൻ അനു­വദി­ക്കി­ല്ല. നി­യമം നടപ്പാ­ക്കു­ന്നതോ­ടെ­ രണ്ട് വർ­ഷത്തി­നു­ള്ളിൽ രണ്ടര ലക്ഷം സ്വദേ­ശി­ വനി­തകൾ­ക്ക് തൊ­ഴിൽ ലഭ്യ മാ­കു­മെ­ന്നു­ വി­ദഗ്ദ്ധർ­ചൂ­ണ്ടി­ക്കാ­ട്ടി­. വനി­താ­ തൊ­ഴി­ലാ­ളി­കളു­ടെ­ തൊ­ഴിൽ സമയം ക്രമീ­കരി­ക്കു­ന്നതോ­ടെ­ കൂ­ടു­തൽ സ്വദേ­ശി­ വനി­തകൾ ജോ­ലി­ചെയ്യാൻ­ സന്നദ്ധരാ­കു­മെ­ന്നാണ് തൊഴിൽ മന്ത്രാ­ലയം പ്രതീ­ക്ഷി­ക്കു­ന്നത്. രാ­ത്രി­ വൈ­കി­ ജോ­ലി­ ചെ­യ്യു­ന്നതിന് വി­ലക്കേ­ർപ്പെ­ ടു­ത്തു­ന്ന നി­യമം നടപ്പാ­ക്കു­ന്നതിന് തൊ­ഴി­ൽ, സാ­മൂ­ഹി­ക വി­കസന മന്ത്രാ­ലയത്തിന് നീ­ക്കം തു­ടങ്ങി­.

ഇതു­സംബന്ധി­ച്ച കരട് നി­യമം ഉന്നതാ­ധി­കാ­ര സമി­തി­ക്ക് സ മർപ്പി­ച്ചതാ­യി­ മന്ത്രാ­ലയം അറി­യിച്ചു­. ആറ് വർഷത്തി­നി­ടെ­ പ്രാ­ദേ­ശി­ക തൊ­ഴിൽ വി­പണി­യിൽ സ്വദേ­ശി­ വനി­ തകളു­ടെ­ എണ്ണം കൂ­ടി­യി­ട്ടു­ണ്ടെ­ന്ന് ജി­ദ്ദ ചേംബർ ഓഫ് കൊ­മേ­ഴ്‌സ് ആന്റ് ഇൻഡസ്ട്രി­ സ്വദേ­ശി­വൽക്ക­രണ വി­ ഭാ­ഗം ഡയറക്ടർ ആബിദ് അൽ അഖാ ദ് പറഞ്ഞു­. 2011ൽ സ്വകാ­ര്യ മേ­ഖലയി­ ലെ­ സ്വദേ­ശി­ വനി­തകൾ 1,20,000 ആ യി­രു­ന്നു­. നി­ലവിൽ അഞ്ച് ലക്ഷം സ്വ ദേ­ശി­ വനി­തകൾ സ്വകാ­ര്യ മേ­ഖലയി ൽ ജോ­ലി­ ചെ­യ്യു­ന്നു­ണ്ടെ­ന്നു­ അദ്ദേ­ഹം പറഞ്ഞു­. ദീ­ർഘമാ­യ ഡ്യൂ­ട്ടി­യും രാ­ത്രി­ ജോ­ ലി­യും ഒഴി­വാ­ക്കു­ന്നതോ­ടെ­ വനി­താ­ ജീ­വനക്കാർ നേ­രി­ടു­ന്ന പ്രശ്‌നങ്ങൾ ക്ക്പരി­ഹാ­രമാ­കും. വനി­തകൾക്ക് മി­തമാ­യ നി­രക്കിൽ സു­രക്ഷി­ത ഗതാ­ഗ ത സൗ­കര്യവും ഒരു­ക്കും. ഇതി­നു­ള്ള പദ്ധതി­ ജി­ദ്ദയി­ലും റി­യാ­ദി­ലും പരീ ­ക്ഷണാ­ടി­സ്ഥാ­നത്തിൽ തു­ടങ്ങി­യ താ­യും മന്ത്രാ­ലയം വ്യക്തമാ­ക്കി­.

You might also like

  • Straight Forward

Most Viewed