സ്‌കൂളിന്റെ ഒന്നാം നിലയിൽ നിന്ന് അധ്യാപകൻ തള്ളിയിട്ട നാലാംക്ലാസുകാരൻ മരിച്ചു


കർണാടകയിൽ സർക്കാർ സ്‌കൂളിന്റെ ഒന്നാം നിലയിൽ നിന്ന് അധ്യാപകൻ തള്ളിയിട്ട നാലാംക്ലാസുകാരന്‍ മരിച്ചു.  നർഗുണ്ട് സ്വദേശി ഭരത് ബരകെരിയാണ് (10) മരിച്ചത്. ഹഗ്ലി ഗ്രാമത്തിലെ ആദർശ് പ്രൈമറി സ്‌കൂളിലെ അധ്യാപകനായ മുത്തപ്പ യെല്ലപ്പയാണ് (45) കുട്ടിയെ ഇരുമ്പ് ദണ്ഡുകൊണ്ട് മർദിച്ച ശേഷം തള്ളിയിട്ട് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ 11.30നാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.  കുടുംബപ്രശ്‌നങ്ങളാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതെന്ന് ഗഡക് ജില്ലയിലെ മുതിർന്ന പൊലീസ് ഓഫീസർ ശിവപ്രകാശ് ദേവരാജു മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

മരിച്ച വിദ്യാർഥിയുടെ അമ്മ ഗീത ബാർക്കറെ അതേ സ്‌കൂളിലെ അധ്യാപികയാണ്. മകനെ മർദിക്കുന്നത് തടയാൻ ശ്രമിച്ച ഗീതയെയും സഹ അധ്യാപികയായ നംഗൻഗൗഡ പാട്ടീലിനെയും മുത്തപ്പ യെല്ലപ്പ മർദിച്ചെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇവർ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്. സ്‌കൂളിലെ കരാർ ജീവനക്കാരനായ മുത്തപ്പ കൊലപാതകത്തിന് ശേഷം ഒളിവിൽ പോയിരിക്കുകയാണ്. ഇയാളെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞയാഴ്ച ഡൽഹിയിലെ സ്‌കൂളിലും  സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.  അധ്യാപകൻ അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ കത്രിക കൊണ്ട് ആക്രമിക്കുകയും സ്‌കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് തള്ളിയിടുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. 

article-image

hfgj

You might also like

Most Viewed