വാക്‌സിനെതിരെ സംസാരിച്ച തമിഴ് നടന് രണ്ട് ലക്ഷം രൂപ പിഴ വിധിച്ച് കോടതി


ചെന്നൈ: വാക്‌സിനേഷനെതിരെ സംസാരിച്ച തമിഴ് നടൻ മൻസൂർ‍ അലി ഖാനെതിരെ രണ്ട് ലക്ഷം രൂപ പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി. മൻസൂർ‍ അലി ഖാന് അനുവദിച്ച ജാമ്യവ്യവസ്ഥയിലാണ് കോടതി പിഴയടക്കണമെന്ന് ആവശ്യപ്പെട്ടത്. കൊവിഷീൽ‍ഡ് വാങ്ങുന്നതിനായി തമിഴ്‌നാട് ആരോഗ്യ സെക്രട്ടറിയ്ക്ക് ഈ തുക നൽ‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ഹൃദയാഘാതം മൂലം നടൻ വിവേക് മരണപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു, അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ആശുപത്രിയ്ക്ക് മുന്‍പിലെത്തി വാക്‌സിനെതിരെ മൻസൂർ‍ അലി ഖാൻ‍ സംസാരിച്ചത്.

 കൊവിഡ് 19 വാക്‌സിൻ സ്വീകരിച്ചത് കൊണ്ടാണ് വിവേക് മരിച്ചതെന്നായിരുന്നു മൻസൂർ‍ അലി ഖാന്‍ പറഞ്ഞത്. ഏപ്രിൽ‍ 15ന് വിവേക് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. ഏപ്രിൽ‍ 16നാണ് നടൻ മരിക്കുന്നത്.

You might also like

Most Viewed