കേ­ന്ദ്രമന്ത്രി­ ജയി­ലിൽ ബജ്റംഗ് ദൾ പ്രവർ­ത്തകരെ­ കണ്ടത് അംഗീ­കരി­ക്കാ­നാ­വില്ല : നി­തീഷ് കു­മാ­ർ


നവാഡ : സംസ്ഥാ­നത്ത് വർഗ്­ഗീ­യ സംഘർ­ഷം ഉണ്ടാ­ക്കാനു­ള്ള ഒരു­തരത്തി­ലു­ള്ള ശ്രമങ്ങളും സർ­ക്കാർ അനു­വദി­ക്കി­ല്ലെ­ന്ന് ബി­ഹാർ മു­ഖ്യമന്ത്രി­ നി­തീഷ് കു­മാർ.  കേ­ന്ദ്രമന്ത്രി­ ഗി­രാജ് സിംഗ് കഴി­ഞ്ഞ ദ്വസം ജയി­ലിൽ ബജ്റംഗ് ദൾ പ്രവർ­ത്തകരെ­ കണ്ടതി­നെ­തി­രെ­ പ്രതി­കരി­ക്കു­കയാ­യി­രു­ന്നു­ മന്ത്രി­. ഗി­രാജ് സിംഗ് ബജ്റംഗ് ദൾ പ്രവർ­ത്തകരെ­ കണ്ടത് അംഗീ­കരി­ക്കാ­നാ­വി­ല്ലെ­ന്ന് അദ്ദേ­ഹം പറഞ്ഞു­. ഇവരിൽ ഒരാൾ കഴി­ഞ്ഞ വർ­ഷം നവാ­ഡ‍യി­ലെ­ വർഗ്­ഗീ­യ  സംഘർ­ഷവു­മാ­യി­ ബന്ധപ്പെ­ട്ടാണ് അറസ്റ്റി­ലാ­യത്. മറ്റു­ള്ളവരെ­ ബന്ദിന് ആഹ്വാ­നം ചെ­യ്തതി­നു­മാണ് അറസ്റ്റ് ചെ­യ്തത്. 

കേ­ന്ദ്രമന്ത്രി­ ജയന്ത് സിൻഹ ജാ­ർ‍­ഖണ്ധി­ലെ­ ആൾ‍­ക്കൂ­ട്ട കൊ­ലപാ­തക കേ­സി­ലെ­ പ്രതി­കൾ‍­ക്ക് സ്വീ­കരണം നൽ‍­കി­യതി­ന്­ പി­ന്നാ­ലെ­യാണ് ഗി­രാജ് സിംഗ് ജയി­ലിൽ  ബജ്റംഗ് ദൾ പ്രവർ­ത്തകരെ­ കണ്ടത്. ബജ്റംഗ് ദൾ പ്രവർ­ത്തകരു­ടെ­ അറസ്റ്റ് ഹി­ന്ദു­ക്കളെ­ അടി­ച്ചമർ­ത്താ­നു­ള്ള പദ്ധതി­യു­ടെ­ ഭാ­ഗമാ­ണെ­ന്ന് കഴി­ഞ്ഞ ദി­വസം  ഗി­രി­രാജ് സിംഗ് പറഞ്ഞി­രു­ന്നു­. അറസ്റ്റി­ലാ­യ ബജ്റംഗ് ദൾ പ്രവർ­ത്തകന്‍റെ­ വീട് സന്ദർ­ശി­ക്കു­ന്നതി­നി­ടെ­ മാ­ധ്യമപ്രവർ­ത്തകരോ­ടാണ് അദ്ദേ­ഹം ഇക്കാ­ര്യം  പറഞ്ഞത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed