രാ­ഹുൽ ഗാ­ന്ധി­യെ­ പ്രധാ­നമന്ത്രി­ സ്ഥാ­നാ­ർ­ത്ഥി­യാ­യി­ ഉയർ­ത്തി­ക്കാ­ട്ടാൻ കോ­ൺ­ഗ്രസ് നീ­ക്കം സജീ­വമാ­ക്കി


ന്യൂ­ഡൽ­ഹി­ : വരു­ന്ന ലോ­ക്സഭാ­ തി­രഞ്ഞെ­ടു­പ്പിൽ വി­ശാ­ല പ്രതി­പക്ഷ ഐക്യത്തി­നു­ള്ള അണി­യറ ചർ­ച്ചകൾ പു­രോ­ഗമി­ച്ചു­ കൊ­ണ്ടി­രി­ക്കെ­ രാ­ഹുൽ ഗാ­ന്ധി­യെ­ പ്രധാ­നമന്ത്രി­ സ്ഥാ­നാ­ർ­ത്ഥി­യാ­യി­ ഉയർ­ത്തി­ക്കാ­ട്ടാൻ കോ­ൺ­ഗ്രസ് നീ­ക്കം സജീ­വമാ­ക്കി­. പ്രതി­പക്ഷ കക്ഷി­കൾ­ക്കി­ടയിൽ പ്രധാ­നമന്ത്രി­ സ്ഥാ­നാ­ർ­ത്ഥി­ സംബന്ധി­ച്ച് അഭി­പ്രാ­യ ഐക്യമാ­യി­ല്ലെ­ങ്കി­ലും രാ­ഹു­ൽ­ഗാ­ന്ധി­ അതി­ന് യോ­ഗ്യനാ­ണെ­ന്ന പ്രചാ­രണത്തി­ന് കോ­ൺ­ഗ്രസ് തു­ടക്കമി­ട്ടു­.

അതേ­സമയം, രാ­ഹു­ലി­നെ­ പരസ്യമാ­യി­ പി­ന്തു­ണയ്ക്കാ­തി­രി­ക്കാൻ ശ്രദ്ധി­ക്കു­ന്ന പ്രതി­പക്ഷ നി­രയി­ലെ­ മറ്റു­ കക്ഷി­കൾ കാ­ത്തി­രു­ന്നു­ കാ­ണാം എന്ന നി­ലപാ­ടി­ലാ­ണ്. പ്രതി­പക്ഷ നി­രയി­ലെ­ ഏറ്റവും വലി­യ കക്ഷി­യു­ടെ­ നേ­താ­വെ­ന്ന നി­ലയിൽ രാ­ഹുൽ പ്രധാ­നമന്ത്രി­പദത്തി­ലേ­ക്കു­ള്ള സ്വാ­ഭാ­വി­ക സ്ഥാ­നാ­ർ­ത്ഥി­യാ­ണെ­ന്നു­ കോ­ൺ­ഗ്രസ് വക്താവ് രൺ­ദീപ് സിംഗ് സു­ർ­ജേ­വാ­ല വ്യ‌ക്തമാ­ക്കി­. പ്രധാ­നമന്ത്രി­യാ­വാൻ താൻ തയാ­റാ­ണെ­ന്നു­ കർ­ണാ­ടക തി­രഞ്ഞെ­ടു­പ്പു­ പ്രചാ­രണത്തി­നി­ടെ­ രാ­ഹുൽ വ്യക്തമാ­ക്കി­യതി­നു­ ശേ­ഷം ഇതാ­ദ്യമാ­യാ­ണു­ കോ­ൺ­ഗ്രസ് ഇക്കാ­ര്യത്തിൽ ഒൗ­ദ്യോ­ഗി­ക അവകാ­ശവാ­ദം ഉന്നയി­ക്കു­ന്നത്. 

പ്രതി­പക്ഷ നി­രയി­ലെ­ ഏതാ­നും കക്ഷി­കൾ രാ­ഹു­ലി­ന് പി­ന്തു­ണ അറി­യി­ച്ചി­ട്ടു­ണ്ടെ­ന്നും മറ്റു­ള്ളവരും പി­ന്നാ­ലെ­ രംഗത്ത് വരു­മെ­ന്നും സു­ർ­ജേ­വാ­ല ആത്മവി­ശ്വാ­സം പ്രകടി­പ്പി­ച്ചു­. അതേ­സമയം, ആരു­ പ്രധാ­നമന്ത്രി­യാ­വണമെ­ന്നു­ ഉത്തർ­പ്രദേശ് തീ­രു­മാ­നി­ക്കു­മെ­ന്നു­ സമാ­ജ്‌വാ­ദി­ പാ­ർ­ട്ടി­ നേ­താവ് അഖി­ലേഷ് യാ­ദവ് ചൂ­ണ്ടി­ക്കാ­ട്ടി­. രാ­ഹു­ലി­ന്റെ­ സ്ഥാ­നാ­ർ­ത്ഥി­ത്വം പൂ­ർ­ണമാ­യി­ തള്ളി­ക്കളഞ്ഞി­ല്ലെ­ങ്കി­ലും അതു­ യാ­ഥാ­ർ­ത്ഥ്യമാ­ക്കാൻ കോ­ൺ­ഗ്രസി­നു­ വി­യർ­പ്പൊ­ഴു­ക്കേ­ണ്ടി­വരു­മെ­ന്ന് അദ്ദേ­ഹം ചൂ­ണ്ടി­ക്കാ­ട്ടി­. പ്രധാ­നമന്ത്രി­ സ്ഥാ­നത്തേ­ക്കു­ മത്സരി­ക്കാ­നി­ല്ലെ­ന്നും സംസ്ഥാ­ന ഭരണമാണ് തന്റെ­ ലക്ഷ്യമെ­ന്നും അഖി­ലേഷ് കൂ­ട്ടി­ച്ചേ­ർ­ത്തു­. 

പ്രധാ­നമന്ത്രി­ക്കസേ­രയിൽ എത്തു­ന്നവർ­ക്ക് ഒരു­നാൾ ഒഴി­യേ­ണ്ടി­വരു­മെ­ന്നും അടു­ത്ത വർ­ഷം മോ­ദി­യെ­ പു­റത്താ­ക്കു­മെ­ന്നും പറഞ്ഞ ആർ.ജെ­.ഡി­ നേ­താവ് തേ­ജസ്വി­ യാ­ദവ്, പ്രധാ­നമന്ത്രി­പദത്തി­ലേ­ക്കു­ രാ­ഹു­ലി­നെ­ ഉയർ­ത്തി­ക്കാ­ട്ടി­യ കോ­ൺ­ഗ്രസ് നീ­ക്കത്തെ­ക്കു­റി­ച്ചു­ മൗ­നം പാ­ലി­ച്ചു­. ബി­ഹാർ ഉൾ­പ്പെ­ടെ­ മൂ­ന്ന് സംസ്ഥാ­നങ്ങളിൽ ആർ.ജെ­.ഡി­ നി­ർ­ണാ­യക ശക്തി­യാ­കു­മെ­ന്നും നി­തീഷ് കു­മാ­റി­ന്റെ­ ജെ­.ഡി­.യു­വി­നെ­ ഒരു­ കാ­രണവശാ­ലും ഒപ്പം കൂ­ട്ടി­ല്ലെ­ന്നും തേ­ജസ്വി­ വ്യക്തമാ­ക്കി­. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed