ഗൗ­രി­ ലങ്കേഷ് വധം : കു­റ്റസമ്മതം നടത്തി­ പ്രതി­


ബംഗളൂരു : മു­തി­ർ­ന്ന മാ­ധ്യമപ്രവർ­ത്തക ഗൗ­രി­ലങ്കേ­ഷി­നെ­ കൊ­ലപ്പെ­ടു­ത്തി­യത് തന്റെ­ മതത്തെ­ രക്ഷി­ക്കാ­നാ­ണെ­ന്ന് പ്രതി­ പരശു­റാം വാ­ഗ്്മോ­റി­ന്റെ­ കു­റ്റസമ്മതം. പോ­ലീസ് ചോ­ദ്യം ചെ­യ്യലി­നി­ടെ­യാണ് കു­റ്റസമ്മതം. ആരെയാണ് ഞാൻ കൊ­ലപ്പെ­ടു­ത്തി­യതെ­ന്ന് അറി­യി­ല്ലാ­യി­രു­ന്നു­. 2017 മെയ് മാസത്തി­ലാണ് തന്നെ­ ചി­ലർ കൊ­ലയ്ക്കാ­യി­ നി­യോ­ഗി­ച്ചത്. ഹി­ന്ദു­മതത്തെ­ രക്ഷി­ക്കാൻ ഒരു­ കൊലപാ­തകം നടത്തണമെ­ന്ന് ആവശ്യപ്പെ­ടു­കയാ­യി­രു­ന്നു­. ഞാ­നത് സമ്മതി­ക്കു­കയും ചെ­യ്തു­. കൊ­ലപാ­തകം നടത്തി­യ ശേ­ഷമാണ് അത് ഗൗ­രി­ലങ്കേഷ് എന്ന സ്ത്രീ­യാ­ണെ­ന്ന് മനസ്സി­ലാ­യത്. അവരെ­ കൊ­ല്ലരു­താ­യി­രു­ന്നു­വെ­ന്ന് ഇപ്പോൾ തോ­ന്നു­ന്നു­.  പരശു­റാം പറഞ്ഞു­. തന്നെ­ സപ്റ്റംബർ മൂ­ന്നിന് ബംഗളൂ­രു­വിൽ എത്തി­ക്കു­കയും കൊ­ലയ്ക്കു­ള്ള പരി­ശീ­ലനം നൽ­കി­ എന്നും പരശു­റാം വ്യക്തമാ­ക്കു­ന്നു­ണ്ട്. 

ബംഗളൂ­രു­വി­ലെ­ത്തി­ മു­റി­യെ­ടു­ത്ത ശേ­ഷം ബൈ­ക്കി­ലെ­ത്തി­യ മറ്റൊ­രാൾ കൊ­ല നടത്തേ­ണ്ട വീട് കാ­ണി­ച്ച് തന്നു­. പി­റ്റെ­ ദി­വസം മറ്റൊ­രു­ മു­റി­യി­ലെ­ത്തു­കയും സ­പ്റ്റംബർ അഞ്ചിന് ആർ.ആർ നഗറി­ലെ­ ഗൗ­രി­ ലങ്കേ­ഷി­ന്റെ­ വീ­ടിന് മു­ന്നി­ലെ­ത്തി­ക്കു­കയാ­യി­രു­ന്നു­വെ­ന്നും ഇയാൾ മൊ­ഴി­നൽ­കി­യി­ട്ടു­ണ്ട്. ഗൗ­രി­ലങ്കേഷ് വീ­ടിന് മു­ന്നി­ലെ­ത്തി­ കാ­റിൽ നി­ന്നും ഇറങ്ങി­ തന്റെ­ നേ­രെ­ നടന്ന് വരി­കയാ­യി­രു­ന്നു­വെ­ന്നും അപ്പോൾ അവർ­ക്ക്  നേ­രെ­ നാല് വട്ടം വെ­ടി­യു­തി­ർ­ത്തുവെ­ന്നും കൊ­ലപാ­തകം നടത്തി­ അന്ന് രാ­ത്രി­ തന്നെ­ നഗരം വി­ട്ടു­വെ­ന്നും ഇയാൾ അന്വേ­ഷണ ഉദ്യോ­ഗസ്ഥർ­ക്ക് മു­ന്നിൽ വ്യക്തമാ­ക്കി­യി­ട്ടു­ണ്ട്.പരശു­റാം അടക്കം മൂ­ന്ന് പേ­രാണ് കൊ­ലപാ­തകവു­മാ­യി­ ബന്ധപ്പെ­ട്ട് പ്രവർ­ത്തി­ച്ചതെ­ന്നാണ് അന്വേ­ഷണ സംഘത്തിന് ലഭി­ക്കു­ന്ന വി­വരം. മറ്റു­ള്ളവരെ­ക്കു­റി­ച്ച് തനി­ക്കറി­യി­ല്ലെ­ന്നും പരശു­റാം മൊ­ഴി­നൽ­കി­.

You might also like

  • Lulu Exchange
  • Straight Forward

Most Viewed