ജി­­­.എസ്​.ടി ­­­: നി­­­ത്യോ­­­പയോ­­­ഗ സാ­­­ധനങ്ങളു­­­ടെ­­­ വി­­­ല കു­­­റഞ്ഞേ­­­ക്കും


ന്യൂഡൽഹി: സർക്കാർ വീണ്ടും ചരക്കു സേവന നികുതിയിൽ (ജി.എസ്.ടി) അഴിച്ചുപണിക്ക് ഒരുങ്ങുന്നു. 28 ശതമാനം നികുതി സ്ലാബിൽ ഉൾപ്പെടുത്തി സാധാരണക്കാരന്റെ കൈപൊള്ളിച്ച ചില നിത്യോപയോഗ സാധനങ്ങളെ 18 ശതമാനം നികുതിയിലേക്ക് കൊണ്ടുവരാനാണ് ആലോചന. ഇൗ മാസം 10ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ നേതൃത്വത്തിൽ ചേരുന്ന ജി.എസ്.ടി അവലോകന യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടായേക്കും.

ജി.എസ്.ടി വരുന്നതിനുമുന്പ് നികുതിരഹിതമായിരുന്നവയും എക്സൈസ് നികുതി ഇളവ് ലഭിച്ചിരുന്നതും കുറഞ്ഞ മൂല്യവർധിത നികുതി (വാറ്റ്) ഉണ്ടായിരുന്നതുമായ ഉൽപന്നങ്ങളുടെ വില കുറക്കാനാണ് സാധ്യത. കൈകൊണ്ടുണ്ടാക്കുന്ന ഫർണിച്ചർ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, പൈപ്പുകൾ, ഷാംപൂ, ബാത്ത്റൂം ഫിറ്റിങ്ങുകൾ, സ്വിച്ചുകൾ എന്നിവയുടെ നികുതി നിരക്കിൽ കുറവു വരുത്തുന്നതിനൊപ്പം നികുതി റിേട്ടൺ സമർപ്പണം ലളിതമാക്കാനും യോഗത്തിൽ നടപടിയുണ്ടാകുമെന്ന് ധനമന്ത്രാലയ ഉദ്യോഗസ്ഥൻ അറിയിച്ചു. 

ജി.എസ്.ടിയിൽ എല്ലാ തരം ഫർണിച്ചറും 28 ശതമാനം നികുതി സ്ലാബിലാണ് വരുന്നത്. മരംകൊണ്ടുള്ള ഫർണിച്ചർ അസംഘടിത മേഖലയിലുള്ളവർ കൈകൊണ്ട് നിർമിക്കുന്നവയാണ്. ഇടത്തരക്കാരാണ് ഇതിന്റെ പ്രധാന ഉപഭോക്താക്കൾ. ഇവയുടെ നികുതി കുറക്കണമെന്ന് നേരത്തെതന്നെ ആവശ്യമുയർന്നിരുന്നു.

ഷവർ ബാത്ത്, സിങ്ക്, വാഷ് ബേസിൻ, ഫ്ലഷ് ടാങ്ക്, സ്പ്രേ രൂപത്തിൽ വെള്ളം ചീറ്റുന്ന ഉപകരണം തുടങ്ങി 28 ശതമാനം സ്ലാബിലുള്ള സാനിറ്ററി ഉൽപന്നങ്ങളുടെ നികുതി കുറക്കുന്ന കാര്യവും കൗൺസിൽ പരിഗണിക്കും. ത്രാസുകൾ, കംപ്രസറുകൾ എന്നിവയുടെ നികുതിയും 28ൽനിന്ന് 18ലേക്ക് കുറച്ചേക്കും. കംപ്രസറിന് നേരത്തേ 17.5 ശതമാനം നികുതിയുണ്ടായിരുന്നതാണ് ജി.എസ്.ടിക്ക് കീഴിൽ 28 ശതമാനം ആയത്. എക്സൈസ്, വാറ്റ്, സേവന നികുതി തുടങ്ങി 12ലേറെ നികുതികൾ അഞ്ച്, 12, 18, 28 ശതമാനം വീതമുള്ള നികുതി സ്ലാബുകളിലേക്ക് ക്രോഡീകരിച്ചാണ് ജൂലൈ ഒന്നുമുതൽ രാജ്യത്ത് ജി.എസ്.ടി നടപ്പാക്കിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed