ഇന്ത്യ-യുഎസ് വ്യാപാര കരാർ: നേട്ടമുണ്ടാക്കാൻ വാഹന വ്യവസായം
ഷീബ വിജയൻ
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാർ ഇന്ത്യൻ വാഹന വ്യവസായത്തിന് വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് വിലയിരുത്തൽ. പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും പ്രഖ്യാപിച്ച കരാർ പ്രകാരം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് ചുമത്തിയിരുന്ന 50 ശതമാനം നികുതി 18 ശതമാനമായി കുറച്ചു. ഇതിനു പകരമായി റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുകയും യുഎസ് ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണി സൗകര്യം ഒരുക്കുകയും ചെയ്യും.
നികുതിയിളവ് നിക്ഷേപകർക്ക് വലിയ ആത്മവിശ്വാസം നൽകുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് സിഇഒ ഡോ. അനീഷ് ഷാ പറഞ്ഞു. ആഗോള വിതരണ ശൃംഖലയിൽ ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ കരുത്തോടെ ഇടപെടാൻ ഇത് സഹായിക്കുമെന്ന് ടിവിഎസ് മോട്ടോർ ചെയർമാൻ സുദർശൻ വേണുവും അഭിപ്രായപ്പെട്ടു. വാഹന ഭാഗങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കാനും ഇലക്ട്രിക് വാഹന രംഗത്ത് പുതിയ സാങ്കേതിക വിദ്യകൾ കൊണ്ടുവരാനും കരാർ വഴിയൊരുക്കും.
eqwewewewr


