പൊലീസുകാര്‍ പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; പൊലീസുകാരെ സ്ഥലം മാറ്റിയിട്ടില്ല


കാസര്‍കോട്: പൊലീസുകാര്‍ പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റമില്ല. മൂന്ന് പേരെ സ്ഥലം മാറ്റിയെന്ന വാര്‍ത്ത തെറ്റാണെന്ന് പൊലീസ് അറിയിച്ചു. ആരോപണ വിധേയര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമായിരിക്കും നടപടിയെന്നും പൊലീസ് അറിയിച്ചു.

സംഭവത്തില്‍ ആരോപണ വിധേയരായ എസ്‌ഐ രജിത്ത്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്, ദീപു എന്നിവരെ സ്ഥലം മാറ്റിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനിടെ എസ്‌ഐ രജിതിന്റെ കുടുംബത്തിന് ഭീഷണിയെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ബൈക്കിലെത്തിയ രണ്ടംഗ സംഘം വീടിന് മുന്നില്‍ നിന്ന് ഭീഷണി മുഴക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

സംഭവത്തില്‍ രജിത്തിന്റെ പിതാവിന്റെ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നുണ്ട്. ഹെല്‍മെറ്റ് വെച്ച് സ്‌കൂട്ടറിലെത്തിയ രണ്ടുപേര്‍ സംസാരിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അംഗഡിമൊഗര്‍ ജിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ഥി ഫര്‍ഹാസാണ് കാര്‍ അപകടത്തില്‍ മരിച്ചത്.

മംഗളൂരുവില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയായിരുന്നു വിദ്യാര്‍ത്ഥിയുടെ മരണം. കഴിഞ്ഞ വെള്ളിയാഴ്ച്ച സ്‌കൂളിലെ ഓണാഘോഷം കഴിഞ്ഞ് മടങ്ങുന്ന വിദ്യാര്‍ഥികളെ പൊലീസ് തടയുകയും വിദ്യാര്‍ഥികള്‍ വെപ്രാളത്തില്‍ വാഹനമെടുത്ത് പോവുകയുമായിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് വിദ്യാര്‍ത്ഥികളെ പിന്തുടര്‍ന്നു. പൊലീസ് വാഹനം കാറിനെ പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം. കുമ്പള കളത്തൂര്‍ പള്ളത്ത് വെച്ചാണ് കാര്‍ മറിഞ്ഞത്.

article-image

ASADSADSADS

You might also like

  • Straight Forward

Most Viewed