തിരുവനന്തപുരം വിമാനത്താവളത്തിൽവെച്ച് പ്രവാസിയെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവർന്ന സംഘം അറസ്റ്റിൽ


പ്രവാസിയെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവർന്ന സംഘം തിരുവനന്തപുരത്ത് അറസ്റ്റിൽ. തക്കല സ്വദേശി മുഹൈദിൻ അബ്ദുൾ ഖാദറിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. മുഹൈദീന്റെ കാമുകി ഇന്‍ഷയും സഹോദരന്‍ ഷഫീക്കും ചേര്‍ന്നായിരുന്നു കവര്‍ച്ച നടത്തിയതെന്നും ഇവർ മുഹൈദിനെ രണ്ടുദിവസം കെട്ടിയിട്ട് മർദിച്ചുവെന്ന് ശംഖുമുഖം എ.സി.പി പറഞ്ഞു.  തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഇക്കഴിഞ്ഞ 22നാണ് മുഹൈദിനെ തട്ടിക്കൊണ്ടുപോയത്. ദുബൈയിൽ നിന്നും എത്തിയ ഇയാളെ തട്ടിക്കൊണ്ടുപോയി 15 ലക്ഷത്തിലധികം രൂപയും സ്വർണാഭരണങ്ങളുമാണ് സംഘം കവർന്നത്. സംഭവത്തിൽ ഒരു സ്ത്രീയടക്കം ആറുപേരെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്.    

മുഹൈദിനൊപ്പം ദുബായിയിൽ ജോലി ചെയ്തിരുന്ന യുവതി ഇയളുമായി ആദ്യം സൗഹൃദത്തിലായിരുന്നു. എന്നാൽ പിന്നീട് ഇരുവരും തെറ്റിപ്പിരിഞ്ഞു. പിന്നീട് നാട്ടിലെത്തിയ യുവതി മുഹൈദ് വരുന്നുണ്ടെന്ന് അറിഞ്ഞ് സഹോദരനേയും സുഹൃത്തുക്കളേയും കൂട്ടി തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവരുകയായിരുന്നു.  15,70,000 രൂപയും അഞ്ച് പവൻ സ്വർണവും മൊബൈൽ ഫോണുമാണ് കവർന്നത്.  ഇയാളുടെ കൈയ്യില്‍ നിന്ന് മുദ്ര പത്രങ്ങളും ഒപ്പിട്ടുവാങ്ങിയതായി പരാതിയുണ്ട്. ശേഷം പ്രവാസിയെ സ്‌കൂട്ടറില്‍ എയര്‍പോര്‍ട്ടിന് മുന്നില്‍ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.

article-image

dfuyftu

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed