ഇ.പി ജയരാജൻ അനധികൃതമായി 30 കോടിയോളം രൂപയുടെ സ്വത്ത് സന്പാദിച്ചെന്ന് പി. ജയരാജൻ


സി.പി.എം നേതൃത്വത്തിെൻറ മുഖമായ  ഇ.പി ജയരാജനെതിരെ ഗുരുതര ആരോപണവുമായി പി. ജയരാജൻ രംഗത്ത്. സി.പി.എം. കേന്ദ്രകമ്മിറ്റിയംഗവും എൽ‍.ഡി.എഫ്. കൺ‍വീനറുമായ ഇ.പി. ജരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായാണ് സംസ്ഥാന സമിതി അംഗം പി. ജയരാജന്റെ വിമർശനം. സംസ്ഥാന കമ്മിറ്റിയിലാണ് ജയരാജൻ‍  ഈ വിഷയം ഉന്നയിച്ചത്. കണ്ണൂർ ജില്ലയിലെ ആയുർ‍വേദ റിസോർ‍ട്ടിന്റെ പേരിലാണ് സാമ്പത്തിക ആരോപണം. ഇ.പി ജയരാജനെതിരെ അന്വേഷണവും നടപടിയും വേണെമെന്ന് പി. ജയരാജൻ ആവശ്യപ്പെടുന്നത്.

ഇക്കഴിഞ്ഞ ദിവസങ്ങളിൽ‍ നടന്ന സംസ്ഥാന സമിതിയിലെ ചർ‍ച്ചയ്ക്കിടെയാണ് ഇ.പിക്കെതിരെ പി. ജയരാജൻ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. അനധികൃത സ്വത്ത് സമ്പാദിച്ച ഇ.പി. ജയരാജൻ കണ്ണൂരിൽ‍ വലിയ റിസോർ‍ട്ടും ആയൂർ‍വേദ സ്ഥാപനവും നിർമ്മിച്ചുവെന്ന് പറയുന്നു. നേരത്തെ തന്നെ താന്‍ ആരോപണം ഉന്നയിച്ചതായും ഈ വേളയിൽ കമ്പനിയുടെ ഡയറക്ടർ‍ ബോർ‍ഡിലടക്കം മാറ്റം വരുത്തിയെന്നാണ് പി. ജയരാജന്‍ പറയുന്നത്. ഇ.പി. ജയരാജെൻറ മകന് പുറമെ, ഭാര്യ പി.കെ. ഇന്ദിരയും സ്ഥാപനത്തിന്റെ ഡയറക്ടർ‍ ബോർ‍ഡിലുണ്ട്. വലിയതോതിലുള്ള സാമ്പത്തിക ക്രമക്കേട് ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്. അനധികൃതമായി 30 കോടിയോളം രൂപയുടെ സ്വത്ത് സമ്പാദിച്ചാണ് റിസോർ‍ട്ടും ആയൂർ‍വേദിക്ക് വില്ലേജും സ്ഥാപിച്ചത്. കണ്ണൂരിലെ വെള്ളിക്കീലിലുള്ള സ്ഥാപനത്തെക്കുറിച്ച് നിരവധി സംശയങ്ങളുണ്ടെന്നും പി. ജയരാജൻ പറയുന്നു. ആധികാരികമായും ഉത്തമബോധ്യത്തോടെയുമാണ് താന്‍ ആരോപണങ്ങൾ‍ ഉന്നയിച്ചതെന്നും ജയരാജാന്‍ സംസ്ഥാന കമ്മിറ്റിയിൽ‍ ആവർ‍ത്തിച്ചു പറഞ്ഞതായാണ് അറിയുന്നത്. മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയുമടക്കം പ്രധാനനേതാക്കളെല്ലാം പങ്കെടുത്ത സംസ്ഥാന കമ്മിറ്റിയിൽ‍ ഇ.പി. ജയരാജന്‍ ഉണ്ടായിരുന്നില്ല. പരാതി തള്ളിക്കളയാതിരുന്ന പാർ‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ‍, പി. ജയരാജൻ ആരോപണത്തിൽ‍ ഉറച്ചുനിൽ‍ക്കുന്നുണ്ടെങ്കിൽ‍ പരാതി എഴുതി നൽ‍കാൻ ആവശ്യപ്പെട്ടു. കണ്ണൂർ‍ ജില്ലയിലെ വെള്ളിക്കീലിൽ ആണ്‍ കേരള ആയൂർ‍വേദിക്ക് ആൻഡ് കെയർ‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിൽ‍ വൈദേകം എന്ന പേരിൽ‍ ആയുർ‍വേദ റിസോർ‍ട്ട് നടത്തുന്നത്. ആയുർ‍വേദ ഗ്രാമം എന്ന നിലയിൽ‍ വിഭാവനം ചെയ്ത സംരംഭമാണിത്. ഇതിനായി കുന്ന് ഇടിച്ചുനിരത്തിയതുമായി നേരത്തെ തന്നെ പല ഭാഗത്തുനിന്നും വിമർശനം ഉയർന്നിരുന്നു.

article-image

7t67t

You might also like

Most Viewed