പി സി ജോർജിനെ ഈ മാസം 15ന് വിസ്തരിക്കും

തിരുവനന്തപുരം: കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് പി.സി.ജോർജിനെ നിയമസഭാംഗത്വത്തിൽ നിന്നും അയോഗ്യനാക്കണമെന്ന പരാതിയിൽ വിസ്താരം ഈ മാസം 15ന്.
ഇന്നലെ വിസ്താരം തീരുമാനിച്ചിരുന്നെങ്കിലും ജോർജ് ഹാജരായില്ല. തിരഞ്ഞെടുപ്പ് തിരക്കു കാരണം 15 ന് ഹാജരാകാൻ കഴിയില്ലെന്നും 17ന് ഹാജരാകാമെന്നും ജോർജിന്റെ അഭിഭാഷകൻ അറിയിച്ചെങ്കിലും ഇത് സ്പീക്കർ അംഗീകരിച്ചില്ല.
മുൻവിധിയോടെയാണ് സ്പീക്കർ ഈ വിഷയത്തെ സമീപിക്കുന്നതെന്നും തന്നെ വിസ്തരിക്കാതെ അന്തിമ തെളിവെടുപ്പ് നടത്തുമെന്ന് പറയുന്നത് നീതി നിഷേധമാണെന്നും ചൂണ്ടിക്കാട്ടി ജോർജ് കത്ത് നൽകി.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി അദ്ധ്യക്ഷൻ വി.എം. സുധീരൻ, എം.എൽ.എ മാരായ വി.ഡി. സതീശൻ, ടി.എൻ. പ്രതാപൻ, നിയമസഭാ സെക്രട്ടറി ശാരംഗധരൻ എന്നിവരെ വിസ്തരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.