ശാശ്വതീകാനന്ദയെ കൊന്നത് അമിതമായി പ്രമേഹ മരുന്ന് നല്‍കിയെന്ന് വെളിപ്പെടുത്തല്‍


കൊല്ലം : സ്വാമി ശാശ്വതീകാനന്ദയെ കൊന്നത് പാലില്‍ അമിതമായ അളവില്‍ പ്രമേഹ മരുന്ന് കലക്കി നല്‍കിയിട്ടാണെന്ന് വെളിപ്പെടുത്തല്‍. അളവില്‍ കൂടുതല്‍ മരുന്ന് നല്‍കി തളര്‍ത്തിയ ശേഷം ആറുപേര്‍ ചേര്‍ന്ന് എടുത്ത് ആലുവാ പുഴയില്‍ കൊണ്ടിടുകയായിരുന്നു.

സ്വാമിയുടെ സുഹൃത്തും സാമൂഹ്യ പ്രവര്‍ത്തകനും നിര്‍മാതാവുമായ വി.എസ് ഗംഗാധരന്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശാശ്വതീകാനന്ദയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

സ്വാമിയ്ക്ക് കുളിക്കാന്‍ പോകുന്നതിന് മുന്‍പ് പാല്‍ നല്‍കിയത് താനാണെന്ന് സാബു എന്നോട് പറഞ്ഞിരുന്നു. പാല്‍ കുടിച്ച് തളര്‍ത്തിയ ശേഷം സ്വാമിയെ പുഴയില്‍ കൊണ്ടുപോയി ഇടുകയായിരുന്നു. ഇത് ആശ്രമ ജീവനക്കാര്‍ കണ്ടിരുന്നുവെന്നും ഗംഗാധരന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

വി.എം സുധീരനും എ.കെ ആന്റണിയ്ക്കും ഇക്കാര്യങ്ങളെല്ലാം അറിയാണെന്നും മരണ ശേഷം ഇക്കാര്യങ്ങളെല്ലാം പരാതിയായി താന്‍ എഴുതി നല്‍കിയിരുന്നതാണെന്നും വി.എസ് ഗംഗാധരന്‍ ആരോപിക്കുന്നു.

ഗംഗാധരന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്നും ഇത് കൂടുതല്‍ അന്വേഷണങ്ങളിലേയ്ക്ക് വഴിയൊരുക്കുമെന്നു, അന്ന് എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റായിരുന്ന സി.കെ. വിദ്യാസാഗര്‍ പ്രതികരിച്ചു.

You might also like

Most Viewed