എക്സാലോജിക് ബെനാമി സ്ഥാപനമല്ല, പ്രവർത്തനങ്ങളിൽ അച്ഛന് പങ്കില്ല; വീണ ഹൈകോടതിയിൽ


ഷീബ വിജയൻ 

കൊച്ചി: മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ ടി.വീണ ഹൈക്കോടതിയിൽ മറുപടി സത്യവാഗ്മൂലം നൽകി. എക്സാലോജിക് 2014ൽ താൻ സ്ഥാപിച്ച കമ്പനിയാണെന്നും ബെനാമി സ്ഥാപനമല്ലെന്നും ടി. വീണ ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. 2016ലാണ് തന്‍റെ പിതാവ് മുഖ്യയായതെന്നും കമ്പനിയുടെ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന് പങ്കില്ലെന്നും വീണ പറയുന്നു. മാതാവ് കമല വിജയന്‍റെ പെൻഷൻ പണം ഉപയോഗിച്ചാണ് സ്ഥാപനം രൂപവത്കരിച്ചത്. ഭർത്താവും സംസ്ഥാന പൊതുമരാമത്ത് മന്ത്രിയുമായ മുഹമ്മദ് റിയാസിന് കമ്പനിയുമായി യാതൊരു ബന്ധവുമില്ല. റിയാസിന്‍റെ പണം കമ്പനിയിലേക്ക് വന്നിട്ടില്ല. കോവളം കൊട്ടാരം കൈമാറ്റത്തിൽ തനിക്ക് പങ്കുണ്ടെന്നത് വെറും ആരോപണം മാത്രമാണ്. ഹരജിക്കാരന് പൊതുതാൽപര്യമില്ലെന്നും ശ്രദ്ധ നേടാനുള്ള ശ്രമം മാത്രമാണെന്നും വീണ പറയുന്നു. ഹരജി നിലനൽക്കുമോ എന്ന കാര്യം പരിശോധിക്കണമെന്ന് വീണ കോടതിയോട് ആവശ്യപ്പെട്ടു. വിശദമായ വാദത്തിൽ ഇക്കാര്യം വ്യക്തമാക്കണം. സി.എം.ആർ.എല്ലുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ വീണ നിഷേധിച്ചു. എല്ലാം ഊഹാപോഹങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. വസ്തുതകളെ മറച്ചുവെക്കുന്നു. ഇടപാടുകള്‍ സുതാര്യവും നിയമപ്രകാരവുമാണ്. കരാര്‍ പ്രകാരമുള്ള പണം കൈമാറ്റമാണ് നടന്നതെന്നും ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് വീണ പറഞ്ഞു.

article-image

ASDSADSADS

You might also like

Most Viewed