യു­.എൻ മനു­ഷ്യാ­വകാ­ശ കൗ­ൺ‍­സി­ലി­ൽ ­നി­ന്ന് അമേ­രി­ക്ക പി­ൻ­മാ­റി­


വാ­ഷിംഗ്ടൺ : ഇസ്രാ­യേൽ‍ വി­രു­ദ്ധത ആരോ­പി­ച്ച് അമേ­രി­ക്ക ഐക്യരാ­ഷ്ട്രസഭയു­ടെ­ മനു­ഷ്യാ­വകാ­ശ കൗ­ൺ‍­സി­ലിൽ‍ നി­ന്നും പി­ൻമാ­റി­. കൗ­ൺ‍­സിൽ‍ ഇസ്രാ­യേ­ലി­നെ­ അകറ്റി­ നി­ർ‍­ത്തു­കയാ­ണെ­ന്നും കൗ­ൺ­സിൽ‍ രാ­ഷ്ട്രീ­യ പക്ഷപാ­തത്തി­ന്റെ­ അഴു­ക്കു­ചാ­ലിൽ‍ പതി­ച്ചി­രി­ക്കു­കയാ­ണെ­ന്നും യു­.എസി­ന്റെ­ യു­.എൻ പ്രതി­നി­ധി­ നി­ക്കി­ ഹാ­ലേ­ വ്യക്തമാ­ക്കി­. 

ആത്മവഞ്ചന നടത്തു­ന്ന സംഘടന മനു­ഷ്യാ­വകാ­ശങ്ങളെ­ അപഹസി­ക്കു­കയാ­ണ്. മനു­ഷ്യവകാ­ശങ്ങളെ­ പരി­ഹസി­ക്കു­ന്ന സന്നദ്ധ സംഘടനകളു­ടെ­ ഭാ­ഗമാ­കാൻ തങ്ങൾ ആഗ്രഹി­ക്കു­ന്നി­ല്ല. മനു­ഷ്യാ­വകാ­ശ ലംഘനങ്ങൾ നടത്തു­ന്ന രാ­ജ്യങ്ങൾ കൗ­ൺ‍­സി­ലു­ണ്ട്. ക്യൂ­ബ, വെ­നസ്വേ­ല തു­ടങ്ങി­യ രാ­ജ്യങ്ങൾ മനു­ഷ്യാ­വകാ­ശ ലംഘനങ്ങൾ നടത്തു­ന്പോൾ ഇസ്രയേ­ലി­നെ­തി­രെ­യാണ് കൂ­ടു­തൽ തവണ സംഘടന നടപടി­യെ­ടു­ത്തതെ­ന്നും ഹേ­ലി­ കു­റ്റപ്പെ­ടു­ത്തി­.

2006ൽ‍ അമേ­രി­ക്കൻ പ്രസി­ഡണ്ട് ജോ­ർ‍­ജ് ഡബ്ലു­ ബു­ഷാണ് മനു­ഷ്യാ­വകാ­ശ കൗ­ൺ‍­സി­ലിന് തു­ടക്കമി­ട്ടത്. ജനീ­വ ആസ്ഥാ­നമാ­യി­ പ്രവർ­ത്തിക്കു­ന്ന 47 രാ­ജ്യങ്ങളു­ടെ­ കൂ­ട്ടാ­യ്മാ­യാണ് മനു­ഷ്യാ­വകാ­ശ കൗ­ൺ­സിൽ‍. വർ‍­ഷത്തിൽ‍ മൂ­ന്ന് തവണയാണ് മനു­ഷ്യാ­വകാ­ശ കൗ­ൺ­സിൽ‍ കൂ­ടു­ന്നത്. ലോ­കത്തെ­ മനു­ഷ്യാ­വകാ­ശ ധ്വംസനങ്ങളെ­ കു­റി­ച്ച് ചർ‍­ച്ച ചെ­യ്യാ­നാണ് ഈ കൂ­ടി­ക്കാ­ഴ്ച. അഭയാ­ർ­ത്ഥി­ കു­ട്ടി­കളെ­ മാ­താ­പി­താ­ക്കളി­ൽ­നി­ന്നു­ വേ­ർ­പി­രി­ക്കു­ന്ന ട്രംപ് ഭരണകൂ­ടത്തി­ന്‍റെ­ നടപടി­യും കഴി­ഞ്ഞ ദി­വസങ്ങളിൽ യു­.എന്നി­ന്‍റെ­ വി­മർ­ശനത്തി­നു­ വി­ധേ­യമാ­യി­. ഇതും അമേ­രി­ക്കയു­ടെ­ പി­ൻ­മാ­റ്റത്തി­നു­ കാ­രണമാ­യതാ­യി­ റി­പ്പോ­ർ­ട്ടു­കളു­ണ്ട്.

അമേ­രി­ക്കയു­ടെ­ പി­ൻ­മാ­റ്റം നി­രാ­ശാ­ജനകമാ­ണെ­ന്ന് യു­.എൻ സെ­ക്രട്ടറി­ ജനറൽ അന്‍റോ­ണി­യോ­ ഗു­ട്ടെ­റസ് പറഞ്ഞു­. മനു­ഷ്യാ­വകാ­ശ കൗ­ൺ­സി­ലിൽ യു­.എസ് തു­ടരണമെ­ന്നതാണ് യു­.എന്നി­ന്‍റെ­ താ­ൽപ്പര്യമെ­ന്നും ഗു­ട്ടെ­റസ് പറഞ്ഞു­.

You might also like

Most Viewed