സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലാൻ പട്ടാളത്തിന് അനുമതി നൽകിയ രാജ്യം’; യു.എന്നിൽ പാകിസ്താനെതിരെ ഇന്ത്യ

ഷീബ വിജയൻ
ന്യൂയോർക്ക് I കശ്മീരി വനിതകൾ ലൈംഗികാതിക്രമങ്ങൾ നേരിടുന്നുവെന്ന പാകിസ്താൻ പ്രതിനിധിയുടെ പരാമർശത്തിൽ രൂക്ഷഭാഷയിൽ മറുപടിയുമായി ഇന്ത്യ. യു.എൻ രക്ഷാസമിതി ചർച്ചക്കിടെയായിരുന്നു സംഭവം. പാകിസ്താൻ തെറ്റായ വിവരങ്ങളും അതിശയോക്തിയും കലർന്ന പരാമർശങ്ങളിലൂടെ ലോകത്തെ വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി. സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുന്ന’ രാജ്യമാണ് പാകിസ്താനെന്നും യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവതനേനി ഹരീഷ് തിരിച്ചടിച്ചു. വനിതകൾ, സമാധാനം, സുരക്ഷ എന്നീ വിഷയങ്ങളിലായിരുന്നു ചർച്ച. “ഇന്ത്യക്കെതിരെ, പ്രത്യേകിച്ച് ജമ്മു കശ്മീരിനെതിരെ എല്ലാ വർഷവും പാകിസ്താൻ അധിക്ഷേപം നടത്തുകയാണ്. സ്ത്രീ സുരക്ഷ, സമാധാനം, സുരക്ഷാ അജണ്ട എന്നിവയിൽ ഇന്ത്യയുടെ പ്രവർത്തനം കളങ്കരഹിതമാണ്. 1971ൽ ഓപറേഷൻ സെർച്ച് ലൈറ്റിലൂടെ, സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലാനും പീഡിപ്പിക്കാനും വംശഹത്യ നടത്താനും പട്ടാളത്തിന് അനുമതി നൽകിയ ഒരു രാജ്യത്തിന്, തെറ്റായ വിവരങ്ങൾ പങ്കുവച്ച് ലോകത്തെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമേ കഴിയൂവെന്നും പർവതനേനി ഹരീഷ് വ്യക്തമാക്കി.
ADSWADSASD